കടുത്ത വംശീയതയുടെ ഇരകളായ മുസ്ലിങ്ങളിൽ പെട്ടവർ തന്നെ വെച്ചുപുലർത്തുന്നത് കടുത്ത വംശീയത; വംശീയതയെ സമഗ്രമായും സത്യസന്ധമായും വിലയിരുത്താനുള്ള മനസ്സുണ്ടാവണം; സുന്ദുസ് അൽഖത്താൻ വംശീയതയുടെ മുസ്ലിം/അറബ് മുഖമാകുന്നത് എങ്ങനെ? നസീറുദ്ദിൻ ചേന്ദമംഗല്ലൂർ എഴുതുന്നു
നസീറുദ്ദിൻ ചേന്ദമംഗല്ലൂർ
ചിത്രത്തിൽ കാണുന്നത് സുന്ദുസ് അൽ ഖത്താൻ. കുവൈത്തി മെയ്ക് അപ് ആർട്ടിസ്റ്റും സോഷ്യൽ മീഡിയ താരവും ആയ സുന്ദുസിന് ഇൻസ്റ്റാഗ്രാമിൽ 23 ലക്ഷം ഫോളോവേഴ്സ് ഉണ്ട്. വീട്ടു ജോലിക്കാരെ പറ്റിയുള്ള സുന്ദുസിന്റെ ഒരു ഇൻസ്റ്റാഗ്രാം വീഡിയോ ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കൊടിയ സാമ്പത്തിക, ലൈംഗിക ചൂഷണങ്ങൾക്ക് വിധേയമാവാറുള്ള ഗൾഫിലെ വീട്ടു ജോലിക്കാർക്ക് അൽപമെങ്കിലും ആശ്വാസം പകരുന്ന പുതിയ നിയമമാണ് സന്ദുസിനെ പ്രകോപിപ്പിച്ചത്. പുതിയ നിയമമാവട്ടെ, വെറുതെ വന്നതുമല്ല. മനുഷ്യാവകാശ സംഘടനകളുടെയും വിദേശ രാജ്യങ്ങളുടെയും നിരന്തര സമ്മർദം കൊണ്ട് മാത്രമാണ് കുവൈത് സർക്കാർ തന്നെ നിയമം കൊണ്ട് വന്നത്. 2018 ൽ കുവൈത്തിൽ വീട്ടു ജോലിക്കാരിയായിരുന്ന 29 കാരിയായ ജോവാനാ ഡാനിയേലാ ഡമാഫിലിസിന്റെ നിഷ്ടൂര കൊല ഫിലിപ്പൈൻസിനെ ഇളക്കി മറിച്ച സംഭവമായിരുന്നു. കൊലക്ക് ശേഷം ഫ്രീസറിൽ ശവ ശരീരം സൂക്ഷിച്ചു വെച്ചതുകൊണ്ട് മാസങ്ങളോളം ഇവരുടെ മരണ വിവരം പോലും സ്ഥിതീകരിക്കപ്പെട്ടിരുന്നില്ല. കൗതുകകരമായ കാര്യം സംഭവം നടന്നത് കുവൈത്തിൽ ആയിരുന്നെങ്കിലും ഇവരെ ജോലിക്ക് വെച്ചിരുന്നതും പിന്നീട് കൊന്നതും ലെബനീസ് വംശജനായ ഭർത്താവും സിറിയക്കാരിയായ ഭാര്യയും ചേർന്നായിരുന്നു(അതേ , ഇസ്രയേൽ വംശീയതയും ഏറ്റവും വലിയ ഇരകളായ ലബനീസ് വംശജനും ഇന്ന് ലോകം മുഴുവൻ അലഞ്ഞു തിരിഞ്ഞു സകല വംശീയതയുടെയും കയ്പറിയാൻ വിധിക്കപ്പെട്ട സിറിയൻ വംശജയും ! ). ജോവാനയുടെ കുറ്റക്കാർ പിന്നീട് അറസ്റ്റിലായെങ്കിലും ഫിലിപ്പൈൻസിൽ വിഷയം വലിയ ബഹളമായി. ഗൾഫിൽ വീട്ടു ജോലിക്കാരായി പോവുന്നവർ നേരിടുന്ന കൊടിയ വംശീയ ചൂഷണവും അതിന് സഹായകമായ തൊഴിൽ വ്യവസ്ഥയും വിമർശന