മറുനാടൻ തൊഴിലാളികളെ അനുകൂലിച്ചും എതിർത്തും പറയുന്നതൊക്കെ 'ഉണ്ടയില്ലാ വെടികൾ മാത്രം; അടിസ്ഥാന കണക്കുകൾ ഇല്ലാതെ നടത്തുന്ന വാഗ്വാദങ്ങൾ കൂടുതൽ ഉണ്ടാക്കുന്നത് ശബ്ദമാണ് വെളിച്ചമല്ല: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
കഴിഞ്ഞ മുപ്പത് വർഷമായി കേരളത്തിന് പുറത്തേക്ക് കുടിയേറി അവിടത്തെ സംസ്കാരമെല്ലാം വൻ ദുരന്തത്തിലേക്ക് ആക്കാൻ ശ്രമിക്കുകയും, പലപ്പോഴും സ്വന്തം സംസ്കാരത്തിന്റെ ദുരന്തങ്ങൾ തിരിച്ചറിയാൻ അവസരമുണ്ടാകുകയും അതുകൊണ്ട് മറ്റു സംസ്കാരങ്ങൾ സ്വീകരിക്കുകയും ഒക്കെ ചെയ്തിട്ടുള്ള ഒരു പ്രവാസിയാണ് ഞാൻ. കേരളത്തിലേക്കുള്ള പ്രവാസികളുടെ ഒഴുക്കിനെപ്പറ്റി, അതവർക്കും നമ്മൾക്കും ഉണ്ടാക്കുന്ന അവസരങ്ങളെപ്പറ്റിയും വെല്ലുവിളികളെപ്പറ്റിയുമൊക്കെ കഴിഞ്ഞ പത്തു വർഷമായിട്ടെങ്കിലും എഴുതുകയും അവസരം കിട്ടുന്പോഴൊക്കെ പ്രസംഗിക്കുകയും ചെയ്യുന്ന ഒരാളും കൂടിയാണ്.
അതുകൊണ്ടു തന്നെ കേരളത്തിൽ ശ്രദ്ധിക്കപ്പെടുന്ന രണ്ടു ശബ്ദങ്ങൾ, മുഖ്യമന്ത്രിയും സുഗതകുമാരിടീച്ചറും, ഒരേ ദിവസം തന്നെ ഈ വിഷയത്തെപ്പറ്റി അഭിപ്രായം പറഞ്ഞത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ടീച്ചർ കേരളത്തിലേക്ക് വരുന്നവരെയെല്ലാം ഒരുപോലെ സ്റ്റീരിയോടൈപ്പ് ആക്കി പറഞ്ഞത് ഒട്ടും ശരിയായില്ലെങ്കിലും കേരളത്തിലെ ഏറെ ആളുകളുടെ, എന്റെ അനുഭവത്തിൽ ഭൂരിഭാഗത്തിന്റെയും, ചിന്തക്ക് അനുയോജ്യമായ ഒരു അഭിപ്രായം ആണത്. അതുകൊണ്ടുതന്നെ അതിനെ പുച്ഛിച്ചുതള്ളിയിട്ടു കാര്യമില്ല. മുഖ്യമന്ത്രി ആകട്ടെ കൂടുതൽ പോസിറ്റീവ് ആയ ഒരു നിലപാടാണ് എടുത്തത് എന്നത് അഭിനന്ദനാർഹമാണ്, പ്രത്യേകിച്ചും മറു നാടുകളിൽ താമസിക്കുന്ന മലയാളികൾ ആണ് കേരളത്തിന്റ സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനം എന്നിരിക്കെ ഇവിടെ തൊഴിൽ തേടി വരുന്നവരെ രണ്ടാം തരക്കാരായി കാണുന്നത് ഒട്ടും ശരിയല്ലല്ലോ.
