കൊറോണക്കാലം കഴിയുമ്പോൾ ഡിവോഴ്സുകളുടെ എണ്ണം കൂടുകയും കുട്ടികളുടെ എണ്ണം അഭൂതപൂർവമായി വളരും എന്നും പ്രവചനം; രണ്ടുപേർക്കും കൂടി ഒരു ഓഫീസ് മതിയോ എന്നത് വീടിന്റെ വലുപ്പവും ബന്ധത്തിന്റെ സ്വഭാവവും അനുസരിച്ച് തീരുമാനിക്കാം! വീഡിയോ കോൺഫറൻസ് നടത്തുമെങ്കിൽ ക്യാമറ എത്തുന്നിടത്ത് അണ്ടർവെയർ ഇല്ലെന്ന് ഉറപ്പു വരുത്തണം: വീട് ഓഫീസാകുമ്പോൾ ശ്രദ്ധിക്കേണ്ടത്! മുരളി തുമ്മാരുകുടിയും നീരജ ജാനകിയും എഴുതുമ്പോൾ
നീരജ ജാനകി, മുരളി തുമ്മാരുകുടി
വീട് ഓഫീസാകുന്‌പോൾ ശ്രദ്ധിക്കേണ്ടത് !
ഓഫീസിലെ ജോലികൾ വീട്ടിലിരുന്നു ചെയ്യുന്ന രീതി ഐ ടി മേഖലയിലും ചില കൺസൽട്ടൻസികളിലും പതിവും പരിചിതവുമാണ്. കുറെ ആളുകൾ (സ്റ്റാർട്ട് അപ്പുകൾ പ്രധാനമായും) വീട് സ്ഥിരം ഓഫീസായി ഉപയോഗിക്കുന്ന ഹോം ഓഫീസ് രീതികളും ചെയ്യാറുണ്ട്. പൊതുവിൽ ഇത്തരം സംവിധാനങ്ങൾ വളരെ ചെറിയൊരു ശതമാനം ആളുകൾക്ക് മാത്രമാണ് പരിചിതം.
കൊറോണക്കാലം ഈ സംവിധാനത്തെ ആകെ മാറ്റിമറിക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് വെറും ഒരാഴ്ച കൊണ്ട് സാധാരണ ഓഫീസ് രീതിയിൽ നിന്നും 'വർക്ക് ഫ്രം ഹോം' ലേക്ക് മാറിയത്. ഇവരിൽ ബഹുഭൂരിപക്ഷത്തിനും ഇത് ആദ്യത്തെ അനുഭവമാണ്. ഈ സാഹചര്യത്തിൽ ഞങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ, വീട്ടിലിരുന്ന് പണിയെടുക്കുന്നത് കൂടുതൽ കാര്യക്ഷമമാക്കാനുള്ള ചില നിർദ്ദേശങ്ങൾ പറയാം.
ഒരു ലാപ്പ്ടോപ്പും നല്ല ഇന്റർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ മിനിമം ഹോം ഓഫീസ് റെഡിയായി. എന്നാൽ ജോലി കൂടുതൽ കാര്യക്ഷമമാക്കാൻ ഇനി പറയുന്ന ഭൗതിക സാഹചര്യങ്ങൾ കൂടി ഉറപ്പാക്കണം.
