രാജഭരണം പോയി ജനാധിപത്യം വന്നിട്ടും കോൺഗ്രസ്സ് പോയി കമ്മൂണിസ്റ്റ് വന്നിട്ടും പൊലീസ് മർദ്ദനം അനുസ്യൂതം തുടരുന്നത് എന്തുകൊണ്ടാണ്? കസ്റ്റഡിയിൽ കിട്ടിയ ആരെയെങ്കിലും ഒരിക്കലെങ്കിലും ഇടിക്കാത്ത ഒരു പൊലീസുകാരനെങ്കിലും കേരളത്തിലുണ്ടോ? ഒരു കസ്റ്റഡി കൊലപാതകമെങ്കിലും നടന്നിട്ടില്ലാത്ത ഭരണം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ? എന്നിട്ടും കേരളത്തിന്റെ ചരിത്രത്തിൽ എത്ര പൊലീസുകാർക്ക് അക്രമം കാണിച്ചതിന്റെ പേരിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്?
മുരളി തുമ്മാരുകുടി
എന്റെ ചെറുപ്പകാലത്ത് പൊലീസുകാർക്ക് കാക്കി നിക്കറും കൂർമ്പൻ തൊപ്പിയുമാണ് വേഷം. അത് രാജഭരണ കാലത്തിന്റെ ശേഷിപ്പായിരുന്നു. വേഷത്തിൽ മാത്രമല്ല, ജനങ്ങളോടുള്ള പെരുമാറ്റത്തിലും മനോഭാവത്തിലും അന്ന് പൊലീസുകാർ ജനാധിപത്യ ലോകത്ത് എത്തിപ്പറ്റിയിരുന്നില്ല. രാജഭരണകാലത്തെ പൊലീസ് മർദ്ദനത്തെപ്പറ്റി എന്നോട് ആദ്യം പറഞ്ഞത് അമ്മാവനാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ്, തിരുവിതാംകൂറും കൊച്ചിയും രണ്ട് രാജ്യങ്ങളായിരുന്ന കാലത്ത്, വെങ്ങോല അതിർത്തി ഗ്രാമമായിരുന്നു. പെരുമ്പാവൂരിനടുത്ത പെരിയാർ അതിർത്തിയും. അതിർത്തിക്കപ്പുറത്തുകൊച്ചിയിൽ സാധനങ്ങൾക്ക് നികുതി കുറവാണ്. അവിടെ പോയി സാധനങ്ങൾ വാങ്ങി പുഴ കടത്തി വിറ്റാൽ ചെറിയൊരു ലാഭം കിട്ടും. അന്ന് ധാരാളം ആളുകളുടെ ഉപജീവന മാർഗ്ഗമായിരുന്നു കൊച്ചിയിൽ നിന്നും തിരുവിതാംകൂറിലേക്കുള്ള ഇത്തരം കള്ളക്കടത്ത്.
പുകയിലയാണ് കള്ളക്കടത്തിൽ പ്രധാന ഐറ്റം. കാഞ്ഞൂരിൽ നിന്നും മുടിക്കല്ലിലേക്കാണ് പുകയില കടത്തുന്നത്. കൈക്കൂലി ഒക്കെ അന്നും ഉണ്ട്. ഓരോ തവണ പുകയില കടത്തുമ്പോഴും അതിന്റെ പങ്കുപറ്റാൻ പൊലീസുകാരും, പൊലീസുകാരെ പറ്റിക്കുന്നുണ്ടോ എന്ന് നോക്കാൻ ഒറ്റുകാരുമുണ്ട്. ഒറ്റുകാരനാണ് പുകയില കച്ചവടക്കാരൻ ഹൈദ്രോസിനെപ്പറ്റി ഇടിയൻ പൊലീസായ ഇട്ടുണ്ണൻ നായരോട് പറഞ്ഞത്. ഒരു ദിവസം രാത്രി ഇട്ടുണ്ണൻ പൊലീസ് നദിക്കരയിൽ ഒളിച്ചിരുന്ന് പുകയിലയുമായി പുഴ കടന്നുവരുന്ന ഹൈദ്രോസിനെ കൈയോടെ പിടികൂടി. പിടിച്ച വഴി ഇടിയോടിടി. പിന്നെ ചവണ കൊണ്ട് ഹൈദ്രോസിന്റെ എല്ലാ നഖങ്ങളും പിഴുതെടുത്തു. ഇതാണ് അമ്മാവൻ പറഞ്ഞ കഥ.