കണ്ണുകൾ മൂടിക്കെട്ടി വാഹനങ്ങൾ മാറി മൂന്നു മണിക്കൂർ യാത്ര ചെയ്ത് കണ്ട കതിരൂർ അനിലും പച്ചക്കൂമ്പാളപോലെ വെളുത്തുവിളറിയ കുടുംബവും; പാറാൽ ദാസന് വീട്ടുമുറ്റത് എല്ലാ ദിവസവും ഒരു ചെമ്പരത്തിപ്പൂ വയ്ക്കുന്ന ഏഴുവയസുകാരി മകൾ നിഷ; മൂക്കത്തിരുന്ന കൊതുകിനെ ഓടിക്കാൻ പോലുമാകാതെ പാർട്ടി കാവലിൽ കഴിയുന്ന അനിൽ; ഹൃദയത്തിൽ പട്ടട എരിയുന്നവരെ കുറിച്ചെഴുതിയ പരമ്പരയ്ക്കായി കണ്ണൂരിൽ സഞ്ചരിച്ച ഓർമ്മകൾ പങ്കുവച്ച് ഉമ്മൻ ചാണ്ടിയുടെ മുൻ പ്രസ് സെക്രട്ടറി
പി റ്റി ചാക്കോ
ഹൃദയത്തിൽ പട്ടട എരിയുന്നവർ
യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ജയകൃഷ്ണൻ മാഷ് ക്ലാസ് മുറിയിൽ കുട്ടികളെുടെ മുമ്പാകെ കൊത്തിനുറുക്കപ്പെട്ടത് 1999 ഡിസം. 1ന്. തുടർന്ന് 6 പേർകൂടി ആ ദിവസങ്ങളിൽ കൊല്ലപ്പെട്ടു. അന്നു ഞാൻ ദീപികയിൽ പത്രാധിപസമിതിയംഗം. കണ്ണീരിലെ കൊലപാതകരാഷ്ട്രീയത്തെക്കുറിച്ച് പഠനപരമ്പര എഴുതാൻ ഞാൻ നിയോഗിക്കപ്പെട്ടു. സംഘർഷഭരിതമായ കണ്ണീരിൽക്കൂടി ഒരാഴ്ചയോളം പര്യടനം നടത്തിയശേഷം 'ഹൃദയത്തിൽ പട്ടട എരിയുന്നവർ' എന്ന ലേഖന പരമ്പര പ്രസിദ്ധീകരിക്കപ്പെട്ടു. അതിൽ കടന്നുവന്ന ചില വ്യക്തികളും സംഭവങ്ങളും.
1) കിഴക്കേ കതിരൂരിൽ അനിൽ. ബിജെപി പ്രവർത്തകനായ അനിലും കുടുംബവും രണ്ടു വർഷമായി ഒളിവിലാണ്. അനിലിന്റെ വീട് ഇടിച്ചുനിരപ്പാക്കി അതിൽ നട്ട ഒരു പട്ടടത്തെങ്ങ് ഓലവിടർത്തി നില്ക്കുന്നു. ബിജെപിക്കാരുടെ സഹായത്തോടെ അനിലിന്റെ രഹസ്യസങ്കേതത്തിലേക്കു യാത്ര. രാത്രി എട്ടുമണിക്ക് എന്റെയും ഫോട്ടോഗ്രാഫർ എംഎം തോമസിന്റെയും കണ്ണുകൾ മൂടിക്കെട്ടി വാഹനങ്ങൾ മാറി മൂന്നു മണിക്കൂർ നീണ്ട യാത്ര. കാർ യാത്ര കഴിഞ്ഞപ്പോഴാണ് കണ്ണിലെ കെട്ടുമാറ്റിയത്. പിന്നീട് ദുർഘടമായ വഴിയിലൂടെ ഇരുട്ടത്ത് കുത്തനേ കയറ്റം. ഞങ്ങൾ ഒറ്റപ്പെട്ട വീടിന്റെ മുന്നിൽ എത്തി. കൂടെയുള്ളവർ ചില കോഡുകൾ ഉപയോഗിച്ച് വിളിച്ചപ്പോൾ, കതകിന്റെ പല പൂട്ടുകൾ എടുത്തുമാറ്റി അനിൽ കയ്യിലൊരു മണ്ണെണ്ണ വിളക്കുമായി ഇറങ്ങിവന്നു. പിറകെ നിഴൽപോലെ അമ്മയും ഭാര്യയും കുഞ്ഞും. ഭയംകൊണ്ട് പച്ചക്കൂമ്പാളപോലെ വെളുത്തുവിളറിയ അവരുടെ മുഖങ്ങൾ ഇപ്പോഴും ഓർമയിലുണ്ട്.
