ശൗര്യം കുറയുന്ന ശിവസേന
മഹാരാഷ്ട്രയിൽ തെരെഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഏകദേശം മൂന്ന് മാസങ്ങൾ കഴിഞ്ഞു. കഴിഞ്ഞ സഭയിലെ നാലാം സ്ഥാനത്ത് നിന്നും ബിജെപി ഭരണകക്ഷിയായി മാറി. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. കോൺഗ്രസിന്റെ തകർച്ച പ്രകടമായിക്കാണുന്ന തെരെഞ്ഞെടുപ്പ് ഫലങ്ങളിൽ ഏറ്റവുമധികം തിരിച്ചടി ബാധിച്ചത് കോൺഗ്രസിനെ മാത്രമായിരുന്നുവോ ? ഫലങ്ങൾ അപഗ്രഥിക്കുകയാണെങ്കിൽ റിസൾട്ട് ഏറ്റവും കൂടുതൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത് ബിജെപി, കോൺഗ്രസ് ഇതര കക്ഷികളെയാണ്. പ്രതീക്ഷിക്കപ്പെട്ട കോൺഗ്രസിന്റെ പരാജയത്തിൽ നിന്നു മുതലെടുക്കുവാൻ ഇവിടെ മുഖ്യ എതിർ രാഷ്ട്രീയ ശക്തിയായ ശിവസേനയ്ക്കല്ല സാധിച്ചിട്ടുള്ളത്.
1966 ജൂൺ 19 നു ബാൽ താക്കറെ ശിവസേന രൂപീകരിക്കുമ്പോൾ മറാഠ വാദം ആയിരുന്നു ഉയർത്തിപ്പിടിച്ചിരുന്നത്. മുംബൈയിലെ ട്രേഡ് യൂണിയൻ രംഗത്ത് വളരെ ശക്തമായ സാന്നിധ്യമുണ്ടായിരുന്ന ഇടത് പ്രസ്ഥാനങ്ങളെ തകർക്കുന്നതിനു വേണ്ടി അന്നത്തെ കോൺഗ്രസ് നേതൃത്വം ശിവസേനക്കു നിർലോഭം പിന്തുണ നൽകി എന്നത് ഒരു രഹസ്യമല്ല. മുംബൈ താന മേഖലകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ശിവസേന മണ്ണിന്റെ മക്കൾ വാദം ഉയർത്തിപ്പിടിച്ച് ദക്ഷിണേന്ത്യക്കാരെ അടിച്ചോടിച്ചു. 'ബജാവോ പുൻഗി, ഭാഗോ ലുങ്കി' ( ശംഖ് മുഴക്കൂ, ലുങ്കിയുടുത്തവരെ ഓടിക്കൂ) എന്ന മുദ്രാവാക്യം മുഴക്കി അക്രമപ്രവർത്തനങ്ങൾക്കു നേത്രത്വം നൽകിയ സേനാ പ്രവർത്തകർക്ക് തൊഴിൽ രഹിതരായ മറാഠി യുവാക്കളുടെയിടയിൽ അതിവേഗം സ്വാധീനം നേടാനായി.
1970 ൽ മുംബൈ പാറൽ എം എൽ എ ആയിരുന്ന സിപിഐ എം എൽ എ കൃഷ്ണ ദേശായിയെ കൊലപ്പെടുത്തുന്നിടം വരെയെത്തി ഇവരുടെ അതിക്രമങ്ങൾ. തുടർന്ന് നടന്ന ഉപതെരെഞ്ഞെടുപ്പിൽ ദേശായിയുടെ വിധവ സിപിഐ ക്കു വേണ്ടി മത്സരിച്ചെങ്കിലും അവരെ തോൽപ്പിച്ച് വമൺറാവു മഹാധിക് ശിവസേനയുടെ ആദ്യ എം എൽ എ ആയിത്തീർന്നു. രണ്ട് വർഷങ്ങൾക്കു ശേഷം നടന്ന പൊതു തെരെഞ്ഞെടുപ്പിലും മുംബൈ ഗിർഗോണിൽ നിന്നും വിജയിച്ച് പ്രമോദ് നവാൽകർ ശിവസേനാ പ്രാതിനിധ്യം അസംബ്ലിയിൽ തുടർന്നു.