ഓഫീസ് കോർണർ: സാധിക്കുമെങ്കിൽ വീട്ടിലെ ഒരു മുറി തന്നെ ഓഫീസ് ആക്കി മാറ്റണം. അതിൽ അല്പം മാറ്റങ്ങൾ വരുത്തി ഓഫീസിന്റെ അന്തരീക്ഷം കൂടി കൊണ്ടുവരാൻ ശ്രമിക്കാം. ഒരു ഡെസ്‌ക് ടോപ് കലണ്ടർ, റൈറ്റിങ് പാഡ്, സ്റ്റിക്കി നോട്ട്, പെൻ സ്റ്റാൻഡ്, ദിവസം എട്ടു മണിക്കൂർ ജോലി ചെയ്യാനുതകുന്ന വിധത്തിൽ ഇരിക്കാൻ അഞ്ചു ചക്രമുള്ള ഒരു കസേര (നാടുവിന് സപ്പോർട്ടുള്ളത്), സൗകര്യപ്രദമായ മേശ എന്നിവ തീർച്ചയായും വേണം. ഒന്നോ രണ്ടോ മണിക്കൂർ ജോലി ചെയ്യുന്‌പോൾ ബീൻ ബാഗിലോ ചാരുകസേരയിലോ ഇരുന്നു ജോലി ചെയ്യാമെങ്കിലും ഒരാഴ്ചയിൽ കൂടുതൽ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെങ്കിൽ നല്ലൊരു ഓഫീസ് ടേബിളും കസേരയും നഷ്ടമില്ലാത്ത ഇൻവെസ്റ്റ്‌മെന്റ് തന്നെയാണ്.
വിശ്വസിക്കാവുന്ന വൈദ്യുതി - ഇന്റർനെറ്റ് കണക്ഷൻ: പുതിയ കാലത്തെ വർക്ക് ഫ്രം ഹോം രീതി നല്ല സ്പീഡുള്ള ഇന്റർനെറ്റില്ലാതെ കാര്യക്ഷമമാക്കാൻ സാധിക്കില്ല. കേരളത്തിലെ ബി എസ് എൻ എൽ കണക്ഷനാണ് ഞങ്ങൾ പെരുന്പാവൂരിൽ ഉപയോഗിക്കുന്നത്. അത് മികച്ചതുമാണ്. അതുപോലെ തന്നെ പ്രധാനമാണ് തടസ്സമില്ലാത്ത വൈദ്യുതിയും. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഐ ടി ക്കാരുടെ സൗകര്യത്തിനായി പവർ കട്ട് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
നിങ്ങൾ ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥാപനത്തിനോ ക്ലയന്റിനോ വേണ്ടിയാണ് ജോലി ചെയ്യുന്നതെങ്കിൽ ഇന്റർനെറ്റിന്റെയും വൈദ്യുതിയുടെയും കാര്യക്ഷമതയിൽ പ്രത്യേക ശ്രദ്ധ വേണം. മൂന്നാം ലോകരാജ്യങ്ങളിലെ ഭൗതിക സൗകര്യങ്ങളെപ്പറ്റി പലപ്പോഴും വിദേശികൾക്ക് നല്ല അഭിപ്രായമില്ല. അതിന് അടിസ്ഥാനവുമുണ്ട്. വീഡിയോ കോളിന്റെ നടുക്ക് കറണ്ട് പോയാൽ പണി കാര്യക്ഷമമായി ചെയ്യാൻ പറ്റില്ലെന്ന് മാത്രമല്ല മുൻധാരണകൾ ഊട്ടിയുറപ്പിക്കുകയും ചെയ്യും. ഇത്തരം ധാരണകൾ മാറ്റാനുള്ള അവസരം കൂടിയാണിത്. ബ്രോഡ്ബാൻഡ് കൂടാതെ ഒരു 4 G ഡാറ്റ ഡോങ്കിൾ കൈയിലുണ്ടാകുക, രണ്ടോ മൂന്നോ മണിക്കൂർ ഇൻവെർട്ടർ സൗകര്യമുണ്ടായിരിക്കുക എന്നതും കേരളത്തിൽ നിന്നുള്ള ജോലിക്ക് അത്യാവശ്യമാണ്.