വിധേയമായി; സർക്കാർ നടപടിയെടുക്കാൻ നിർബന്ധിതമായി. തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ച് മനുഷ്യാവകാശങ്ങൾ ഉറപ്പ് വരുത്തിയാലല്ലാതെ കുവൈത്തിൽ ജോലിക്ക് ആളെ വിടില്ലെന്ന് ഫിലിപ്പൈൻസ് സർക്കാർ തീരുമാനമെടുത്തു. പ്രതികൂല സാഹചര്യത്തിൽ അവിടെ താങ്ങുന്നവർക്ക് നാട്ടിലേക്ക് തിരിച്ചു വരാനുള്ള സൗജന്യ വിമാന ടിക്കറ്റ് വരെ ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗസ് വാഗ്ദാനം ചെയ്തു.
സ്വാഭാവികമായും ഫിലിപ്പൈൻസ് തീരുമാനം കുവൈത്തിനെ സമ്മർദ്ദത്തിലാക്കി. കുവൈത്തിലുള്ള 7 ലക്ഷത്തോളം വരുന്ന വീട്ടു ജോലിക്കാരിൽ ഏകദേശം പകുതിയോളം ഫിലിപ്പൈനികൾ ആണ്. കുറഞ്ഞ ശമ്പളത്തിന് കഠിനാധ്വാനം ചെയ്യുന്ന ഫിലിപ്പൈൻ പെണ്ണുങ്ങളില്ലെങ്കിൽ വീട്ടു കാര്യം താറുമാറാവും എന്ന് കണ്ടപ്പോഴാണ് ഗതിക്കെട്ട കുവൈത് സർക്കാർ വീട്ടു ജോലിക്കാരുടെ നിയമം ലേശമൊന്ന് പരിഷ്കരിക്കാൻ തീരുമാനിച്ചത്. കൂട്ടത്തിലേറ്റവും മനുഷ്യത്ത വിരുദ്ധവും ലോകത്തെ മുഴുവൻ മനുഷ്യാവകാശ സംഘടനകളുടെയും നിശിത വിമർശനത്തിനും വിധേയമായ ഒന്നായിരുന്നു തൊഴിലാളികളുടെ പാസ്പോർട് അവരിൽ നിന്നും പിടിച്ചെടുത്ത് തൊഴിലുടമ തന്നെ കൈവശം വെക്കുന്ന പ്രാകൃത സമ്പ്രദായം. പാസ്പോർട് കൈവശമില്ലാത്തതുകൊണ്ട് എത്ര ഭീകര തൊഴിൽ ചൂഷണമാണെങ്കിലും രക്ഷപ്പെട്ട് സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോവാൻ പറ്റാത്ത അവസ്ഥയിലായിരുന്നു പല തൊഴിലാളികളും. 'പരിഷ്കരിച്ച അടിമത്വം' എന്ന് വിശേഷിപ്പിക്കാവുന്ന ഗൾഫിലെ സ്പോൺസർഷിപ് വ്യവസ്ഥയിലെ പല നിയമങ്ങളും ചൂഷണത്തിനും വംശീയതക്കും നിയമ പരിരക്ഷ നല്കുന്നതാണെന്നതാണ് സത്യം. ഏതായാലും സ്വന്തം പാസ്പോർട് കൈവശം വെക്കാനും ആഴ്ചയിൽ ഒരു ദിവസം ലീവ് നൽകാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതാണ് സുന്ദുസിനെ പ്രകൊപിപ്പിച്ചതും. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ വീഡിയോയിൽ ഈ രണ്ട് വ്യവസ്ഥയെയും സുന്ദുസ് നിശിതമായി വിമർശിച്ചിരുന്നു. 