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പൊലീസിന്റെ കാക്കി നിക്കറും ഇടിക്കുന്ന സ്വഭാവവും മാറിയില്ല. അടിയന്തിരാവസ്ഥ കാലത്ത് രാജൻ എന്ന എഞ്ചിനീയറിങ് വിദ്യാർത്ഥിയെ പിടിച്ചു കൊണ്ടുപോയി ഉരുട്ടൽ എന്ന ക്രൂരമായ മർദ്ദനമുറക്ക് ഇരയാക്കി കൊന്നുകളഞ്ഞപ്പോഴാണ് പൊലീസിന്റെ ക്രൂരത വീണ്ടും ചർച്ചാവിഷയമാകുന്നത്. അതിനെച്ചൊല്ലി പിന്നീട് ഏറെയുണ്ടായി പുകിൽ. ഒരുപാട് പൊലീസുകാർ വെള്ളം കുടിച്ച ഒരു സംഭവമായിരുന്നു അത്. അടിയന്തിരാവസ്ഥ കാലത്ത് പൊലീസ് മർദ്ദനമേറ്റവർ പിന്നീട് കേന്ദ്രത്തിലും സംസ്ഥാനത്തും പൊലീസിന്റെ ഭരണാധികാരികളായി. എന്നിട്ടും പൊലീസ് സംവിധാനം വലിയ മാറ്റമില്ലാതെ തുടരുന്നു എന്നാണ് വൈപ്പിനിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
രാജഭരണം പോയി ജനാധിപത്യം വന്നിട്ടും കോൺഗ്രസ്സ് പോയി കമ്മൂണിസ്റ്റ് വന്നിട്ടും പൊലീസ് മർദ്ദനം അനുസ്യൂതം തുടരുന്നത് എന്തുകൊണ്ടാണ്? നമ്മുടെ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളാരും പൊലീസിനെ ഒരു മർദ്ദന ഉപാധിയായി കാണുന്നവരോ പൊലീസ് മർദ്ദനത്തെ അനുകൂലിക്കുന്നവരോ ആണെന്ന് എനിക്ക് അഭിപ്രായമില്ല. കേരളത്തിൽ എവിടെയെങ്കിലും ഒരു പൊലീസുകാരൻ ആർക്കിട്ടെങ്കിലും രണ്ടടി കൊടുക്കാത്ത ഒരു ദിവസമെങ്കിലുമുണ്ടോ? കസ്റ്റഡിയിൽ കിട്ടിയ ആരെയെങ്കിലും ഒരിക്കലെങ്കിലും ഇടിക്കാത്ത ഒരു പൊലീസുകാരനെങ്കിലും കേരളത്തിലുണ്ടോ? ഒരു കസ്റ്റഡി കൊലപാതകമെങ്കിലും നടന്നിട്ടില്ലാത്ത ഭരണം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ? എന്നിട്ടും കേരളത്തിന്റെ ചരിത്രത്തിൽ എത്ര പൊലീസുകാർക്ക് അക്രമം കാണിച്ചതിന്റെ പേരിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ?