പ്രത്യേക ഓഫീസ് മുറി വേണോ?: നിങ്ങളുടെ വീട്ടിലോ ഫ്‌ളാറ്റിലോ ഓഫീസിനായി ഒരു മുറിയുണ്ടെങ്കിൽ അത് ഏറ്റവും നല്ല കാര്യമാണ്. സാധാരണയായി സ്റ്റോർ റൂമായി കിടന്നിരുന്ന മുറിയോ മറ്റോ ഉണ്ടെങ്കിൽ അത് വൃത്തിയാക്കി ഓഫീസാക്കാം, പ്രത്യേകം ഓഫീസ് മുറി ഉണ്ടാക്കാൻ സാധിക്കാത്തവർ വീടിന്റെ ഏതെങ്കിലും ഭാഗം (സിറ്റിങ് റൂമോ ഡൈനിങ് റൂമോ. ബെഡ്റൂം ആകാതിരിക്കുന്നതാണ് നല്ലത്). ഇവിടെ ഓഫീസ് സമയങ്ങളിൽ അൽപം ഔപചാരികത നിലനിർത്തണമെന്ന് വീട്ടുകാരോടും ബന്ധുക്കളോടും പറയുക.
ഭാര്യയ്ക്കും ഭർത്താവിനും ഒരേ ഓഫീസ് മുറി?: പുതിയ തലമുറയിലെ ധാരാളം ഭാര്യാഭർത്താക്കന്മാർ പുറത്ത് ജോലി ചെയ്യുന്നുണ്ട്. അവർ ഒരേ ഓഫീസ് മുറിയിലിരുന്ന് 'വർക്ക് ഫ്രം ഹോം' ചെയ്യന്നത് നല്ല കാര്യമാണോ? ഈ കൊറോണക്കാലം കഴിയുന്‌പോൾ യു കെ യിൽ ഡിവോഴ്സുകളുടെ എണ്ണം കൂടുകയും കുറച്ചുനാൾ കഴിഞ്ഞാൽ കുട്ടികളുടെ എണ്ണത്തിൽ അഭൂതപൂർവമായ വളർച്ച ഉണ്ടാകുകയും ചെയ്യുമെന്നാണ് ചില ടാബ്ലോയ്ഡ് വിദഗ്ദ്ധർ പ്രവചിച്ചിരിക്കുന്നത്. അപ്പോൾ രണ്ടുപേർക്കും കൂടി ഒരു ഓഫീസ് മതിയോ എന്നത് നിങ്ങളുടെ വീടിന്റെ വലുപ്പവും ബന്ധത്തിന്റെ സ്വഭാവവും അനുസരിച്ച് തീരുമാനിക്കാം.
നിങ്ങളുടെ ജോലി ഹ്യുമൻ റിസോഴ്സ് പോലെ സെൻസിറ്റിവ് ആയ ഒന്നാണെങ്കിൽ അടച്ചുറപ്പുള്ള മുറി ഉണ്ടാകുന്നതാണ് നല്ലത്. നിങ്ങൾക്ക് വീഡിയോ കോൺഫറൻസ് നടത്തേണ്ടതുണ്ടെങ്കിൽ ക്യാമറ എത്തുന്നിടത്ത് നിങ്ങളുടെ അണ്ടർവെയർ ഇല്ലെന്ന് ഉറപ്പു വരുത്തണം. പകരം യുവാൽ നോവ ഹരാരിയുടെ പുസ്തകങ്ങളോ, ഗ്രെറ്റ ട്യുൻബർഗിന്റെ ചിത്രമോ, വളരെ ഇൻസ്പിരേഷണലോ ഫ്യുച്ചറിസ്റ്റിക്കോ ആയ ഉദ്ധരണിയോ മുറിയിൽ വെയ്ക്കാം. നിങ്ങൾ ഉയർന്ന ചിന്താഗതിയുള്ളവരാണെന്ന് ഓഫീസിലുള്ളവർ തെറ്റിദ്ധരിച്ചതുകൊണ്ട് ഒരു നഷ്ടവും വരാനില്ല.
