ഹോം ഓഫീസ് സെറ്റ് ചെയ്ത് ജോലി ചെയ്തുതുടങ്ങി ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് നിങ്ങളുടെ ആരോഗ്യം ഒന്ന് വിലയിരുത്തണം; നാടുവിനോ കൈക്കുഴയ്ക്കോ വേദനയും കണ്ണുകൾക്ക് ആയാസവും ചെവി വേദനയും ഉണ്ടോ എന്നെല്ലാം ശ്രദ്ധിക്കണം; എങ്ങിൽ നിങ്ങളുടെ ഹെൽത്ത് ആൻഡ് സേഫ്റ്റി ഉപദേശകനുമായി ബന്ധപ്പെടണം; എങ്ങനെ വീട്ടിൽ നല്ലൊരു ഓഫീസ് ഒരുക്കാം; ഹോം ഓഫീസ് : എർഗോണമിക്സും സുരക്ഷയും: മുരളി തുമ്മാരുകുടിയും നീരജ ജാനകിയും എഴുതുന്നു
നീരജ ജാനകി, മുരളി തുമ്മാരുകുടി
ഹോം ഓഫീസ്: എർഗോണമിക്സും സുരക്ഷയും
വീട്ടിൽ ഓഫീസ് സെറ്റ് അപ്പ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞ ഞങ്ങളുടെ കഴിഞ്ഞ ലേഖനത്തിൽ എർഗണോമിക്സിനെപ്പറ്റി അധികം പറഞ്ഞില്ല എന്ന് കുറച്ചു പേർ പരാതി പറഞ്ഞിരുന്നു. പൊതുവെ മലയാളികൾക്ക് അത്ര പരിചയമുള്ള പദമല്ല എർഗോണോമിക്സ്, മലയാളത്തിൽ ഇതിനൊരു വാക്ക് ഉണ്ടോ എന്നുമറിയില്ല.
'an applied science concerned with designing and arranging things people use so that the people and things interact most efficiently and safely' (വ്യക്തികളുടേയും പ്രവർത്തന പരിതഃസ്ഥിതികളുടേയും പഠനം) എന്നതാണ് എർഗണോമിക്സിന്റെ നിർവ്വചനം.
ശരാശരി ആളുകൾ ഓഫിസിൽ ദിവസം എട്ടുമണിക്കൂറോളം ജോലി എടുക്കുന്നു. അപ്പോൾ അവിടെ നിന്നാണോ ഇരുന്നാണോ ജോലി ചെയ്യുന്നത്, എവിടെ ഇരിക്കുന്നു (അഥവാ നിൽക്കുന്നു), കൂടുതൽ സമയം കന്പ്യൂട്ടറിൽ ആണോ ഫോണിൽ ആണോ (സാധാരണ ഓഫീസ് സമയത്ത് മറ്റെവിടെയെങ്കിലും ആണോ) എന്നതൊക്കെ പ്രധാനമാണ്. ഒരേ ജോലി തന്നെ വർഷങ്ങളായി ചെയ്യുന്പോൾ സാധാരണഗതിയിൽ പ്രശ്നമല്ലാത്ത കാര്യങ്ങൾ പോലും ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. ആധുനിക ഓഫീസുകൾ ഡിസൈൻ ചെയ്യുന്പോൾ തന്നെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. പോരാത്തതിന് ഓരോ ആധുനിക ഓഫിസുകളിലും ഒക്ക്യൂപ്പേഷണൽ ഹെൽത്ത് അഡൈ്വസർ ഉണ്ടാകും. അവർ പൊതുവിലുള്ള എർഗോണോമിക്സ് ചെക്ക് ചെയ്യുന്നത് കൂടാതെ ഒരോ വ്യക്തിയുടെയും ജോലിയും, ഓഫീസ് സെറ്റ് അപ്പും പരിശോധിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകും. ചിലപ്പോൾ പ്രത്യേകതയുള്ള ഓഫീസ് ഉപകരണങ്ങളും നൽകും. ജനീവയിൽ സ്ഥിരമായി ഇരുന്നു ജോലി ചെയ്യുന്ന എനിക്ക് നടുവേദന ഉണ്ടാകാതിരിക്കാൻ ഉയരം അഡ്ജസ്റ്റ് ചെയ്യാവുന്ന ഒരു മേശയുണ്ട്. ഒരു മണിക്കൂർ ഇരുന്നു ജോലി ചെയ്താൽ, അടുത്ത അരമണിക്കൂർ നിന്ന് ജോലി ചെയ്യാം. മേശയുടെ അറ്റത്തുള്ള സ്വിച്ച് അമർത്തിയാൽ മേശയുടെ ഉയരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
വീട്ടിൽ ഓഫീസ് സെറ്റ് ചെയ്യുന്പോൾ നമുക്ക് പല പരിമിതികളുമുണ്ട്. പോരാത്തതിന് നമുക്ക് ഉപദേശം തരാൻ ഹെൽത്ത് ആൻഡ് സേഫ്റ്റി അല്ലെങ്കിൽ ഒക്കുപ്പേഷണൽ സേഫ്റ്റി ഉപദേഷ്ടാവ് അവിടെയില്ല. അതുകൊണ്ട് സാമാന്യമായ കുറച്ച് ഉപദേശങ്ങൾ തരാം, കൂടുതൽ എങ്ങനെ ലഭിക്കുമെന്ന് പറയുകയും ചെയ്യാം.
