അപകടം ദുരന്തമാകുന്നത് സമൂഹം അതിൽ നിന്നും ഒന്നും പഠിക്കാതെ പോകുമ്പോൾ; കണ്ണും പൂട്ടി നിരോധിച്ചു കളയേണ്ട ഒന്നല്ല കരിമരുന്ന് പ്രയേഗമെന്ന കലാരൂപം: വേണ്ടത് സമൂലം നവീകരിക്കണം: പുറ്റിങ്ങൽ ദുരന്തത്തിന്റെ ഓർമ്മ: മുരളി തുമ്മരുകുടി എഴുതുന്നു...
ഇന്ന് ഏപ്രിൽ പത്ത്, പുറ്റിങ്ങൽ ദുരന്തത്തിന് ഒരു വർഷം തികയും. ഐക്യകേരളത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു നൂറ്റിപ്പത്തു പേർ ഒറ്റയടിക്ക് മരിച്ച പുറ്റിങ്ങൽ വെടിക്കെട്ടപകടം. മരിച്ചവർ ഭാഗ്യവാന്മാർ. പരിക്കു പറ്റിയവരിലേറെയും ദുരന്തത്തിന്റെ മുറിവുകളും ഓർമ്മകളും നഷ്ടങ്ങളുമായി മരിച്ചു ജീവിക്കുന്നു. അവരുടെ ബന്ധുക്കളൊഴിച്ച് സമൂഹം. പുറ്റിങ്ങലൊക്കെ എന്നേ മറന്നു. അതിനുശേഷം മുന്നൂറ് അതിപ്രധാനമായ അന്തിച്ചർച്ചാ വിഷയങ്ങളെങ്കിലും നമുക്ക് കിട്ടുകയും ചെയ്തു.
അപകടം ഒരു ദുരന്തമാകുന്നത് സമൂഹം അതിൽ നിന്നും ഒന്നും പഠിക്കാതെ പോകുമ്പോഴാണെന്ന് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അപകടം ഉണ്ടായ ഉടൻ രണ്ടു കാര്യങ്ങളിൽ പൊതു സമൂഹം ഒറ്റക്കെട്ടായിരുന്നു.
1. അപകടത്തിന് ഉത്തരവാദികൾ ആയവരെ ജയിലിൽ അടക്കണം
2. കേരളത്തിൽ എല്ലായിടത്തും കരിമരുന്നു പ്രയോഗങ്ങൾ എല്ലാം നിരോധിക്കണം.
ചാനൽ ചർച്ചക്ക് പോയ എന്നോടും ആരെയെങ്കിലും ഒക്കെ കുറ്റക്കാരായി ചൂണ്ടിക്കാണിക്കാൻ അവതാരകൻ പണിപ്പെട്ടു. അപകടങ്ങൾ ഉണ്ടാകുന്നത് ഒരു പറ്റം സുരക്ഷാ വീഴ്ചകൾ കൊണ്ടാണ്, അതിന് ഒരാളെ മാത്രം കുറ്റം പറയുന്ന രീതി പ്രൊഫഷണൽ അല്ല. ആരെയെങ്കിലും ജയിലിലിട്ടാൽ സമൂഹത്തിന് സമാധാനം ആകും എന്നതൊഴിച്ചാൽ കരിമരുന്നു പ്രയോഗം ശെരിയാവാൻ ഒന്നും പോകുന്നില്ല. പകരം പല നിർദ്ദേശങ്ങളാണ് ഞാൻ നൽകിയത്.
ഒന്ന്, രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു കലാരൂപമാണ് കേരളത്തിൽ കരിമരുന്നു പ്രയോഗം. കരിമരുന്ന് കോപ്പുകൾ നിർമ്മിക്കുന്ന അനവധി യൂണിറ്റുകൾ നമുക്കുണ്ട്, അത് പ്രയോഗിക്കുന്ന അനവധി പ്രൊഫഷണൽസ് വേറെ. കരിമരുന്ന് പ്രയോഗം ആചാരമായ വിവിധ ക്ഷേത്രങ്ങൾ പള്ളികൾ, പിന്നെ ഓരോ വീട്ടിലും കരിമരുന്ന് എത്തിക്കുന്ന വിവിധ മതാചാരങ്ങൾ. അപ്പോൾ ഒരു ഫയർ വർക്ക്സ് എക്കോണമിക്കുള്ള സകല ചേരുവകളും ഇവിടെ ഉണ്ട്.
ലോകത്ത് എത്രയോ സ്ഥലങ്ങളിൽ ഇപ്പോഴും ലക്ഷക്കണക്കിന് ആളുകൾക്ക് ആനന്ദം നൽകി സുരക്ഷിതമായി കരിമരുന്ന് പ്രയോഗങ്ങൾ നടക്കുന്നു. ജനീവ നഗരത്തിൽ തടാകത്തിന്റെ നടുക്ക് ലക്ഷക്കണക്കിന് ആളുകളെ സാക്ഷി നിർത്തി എല്ലാ വർഷവും കരിമരുന്നു കലാപ്രകടനം നടക്കുന്നു. നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ മത്സര കമ്പം ആണ് നടക്കുന്നത്, രണ്ടു വമ്പൻ കമ്പനികൾ ആണ്, മത്സരിച്ചാണ് അവർ പ്രകടനം ഒരുക്കുന്നത്, ഓരോ വർഷവും ഒന്നിനൊന്നു മെച്ചമായി അത് തുടരുന്നു.