2) പുല്യോട്ട് രയരോത്ത് അനിൽകുമാർ. തലശേരി സഹകരണ ആശുപത്രിയിൽ വച്ചാണ് അനിലിനെ കാണുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ഈ ആശുപത്രിയിൽ പാർട്ടിക്കാരുടെ കാവലിൽ കഴിയുന്ന അനിലിന്റെ അടുത്തെത്തുക എളുപ്പമായിരുന്നില്ല. ബോംബു നിർമ്മാണത്തിടിയിൽ കൈപ്പത്തി രണ്ടും തെറിച്ചുപോകുകയായിരുന്നു. തെങ്ങിനു വട്ടംപിടിച്ചോ ഡസ്കിൽ കിടന്നിട്ട് അതിനു താഴെവച്ചോ ആണ് ബോംബിന്റെ ഫ്യൂസ് കണക്ട് ചെയ്യുന്നത്. പൊട്ടിത്തെറിച്ചാലും കൈകളേ പോകൂ. അങ്ങനെ കണ്ക്ട് ചെയ്തപ്പോൾ പൊട്ടിയാണ് അനിലിന്റെ കൈകൾ തെറിച്ചുപോയത്. ആദ്യം കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു. അവിടെ അർധ അബോധാവസ്ഥയിൽ കിടന്നപ്പോൾ ഒരു കൊതുക് അനിലിന്റെ മൂക്കത്തിരുന്നു. അതിനെ ഓടിക്കാൻപോലുമാകാതെ തനിക്കു നിശ്ചലനായി കിടക്കേണ്ടി വന്നു എന്നു പറഞ്ഞപ്പോൾ അനിലിന്റെ കണ്ണിൽ നിന്നു രണ്ടു തുള്ളി കണ്ണീർ അടർന്നുവീണു.
3) എംവി രാഘവനെന്ന വർഗശത്രുവിനെ തോലിപ്ക്കാൻ കുരുതി കൊടുക്കപ്പെട്ട അഞ്ചു യുവാക്കളുടെ പാവനസ്മരണ ഉറങ്ങുന്ന കൂത്തുപറമ്പ് രക്തസാക്ഷിമണ്ഡപത്തിൽ നിന്ന് അധികം അകലെയല്ലാതെ ചൊക്ലി നോർത്ത് പുതുക്കുടിയിൽ ജീവിക്കുന്ന രക്തസാക്ഷിയാണ് പുഷ്പൻ. കൂത്തുപറമ്പ് വെടിവയ്പിനിടയിൽ കഴുത്തിനു വെടിയേറ്റ് ശരീരമാകെ തളർന്നുപോയ പുഷ്പൻ. കിടന്നുകിടന്നു പുഷ്പൻ ചെറുതായി ചെറുതായി വരുന്നു. പുഷ്പന് പിണറായി സർക്കാർ പ്രതിമാസ അലവൻസ് അനുവദിച്ചിട്ടുണ്ട്.
4) കൊല്ലപ്പെട്ട സിപിഎം പ്രവർത്തകനായ പാറാൽ ദാസനെ വീട്ടുമുറ്റത്താണ് ദഹിപ്പിച്ചത്. അവിടെ എല്ലാ ദിവസവും ഒരു ചെമ്പരത്തിപ്പൂ വയ്ക്കാൻ മകൾ ഏഴുവയസുകാരി നിഷയുണ്ട്. ഷോക്കേറ്റ ഭാര്യ പുഷ്്പവല്ലി ഏറെ നാൾ ചികിത്സയിലായിരുന്നു. അമ്മ മാധവി അന്നു വീണതാണ്. എന്നും ഒരേ കിടപ്പാണ്.