ഓഫീസും കുടുംബവും: സാധാരണ രാവിലെ ഏഴുമണിക്കോ അതിന് മുൻപോ ഓഫീസിൽ പോകുകയും, വൈകീട്ട് ഏഴിനോ ശേഷമോ വരികയും ചെയ്യുന്ന ഒരാൾ മുഴുവൻ സമയം വീട്ടിലുണ്ടാകുന്നത് പൊതുവെ ബന്ധുക്കൾക്ക് ഇഷ്ടമായിരിക്കും (കുറച്ചു നാളത്തേക്കെങ്കിലും). ഇന്ത്യയെ പോലെ അച്ഛനും അമ്മയും ഉൾപ്പെട്ട കുടുംബത്തിൽ ഇത് പ്രത്യേക വെല്ലുവിളികൾ ഉണ്ടാക്കും. പുറത്ത് ജോലി ചെയ്യുന്ന സ്ത്രീകളെ ആണ് ഇത് കൂടുതൽ ബാധിക്കുന്നത്. നിങ്ങൾ വീട്ടിലുണ്ടെങ്കിൽ പതിവ് പോലെ തൊട്ടതിനും പിടിച്ചതിനും കുട്ടികളും ഭർത്താവും അച്ഛനും അമ്മയും അമ്മായിയമ്മയും ഒക്കെ നിങ്ങളുടെ അടുത്ത് വരും. ഇനി അഥവാ അവർ വന്നില്ലെങ്കിലും അമ്മയോ അമ്മായിയമ്മയോ വീട്ടിലെ പണികൾ മുഴുവൻ എടുക്കുന്ന സമയത്ത് ലാപ്‌ടോപ്പുമായി മാറിയിരിക്കാൻ നിങ്ങൾക്കും വിഷമം തോന്നും. അതുകൊണ്ട് തന്നെ നിങ്ങൾ അവധിയിൽ അല്ല എന്നും ഓഫീസ് സമയത്ത് പൂർണ്ണമായും ഓഫീസ് ജോലിയിൽ ആയിരിക്കുമെന്നും അവരെ പറഞ്ഞു മനസ്സിലാക്കണം. അതേസമയം വീട്ടിൽ നിന്നും ഓഫീസിലേക്കുള്ള യാത്രയുടെ സമയം ലാഭമായതിനാൽ ആ സമയം വീട്ടുകാരോടൊത്ത് ചെലവഴിക്കാം. നിങ്ങളുടെ ഓഫീസ് സമയത്ത് വീട്ടിൽ അതിഥികൾ വരുന്നത് പ്രോത്സാഹിപ്പിക്കരുത്.
ഓഫീസ് സമയം: ആധുനിക ഓഫീസുകളിൽ നിങ്ങൾ വരുന്നുണ്ടോ പോകുന്നുണ്ടോ എന്നതല്ല, നിങ്ങളെ ഏൽപ്പിച്ച പണി ചെയ്യുന്നുണ്ടോ എന്നതാണ് പ്രധാനം. വർക്ക് ഫ്രം ഹോം എടുത്ത് വീട്ടിലിരിക്കുന്ന സമയത്ത് ഓരോ ദിവസവും ഓരോ സമയത്ത് ജോലി ചെയ്യാമെന്ന് തോന്നും. ഇതൊരു നല്ല കാര്യമല്ല. വർക്ക് ഫ്രം ഹോം ചെയ്യുന്ന സമയത്ത് ചുരുങ്ങിയത് അഞ്ചോ ആറോ മണിക്കൂറെങ്കിലും ടീമിലെ എല്ലാവരും ജോലിയിൽ ആയിരിക്കുമെന്ന് മുൻകൂർ സമ്മതിച്ച് അതനുസരിച്ച് പ്രവർത്തിക്കുന്നതാണ് നല്ലത്. ഇന്ത്യയും അമേരിക്കയും പോലെ പ്രവൃത്തി സമയം ഒട്ടും മാച്ച് ചെയ്യാത്ത സാഹചര്യത്തിൽ നിങ്ങൾ നിങ്ങളുടെ പ്രവൃത്തി സമയം മുൻകൂർ പറയുക. മറ്റു ടീമംഗങ്ങളോടും അവരുടെ സമയം അറിയിക്കാൻ ആവശ്യപ്പെടുക. നിങ്ങൾ ഒരു മെയിൽ അയച്ചാൽ എപ്പോൾ മറുപടി കിട്ടുമെന്നും അത്യാവശ്യമെങ്കിൽ നിങ്ങളെ എപ്പോളാണ് വിളിക്കേണ്ടതെന്നും മറ്റുള്ളവരും അറിയണമല്ലോ.