പൊലീസുകാർ പൊതുജനങ്ങളെ, കുറ്റവാളികളെ, എന്തിന് കുറ്റകൃത്യത്തിന് സാക്ഷിയായവരെ പോലും മർദ്ദിക്കുന്ന രീതി ഒരു കേരള സ്പെഷ്യൽ ഒന്നുമല്ല. ഇംഗ്ലണ്ടിലെ പഴയ കാലത്തെ മർദ്ദന മുറകളെപ്പറ്റി അവിടുത്തെ London Dungeon എന്ന മ്യൂസിയത്തിൽ വിവരണങ്ങളും മർദ്ദനവസ്തുക്കൾ പ്രദർശനത്തിനുമുണ്ട്. ലോകത്ത് പല നാടുകളിൽ ഇപ്പോഴും നിലനിൽക്കുന്ന പൊലീസ് മർദ്ദന രീതികളെക്കുറിച്ച് ഞാനൊരിക്കൽ എഴുതിയിട്ടുണ്ട്. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇടി കൊടുക്കുന്ന പൊലീസും കഴുത്തു വെട്ടുന്ന ശിക്ഷയുമുള്ള നാടുകളിൽ കൂടുതൽ സുരക്ഷ ഉണ്ടെന്നുള്ളതിന് ലോകത്തൊരിടത്തും തെളിവുകളില്ല. ചെറിയ മോഷണം പോലുള്ള നിസാര കുറ്റങ്ങൾക്ക് പോലും വധശിക്ഷ നടപ്പാക്കിയിരുന്ന കാലത്തേക്കാൾ കുറ്റകൃത്യങ്ങൾ കുറവാണ് വധശിക്ഷ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഇക്കാലത്ത്. പൊലീസ് പ്രതികളെ ഇടിക്കാതിരിക്കുന്ന, വധശിക്ഷ നിറുത്തലാക്കിയ നാടുകളിലാണ് ജയിലുകൾ അടച്ചു പൂട്ടുന്നത്. പൊലീസ് മർദ്ദനം കൊണ്ട് കൂടുതൽ കേസുകൾ തെളിയിക്കാൻ പറ്റില്ലെന്നും, മർദ്ദനം കൊണ്ട് തെളിയിക്കപ്പെട്ട കേസുകളേക്കാൾ കൂടുതൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കേസുകളിലാണ് കുറ്റവാളികൾക്ക് ശിക്ഷ കിട്ടാനുള്ള സാധ്യതയെന്നും തെളിയിക്കപ്പെട്ട പഠനങ്ങൾ ധാരാളമുണ്ട് ലോകത്ത്. അതിനാൽ പൊലീസുകാരുടെ ഇടി കൊണ്ടാണ് കേസുകൾ തെളിയുന്നത് എന്ന തെറ്റിദ്ധാരണ ഇനി വേണ്ട. ഇടിയില്ലാതെ പൊലീസിങ് നടത്തിയാൽ നാട്ടിൽ അക്രമമോ കുറ്റകൃത്യങ്ങളോ പെരുകുമെന്നുള്ള ചിന്ത തെറ്റാണ്.
പൊലീസ് മർദ്ദനത്തിന്റെ അടിസ്ഥാന കാരണം പൊലീസുകാർ എന്ന വ്യക്തിയിലേക്ക്, അവരുടെ മോശം സേവന - വേതന വ്യവസ്ഥകളിലേക്ക്, പൊലീസിലെ മോശം മേൽനോട്ടത്തിലേക്ക്, രാഷ്ട്രീയക്കാരുടെ ഇടപെടലുകളിലേക്ക് ഒക്കെ നാം ചുരുക്കാറുണ്ട്. ഇതിലൊക്കെ കുറച്ച് സത്യമുണ്ടെന്നാലും, നമ്മുടെ പൊലീസ് സംവിധാനത്തിൽ നിയമം നടപ്പാക്കുന്നതിന്റെയും കുറ്റം തെളിയിക്കാനുള്ള ഒരു ഉപാധിയായി മർദ്ദനമുറ നിലകൊള്ളുന്നതിന്റെയും അടിസ്ഥാന കാരണം നാം തേടേണ്ടത് പൊലീസ് സേനക്ക് അകത്തല്ല, പൊലീസിങ് നടത്തുന്ന സമൂഹത്തിലാണ്.