1. ഈ ലോക്ക് ഡൗൺ കാലം മൂന്നാഴ്ചത്തെ കാര്യമല്ലേ ഉള്ളൂ, അതിൽത്തന്നെ ഒരാഴ്ച കഴിഞ്ഞു. ഇനിയിപ്പോൾ രണ്ടാഴ്ചക്ക് വേണ്ടി ഓഫീസ് എർഗണോമിക്സ് നോക്കേണ്ടതുണ്ടോ എന്ന ചിന്ത നിങ്ങൾക്കുണ്ടെങ്കിൽ ഇപ്പോഴേ ദൂരെ കളയുക. ഒരു വെടിക്കെട്ടു കൊണ്ട് തീരുന്ന പൂരമല്ല ഇത്. എപ്പോഴാണ് കൊറോണക്കാലം അവസാനിക്കുക, സാധാരണ ഓഫീസ് ജീവിതം സാധ്യമാവുക എന്ന് ആർക്കും ഇപ്പോൾ പറയാൻ പറ്റില്ല. പോരാത്തതിന് കൊറോണ കഴിഞ്ഞുള്ള കാലത്തും സ്ഥിരമല്ലെങ്കിലും വീട്ടിലിരുന്നുള്ള ജോലി ചെയ്യൽ ജീവിത രീതിയായി മാറാൻ പോവുകയാണ്. അതുകൊണ്ടു തന്നെ ഹോം ഓഫീസ് സെറ്റ് അപ്പും ഓഫീസ് എർഗണോമിക്സും കാര്യമായി എടുക്കുക.
2. നമ്മുടെ ഓരോരുത്തരുടെയും പരിമിതിക്കുള്ളിൽ ഏറ്റവും ഉചിതമായ സ്ഥലം ഹോം ഓഫീസിനായി കണ്ടുപിടിക്കുക. വീട്ടിലെ ഉപയോഗിക്കാതെ കിടക്കുന്ന മുറികളോ ഗാരേജോ ഉണ്ടെങ്കിൽ അത് വൃത്തിയാക്കിയെടുക്കുന്നതാണ് ബെഡ്റൂമോ ഡൈനിങ്ങ് റൂമോ ടി വി റൂമോ ഓഫീസ് ആക്കുന്നതിലും നല്ലത്.
3. സ്റ്റോർ റൂമും ഗാരേജുമൊക്കെ വേഷം മാറ്റിയെടുക്കുന്പോൾ രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഒന്ന്, നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്ത് ആവശ്യത്തിന് പ്രകാശം വേണം. (എവിടെ നിന്നാണ് പ്രകാശം വരേണ്ടത് എന്ന് പിന്നെ പറയാം). രണ്ടാമത് മുറിയിലുള്ള ലൊട്ടു ലൊടുക്ക് സാധനങ്ങൾ തൽക്കാലം വെബ് കാം റേഞ്ചിൽ നിന്നു മാറ്റി വെറുതെ കൂട്ടിവെക്കരുത്. അലമാരിക്ക് മുകളിലിരിക്കുന്ന പഴയ മോണിറ്റർ തലയിലേക്ക് വീഴുന്ന സാഹചര്യം നല്ലതല്ല.
4. കസേര, മേശ തുടങ്ങി ഫർണിച്ചറുകൾ, മോണിറ്റർ, കീബോർഡ്, മൗസ് എന്നീ ഇലക്ടോണിക് എക്വിപ്മെന്റുകൾ, നല്ല ഇന്റർനെറ്റ് കണക്റ്റിവിറ്റി, ആശയവിനിമയത്തിനുള്ള ഉപകരണങ്ങൾ എന്നിവയാണ് ഒരു ഹോം ഓഫീസിന് അടിസ്ഥാനമായി വേണ്ട കാര്യങ്ങൾ. ജോലിയുടെ സ്വഭാവമനുസരിച്ച്, ഒന്നിലധികം മോണിറ്ററുകളോ മറ്റുപകരണങ്ങളോ ആവശ്യമായി വരും.
