വിവാഹ ധൂർത്തിനെതിരെ മുസ്ലിംലീഗ് ഉണരുമ്പോൾ..
വിവാഹ ധൂർത്തിനും ആഢംബരത്തിനുമെതിരെ രംഗത്തിരങ്ങാനുള്ള മുസ്ലിംലീഗ് പ്രമേയം മുസ്ലിം സമുദായത്തിനകത്തും പുറത്തും ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണല്ലോ. പണമുള്ളവനും ഇടത്തരക്കാരനും പാവപ്പെട്ടവനും വിവാഹത്തിനു വേണ്ടി പൊടിക്കുന്ന ലക്ഷങ്ങൾക്ക് കയ്യും കണക്കുമില്ല. സ്ത്രീധന ത്തിൽ നിന്ന് തന്നെ ഇത് വരെ മോചനം നേടാത്ത സമൂഹത്തിലാണ് വിവാഹ ത്തോടനുബന്ധിച്ചുള്ള ധൂർത്തും അരങ്ങേറുന്നത്. വിവാഹ ധൂർത്തും ആഡംബരവും ഒന്നും മുസ്ലിംലീഗിൽ തുടങ്ങി മുസ്ലിംലീഗിൽ അവസാനിക്കുന്ന കാര്യമല്ല. മുസ്ലിം സമുദായത്തെ ഒന്നടങ്കം ഗ്രസിച്ചിരിക്കുന്ന ദുരവസ്ഥയാണ്. മുസ്ലിംലീഗ് ഒരു പ്രമേയം പാസ്സാക്കിയത് കൊണ്ട് പിറ്റേന്ന് മുതൽ തന്നെ ഇതൊക്കെ ഇല്ലാതാകുന്ന കാര്യവുമല്ല. കാലങ്ങളായി മത നേതൃത്വവും രാഷ്ട്രീയ നേതൃത്വം കാണിച്ച അനാസ്ഥയാണ് കാര്യങ്ങൾ ഇത്ര വഷളാക്കിയത്. പക്ഷെ ഇനിയും മൗനം പാലിക്കാൻ ഉത്തരവാദിത്വപ്പെട്ട ഒരു സാമുഹിക പ്രസ്ഥാനത്തിന് സാധിക്കില്ല. അത് കൊണ്ടാണ് ഇപ്പോഴെങ്കിലും മുസ്ലിംലീഗ് ഇടപെടാൻ തീരുമാനിച്ചത്. പാണക്കാട് കുടുംബത്തിനും മുസ്ലിം ലീഗിനും മുസ്ലിം സമുദായത്തിനിടയിലുള്ള വലിയ സ്വാധീനം കൊണ്ട് തന്നെ ലീഗിന്റെ ഇപ്പോഴത്തെ ഇടപെടൽ വലിയ സാമുഹിക മാറ്റ ത്തിലേക്ക് നയിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഒരു ദിവസത്തെ ചെറിയൊരു ചടങ്ങ് കൊണ്ട് തീർന്നിരുന്ന കല്യാണ ങ്ങൾ ഒരു പതിറ്റാണ്ട് അധ്വാനിച്ചാലും തീരാത്ത കടം ഉണ്ടാക്കുന്ന മാമൂലുകളുടെ യും കോപ്രായങ്ങളുടെയും കളിയരങ്ങായി ഇന്ന് മാറിയിരിക്കുന്നു പണമുള്ളവന് ഉണ്ടാകുന്ന ആചാരങ്ങൾ , മാമൂലുകൾ അത് ഏറ്റു പിടിക്കാൻ നിർബന്തിനാകുന്ന ഇടത്തരക്കാരനും പാവപ്പെട്ടവനും. പാവപ്പെട്ടവർക്ക് നാല് ഭാഗത്ത് നിന്നും സഹായങ്ങൾ ലഭിക്കുകയെങ്കിലും ചെയ്യും. എന്നാൽ ഇടത്തരക്കാരനോ അതുമില്ല. മാമൂലുകൾ നടത്തിയാണ് ഒരു മുസ്ലിം ഇടത്തരക്കാരന്റെ ജീവിതം തന്നെ തീരുന്നത്. ഇന്നലെ ചെയ്തൊരബദ്ധം ഇന്നത്തെ ആചാരമാകാം, നാളത്തെ ശാസ്ത്രമാകാം എന്ന് കവി പാടിയതിന് സമാനമായ അവസ്ഥ യാണ് മുസ്ലിം സമുദായത്തിൽ നടന്നു കൊണ്ടിരിക്കുന്നത് .