നിയമവാഴ്ച (Rule of law) നടപ്പിലാക്കുന്നതിന്റെ അടിസ്ഥാന സംവിധാനങ്ങളിൽ ഒന്നാണല്ലോ പൊലീസിങ്. സത്യം എന്തെന്ന് വച്ചാൽ ഒരു സമൂഹം എന്ന നിലയിൽ നാം റൂൾ ഓഫ് ലോ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല. നമ്മുടെ നിയമങ്ങൾ നമ്മുടെ നിയമസഭയും പാർലമെന്റും ഉണ്ടാക്കിയതാണ്. ഈ സഭകളിലുള്ളവർ നമ്മൾ തെരഞ്ഞെടുത്തവരാണ്. ജനാധിപത്യപരമായി നമ്മളാൽ തിരഞ്ഞെടുക്കപ്പെട്ടവർ ഉണ്ടാക്കിയ നിയമങ്ങൾ പാലിക്കാൻ നാം ബാധ്യസ്ഥരാണ്. അല്ലെങ്കിൽ നിയമം മാറ്റാൻ ജനാധിപത്യപരമായി നമുക്ക് അവസരങ്ങളുണ്ട്. പക്ഷെ, ഇക്കാര്യത്തിൽ നമുക്ക് വലിയ ഉത്തരവാദിത്തം ഒന്നുമില്ല. സാധിക്കുമ്പോഴെല്ലാം നാം നിയമം ലംഘിക്കും. അത് റോഡിലെ സ്പീഡ് ലിമിറ്റ് മറികടക്കുന്നതോ, കോളേജിലെ റാഗിംഗോ, ഓൺലൈനിൽ തെറി പറയലോ എന്നുവേണ്ട, പ്രൈവറ്റ് ബസിലെ # me too വരെ എന്തുമാകാം.
Rule of law എന്നത് ശരിക്കും നടപ്പിലാക്കുന്ന സമൂഹത്തിലും നിയമം ലംഘിക്കുന്നവരുണ്ട്. പക്ഷെ, നിയമം ലംഘിച്ചാൽ അവിടെ പ്രത്യാഘാതങ്ങൾ ഉണ്ട്. രണ്ടുദാഹരണങ്ങൾ പറയാം.
ഒന്നാമത്തേത് ജർമ്മനിയിൽ നിന്നാണ്. രണ്ടായിരത്തി രണ്ടിൽ ഫ്രാങ്ക്ഫർട്ടിൽ ഒരു ബാങ്കറുടെ പതിനൊന്നു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി ഒരാൾ മോചനദ്രവ്യം ആവശ്യപ്പെട്ടു. കുടുംബം ഒരു കോടിയിലേറെ തുക കൊടുക്കുകയും ചെയ്തു. ആ തുക വന്നെടുത്തു കൊണ്ടുപോയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു, പക്ഷെ കുട്ടി എവിടെ എന്ന് അയാൾ പറഞ്ഞില്ല. കുട്ടിയുടെ ജീവന് എന്തെങ്കിലും ഹാനി സംഭവിക്കുമോ എന്ന് ഭയന്ന് അവിടുത്തെ പൊലീസ് മേധാവി കുറ്റവാളിയെ ഒന്ന് വിരട്ടാൻ പൊലീസുകാരോട് ആവശ്യപ്പെട്ടു. ''ഒരു കുത്തിവയ്പ്പ് എടുത്ത് നിങ്ങളെക്കൊണ്ട് സത്യം പറയിക്കാനുള്ള ആൾ അടുത്ത നഗരത്തിൽ നിന്നും വരുന്നുണ്ടെന്നും, ആ കുത്തിവെയ്പ്പിന് അസഹ്യമായ വേദനയാണെന്നും'' പൊലീസുകാർ അയാളോട് പറഞ്ഞു. അങ്ങനെ ഒരു പ്ലാനും വാസ്തവത്തിൽ ഇല്ലായിരുന്നു, അയാളെ കുത്തി വെച്ചതുമില്ല. പക്ഷെ ജർമ്മനിയിലെ കുറ്റവാളി കുത്തിവെക്കും എന്ന് കേട്ടതോടെ പേടിച്ച് സത്യം പറഞ്ഞു (കുട്ടിയെ അയാൾ ആദ്യമേ കൊലപ്പെടുത്തിയിരുന്നു).