1985 മസഗോണിൽ നിന്നു വിജയിച്ച ഛഗൻ ഭുജ്ബൽ ശിവസേനക്കാരനായിരുന്നു. അക്കാലം വരേക്കും മുംബൈ താനെ പരിധിക്കപ്പുറം വളരാൻ കഴിഞ്ഞിരുന്നില്ല. ശിവസേന മുൻ എം പിയും പത്രപ്രവർത്തകനുമായിരുന്ന ഭരത്കുമാർ റൗസ് പിന്നീട് പറഞ്ഞത് ബാല സാഹെബ് മറാഠ വാദത്തിൽ നിന്നു വേണ്ടത്ര നേട്ടമുണ്ടാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ട് മാത്രമാണ് തീവ്ര ഹിന്ദുത്വത്തിലേക്കു ചുവടു മാറ്റിയത് എന്നാണ്.
ശരദ് പവാറിന്റെ കോൺഗ്രസിലേക്കുള്ള തിരിച്ചുപോക്ക് പ്രതിപക്ഷത്ത് സ്ര്ഷ്ടിച്ച ശൂന്യതയും സോഷ്യലിസ്റ്റ് പാർട്ടികളുടെ ശക്തി ക്ഷയിച്ചതും ശിവസേനക്കു നല്ലൊരവസരമായികണ്ടു. അതു വരെ പതിനാറ് എം എൽ എ മാർ മാത്രം ഉണ്ടായിരുന്ന ബിജെ പിയോടൊപ്പം 1990 ൽ കൂട്ടു കെട്ടുണ്ടാക്കി തെരെഞ്ഞെടുപ്പ് നേരിട്ട ശിവസേന പ്രധാന പ്രതിപക്ഷമായിത്തീർന്നു.
ഒരു കോൺഗ്രസിതര മുഖ്യമന്ത്രിയെ ആദ്യമായി മഹാരാഷ്ട്രക്കു നൽകിയ പാർട്ടിയാണ് ശിവസേന. (മുമ്പ് 1978 ൽ ശരദ് പവാർ പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ബാനറിൽ മുഖ്യമന്ത്രിയായിട്ടുണ്ടെങ്കിലും പാർട്ടി കോൺഗ്രസ് പാരമ്പര്യം തന്നെയാണവകാശപ്പെട്ടിരുന്നത്.)1995 ലെ അസംബ്ലി തെരെഞ്ഞെടുപ്പിൽ സേന ബിജെപി കൂട്ടുകെട്ട് ഭൂരിപക്ഷം നേറ്റുകയും സേനയുടെ മനോഹർ ജോഷി മുഖ്യമന്ത്രിയാവുകയും ചെയ്തു.
എന്നാൽ കാര്യങ്ങൾ മാറിത്തുടങ്ങിയത് 2004 നുശേഷമായിരുന്നു. സേനയുടെ ശക്തികേന്ദ്രങ്ങളായ മുംബൈയിലും കൊങ്കൺ തീരങ്ങളിലും കനത്ത തിരിച്ചടി നേരിട്ടു. തൊട്ടടുത്ത വർഷം പാർട്ടിയിലെ ഭിന്നിപ്പ് രൂക്ഷമായി. ജൂലൈയിൽ മുൻ മുഖ്യമന്ത്രിയായിരുന്ന നാരായൺ റാണെ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു. റാണെ തുടർ ന്ന് കോൺഗ്രസിലാന് ചേക്കേരിയത്. അതേ വർഷം തന്നെ ഡിസംബറിൽ ബാൽതാക്കറെയുടെ അനന്തരവൻ രാജ് താക്കറെ പാർട്ടി വിട്ട് മഹാരഷ്ട്ര നവനിർമ്മാൻ സേന (എം എൻ എസ്) രൂപീകരിച്ചു. ബൽ താക്കറെ തന്റെ മകൻ ഉദ്ധവ് താക്കറെയെ പിൻ ഗാമിയായി വാഴിച്ചതായിരുന്നു ഇതിനു കാരണം.