ഹോം ഓഫീസിലെ വേഷം: ഓഫീസ് വീട്ടിലേയ്ക്ക് മാറുന്‌പോൾ വീട്ടിൽ ധരിക്കുന്ന വേഷം ധരിച്ചാൽ പോരേ എന്നത് ന്യായമായ സംശയമാണ്. ഓഫീസ് വീട്ടിലേയ്ക്ക് മാറിയാലും ഓഫീസ് സമയത്ത് ഫോർമൽ വേഷം ധരിക്കുന്നതാണ് ശരി. ഒന്നാമത് ഓഫീസ് സംബന്ധിയായ വീഡിയോ കോളുകൾ ഇപ്പോൾ സാധാരണമാണ്. അതിൽ ലുങ്കിയും ബനിയനുമിട്ട് പങ്കെടുക്കുന്നത് പല ഓഫീസ് രീതിക്കും ചേർന്നതല്ല. രണ്ടാമതായി വീട്ടിൽ നിന്നും ഓഫീസ് ജോലികൾ ചെയ്ത് തുടങ്ങുന്ന സമയത്ത് സാധാരണ പോലെ കൃത്യമായ ഓഫീസ് സമയം പാലിച്ച്, മറ്റു ദിനചര്യകളിൽ മാറ്റമില്ലാതെ, ഫോർമൽ വേഷം ധരിച്ച് ഓഫീസ് റൂമിലോ ഓഫീസായി പ്രഖ്യാപിച്ച ഇടത്തോ ഇരിക്കുന്നത് കാര്യക്ഷമത വർധിപ്പിക്കുമെന്ന് അനുഭവസ്ഥരും പഠനങ്ങളും പറയുന്നു. എന്നുവെച്ച് അധികം ഓവറാക്കരുത്. ജനീവയിലെ ഓഫീസിൽ ഇരുപത് ഡിഗ്രിയിൽ കോട്ടും ടൈയുമിട്ടാണ് പോകാറുള്ളത് എന്നതിനാൽ കേരളത്തിൽ മുപ്പത്തിയഞ്ച് ഡിഗ്രിയിൽ കോട്ടിട്ട് വിയർക്കേണ്ട കാര്യമില്ല. ഓഫീസ് അന്തരീക്ഷത്തിൽ തന്നെ ഇൻഫോർമലായ ധാരാളം പുതിയ ജനറേഷൻ കന്പനികളുണ്ട്. അവർക്ക് ഫോർമാലിറ്റിയുടെ നിയമങ്ങൾ ബാധകമല്ല.
ഹോം ഓഫീസിൽ നിന്നും പുറത്തു പോകുന്‌പോൾ: ജോലി സമയത്ത് ഡോക്ടറെയോ ക്ലയന്റിനെയോ കാണാനായി പുറത്തു പോകുകയാണെങ്കിൽ സാധാരണഗതിയിൽ ഓഫീസിലെ ബോസിനോടും സെക്രട്ടറിയോടും സഹപ്രവർത്തകരോടും പറയുന്നത് പോലെ ഹോം ഓഫീസിൽ ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാൽ അത്യാവശ്യത്തിനും അല്ലാതെയും ചെറുതായി ഒന്ന് പുറത്തിറങ്ങാൻ തോന്നുന്നത് സ്വാഭാവികമാണ്. എന്നാലിത് പ്രൊഫഷണലായ പെരുമാറ്റമല്ല. ടീമംഗങ്ങൾ തമ്മിലുള്ള വിശ്വാസവും, ഓരോരുത്തരും എടുക്കുന്ന ഭൗതികമായ നിയന്ത്രണങ്ങളോ (ഉദാ: പഞ്ചിങ്) നേരിട്ടുള്ള മേൽനോട്ടമോ ഇല്ലെങ്കിലും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കും എന്ന നിശ്ചയവുമാണ് വർക്ക് ഫ്രം ഹോം ന്റെ അടിസ്ഥാനം. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു സഹപ്രവർത്തകനെ വിളിക്കുന്‌പോൾ അദ്ദേഹം ഡ്രൈവ് ചെയ്യുന്നതിനാൽ ഫോൺ എടുക്കാതിരിക്കുകയോ, ഡ്രൈവ് ചെയ്തുകൊണ്ട് ഫോൺ എടുക്കുകയോ ചെയ്യുന്നത് പ്രൊഫഷണലായ പെരുമാറ്റമല്ല. പുറത്തു പോകുകയാണെങ്കിൽ അക്കാര്യം മറ്റുള്ളവരെ അറിയിക്കുക.