'സ്വന്തം പാസ്പോർട് കൈവശം വെക്കുന്ന ഒരു ജോലിക്കാരിയെ എങ്ങനെ വീട്ടിൽ വെക്കും ? അതിനേക്കാൾ മോശമാണ് ആഴ്ചയിൽ ഒരു ദിവസം ലീവ് നൽകണമെന്ന വ്യവസ്ഥ. ! ' എന്നായിരുന്നു അവർ പറഞ്ഞത്. വിഷയം വൻ വിവാദമായതുകൊണ്ട് പല ആഗോള ബ്രാന്റുകളും സുന്ദുക്കുമായുള്ള കരാർ റദ്ദാക്കാൻ കടുത്ത സമ്മർദ്ദത്തിലാണ്. സുന്ദുക്കാണെങ്കിൽ താൻ പറഞ്ഞതിൽ ഉറച്ചു നിന്ന് കൊണ്ട് വീണ്ടും അതിനെ ന്യായീകരിക്കുന്ന പ്രസ്താവനകളിറക്കുകയും ചെയ്തു.
ഇവിടെ സുന്ദുക്കിന്റെ ഭാവി എന്താവുമെന്നതല്ല വിഷയം. അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതുകൊണ്ട് ഒരുപക്ഷേ അവർ തിരിച്ചടി നേരിട്ടേക്കാം. പക്ഷേ കടുത്ത വംശീയതയുടെ ഇരകളായ മുസ്ലിങ്ങളിൽ തന്നെ പെട്ടവർ പുലർത്തുന്ന വംശീയതായാണ് അഡ്രസ് ചെയ്യേണ്ട വിഷയം. രണ്ട് ദിവസം മുമ്പ് മാത്രമാണ് തുർക്കി വംശജനായ ജർമൻ ഫുട്ബാൾ താരം മീസൂത് ഒസിൽ വംശീയത ആരോപിച്ചു ടീമിൽ നിന്നും രാജി പ്രഖ്യാപിച്ചത്. ഒസിൽ പറഞ്ഞതിൽ കാര്യമുണ്ടെന്ന് ലോകകപ്പ് തോറ്റ ശേഷമുള്ള ജർമനിയിലെ ഫുട്ബാൾ ചർച്ചകളിൽ നിന് വ്യക്തവുമായിരുന്നു. ഓസിലിന്റെ ഏജന്റ് ഏർകത് സോഗുത് ബയേൺ പ്രസിഡന്റ് ഹോനസ്സിന് കണക്കുകൾ ഉദ്ധരിച്ചു നൽകിയ മറുപടിയിൽ ഓസിലിനെതിരായ പൊള്ളയായ ആരോപണങ്ങളും അതിന് പിന്നിലുള്ള വംശീയതയും പൊളിച്ചടക്കുന്നുണ്ട്. പക്ഷേ ഒസിൽ ഏതൊക്കെ സ്വത്വത്തിന്റെ പേരിലാണോ വംശീയ വിവേചനത്തിനിരയായത് (മുസ്ലിം, ടർക്കിഷ് ) അതേ സ്വത്വം തന്നെ പലയിടത്തും വംശീയതയുടെ പേരിൽ പ്രതിക്കൂട്ടിലാണെന്നതാണ് വാസ്തവം. ഒസിൽ ഏറ്റവുമധികം വിമർശിക്കപ്പെട്ടത് തുർക്കി പ്രസിഡന്റ് എർദോഗാന്റെ കൂടെയുള്ള ഫോട്ടോയുടെ പേരിലായിരുന്നു. ഇതേ എർദോഗാൻ ഇന്ന് അവിടെയുള്ള കുർദ് ന്യൂനപക്ഷങ്ങൾക്കെതിരായി കടുത്ത വംശീയ വിവേചനപരമായ നടപടികൾക്ക് നേതൃത്വം നൽകുകയാണ്. കുർദ് സ്വത്വത്തിനെതിരിൽ ഏറ്റവും ഹിംസാത്മകമായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ നാഷനലിസ്റ്റ് പാർട്ടിയാണ് എർദോഗാന്റെ പുതിയ സഖ്യ കക്ഷി. ഇതിലൊന്നും ഓസിലിനെ കുറ്റപ്പെടുത്തേണ്ടതില്ല, അതൊന്നും ഓസിലിനെതിരായ വംശീയ ആക്രമങ്ങൾക്ക് ന്യായീകരണവും