ധൂർത്ത് ഇല്ലാതാക്കാൻ സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും . തങ്ങളുടെ മക്കളുടെ കല്യാണങ്ങൾ ലക്ഷങ്ങൾ പൊടിച്ച് ധൂർത്തിൽ നടത്തുകയും അയലത്തെ പാവപ്പെട്ടവരുടെ കല്യാണ ത്തിനു ആയിരം രൂപ സഹായവും കൊടുത്താൽ പൂർത്തിയാകുന്നതല്ല സമ്പന്ന ന്റെ സാമുദായിക ബാധ്യത. സമ്പത്ത് അല്ലാഹു നൽകുന്ന അനുഗ്രഹം മാത്രമല്ല , വലിയ ഉത്തരവാദിത്വവും കൂടിയാണ്. ആരുടെ യും കഴിവ് കൊണ്ടല്ല ഒരാൾ സമ്പന്നൻ ആകുന്നത് . സമ്പത്തിന്റെ ഉറവിടം അല്ലാഹു മാത്രമാണ് . അവൻ ആർക്കെങ്കിലും സമ്പാദ്യം നൽകിയിട്ടുണ്ടെങ്കിൽ അത്രത്തോളം ഉത്തരവാദിത്തവും നൽകിയിട്ടുണ്ട് . അത് കൊണ്ട് തന്നെ' എന്റെ പണം കൊണ്ട് ഞാൻ എങ്ങനെ എങ്കിലും കല്യാണം നടത്തുന്നതിൽ മറ്റുള്ളവർക്കെന്താ' എന്ന ചോദ്യങ്ങൾ അല്ലാഹുവിനെ തന്നെ ധിക്കരിക്കുന്നതിനു സമാനമാണ് . മിതവ്യയവും ലാളിത്യവുമാണ് ഇസ്ലാം കല്പിക്കുന്നത് . അത് പിന്തുടരാൻ സാമ്പത്തിക ശേഷി ഉള്ളവർ തയ്യാറാകേണ്ടതുണ്ട്. ഞാൻ വലിയ സമ്പന്നൻ , പ്രമാണി , നേതാവ് പിന്നെങ്ങനെ കല്യാണങ്ങൾ ലളിത മായി നടത്താൻ സാധിക്കും എന്ന ചിന്ത അലട്ടുന്നവർ പ്രവാചകർ (സ ) മക്കളുടെ കല്യാണങ്ങൾ എത്ര ലളിത മായി നടത്തിയെന്ന് അന്വേഷിക്കുന്നത് നല്ലതാകും . മുഹമ്മദ് നബി ( സ ) യോളം വലിയൊരു നേതാവല്ലല്ലോ ആരും .സമ്പത്തിന്റെ അഹങ്കാരത്തിൽ സമുദായത്തിലെക്ക് നിക്ഷേപിക്കുന്ന പല മാമൂലുകളും അവരുടെ വ്യക്തിപരമായ കാര്യമായി മാത്രം അവശേഷിക്കുകയല്ല മറിച്ച് , ഇടത്തരക്കാരനും പാവപ്പെട്ടവനും ഏറ്റെടുക്കേണ്ട വിധത്തിൽ ആചാരമായി മാറുന്നെന്നും പല വിധ കുറ്റ കൃത്യങ്ങളിൽ മുസ്ലിം യുവാക്കളുടെ എണ്ണം കൂടി കൂടി വരുന്നതിനു പോലും അതൊരു ഘടകമായി മാറുന്നെന്ന യാഥാർത്ഥ്യം തിരിച്ചറിയേണ്ടതുണ്ട് . കുറ്റ കൃത്യങ്ങളിൽ മുസ്ലിം നാമധാരികളുടെ എണ്ണം കൂടി വരുന്നതിനെ സൂക്ഷമമായി നിരീക്ഷിച്ചാൽ സമ്പന്നൻ കാട്ടി കൂട്ടുന്നത് പോലെ ആകാനുള്ള ത്വര യാണ് അടിസ്ഥാനപരമായി പ്രവർത്തിച്ചത് എന്ന് മനസിലാക്കാൻ സാധിക്കും .