5. ഹോം ഓഫീസ് ജോലികൾ ബഹുഭൂരിപക്ഷവും ഇരുന്നുകൊണ്ട് ചെയ്യേണ്ടവയാണ്. നമ്മൾ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും അനവധി പ്രത്യേകതകളുള്ള കസേരയാണ് ഓഫീസുകളിൽ ഉള്ളത്. റോളർ വീലുകൾ (അഞ്ചെണ്ണം), ഉയരം മാറ്റാവുന്നത്, ആം റെസ്റ്റ് ഉള്ളത്, ബാക്കിൽ സപ്പോർട്ട് ഉള്ളതും അഡ്ജസ്റ്റ് ചെയ്യാവുന്നതും, എന്നിങ്ങനെ. വീടുകളിൽ സാധാരണഗതിയിൽ ഇത് ഉണ്ടായിക്കൊള്ളണം എന്നില്ല. അതിനാൽ നല്ലൊരു കസേരക്കായി അൽപ്പം പണം മുടക്കുന്നതിൽ തെറ്റില്ലെന്നാണ് അഭിപ്രായം. ദീർഘനേരം ഇരുന്നുകൊണ്ട് ജോലിചെയ്യുന്നവർക്ക് ജോലിസമയങ്ങളിൽ നടുവിനും സ്പൈനൽ കർവുകളെയും സപ്പോർട്ടു ചെയ്യുന്ന കസേരകൾ ഇല്ലെങ്കിൽ ലോക്ക് ഔട്ട് കഴിയുന്പോഴേക്കും നടുവൊടിയും!
6. ഇനി ഇരിപ്പുരീതി (sitting posture) പറയാം. കസേരയിൽ നിവർന്നിരിക്കാൻ കഴിയണം. മേശയുടെ/മോണിറ്ററിന്റെ പൊസിഷൻ, നിങ്ങളുടെ ഉയരം എന്നിവക്കനുസരിച്ചു കസേരയുടെ ഉയരം കാൽപ്പാദം പൂർണമായും നിലത്തുറപ്പിക്കുന്ന വിധത്തിൽ ക്രമീകരിക്കാം. ആവശ്യമെങ്കിൽ കാലുകൾ വെയ്ക്കാനായി ഫൂട്ട് റെസ്റ്റ് ഉപയോഗിക്കാം. തുടകൾ തറക്കു സമാന്തരമായിവരുന്നരീതിയിലായിരിക്കണം കാലുകളുടെ പൊസിഷൻ. കൂടാതെ ഇരിക്കുന്ന അവസ്ഥയിൽ ശരീരം (നട്ടെല്ല്) കാലുകളിൽനിന്നും 90 ഡിഗ്രി ആങ്കിളിലായിരിക്കണം. ഇവിടെ മേശയുടെ ഉയരവും പ്രധാനമാണ്. കാലോ കാൽമുട്ടുകളോ മേശയിൽ തട്ടുന്ന വിധത്തിൽ ഇരിക്കരുത്.
7. ജോലിചെയ്യുന്പോൾ (കീ ബോർഡിൽ ടൈപ്പ് ചെയ്യുന്പോഴും മറ്റും) കൈമുട്ടുകൾ 90 ഡിഗ്രി ആങ്കിളിലായിരിക്കണം. കൈകൾ സുഗമമായി വെക്കാൻ ആംറെസ്റ്റിന്റെ സ്ഥാനം അനുയോജ്യമായ രീതിയിലാക്കുക. കീ-ബോർഡിലേക്കെത്താൻ കൈകൾ മുന്നോട്ടായേണ്ടി വരരുത്. മൗസ്, കീബോർഡ് എന്നിവ ഉപയോഗിക്കാൻ ഷോൾഡർ മുഴുവനായി ഇളക്കുന്നതിനു പകരം കൈമുട്ടുകളുപയോഗിച്ചു ചലിപ്പിക്കുക. മൗസും കീബോർഡും അധികം അകാലത്തിലല്ലാതെ വെക്കുകയും വേണം.