5) കുഞ്ഞിപ്പറമ്പ് കെ. സഹദേവൻ. ശരീരമാസകലം വെട്ടേറ്റ ഇദ്ദേഹം നാടും വീടും ഉപേക്ഷിച്ച് ഒരു ബിജെപി പ്രവർത്തകന്റെ വീട്ടിൽ ഒളിച്ചുതാമസിച്ച് ചികിത്സ നടത്തുന്നു.
6) ഡയമണ്ട് മുക്കിൽ രോഹിണിയും മക്കൾ സൗദാമിനിയും രമയും. രോഹിണിയുടെ രണ്ട് ആൺമക്കളും രണ്ടു വർഷമായി ഒളിവിലാണ്. അവർ എവിടെയെന്നോ എന്നു മടങ്ങിവരുമെന്നോ ഇവർക്കറിയില്ല. പെൺമക്കളുടെ വിവാഹപ്രായം കഴിഞ്ഞിട്ട് നാളേറെയായി.
ഇത്തരം ദുരന്തകഥകളുമായി ജീവിക്കുന്ന ഒരുപാട് പേരേ അന്ന് അവിടെ കണ്ടുമുട്ടി. സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ ചെന്നപ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു കാഴചയുണ്ടായിരുന്നു. അവിടെ കൊല്ലപ്പെട്ടവരുടെ നെടുങ്കൻ ലിസ്റ്റ് ബോർഡുകളിൽ എഴുതിവച്ചിരിക്കുന്നു!
കണ്ണൂരിൽ കൊല്ലപ്പെട്ട 99 ശതമാനം പേരും വെറും സാധാരണക്കാരാണ്. പാവപ്പെട്ടവരാണ്. അവരുടെ കുടുംബങ്ങളാണ് അനാഥമായത്. ഭർത്താവ് മരിച്ചതതിനെ തുടർന്ന് ഭർതൃവീട്ടിൽ നിന്ന് ആട്ടിയറക്കപ്പെട്ട് തെരുവിൽ ശരീരം വില്‍ക്കുന്ന അമ്മ, ക്രിമിനലുകൾക്ക് വച്ചുംവിളമ്പിയും നല്‍കിയശേഷം അന്തിക്കൂട്ടു കിടക്കുന്ന സ്ത്രീകൾ. എവിടെ തിരിഞ്ഞാലും കഠോരമായ കാഴ്ചകൾ. നേതാക്കന്മാർ ഇവിടെ കൊല്ലപ്പെടാറില്ല. അവരുടെ മക്കൾ കേരളത്തിനു വെളിയിലും വിദേശത്തുമൊക്കെ പഠിക്കുന്നു. ജോലി ചെയ്യുന്നു. പാർട്ടി ഗ്രാമങ്ങളിൽ പാർട്ടി അറിയാതെ ഇല അനങ്ങില്ല. അവിടെ കാലുകുത്തിയാൽ പെട്ടെന്ന് ആളുകൾ ചോദ്യശരങ്ങളുമായി എത്തിയിരിക്കും. ജനാധിപത്യത്തിന്റെ തരിമ്പുപോലും അവിടില്ല. ഈ പ്രദേശം ജനാധിപത്യ കേരളത്തിന്റെ ഭാഗമാണോ?
ഈ ലേഖന പരമ്പര പ്രസിദ്ധീകരിച്ചശേഷം കണ്ണൂരിൽ വലിയ തോതിലുള്ള സമാധാനശ്രമങ്ങൾ നടന്നിരുന്നു. കുറെ നാളത്തേക്ക് അവിടെ സമാധാനം പുലരുകയും ചെയ്തു. പക്ഷേ, കണ്ണൂരിൽ സമാധാനം ശാശ്വതമല്ല. 2000ൽ കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ കെ.സി. മാധവക്കുറുപ്പ് അവാർഡ് ഈ ലേഖനപരമ്പരയ്ക്കു ലഭിക്കുകയുണ്ടായി.
പി.റ്റി. ചാക്കോ
(ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്നു ലേഖകനായ പിറ്റി ചാക്കോ. ദീപികയിൽ മാധ്യമ പ്രവർത്തകനായിരുന്ന അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം)
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