ഇനിയാണ് നമ്മൾ ശ്രദ്ധിക്കേണ്ട സംഗതി. കസ്റ്റഡിയിലുള്ള കുറ്റവാളിയെ കുത്തിവെക്കും എന്ന് പേടിപ്പച്ചതിന് പൊലീസ് മേധാവിയുടെ ജോലി പോയി എന്ന് മാത്രമല്ല ഒരു വർഷം തടവുശിക്ഷയും വിധിച്ചു. ഇതൊക്കെ അല്പം കടന്ന കൈയായി തോന്നാമെങ്കിലും പൊലീസിന് മറ്റുള്ളവരെ മർദ്ദിക്കാൻ വിവേചനാധികാരം നൽകുന്നത് ഒരു സ്ലിപ്പറി സ്ലോപ്പ് ആണ്. ഇന്ന് അടിക്കുമെന്ന് പറയും, നാളെ അടിക്കും, മറ്റന്നാൾ ചവിട്ടും. അതൊരു മരണ കാരണമാകാൻ അധികം സമയം വേണ്ട. അപ്പോൾ പൊലീസ് മർദ്ദനം ഇല്ലാതാകണമെങ്കിൽ ഒരു കാരണവശാലും ഒരു പൊലീസുകാരനും നാട്ടുകാരെയോ കുറ്റവാളിയേയോ മർദ്ദിക്കില്ല എന്നും അങ്ങനെ സംഭവിച്ചാൽ ജോലി പോയി ജയിലിലാകുമെന്നും നിയമം ഉണ്ടാകണം, അത് പാലിക്കപ്പെടുകയും വേണം. ഇതൊക്കെ നടക്കുമോ എന്ന് ചോദിച്ചാൽ നടക്കുന്ന ലോകം നമ്മുടെ ചുറ്റുമുണ്ട് എന്നതാണ് ഉത്തരം. എപ്പോഴും വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തൽ ഇഷ്ടപ്പെടുന്ന നാടായ കേരളത്തിൽ ഇതൊക്കെയല്ലേ നമ്മൾ കണ്ടു പഠിക്കേണ്ടത്.
പഠിക്കേണ്ടത് പൊലീസ് മാത്രമല്ല. അതിന് രണ്ടാമത്തെ കഥ പറയാം. രണ്ടായിരത്തി പതിനൊന്ന് ഓഗസ്റ്റ് മാസം ആദ്യം ലണ്ടനിൽ ഒരു ലഹള ഉണ്ടായി. അനവധി കടകൾ ലഹളക്കാർ നശിപ്പിച്ചു, വസ്തുക്കൾ മോഷ്ടിച്ചു, ചില കടകൾ കത്തിച്ചു. പൊലീസ് ശാസ്ത്രീയമായി അന്വേഷണം നടത്തി ഒന്നൊന്നായി കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു. ഇതിൽ ഒരാൾ ചെയ്ത കുറ്റം എന്തെന്നോ? ലഹള സമയത്ത് ഒരു ബേക്കറിയിൽ കയറി ഒരു ഐസ് ക്രീം എടുത്തു, രണ്ടു സ്പൂൺ കഴിച്ചപ്പോൾ ഇഷ്ടപ്പെടാത്തതിനാൽ അതാർക്കോ കൊടുത്തിട്ട് ആൾ നടന്നു പോയി. ഈ രംഗം സി സി ടി വി യിൽ പതിഞ്ഞു. സംഭവം നടന്നു രണ്ടു ദിവസത്തിനകം അയാളെ അറസ്റ്റ് ചെയ്തു, അയാളുടെ ഡി എൻ എ സാമ്പിളുകൾ ബേക്കറിയിൽ കണ്ടെത്തി (ഒരു സിഗരറ്റിൽ നിന്നാണെന്നാണ് എന്റെ ഓർമ്മ). കേസ് വേഗത്തിൽ കോടതിലെത്തി, ലഹള ഉണ്ടായി രണ്ടാഴ്ചക്കകം അയാളെ കോടതി പതിനാറു മാസം തടവിന് ശിക്ഷിച്ചു. പലപ്പോഴും സായിപ്പിന്റെ വിദ്യാഭ്യാസ രീതിയും, സായിപ്പിന്റെ നിയമങ്ങളുമാണ് നമ്മുടെ പുരോഗതിക്ക് തടസ്സം എന്ന് വാദിക്കുന്ന നമുക്ക് ഈ പറഞ്ഞതു പോലുള്ള കുറ്റാന്വേഷണമോ, വിചാരണയോ, ശിക്ഷയോ ഒക്കെ എന്നാണ് സാധ്യമാകുന്നത് ?