8. അടുത്തയായി ശ്രദ്ധിക്കേണ്ടത് നിങ്ങളും മോണിറ്ററും തമ്മിലുള്ള അകലമാണ്. മോണിറ്ററിന്റെ മുകൾഭാഗം നിങ്ങളുടെ കണ്ണിനുനേരെ വരുന്ന ക്രമത്തിൽ, ഏകദേശം ഒരു കയ്യകലത്തിൽ വെക്കാം. ഒരു കാരണവശാലും മോണിറ്ററിൽ നോക്കുന്നതിനായി മുന്നോട്ടായുകയോ കുനിയുകയോ ചെയ്യാനിട വരരുത്. രണ്ടു മോണിറ്ററുകളുണ്ടെങ്കിൽ രണ്ടിന്റെയും മധ്യത്തിൽ മുഖം വരുന്നതുപോലെ ഇരിക്കണം.
9. കണ്ണുകൾക്ക് കൂടുതൽ ആയാസം കൊടുക്കാതെ സ്ക്രീൻ ബ്രൈറ്റ്നസ്സ് നിജപ്പെടുത്തുക. എങ്ങനെ? ഏറ്റവും ലളിതമായിപ്പറഞ്ഞാൽ നിങ്ങളുടെ മുറിയിലെ വെളിച്ചത്തിനു തുല്യമായ തെളിച്ചം കന്പ്യൂട്ടർ സ്ക്രീനിൽ ഉണ്ടായിരിക്കണം. കൂടുകയും ചെയ്യരുത്. അല്ലാത്തപക്ഷം കണ്ണിനു കൂടുതൽ സ്ട്രെയിൻ ഉണ്ടാകാം. ഈ സ്ഥിതി വളരെനേരം തുടർന്നാൽ ഇറിറ്റേഷൻ, വേദന, കണ്ണുകൾ കൂടുതൽ വരണ്ടുപോകുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാക്കും.
10. ഓഫീസ് ഫോൺ എപ്പോഴും തൊട്ടടുത്തുതന്നെ വെയ്ക്കുക. ഫോൺ ഉപയോഗിക്കുന്പോൾ തോളിനും ചെവിക്കുമിടയിൽ ഫോൺ/റീസിവർ തിരുകിവെക്കുന്നത് ഒട്ടും ആരോഗ്യകരമല്ല. കൂടുതൽസമയം ഉപയോഗത്തിലുണ്ടെങ്കിൽ സ്പീക്കർ ഉപയോഗിക്കുകയോ ഹെഡ് ഫോൺ വെയ്ക്കുകയോ ചെയ്യാം. ഹോം ഓഫീസ് സാഹചര്യത്തിൽ ഫോൺ കോളുകൾ എഴുന്നേറ്റ് നിൽക്കാനും നടക്കാനുമുള്ള അവസരമായി ഉപയോഗിക്കാം.
11. പലരും കൂടുതൽ നേരം ഒരേ പൊസിഷനിലിരുന്നു ജോലിചെയ്യുന്നവരായതിനാൽ ഓരോ ഒരുമണിക്കൂറിലും കസേരയിൽനിന്ന് എഴുന്നേൽക്കുക. അൽപ സമയം സ്ട്രെച്ച് ചെയ്യുകയും നടക്കുകയും ചെയ്യാം. കണ്ണുകൾക്ക് സ്ട്രെയിൻ തോന്നുന്നെങ്കിൽ അല്പസമയം കണ്ണടച്ചിരിക്കാം. സ്ക്രീനിൽ നിന്നു കണ്ണു മാറ്റി ഒന്നിലേക്കും ഫോക്കസ് ചെയ്യാതെ ദൂരത്തേയ്ക്ക് നോക്കിയിരിക്കാം.
12. ആധുനിക ഓഫിസുകളിൽ എ സി ഉണ്ടായിരിക്കുമെങ്കിലും വീട്ടിൽ ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷെ ഇനിവരുന്ന നാളുകൾ കേരളത്തിലെ ചൂട് അധികമാകുന്നതിനാൽ മുറിയിലെ ചൂട്, ജോലിചെയ്യാൻ അനുകൂലമായ നിലയിൽ ക്രമീകരിക്കുന്നത് നന്നായിരിക്കും. അത് സാധിച്ചില്ലെങ്കിൽ ഇരിക്കുന്നിടം നല്ല വായൂസഞ്ചാരമുള്ള സ്ഥലമാകാൻ ശ്രദ്ധിക്കുക.
13. കന്പ്യൂട്ടറും മറ്റും കണക്ട് ചെയ്യുന്ന കോഡുകൾ കൃത്യമായി ഒതുക്കിവെക്കണം. പ്രത്യേകിച്ച് ഇലക്ട്രിസിറ്റി സപ്ലൈ വയറുകൾ. നിലത്തോ, നിങ്ങളുടെ കാലുകൾ വെയ്ക്കുന്നിടത്തോ അലക്ഷ്യമായി ഇടരുത്. ഷോക്ക് അടിക്കുന്നത് കൂടാതെ അവയിൽ തട്ടിവീഴുന്ന സാഹചര്യം ഒഴിവാക്കണം (സ്ലിപ്പ് ആൻഡ് ട്രിപ്പ് ഹസാർഡ്).
14. തീപിടിക്കാൻ സാധ്യതയുള്ളതോ അപകടമുണ്ടാക്കാവുന്നതോ ആയ വസ്തുക്കൾ മുറിയിൽ സൂക്ഷിക്കരുത്. ഹോം ഓഫിസ് ആയതിനാൽ ഭക്ഷണവും ചായകുടിയും ഓഫീസ് ടേബിളിൽ ചെയ്യാം എന്ന പരിപാടി വേണ്ട.
15. വളരെ പ്രധാനപ്പെട്ട ഡോക്യൂമെന്റുകൾ സൂക്ഷിച്ചുവെയ്ക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. കാണാതാകുകയോ, കുട്ടികളോ മറ്റോ നശിപ്പിക്കുന്ന അവസ്ഥയുണ്ടാകുകയോ ചെയ്യരുത്. അത്തരം സാധനങ്ങൾ സൂക്ഷിക്കാതെ അലക്ഷ്യമായി വെക്കുന്നത് തികച്ചും അൺപ്രൊഫഷണലായ രീതിയാണെന്ന് ഓർക്കണം. ആവശ്യത്തിനുള്ള സ്റ്റോറേജ് സംവിധാനവും ഉണ്ടായിരിക്കണം.
16. ഹോം ഓഫീസ് ടേബിളിൽ വായിക്കാൻ വേണ്ടി വെളിച്ചം അഡ്ജസ്റ്റ് ചെയ്യാൻ ഒരു ടേബിൾ ലാംപ് ഉണ്ടായിരിക്കുന്നതാണ് നല്ലത്. അത് നിങ്ങൾ എഴുതുന്ന കൈയുടെ എതിർ വശത്തായിരിക്കണം. മോണിറ്ററിലേക്ക് പ്രകാശമടിച്ച് കാണാൻ പറ്റാത്ത സ്ഥിതി ഉണ്ടാക്കരുത്,
17. ഇന്ത്യയിലെ അനവധി ആളുകളുടെ ജോലി വിദേശത്തെ സമയവുമായി ചേർന്നുപോകേണ്ട സാഹചര്യം ഉണ്ടാകാം. അതിനാൽ കൃത്രിമ വെളിച്ചം വേണ്ടി വരും. അത് നിങ്ങൾക്ക് ആയാസകരമാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.
18. കൂടുതൽ സമയം ഫോൺ ചെയ്യേണ്ട ജോലി ആണെങ്കിൽ ഒരു ബാക്ക്ഗ്രൗണ്ട് നോയ്സ് ക്യാൻസെല്ലിങ് ഹെഡ് ഫോൺ നിർബന്ധമായും വേണം.
ഹോം ഓഫീസ് സെറ്റ് ചെയ്ത് ജോലി ചെയ്തുതുടങ്ങി ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് നിങ്ങളുടെ ആരോഗ്യം ഒന്ന് വിലയിരുത്തുക. നാടുവിനോ കൈക്കുഴയ്ക്കോ വേദന തോന്നുന്നുണ്ടോ, കണ്ണുകൾക്ക് ആയാസം അനുഭവപ്പെടുന്നുണ്ടോ, ചെവി വേദന ഉണ്ടോ എന്നെല്ലാം ശ്രദ്ധിക്കണം. നിങ്ങളുടെ ഹെൽത്ത് ആൻഡ് സേഫ്റ്റി ഉപദേശകനുമായി ബന്ധപ്പെടുക. ഇന്റർനെറ്റിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
സുരക്ഷിതരായിരിക്കുക.
മുരളി തുമ്മാരുകുടി, നീരജ ജാനകി
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- രാത്രി തിരക്കൊഴിഞ്ഞാൽ പോലും മേശയിൽ തലവെച്ചുറങ്ങാൻ ഭയമാണ്? ഡോ. ജാനകി
- '2018നു വേണ്ടി മറ്റു സിനിമകളുടെ പ്രദർശനം മാറ്റുന്നു'; അനീഷ് ഉപാസനയ്ക്ക് ജൂഡിന്റെ മറുപടി
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്