കല്യാണ കാര്യം വരുമ്പോൾ നാട്ടുകാർ എന്ത് പറയും എന്ന ചിന്താഗതി ആദ്യം തന്നെ ഇടത്തരക്കാരൻ മാറ്റി വെക്കട്ടെ . അവനവന്റെ സാമ്പത്തിക സ്ഥിതി യോട് കൂറ് പുലർത്തിക്കൊണ്ട് ചടങ്ങുകൾ ഉണ്ടാക്കുക . മാമൂലുകൾ ക്കല്ല പ്രാധ്യാന്യം കൊടുക്കേണ്ടത് . ഇസ്ലാമിക വിശ്വാസങ്ങൾക്കാണ്. പത്താളുകൾ വേണ്ട എന്ന് വച്ചാൽ തീരുന്നതെ ഉള്ളൂ ഈ മാമൂലുകൾ . അതിലൊരാൾ ആകാൻ നിങ്ങളും മുന്നോട്ടു വരിക. ഒരു ദിവസത്തെ ചടങ്ങ് നടത്താൻ ഒരു പതിറ്റാണ്ട് കാലം അധ്വാനിച്ചാലും തീരാത്ത കടക്കാരനായി താൻ മാറണോ എന്ന് അവനവനോട് തന്നെ ചോദ്യങ്ങൾ ഉയരട്ടെ . വിവാഹ ധൂർത്തിനേക്കാൾ ചർച്ച ചെയ്യപ്പെടെണ്ടത് സ്ത്രീധനം തന്നെയാണ . അതിന്റെ ഏറ്റവും വലിയ ഇരകൾ ഇടത്തരം ദാരിദ്ര്യ വിഭാഗത്തിൽ പെടുന്ന കുടുംബങ്ങളാണല്ലോ. കിടപ്പാടം വിറ്റും , കടം വാങ്ങിയും,ജീവിത കാലം മുഴുവൻ സമ്പാദിച്ചത് നൽകിയും നടത്തപ്പെടുന്ന കല്യാണങ്ങളുടെ അണിയറയിൽ ആരും കാണാതെ കരയുന്ന ഉപ്പമാരുടെയും, ഉമ്മമാരുടെയും കണ്ണീർ സമുദായം ഉയർത്തിയ മണി മാളികകളെയും ,സമ്മേളന മാമാങ്കങ്ങളെയും നോക്കി പരിഹസിക്കുന്നില്ലേ? എണ്ണ പണത്തിന്റെ സമൃദ്ധിയിൽ വിരാചിക്കുന്ന ഗൾഫ് നാടുകളിലെ മുസ്ലിം തൊട്ടു ദാരിദ്ര്യത്തിന്റെ പരകോടിയിൽ കഴിയുന്ന ആഫ്രിക്കയിലെ ഉൾനാടുകളിലെ മുസ്ലിം സമൂഹത്തിൽ വരെ ഇന്നും മഹർ സമ്പ്രദായം മാത്രമാണ് നില കൊള്ളുന്നത് . വലിയൊരു ഇസ്ലാമിക പാരമ്പര്യം അവകാശപ്പെടാനുള്ള കേരളീയ മുസ്ലിം മറ്റു സമുദായത്തിൽ നിന്ന് കയറി കൂടിയ സ്ത്രീധനം എന്ന ഈ കണ്ണീർ ധനത്തിനെതിരെ അതി ശക്തമായി രംഗത്തിറങ്ങാൻ മടി കാണിക്കുന്നു . സ്ത്രീധനത്തിന്റെ സാങ്കേതികത്തിൽ തൂങ്ങിയുള്ള ചർച്ചകൾക്ക് മാത്രമാണ് ബഹു ഭൂരിപക്ഷത്തിനും താല്പര്യം . നാട്ടിലെ റിലീഫ് കമ്മിറ്റികൾ തങ്ങളുടെ ഫണ്ടിന്റെ വലിയൊരു ഭാഗവും ചിലവഴിക്കുന്നത് പാവപ്പെട്ട പെൺകുട്ടികളുടെ കല്യാണം നടത്താൻ വേണ്ടിയാണ് . കല്യാണ സഹായം എന്ന് പറഞ്ഞാൽ സ്ത്രീധനം നൽകാനുള്ള സഹായങ്ങൾ . ഇത്തരം കമ്മിറ്റികൾ ഒരു ഭാഗത്ത് സഹായം നൽകുമ്പോൾ തന്നെ മറു ഭാഗത്ത് സ്ത്രീധന ത്തിനും ധൂർത്തിനും എതിരെയുള്ള പ്രചാരണ ങ്ങളും നടത്തേണ്ടതുണ്ട് . അല്ലെങ്കിൽ ഒരു സാമുഹിക ജീർണ്ണത എല്ലാ കാലത്തും നില നിർത്താൻ മാത്രമാകും ഇത്തരം കല്യാണ സഹായങ്ങൾ.
ഒരു മാറ്റം അനിവാര്യമാണ് . ആരാന്റെ ചെലവിലെ പുരോഗമാനമാണ് എല്ലാവര്ക്കും ആവശ്യം . അവരവരുടെ ചെലവിലെ മാതൃകകളാണ് സമുദായ നേത്രത്വത്തിൽ നിന്ന് അടക്കം ഉണ്ടാകേണ്ടത്. മാറ്റം ഉണ്ടാക്കാൻ ഇനിയൊരു പ്രവാചകൻ മുസ്ലിം സമുദായത്തിലെക്ക് വരാനില്ല . ഒരു സമൂഹവും മാറുകയില്ല , അവർ സ്വയം മാറണമെന്ന് ചിന്തിക്കുന്നത് വരെ എന്ന ഖുർആൻ വചനം മുസ്ലിം സമുദായത്തെ ചിന്തിപ്പിക്കണം . മുസ്ലിം യുവത്വം എവിടെയാണ്? ശശികല ടീച്ചറുടെ വർഗീയ പ്രസംഗം കേൾക്കുമ്പോഴും , നസ്രിയ യോ അന്സിബയോ തട്ടമിട്ടിരുന്നോ ഇല്ലെയോ എന്ന് അന്വേഷിക്കുംബോഴും , ആർ എസ് എസ് കാരന്റെ കൂടെ ആരെങ്കിലും ഒളിച്ചോടി പോയോ എന്ന് ആശങ്ക പ്പെടുമ്പോഴും, പച്ചത്തുള്ള നിൽ അല്ലാഹുവിന്റെ പേർ കാണുമ്പോഴും മാത്രം ഉണരേണ്ട ഒന്നല്ല മത വികാരം . സമുദായത്തിന്റെ ജീർണ്ണത കളോട് കലഹിക്കാനും ആ വികാരം ഉണരേണ്ടതുണ്ട്.
Stories you may Like
- പ്രവാചക വൈദ്യത്തിന്റെ പേരിൽ മതപണ്ഡിതന്മാരിൽനിന്ന് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ
- അധ്യക്ഷ സ്ഥാനത്ത് താൻ പോരെങ്കിൽ മാറ്റണം; ജിഫ്രി മുത്തുക്കോയ തങ്ങൾ,
- വധു കാമുകനൊപ്പം പോയി, വധുവില്ലാതെ വീട്ടിലേക്കില്ലെന്ന് വരൻ; ഒടുവിൽ
- സതീശനോടും സുധാകരനോടും സമസ്തയ്ക്ക് താൽപര്യക്കുറവ്
- മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം; 14 ജില്ലകളിലും ഹരിതവനങ്ങൾ സൃഷ്ടിക്കും
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്