ആവില്ല. കാരണം ഒസിൽ എർദോഗാന്റെ രാഷ്ട്രീയത്തോട് പിന്തുണ പ്രഖ്യാപിച്ചല്ല കൂടിക്കാഴ്ച നടത്തിയത്. പ്രസിഡന്റ് എന്ന ഔദ്യോഗിക സ്ഥാനത്തോടാണ് ബഹുമാനമെന്നും അദ്ദേഹം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തോടല്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. പക്ഷേ വംശീയതയെ പറ്റി വാചാലനായ ഒസിലിന് ഒരിക്കൽ പോലും തന്റെ പ്രസിഡന്റും രാജ്യവും കുർദുകൾക്കെതിരായി നടത്തുന്ന വംശീയാക്രമങ്ങളും വിവേചനങ്ങളും വിഷയമായതായി അറിയില്ല.
ആഗോള സാഹചര്യത്തിൽ കടുത്ത വംശീയ വിവേചനത്തിനിരയാവുന്ന മുസ്ലിങ്ങളിൽ തന്നെ സുന്ദുസിനെ പോലുള്ള സെലിബ്രിറ്റികളും അവരുടെ വംശീയ വിവേചനം നിയമപരമായി തന്നെ സംരക്ഷിച്ചു നിർത്തുന്ന വ്യവസ്ഥിതിയും ഉള്ള നിരവധി രാജ്യങ്ങൾ ഉണ്ടാവുന്നതും മുസ്ലിങ്ങൾക്ക് വേണ്ട രീതിയിൽ അഡ്രസ് ചെയ്യാൻ പറ്റുന്നില്ല. ഇതിനെതിരായി ഒറ്റ മുസ്ലിമും അല്ലെങ്കിൾ ഒറ്റ തുർക്കിക്കാരനും സംസാരിക്കുന്നില്ല എന്നല്ല ഇപ്പറഞ്ഞതിന്റെ അർത്ഥം. മുസ്ലിങ്ങളെല്ലാം വംശീയ വാദികളാണെന്ന് പറയുന്നത് തികഞ്ഞ അശ്ലീലവുമാണ്. എല്ലാ വംശീയതയും ഒരേ തീവ്രവതയും ഹിംസയും പേറുന്നവയുമല്ല, ആശയതലത്തിലും പ്രായോഗിക തലത്തിലും. പക്ഷേ വംശീയതയുടെ ഈ അടരുകൾ കാണാതിരുന്നു കൂടാ. അംബേദ്കർ ജാതി വ്യവസ്ഥയെ പറ്റി പറഞ്ഞ പോലെ ശ്രേണീ വ്യവസ്ഥയിൽ തനിക്ക് മുകളിലോട്ട് പോവുന്തോറും ബഹുമാനവും താഴോട്ട് പോവുന്തോറും പുച്ചവും തോന്നുന്ന ആ മനോഭാവമാണ് യഥാർത്ഥ പ്രശ്നം('ascending scale of reverence and a descending scale of contempt,') വംശീയതയെ സമഗ്രമായും സത്യസന്ധമായും വിലയിരുത്താനുള്ള മനസ്സുണ്ടാവണം. സവർണ മനോഭാവത്തെ എതിർക്കുമ്പോഴും ഇതേ ശ്രേണീ വ്യവസ്ഥയിൽ നമ്മുടെ താഴെ (എന്ന് നമ്മൾ കരുതുന്നവരോട്) നമ്മളെങ്ങനെ പെരുമാറുന്നു എന്നത് വളരെ പ്രധാനമാണ്. ആ വിലയിരുത്തലിനും തെറ്റ് തിരുത്തലിനും തയ്യാറാവാത്തിടത്തോളം കാലം വംശീയത ഇവിടെയുണ്ടാകും. ബദൽ രൂപപ്പെട്ടു വരുന്നത് വരെ ഒരു വ്യവസ്ഥിതി തുടരും, അതെത്ര ഹിംസാത്മകവും മനുഷ്യത്ത വിരുദ്ധവുമാണെങ്കിലും.