പ്ലാനിങ് പ്രധാനം: സ്വന്തമായി ജോലി ചെയ്യുന്‌പോൾ ഓരോ ദിവസവും ഓരോ ആഴ്ചയും എന്ത് ജോലിയാണ് ചെയ്തു തീർക്കേണ്ടതെന്ന് ചിന്തിക്കുന്നതും ആഴ്ചയുടെ ആദ്യം അത് എഴുതിവെയ്ക്കുന്നതും നല്ലതാണ്. ദിവസത്തിന്റെ അവസാനവും ആഴ്ചയുടെ അവസാനവും പ്ലാൻ ചെയ്തതുപോലെ പണികൾ നടന്നോ, അതിനിടയിൽ പുതിയ കാര്യങ്ങൾ ചെയ്യേണ്ടിവന്നോ എന്നെല്ലാം ഡോക്യുമെന്റ് ചെയ്യുന്നതും പ്രധാനമാണ്.
ഒരുമിച്ചുള്ള ജോലി ചെയ്യൽ: ഒരേ ലക്ഷ്യത്തിന് വേണ്ടി വിവിധ സ്‌കില്ലുകൾ ഉള്ളവർ ഒരിടത്തിരുന്ന് ജോലി ചെയ്യുന്നു എന്നതാണല്ലോ ഏതൊരു ഓഫീസിന്റെയും അടിസ്ഥാനലക്ഷ്യം. അപ്പോൾ ഈ ഒരുമിച്ചിരിക്കൽ മാറിയാലും പരസ്പര പൂരകത്വം മാറില്ലല്ലോ. വിവിധ സ്ഥലങ്ങളിരുന്ന് ജോലി ചെയ്യുന്‌പോഴും പൊതുവായ ലക്ഷ്യം, വർക്ക് പ്ലാൻ, ടൈംലൈൻ എല്ലാം ഉണ്ടാകുക പ്രധാനമാണ്. അവ ഡോക്യുമെന്റ് ചെയ്യണം. ട്രെല്ലോ, ഗൂഗിൾ കലണ്ടർ, മൈക്രോസോഫ്റ്റ് ടീം എന്നിങ്ങനെ വിവിധ സ്ഥലങ്ങളിരുന്ന് ജോലി ചെയ്യുന്നവരെ കൂട്ടിയിണക്കാൻ ഇ മെയിലും ഫോണും കൂടാതെ പല ടൂളുകളും ഇപ്പോൾ ലഭ്യമാണ്. ഉപയോഗിച്ചു പരിചയമില്ലെങ്കിൽ അതിന് പറ്റിയ സമയമാണ്. ഇ വിഷയത്തിൽ കൂടുതൽ പരിചയമുള്ളവർ നല്ല ടൂളുകൾ ഉണ്ടെങ്കിൽ ഇവിടെ പരിചയപെടുത്തണം.