ടീച്ചർ പറഞ്ഞ പോലെ മറുനാട്ടിൽ നിന്നും വരുന്നവർ കേരളത്തിൽ സ്ഥിരതാമസമാക്കുമെന്നും, ഇവിടെ കല്യാണം കഴിക്കുമെന്നും, വോട്ട് ചെയ്യും എന്നൊക്കെയുള്ളത് യാഥാർത്ഥ്യം തന്നെയാണ്. ലോകത്തെവിടെയും ഇത് സംഭവിക്കുന്നതും ആണ്, കേരളത്തിൽ ഇപ്പോൾ തന്നെ സംഭവിക്കുന്നും ഉണ്ട്. അത് നമ്മുടെ സംസ്കാരത്തെ മാറ്റുകയും ചെയ്യും. അതൊരു തെറ്റൊന്നും അല്ല. നമ്മുടെ സംസ്കാരം പുറമെ നിന്നും വരുന്നവരേക്കാൾ മഹത്തരമോ മോശമോ അല്ല. സംസ്കാരങ്ങളുടെ സങ്കലനം ലോക ചരിത്രത്തിന്റെ ഭാഗവും ആണ്. പ്രവാസികളുടെ വരവ് സാമ്പത്തികമായും സാമൂഹ്യമായും സമൂഹങ്ങൾക്ക് ആത്യന്തികമായി ഗുണകരം ആണെന്ന് ഏറെ പഠനങ്ങൾ ഉണ്ട്. പക്ഷെ മാറ്റങ്ങൾ ഉണ്ടാകും അതെല്ലാവർക്കും ഒരുപോലെ നല്ലതാവില്ല. അതെന്താണെന്ന് മുൻകൂട്ടി അറിഞ്ഞു പ്രവർത്തിച്ചാൽ ഗുണം എല്ലാവര്ക്കും ഉണ്ട് താനും.
മുഖ്യമന്ത്രി പറഞ്ഞ കണക്കനുസ്സരിച്ചാണെങ്കിൽ ഇരുപത്തിയഞ്ചു ലക്ഷം പേരാണ് ഇങ്ങനെ കേരളത്തിൽ എത്തിയിട്ടുള്ളത്. അത് തന്നെ പഴയ കണക്കാണ്. എന്നാലും നമ്മുടെ ജനസംഖ്യയുടെ എട്ടു ശതമാനം വരും. വോട്ടു ചെയ്യുന്നവരുടെ എണ്ണം വച്ച് നോക്കിയാൽ പതിനഞ്ച് ശതമാനവും. ഇത്രയും പേർ കേരളത്തിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചാൽ (തൽക്കാലം അതിനു ഒരു നിയമ വിരുദ്ധതയും ഇല്ല) വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്താൽ (അതിനും നിയമ വിരുദ്ധത ഇല്ല), അത് നമ്മുടെ സംസ്കാരത്തെയും രാഷ്ട്രീയത്തെയും മാറ്റുമെന്നതിനും ഒരു സംശയവും വേണ്ട.
പക്ഷെ ഇവിടെ അതി പ്രധാനമായ ഒരു വിഷയം ഉണ്ട്,നമ്മൾ ബംഗാളികൾ എന്ന് പറയുന്ന ഏറെ പേർ ഇന്ത്യയിലെ പശ്ചിമ ബംഗാളിൽ നിന്നും വരുന്നവർ അല്ല. ആസാമിൽ എത്തിയ ബംഗ്ലാദേശി കുടിയേറ്റക്കാരും ബംഗ്ലാദേശിൽ നിന്നും നേരെ എത്തുന്നവരും ഉണ്ട്. തത്കാലം എങ്കിലും ബംഗ്ലാദേശിൽ നിന്നും ഉള്ളവർക്ക് ഇന്ത്യയിൽ നിയമപരമായി തൊഴിൽ ചെയ്യാനുള്ള അനുമതി ഇല്ല. എന്നാൽ അങ്ങനെ വന്നെത്തുന്നവരെ കണ്ടെത്താൻ സംസ്ഥാനത്തിന് സംവിധാനങ്ങളും ഇല്ല. ഇവരെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെ പറ്റി വ്യക്തമായ നയങ്ങളോ കാഴ്ചപ്പാടോ ഇല്ല. അതുകൊണ്ട് തന്നെ 2021 ലെ അല്ലെങ്കിൽ 2025 ലെ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും ഇതൊരു പ്രധാന തിരഞ്ഞെടുപ്പ് വിഷയമാകും.