അതിനാൽ ഒരു അപകടമുണ്ടായതിന്റെ പേരിൽ കണ്ണും പൂട്ടി നിരോധിച്ചു കളയേണ്ട ഒന്നല്ല ഈ കലാരൂപം.പകരം കേരളത്തിലെ കരിമരുന്നു നിർമ്മാണവും കലാപ്രകടനവും നടത്തുന്നവരെയും ഉത്സവക്കമ്മറ്റിക്കാരെയും ഒക്കെ വിശ്വാസത്തിലെടുത്ത് ഈ പ്രസ്ഥാനത്തെ സമൂലം നവീകരിക്കണം.
രണ്ട്, ഇപ്പോൾ കരിമരുന്നു അതുപോലെ ഇപ്പോഴത്തെ വെടിമരുന്ന് നിർമ്മാണം, വിപണനം, ഉപയോഗം എന്നിവയുടെ സുരക്ഷാ മാനദണ്ഡങ്ങൾ കുറ്റമറ്റതാക്കി പാലിക്കാൻ അതിൽ ഉൾപ്പെട്ടവരെ സഹായിക്കണം. ഈ വ്യവസായത്തിലെ അപകട സാധ്യതകൾ മറ്റാരേക്കാളും അവർക്കറിയാം, പക്ഷെ പുതിയ മാറ്റങ്ങൾ അവരെ പഠിപ്പിക്കാൻ ആരും ശ്രമിക്കുന്നില്ല. അതിനായി ഒരു 'സെന്റർ ഫോർ പൈറോടെക്നിക്സ്' കേരളത്തിൽ സ്ഥാപിക്കണം. ഈ വ്യവസായത്തിൽ പ്രൊഫഷണലിസം വരട്ടെ. സ്വിറ്റ്സർലാൻഡ് വാച്ചു നിർമ്മാണത്തിന് പ്രശസ്തമാണല്ലോ, അതുകൊണ്ട് വാച്ചു കമ്പനികളിൽ ജോലിക്ക് പരിശീലിപ്പിക്കുന്ന 'മൈക്രൊടെക്നിക്സ്' എന്ന ഒരു ബിരുദം അവിടെ ഉണ്ട്, അത് പോലെ വൈൻ നിർമ്മാണത്തിൽ ബിരുദം ഫ്രാൻസിലും. നൂറിലധികൾ എൻജിനീയറിങ് കോളേജുകളും അതിനേക്കാൾ എത്രയോ പോളിടെക്നിക്കും ഐ ടി ഐ യും ഒക്കെ ഉള്ള കേരളത്തിൽ നമുക്കാവശ്യമുള്ള കരിമരുന്നു പ്രയോഗം പഠിപ്പിക്കാൻ ഒരു തട്ടുകട പോലും ഇല്ല എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതല്ലേ ?
മൂന്നാമത്, വെടിക്കെട്ട് കൊണ്ട് മാത്രമല്ല കേരളത്തിൽ ആൾക്കൂട്ടത്തിൽ ദുരന്തം ഉണ്ടാകുന്നത്, ആന വിരണ്ടും, തിരക്കുമൂലവും ഒക്കെ ഉണ്ടാകുന്ന അപകടങ്ങൾ, യൂറോപ്പിലെ പോലെ ഏതെങ്കിലും വാഹനങ്ങൾ ആൾക്കൂട്ടത്തിലേക്ക് ഓടിച്ചു കേറ്റാനുള്ള തീവ്രവാദ സാധ്യതകൾ, ലക്ഷം പേർ വന്നാലും അവർക്ക് വേണ്ടി വൃത്തിയുള്ള ഒരു കക്കൂസ് പോലും ഇല്ലാത്ത അവസ്ഥ, സ്ത്രീകൾക്ക് ഒരു ആൾക്കൂട്ടത്തിലും സുരക്ഷിതമായി പോകാനാവാത്ത അവസ്ഥ ഇതൊക്കെ ഏതൊരു ആൾക്കൂട്ടത്തിലും കേരളത്തിൽ പ്രശ്നം ആണ്. അപ്പോൾ കേരളത്തിൽ ആളെ കൂട്ടി പരിപാടി നടത്തുന്ന എല്ലാവരും, അത് അമ്പലമോ, പള്ളിയോ, മതപ്രസംഗമോ, കൾച്ചറൽ ഫെസ്റ്റിവലോ, രാഷ്ട്രീയ മീറ്റിങ്ങുകളോ, യുവജനോത്സവമോ, എന്തായാലും അതിന്റെ സംഘാടകരിൽ വേണ്ടത്ര പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളും സിദ്ധിച്ച, സുരക്ഷയുടെ പൂർണ്ണ ഉത്തരവാദിത്തമുള്ള ഒരു കമ്മിറ്റി ഉണ്ടായിരിക്കണം. പരിപാടികൾ സുരക്ഷിതമായി നടത്തുന്നതിന്റെ വ്യക്തിപരമായ ഉത്തരവാദിത്തം അവർക്ക് കൊടുക്കണം. ഇവർക്ക് സുരക്ഷിതമായി ആളെ കൂട്ടി