ഡേറ്റ സെക്യൂരിറ്റി ഉറപ്പാക്കണം: ആധുനിക സ്ഥാപനങ്ങളുടെ ആത്മാവ് എന്നത് അവരുടെ അൽഗോരിതമോ ഡേറ്റായോ ആണ്. കേന്ദ്രീകൃതമായ ഓഫീസുകളിൽ സുരക്ഷിതമായ ഫയർ വാളുകൾക്ക് പിന്നിലിരുന്ന് നാം സാധാരണ ജോലി ചെയ്യുന്‌പോൾ കന്പനിയുടെ ഡേറ്റ സുരക്ഷിതമാക്കുക എന്നത് താരതമ്യേന എളുപ്പമാണ്. പക്ഷെ ഓരോരുത്തരും ലോകത്ത് ഓരോ സ്ഥലത്തിരുന്ന് ജോലിചെയ്യുന്‌പോൾ ഇക്കാര്യം ഉറപ്പു വരുത്തുക കൂടുതൽ ബുദ്ധിമുട്ടാണ്. ഓരോ ജീവനക്കാരനും തികഞ്ഞ ഉത്തരവാദിത്തം കാണിച്ചാൽ മാത്രമേ ഇത് നടപ്പിലാകൂ. കന്പനി തന്നിട്ടുള്ള കന്പ്യുട്ടറുകൾ മാത്രം ഉപയോഗിക്കുക, അതിന്റെ സുരക്ഷ ഉറപ്പാക്കുക, ഒരു കാരണവശാലും ഈ കന്പ്യുട്ടർ പൊതു വൈഫൈ യിൽ ഉപയോഗിക്കാതിരിക്കുക, ഹോട്ടൽ ലോബിയിലോ ഇന്റർനെറ്റ് കഫേയിലോ ഉള്ള കംപ്യൂട്ടറുകളിൽ നിങ്ങളുടെ മെയിൽ ചെക്ക് ചെയ്യാതിരിക്കുക എന്നിങ്ങനെ സുരക്ഷാ നിർദ്ദേശങ്ങൾ തന്നെ ഒരു ലേഖനമായി എഴുതാം.
സന്തോഷമുള്ളതാക്കുക: അപ്രതീക്ഷിതവും അഭൂതപൂർവവുമായ ഒരു സാഹചര്യത്തിലൂടെയാണ് ലോകം കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. വീട്ടിലിരുന്ന് തൊഴിൽ ചെയ്യുന്നത് പരിചയമില്ലാത്തവരും, സ്ഥിരമായ മേൽനോട്ടമില്ലാതെ ജോലി ചെയ്യാൻ പരിമിതികളുള്ളവരുമുണ്ട്. ഇവരെല്ലാം ഞങ്ങളുടെ കൂട്ടത്തിലുമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലിരുന്ന് എല്ലാവരും ജോലി ചെയ്യുന്നത് ടെസ്റ്റ് ചെയ്തതേ ഉള്ളൂ ഞാൻ. തിങ്കളാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് അത് പ്രാബല്യത്തിൽ വരികയും ചെയ്തു. ഈ സാഹചര്യത്തിൽ ഞാൻ അവരോട് പറഞ്ഞത് താഴെ പറയുന്ന കാര്യങ്ങളാണ്.
വീട്ടിലിരുന്ന് തൊഴിൽ ചെയ്യുന്നതിന് പല പരിമിതികളും ഉണ്ടെങ്കിലും വീട്ടിലിരുന്നാണെങ്കിലും ചെയ്യാൻ ഒരു തൊഴിൽ ഉണ്ടല്ലോ എന്നതാണ് ആദ്യമായി നമ്മൾ ചിന്തിക്കേണ്ടത്. ഏറെ ആളുകൾക്ക് ഉള്ളത് തന്നെ കുറഞ്ഞു വരാൻ പോവുകയാണ്. അപ്പോൾ പരിമിതികൾക്കിടയിലും നമുക്ക് പരമാവധി കാര്യക്ഷമമായി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ലോകം നേരിടുന്ന ഈ വെല്ലുവിളിയിൽ നമുക്ക് ഓരോരുത്തർക്കും ഓരോ പങ്ക് വഹിക്കാനുണ്ട്. മുൻനിരയിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകരെ പോലെതന്നെ പ്രധാനമാണ് ദുബായിലെ അപ്പാർട്ട്‌മെന്റിലിരുന്ന് ഇന്റർനെറ്റിലൂടെ പണം ട്രാൻസ്ഫർ ചെയ്യുന്ന എക്‌സ്‌ചേഞ്ചിന്റെ സൈബർ സെക്യൂരിറ്റി സുരക്ഷിതമാക്കുക എന്നതും.