ഒരു നാട്ടിലേക്ക് മറ്റുള്ളവർ വരുന്നത് ലോകത്ത് എല്ലായിടത്തും തന്നാട്ടുകാർക്ക് ആശങ്ക ഉണ്ടാക്കുന്നതാണ്. brexit ന്റെ പിന്നിലും, അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ മുന്നിലും ഒക്കെ ഇതൊരു വിഷയമാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ ഇതൊരു വിഷയമാകുന്നത് അതിശയമല്ല. പക്ഷെ പ്രധാനമായ പ്രശ്നം മറ്റു നാടുകളിൽ നിന്നും കേരളത്തിലേക്കുള്ള ഈ ഒഴുക്ക് ഇപ്പോഴത്തെ കേരളസമൂഹത്തിന് ഗുണകരം ആയിരിക്കുമോ അല്ലെങ്കിൽ ആക്കിയെടുക്കാൻ സാധിക്കുമോ എന്നതൊക്കെ ആണ്. ഇവിടെയാണ് വാസ്തവത്തിൽ കുഴപ്പം കിടക്കുന്നത്. ഇക്കാര്യത്തെ പറ്റി എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ ഉണ്ടെന്ന് ഇന്നത്തെ സമൂഹ മാദ്ധ്യമങ്ങൾ നോക്കിയാൽ തന്നെ മനസ്സിലാകും.
ഏതുകാര്യത്തിലും ഒരഭിപ്രായം പറയുന്നതിനും നയമുണ്ടാക്കുന്നതിനും മുൻപ് ആധികാരികമായ പഠനം വേണമെന്നത് അടിസ്ഥാനപരമായ ഒരു കാര്യമാണ്. പക്ഷെ തൽക്കാലം പ്രവാസി തൊഴിലാളികളെ അനുകൂലിച്ചും എതിർത്തും പറയുന്നതൊക്കെ 'ഉണ്ടയില്ലാ വെടിയാണ്'. ഉദാഹരണത്തിന് മറുനാടൻ തൊഴിലാളികൾ വന്നതിൽപ്പിന്നെ അവർ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ കൂടിയിട്ടുണ്ടോ ?, എത്ര പേര് ഇവിടെ കല്യാണം കഴിച്ചു താമസിക്കുന്നു ?, എത്ര പേർ ഈ നാട്ടിൽ വോട്ടു ചെയ്യാൻ അവകാശം നേടി ?, എത്ര പേരുടെ കുട്ടികൾ ഇവിടെ പഠിക്കുന്നു ?, ഇവർ എവിടെ നിന്ന് വരുന്നു?, വന്നവരിൽ എത്ര പേർ ബംഗ്ലാദേശിൽ നിന്നുമുണ്ട് ?. എന്തിന് ഈ പറഞ്ഞ ഇരുപത്തിയഞ്ചു ലക്ഷം പോലും വലിയ അടിസ്ഥാനമൊന്നും ഇല്ലാത്തതാണ്. ഈ സംഖ്യ പത്തു ലക്ഷം മുതൽ മുപ്പത്തി അഞ്ചു ലക്ഷം വരെ ആണെന്ന് വേറെയും വായിച്ചിട്ടുണ്ട്. അടിസ്ഥാനമായ കണക്കില്ലാതെ നടത്തുന്ന വാഗ്വാദങ്ങൾ കൂടുതൽ ശബ്ദമാണ് വെളിച്ചമല്ല (more sound than light) ഉണ്ടാക്കുന്നതെന്ന് ഞങ്ങൾ അന്താരാഷ്ട്ര രംഗത്ത് എപ്പോഴും കാണുന്നതാണ്.