ഇതിനെത്തുടർന്ന് ഇരു സേനകളും തമ്മിലുള്ള്ള ഏറ്റുമുട്ടലുകൾ പാർട്ടിയുടെ ശക്തിക്ക് കോട്ടം തട്ടിച്ചു കൊണ്ടിരുന്നു.2009 ലെ തെരെഞ്ഞെടുപ്പിൽ എം എൻ എസ് നേടിയ 13 സീുകളും ചോർത്തിക്കളഞ്ഞ വോട്ടുകളുമാണ് ശിവസേനയെ ആദ്യമായി ബിജെപിക്കു പിന്നിലേക്കു തള്ളിയത്. ബിജെപിയോട് മൃദു സമീപനം സ്വീകരിക്കുകയും ശിവസേനയെ കടന്നാക്രമിക്കുകയും ചെയ്യുന്ന എം എൻ എസ്സിന്റെ നിലപാട് ബിജെപിക്കു കരുത്തേകി.
2014 ലെ ലോക്സഭയിലേക്കുള്ള പൊതുതെരെഞ്ഞെടുപ്പിൽ ബിജെപിക്കു 23 സീറ്റുകളും ശിവസേനക്കു 18 സീറ്റുകളുമാണ് ലഭിച്ചത്. കേന്ദ്രത്തിൽ ഒറ്റക്കു ഭൂരിപക്ഷം നേടിയ ബിജെപി പക്ഷേ തങ്ങളുടെ ഏറ്റവും വലിയ സഖ്യ കക്ഷിക്കു വേണ്ടത്ര പരിഗണന നൽകിയില്ല. 18 എം പി മാരുണ്ടായിട്ടും ഒരു കേന്ദ്രമന്ത്രിയെ മാത്രമാണ് മോദി കാബിനറ്റിൽ സേനക്കു ലഭിച്ചത്.
തങ്ങൾക്കു ശക്തിയുള്ള കേന്ദ്രങ്ങളിൽ ഒറ്റക്കു തന്നെ അധികാരം പിടിക്കുക എന്ന അജണ്ട മോദി അമിത്ഷാ കൂട്ടുകെട്ട് പ്രാവർത്തികമാക്കാൻ ശ്രമങ്ങളാരംഭിച്ചപ്പോൾ തന്നെ ഉദ്ധവ് താക്കറെ അപകടം മണത്തു. നിയമ സഭ തെരെഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട ബിജെപിക്കു അത് നൽകാൻ തയ്യാറാകാത്തതോടെ 25 വർഷമായി നില നിന്ന സഖ്യം തകർന്നു.
പതിനഞ്ച് വർഷമായി തുടരുന്ന കോൺഗ്രസ് എൻ സി പി ഭരണം അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിക്കുകയും കടുത്ത ഭരണ വിരുദ്ധ വികാരം ഏറ്റുവാങ്ങുകയും ചെയ്യുമ്പോൾ സ്വാഭാവികമായും പകരം വരേണ്ടിയിരുന്നത് ശിവസേനയായിരുന്നു. എന്നാൽ സമർഥമായി കരുക്കൾ നീക്കിത്തുടങ്ങിയ ബിജെപി സംസ്ഥാനത്തെ നാലാം പാർട്ടി എന്ന സ്ഥാനത്തു നിന്നു മറ്റുള്ളവരെ വളരെ പിന്നിലാക്കി അതി ബഹുദൂരം മുന്നിലെത്തി. ഒടുവിൽ ദേവ്വെന്ദ്ര ഫഡ്നാവിസിന്റെ മുഖ്യമന്ത്രിയാക്കി സർക്കാർ രൂപീകരിക്കുമ്പോൾ ഭരണം മുന്നോട്ട് കൊണ്ട് പോകുവാൻ മുന്നിൽ സാധ്യതകൾ പലതായിരുന്നു.