കഴിഞ്ഞ മാസം കേരളത്തിൽ നടന്ന ലഹളയിൽ കുറേ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇതിൽ പങ്കെടുത്ത എല്ലാവരും അറസ്റ്റ് ചെയ്യപ്പെടുമോ, അറസ്റ്റ് ചെയ്തവരുടെ കേസ് കോടതിയിൽ എത്തുമോ, അതോ പാർട്ടികൾ തമ്മിലുള്ള നീക്കുപോക്കുകളുടെ ഫലമായി എഴുതിത്ത്തള്ളുമോ, കോടതിൽ എത്തിയാൽ എത്ര നാൾ കഴിഞ്ഞാണ് വിചാരണ നടക്കുന്നത്, വിചാരണ നടത്തിയാൽ തന്നെ ശിക്ഷ കിട്ടുമോ, ശിക്ഷ കിട്ടിയാൽ തന്നെ അത് വീണ്ടും കുറ്റം ചെയ്യുന്നതിൽ നിന്ന് അയാളെ പിന്തിരിപ്പിക്കുന്നതും മറ്റുള്ളവർക്ക് താക്കീത് നൽകുന്നതും ആകുമോ?
ഈ ചോദ്യങ്ങൾക്ക് ശരാശരി മലയാളിയുടെ ഉത്തരം ''ഇല്ലേ... ഇല്ല'' എന്ന് തന്നെയല്ലേ ?
ഇവിടെയാണ് ഒരു സമൂഹം എന്ന നിലയിൽ നാം ഉത്തരവാദിത്തം എടുക്കേണ്ടത്. നിയമങ്ങൾ ലംഘിക്കുന്നതിൽ നമുക്കത്ര വിഷമമില്ല. നമ്മുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഒരു കുറ്റകൃത്യം ചെയ്താൽ നിയമ സംവിധാനത്തിന്റെ അപ്പുറത്ത് അവരെ 'ഊരിയെടുക്കാൻ' നമ്മുടെ കൈയിലുള്ള സകല ബന്ധങ്ങളും നാം ഉപയോഗിക്കുന്നു. ചെറിയ കുറ്റങ്ങളിലെങ്കിലും വേണ്ടപ്പെട്ടവരെ രക്ഷപെടുത്തേണ്ടത് തൊഴിലിന്റെ ഭാഗമാണെന്ന് അധികാരമുള്ളവർ കരുതുന്നു. പ്രത്യേകിച്ചും രാഷ്ട്രീയമായി ബന്ധമുള്ള കേസുകളാണെങ്കിൽ (ഹർത്താലിന് ബസ് തല്ലിപ്പൊളിക്കുന്നത് പോലെ) പ്രതികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ പാർട്ടികൾ താല്പര്യമെടുക്കുന്നു, കേസ് എഴുതിത്ത്തള്ളുന്നു. ഇനി അഥവാ ഒരു കേസ് കോടതിയിലെത്തിയാൽ, അതുകൊലപാതക കുറ്റമായാൽ പോലും ശിക്ഷ ലഭിക്കാൻ പതിറ്റാണ്ടുകളെടുക്കുന്നു.
ഇതിന് ഒരു പ്രത്യാഘാതമുണ്ട്. നിയമത്തിന്റെ പഴുതിൽ നിന്നും കുറ്റവാളികൾ രക്ഷപെടുമെന്ന് പൊതുസമൂഹം ഉറച്ചു വിശ്വസിക്കുന്നു. ഇക്കാര്യത്തിൽ നമ്മളും പൊലീസുകാരും ഒരുപോലെയാണ്. അതിൽ അത്ഭുതമില്ല. നമ്മളിൽ നിന്നല്ലേ പൊലീസുകാർ ഉണ്ടാകുന്നത്. കുറ്റം ചെയ്യുന്നവർക്ക് അല്പമെങ്കിലും ശിക്ഷ കിട്ടുന്നത് എന്തും നീതി ആണെന്നാണ് സമൂഹത്തിന്റെ ചിന്ത. അത് കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്നവനെ നാട്ടുകാർ പഞ്ഞിക്കിടുന്നതാകാം, കുട്ടികളെ ഉപദ്രവിച്ച ബന്ധുക്കളെ പൊലീസ് കൂമ്പിനിടിക്കുന്നതാകാം. കാരണം ഇതൊന്നും ഒരു കോടതിയിലും പോയി