p.s : ഒരിക്കൽ എനിക്കറിയാവുന്ന രണ്ട് സ്ത്രീകൾ തമ്മിൽ വഴക്കുണ്ടായി. പിന്നീട് അതിലൊരാൾ പോയപ്പോൾ മറ്റേ സ്ത്രീ എന്നോട് പറഞ്ഞ കാര്യം ഞെട്ടിച്ചു, 'അവളെന്നെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചു !' എന്റെ ധാരണയിൽ ഇവർ രണ്ട് പേരും ദലിതരായിരുന്നു. പക്ഷേ പിന്നീട് എന്റെ കൂട്ടുകാരിയാണ് പറഞ്ഞു തന്നത് - ഇവർ രണ്ട് പേരും രണ്ട് ദലിത് ഉപജാതികളിൽ പെട്ടവരാണ്.
Stories you may Like
- ഏക സിവിൽ കോഡിന്റെ പേരിൽ നടക്കുന്നത് വൻ ഭീതിവ്യാപാരം!
- ലേബറിനെ അൽപമെങ്കിലും ആശങ്കയിൽ ആക്കുന്നത് ബ്രിട്ടനിലെ ഇന്ത്യക്കാർ തന്നെ
- കോൺഗ്രസ് ഇനിയും ഹിന്ദുത്വ കാർഡിറക്കിയാൽ തിരിച്ചടിയുണ്ടാകും; പിഎംഎ സലാം
- ഏകീകൃത സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിലും കടുത്ത സ്ത്രീ വിരുദ്ധതയോ?
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- TODAY
- LAST WEEK
- LAST MONTH
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?
- മാസപ്പടിയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി
- അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം
- അന്റിബയോട്ടിക്കിന് ആൽക്കഹോൾ പൂർണ്ണമായൗം ഉപേക്ഷിക്കുക; ഡിപ്രഷനുള്ള ഹെർബൽ മരുന്ന് ഉപയോഗിക്കുമ്പോൾ ഗർഭ നിരോധന ഗുളികകൾ ഫലവത്താകണമെന്നില്ല; മരുന്നിന് പാർശ്വഫലങ്ങൾ ഒഴിവാക്കാൻ കഴിക്കാൻ പാടില്ലാത്ത ഭക്ഷ്യ പാനീയങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധർ
- ഇന്തോനേഷ്യയും സിംഗപ്പൂരും ദുബായും സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് 16 ദിവസത്തെ വിദേശ സന്ദർശനാനുമതി; കൊച്ചിയിൽ നിന്നും വിമാനം കയറിയത് ഭാര്യയ്ക്കും കൊച്ചു മകനുമൊപ്പം; റിയാസും ഭാര്യ വീണയും നാല് ദിവസം മുമ്പേ പറന്നു; പിണറായിയും കുടുംബവും അവധിക്കാല ട്രിപ്പിൽ; വിശദാംശം പുറത്ത്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്