ഈ ചരിത്രപരമായ ദൗത്യം നമ്മൾ ഓരോരുത്തരും നിറവേറ്റുന്‌പോഴും മാനസിക സംഘർഷങ്ങൾക്ക് അടിപ്പെടാതിരിക്കുക, വിവിധ നാടുകളിൽ ഇരുന്നുള്ള ജോലി പരമാവധി കാര്യക്ഷമവും പറ്റുന്നിടത്തോളം തമാശയുള്ളതുമാക്കുക. സാധാരണ എല്ലാ വെള്ളിയാഴ്ചയും ഞങ്ങൾ ഒരുമിച്ച് ബ്രേക്ഫാസ്റ്റ് കഴിക്കുന്ന പതിവുണ്ട്. ഈ വെള്ളിയാഴ്ച പതിനൊന്ന് മണിക്ക് ലോകത്തെവിടെയാണെങ്കിലും ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്നും അതിന്റെ ചിത്രങ്ങൾ പരസ്പരം പങ്കുവെക്കാമെന്നും ഞങ്ങൾ സമ്മതിച്ചിട്ടുണ്ട്. ഓരോ ആഴ്ചയുടെ തുടക്കത്തിലും അവസാനത്തിലും ഒരുമിച്ചു പാട്ടുകൾ പാടുക ഇതെല്ലാം കൊറോണക്കാലത്തെ മാത്രം സ്‌പെഷ്യൽ പരിപാടികളാണ്.
തൊഴിൽ രംഗത്ത് ഈ കൊറോണക്കാലം ഒരു നിർണ്ണായക സംഭവം ആകും. ഓഫീസ് സംസ്‌കാരങ്ങളെ 'കൊറോണക്കാലത്തിന് മുൻപും, കോർണക്കാലത്തിന് ശേഷവും' എന്ന് രണ്ടു തരത്തിലായിരിക്കും പിൽക്കാലത്ത് ലോകം വിലയിരുത്തുക. വർക്ക് ഫ്രം ഹോം എന്ന ഈ പ്രസ്ഥാനം ശരിയായി നടത്താൻ പറ്റിയാൽ ലോകത്തെവിടെയും ഉള്ള അനവധി ജോലികൾ മലയാളികൾക്ക് കേരളത്തിൽ ഇരുന്നു തന്നെ ചെയ്യാൻ പറ്റുന്ന ഒരു സാഹചര്യം ഉണ്ടാകും. ഇപ്പോൾ ലോകത്തെവിടെയും ചിതറിക്കിടക്കുന്ന നമ്മുടെ മിടുക്കികളും മിടുക്കന്മാരും ആയ പുതിയ തലമുറയിലെ പകുതി ആളുകൾക്കെങ്കിലും കേരളത്തിലിരുന്ന് ലോകോത്തരമായ ജോലികൾ ചെയ്യാൻ അവസരമുണ്ടായാൽ അത് കേരളത്തിലെ സംസ്‌കാരവും സാന്പത്തിക വ്യവസ്ഥിതിയും രാഷ്ട്രീയവും ഒക്കെ മാറ്റിമറിക്കും. ഇതൊരു വലിയ അവസരമാണ്. ഉപയോഗപ്രദമാക്കുക, ആസ്വദിക്കുക!
നിങ്ങളുടെ ഹോം ഓഫീസ് അനുഭവങ്ങളും ചിത്രങ്ങളും പങ്കുവെക്കുക.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- രാത്രി തിരക്കൊഴിഞ്ഞാൽ പോലും മേശയിൽ തലവെച്ചുറങ്ങാൻ ഭയമാണ്? ഡോ. ജാനകി
- '2018നു വേണ്ടി മറ്റു സിനിമകളുടെ പ്രദർശനം മാറ്റുന്നു'; അനീഷ് ഉപാസനയ്ക്ക് ജൂഡിന്റെ മറുപടി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