ശിക്ഷ കിട്ടാൻ പോകുന്ന കേസുകളല്ല എന്ന് പതിറ്റാണ്ടുകളുടെ പരിചയം കൊണ്ട് നമുക്കറിയാം. അതുകൊണ്ടാണ് 'നീതി നിർവഹണത്തിൽ' പൊതുജനങ്ങളും അവരുടെ പ്രതിനിധികളായ പൊലീസും നേരിട്ട് ഇടപെടുന്നത്. ഇടിക്കാൻ പൊലീസിന് ധാർമ്മിക അധികാരം നൽകുന്നത് ഇടിയെ പിന്തുണക്കുന്ന സമൂഹം തന്നെയാണ്. ചില ഇടി അതിരു കടക്കും, ആളുകൾ മരിക്കും. അത് ഇടിയുടെ കൂടുതൽ കൊണ്ടോ ഇടി കൊള്ളുന്ന ആളുടെ അനാരോഗ്യം കൊണ്ടോ ആകാം. അതോടെ ആളുകൾ ഇളകും. ഓരോ കുറ്റകൃത്യവും നടക്കുമ്പോൾ 'അവനെ ഇങ്ങോട്ട് വിട്ട് തരൂ, ഞങ്ങൾ കൈകാര്യം ചെയ്യാം' എന്ന് ആക്രോശിക്കുന്ന ആൾക്കൂട്ടം ആരെങ്കിലും പൊലീസ് കസ്റ്റഡിയിൽ മരിക്കുമ്പോൾ മാത്രം പൊലീസ് മർദ്ദനം എന്ന് പറഞ്ഞു ഒച്ചപ്പാടുണ്ടാക്കിയിട്ട് എന്ത് കാര്യം ?
കോടതിയിൽ കേസ് എത്തുന്നതിനു മുമ്പ് അധികാരമുള്ളവരുടെ ഇടപെടൽ കൊണ്ട് കുറ്റവാളികൾ രക്ഷപെടും എന്നതിന്റെ പേരിലോ, കോടതിയിലെത്തിയാൽ തന്നെ നീതി കിട്ടാനുള്ള സാധ്യത വളരെ കുറവായതിന്റെ പേരിലോ കുറ്റവാളികളെ കൂമ്പിനിടിക്കാൻ പൊലീസുകാർക്ക് ധാർമ്മികമായ അധികാരമുണ്ടെന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ. മറിച്ച്, ഒരു കുറ്റകൃത്യം കണ്ടാൽ അതിൽ പ്രതിയായവരെ നേരിട്ട് കൈകാര്യം ചെയ്യുന്ന സമൂഹത്തിലെ അംഗങ്ങളുടെ പരിച്ഛേദം തന്നെയാണ് പൊലീസുകാരും എന്ന് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. ഒരു കുറ്റകൃത്യം സംഭവിച്ചാൽ അതിന് വലിയ കാല താമസമില്ലാതെ ശിക്ഷ കിട്ടുമെന്ന് ഉറപ്പാകുന്ന കാലത്ത്, കുറ്റം ചെയ്ത ഒരാളെ പോലും രക്ഷപെടുത്താൻ കുടുംബമോ അധികാരികളോ നിയമത്തിനപ്പുറം ഒന്നും ചെയ്യാൻ ധൈര്യപ്പെടാത്ത കാലത്ത് നമ്മുടെ നീതി നിർവ്വഹണ സംവിധാനത്തിൽ നമുക്ക് വിശ്വാസം വരും. അന്ന് നമ്മുടെ പൊലീസുകാരും നന്നാകും, അതുവരെ നമുക്കിങ്ങനെ ഓരോ കസ്റ്റഡി കൊലപാതകങ്ങൾ കഴിയുമ്പോളും കുറച്ച് ഒച്ചപ്പാടൊക്കെ ഉണ്ടാക്കി ജീവിക്കാം.
കസ്റ്റഡി കൊലപാതകങ്ങളും പൊലീസ് മർദ്ദനവും അവസാനിക്കണമെന്ന് ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ ആദ്യം നമുക്ക് ശ്രമിക്കാം, സ്വയം നന്നാവാൻ. അതുവഴി നമ്മുടെ കുട്ടികളായ പുതിയ തലമുറയിലെ പൊലീസുകാരും നന്നാവും, സംശയം വേണ്ട.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്