ബിജെപി സംസ്ഥാന രാഷ്ട്രീയത്തിൽ വ്യക്തമായ മേൽക്കൈ നേടിക്കഴിഞ്ഞെന്ന് തെരെഞ്ഞെടുപ്പ് അടുത്തെത്തിയപ്പോഴേക്കും ഇരു താക്കറെമാർക്കും ബോധ്യം വന്നിരുന്നു. അന്യോനം തങ്ങൾ ഏറ്റുമുട്ടിയപ്പോൾ വീണ ചോരയാണ് ഈ കുതിപ്പിനു പിന്നിലെന്ന് തിരിച്ചറിഞ്ഞ അവർ ഇത്തവണ പരസ്പരമുള്ള പോർവിളികൾ കുറച്ചിരുന്നു. പക്ഷേ വൈകി വന്ന ബുദ്ധി ഫലം ചെയ്തില്ല എന്നതാണു സത്യം.
തെരെഞ്ഞെടുപ്പ് ഫലങ്ങൾ വന്നപ്പോൾ നിരുപാധിക പിന്തുണ ഉടൻ ബിജെപിക്കു വച്ചു നീട്ടി എൻ സി പി ശിവസേനക്കു മുന്നെ ഒരു മുഴം നീട്ടിയെറിഞ്ഞു. ഇത് ശിവസേനയുടെ വിൽപേശൽ ശക്തി കുറിച്ചു. ഒടുവിൽ കേന്ദ്രത്തിൽ സഖ്യകക്ഷിയായി തുടരാനും സംസ്ഥാനത്ത് പ്രതിപക്ഷത്തിരിക്കാനും ഉദ്ധവ് താക്കറേ തീരുമാനിച്ചു. ഇതിനിടയിൽ തങ്ങളുടേ നേതാവ് സുരേഷ് പ്രഭുവിനെ പാർട്ടിയിൽ നിന്ന് റാഞ്ചിയെടുത്ത് ഒരു സുപ്രഭാതത്തിൽ ബിജെപി എംപിയായി കേന്ദ്ര മന്ത്രിസഭയിൽ റയിൽവേ മന്ത്രിയായി അവരോധിക്കുന്നത് സേനാ നേതൃത്വത്തിനു നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നു.
ഇപ്പോൾ ബിജെപി വച്ചു നീട്ടിയ പ്രാധാന്യം കുറഞ്ഞ മന്ത്രിപദങ്ങൽ സ്വീകരിച്ച് ഭരണത്തിൽ പങ്കാളികളായപ്പോൾ കൂട്ടിലകപ്പെടുന്ന കടുവകളുടെ നിസ്സഹായതയാണ് കാണുന്നത്. കുഞ്ചൻ നമ്പ്യാർ പണ്ട് പാടിയ പോലെ പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ലെന്നു ചുരുക്കം.
Stories you may Like
- മഹാരാഷ്ട്രയിൽ മന്ത്രി കുപ്പായം തയ്പിച്ച ശിവസേന പക്ഷം നിരാശർ
- ഉദ്ധവിനെ ഒതുക്കാൻ രാജ് താക്കറെയുടെ എംഎൻഎസിനെ കൂട്ടുപിടിച്ച് ബിജെപി
- മുഖ്യമന്ത്രി ആകണമെന്ന് അജിത് പവാർ തുറന്നടിച്ചതോടെ ഷിൻഡെയുടെ ചങ്കിടിപ്പേറി
- ശിവസേന പരസ്യത്തിൽ ബാൽ താക്കറെയെ ഒഴിവാക്കി ഷിൻഡെ വിഭാഗം
- യുവനേതാവ് ശിവസേന ഷിൻഡേ പക്ഷത്ത് എത്തിയേക്കും; മിലിന്ദ് ദേവ്റ പാർട്ടി മാറുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