കേരളത്തിൽ ഗവേഷണസ്ഥാപനങ്ങൾ അനവധി ഉണ്ടെങ്കിലും അവരൊന്നും തന്നെ ഈ വിഷയത്തിൽ വലിയ താല്പര്യമെടുക്കുന്നില്ല. അതുകൊണ്ടാണ് പ്രവാസത്തെപ്പറ്റി പഠിക്കാൻ തന്നെയായി ഒരു പുതിയ സ്ഥാപനം സ്ഥാപിക്കാൻ ഞങ്ങൾ കുറച്ചു പേർ മുന്നോട്ടു വന്നത്. കേരളത്തിലെ മറുനാടൻ തൊഴിലാളികളുടെ തലസ്ഥാനമായി പത്രങ്ങൾ വിശേഷിപ്പിക്കുന്ന പെരുമ്പാവൂരിൽ Center for Migration and Includive Development എന്ന പേരിൽ ഈ വർഷം ജൂണിൽ ആണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. പ്രവാസത്തെപ്പറ്റി ഗവേഷണം നടത്തി പരിചയമുള്ള നല്ല ആളുകളാണ് ഇതിന് നേതൃത്വം നൽകുന്നത്. വിഷയങ്ങളെപ്പറ്റി അഭിപ്രായം പറയുന്നതിന് മുൻപ് ആദ്യത്തെ ജോലി ശരിയായ കണക്കുകൾ കണ്ടുപിടിക്കുക എന്നതാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. മുൻപ് പറഞ്ഞ എല്ലാ ചോദ്യങ്ങളെപ്പറ്റിയും കണക്കുകൾ ശാസ്ത്രീയമായി ശേഖരിക്കും. അതുകൂടാതെ നമ്മുടെ നാട്ടുകാരുടെ മറുനാട്ടുകാരെപ്പറ്റിയുള്ള ചിന്ത (perceptions) എന്താണ്, മറുനാട്ടുകാർ കേരളത്തിൽ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങൾ എന്താണ്, ഇതൊക്കെ പഠനവിഷയമാണ്. അതിനുശേഷം ലോകത്ത് മറ്റു രാജ്യങ്ങൾ ഈ വിഷയത്തെ എങ്ങനെ നേരിടുന്നു, അതിൽ നിന്നും നമുക്കെന്ത് പഠിക്കാം എന്നെല്ലാം ഉൾപ്പെടുത്തി ഒരു പഠനം പൊതു സമൂഹത്തിനും സർക്കാരിനും മുൻപിൽ സമർപ്പിക്കും. അത് ഗുണകരമായ ചർച്ചകളിലേക്കും സമൂഹനന്മയിലേക്കും നയിക്കും എന്നതാണ് വിശ്വാസം. ആറു മാസത്തിനകം ഈ പഠനത്തിന്റെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങും.
ഈ വിഷയത്തിൽ താല്പര്യമുള്ളവർ ഈ സ്ഥാപനത്തിന്റെ ഫേസ്ബുക്ക് പേജ് ഒന്ന് ലൈക്ക് ചെയ്യണം. പ്രവാസം എന്ന വിഷയത്തെ പറ്റി നാട്ടിലും ലോകത്തും നടക്കുന്ന വിവാദങ്ങളും പഠനങ്ങളും ഒക്കെ ഇവിടെ പങ്കുവെക്കുന്നുണ്ട്. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുകയും ആവാം, പഠനത്തിന്റെ പുരോഗതിയെല്ലാം വഴിയേ അറിയിക്കാം. ഈ വിഷയത്തെപ്പറ്റി സംവാദങ്ങൾ തുടരുകയും ചെയ്യാം.
https://www.facebook.com/cmitdrust/
(മുപ്പത് വർഷമായി കേരളത്തിന് പുറത്തു ജീവിക്കുന്ന മലയാളി ആണ് മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്)
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്