പരിപാടികൾ നടത്തുന്നതിൽ പരിശീലനം കൊടുക്കണം, അതിനു മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ടാക്കണം, അങ്ങനെ പരിശീലനം ലഭിച്ച കമ്മിറ്റിയും മാർഗ്ഗ നിർദ്ദേശം അനുസരിച്ചു പ്രവർത്തിക്കാനുള്ള സംവിധാനവും ഇല്ലെങ്കിൽ ആ പരിപാടിക്ക് അനുമതി നിഷേധിക്കണം. ലക്ഷങ്ങളുടെയും കോടിടികളുടെയും ബിസിനസ്സ് ആകുമ്പോൾ ഇത്തരം പരിശീലനത്തിനൊന്നും ആളെക്കിട്ടാൻ ബുദ്ധി മുട്ടുണ്ടാകില്ല, ഉത്തരവാദിത്തം വ്യക്തിപരം ആകുമ്പോൾ രാഷ്ട്രീയവും മതവും ഒന്നും പറഞ്ഞിട്ട് അനുമതി മേടിക്കാൻ നോക്കില്ല, മറിച്ച് കാര്യങ്ങൾ അപകടം ഇല്ലാതെ നടത്തുന്നതിൽ ആകും ശ്രദ്ധ മുഴുവനും.
ഇങ്ങനെ തികച്ചും ന്യായമായതും നടപ്പിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ലാത്തതുമായ ഒരു കൂട്ടം നിർദ്ദേശങ്ങളാണ് ഞാനന്ന് മുന്നോട്ടു വെച്ചത്. വർഷം ഒന്ന് കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ ഒരു മാറ്റവും ഇല്ല. നാളെ പുറ്റിങ്ങലിലോ മറ്റെവിടെയോ നിന്നും ഇതിലും വലിയ ഒരു ദുരന്ത വാർത്ത കേട്ടാലും അതിശയം വിചാരിക്കാനില്ല.
അതുകൊണ്ട് പുറ്റിങ്ങലിന്റെ വാർഷികത്തിൽ കേരളത്തിൽ ജീവിക്കുന്ന നിങ്ങൾ ഓരോരുത്തരോടുമാണ് ഇനി എന്റെ അപേക്ഷ. നിങ്ങളുടെ കാര്യം നിങ്ങൾ തന്നെ നോക്കുക. തനിക്കു താനും (വെടി)പുരക്ക് തൂണും, എന്നാണല്ലോ പ്രമാണം.
വെടിക്കെട്ടപകടത്തിൽ ഉൾപ്പെടെ തികച്ചും ആകസ്മികമായ അപകടത്തിൽ ഒരു വർഷത്തിൽ പതിനായിരത്തോളം പേരാണ് കേരളത്തിൽ മരിക്കുന്നത്. അതായത് ഒരു ലക്ഷത്തിന് ഇരുപത്തിയഞ്ചു പേർ. ഈ വർഷം ഇതിലൊരാൾ ഞാനോ നിങ്ങളോ ആകാം. അപകടത്തിൽ പെടാനുള്ള സാധ്യതയാണെങ്കിൽ ഇതിലും കൂടുതലാണ്.
എന്തു കുന്തമാണ് നിങ്ങളെ കൊല്ലാൻ പോകുന്നതെന്ന് അല്ലെങ്കിൽ അപകടത്തിൽ പെടുത്തി കട്ടിലിൽ കേറ്റാൻ പോകുന്നത് എന്ന് മുൻകൂട്ടി പറയാൻ വയ്യ. എന്താണെങ്കിലും നിങ്ങളുടെ സാമ്പത്തിക നിലയെയും നിങ്ങളുടെ കുടുംബത്തിന്റെ ജീവിതത്തെയും ഒരപകടം മാറ്റിമറിച്ചേക്കാം. ഇതുവരെ പണിയെടുത്ത് അഭിമാനത്തോടെ ജീവിച്ച നിങ്ങൾക്ക് വേണ്ടി നാട്ടുകാർ പണപ്പിരിവ് വരെ നടത്തേണ്ടിയോ, സർക്കാരിന്റെ വക സഹായത്തിന് വേണ്ടി നിങ്ങളുടെ കുടുംബം ഓഫീസുകൾ തോറും കയറിയിറങ്ങേണ്ടിയോ വന്നേക്കാം. നിങ്ങളുടെ ജീവനോ ആരോഗ്യമോ മാത്രമല്ല നിങ്ങളുടെ അഭിമാനവും കുടുംബത്തിന്റെ മൊത്തം സാമ്പത്തിക സുരക്ഷയും തകരാൻ ഒരു നിമിഷം മതി.
മുൻപ് പറഞ്ഞ പോലെ അപകടം ആർക്കും സംഭവിക്കാം, പക്ഷെ കുടുംബത്തെ വഴിയാധാരം ആക്കരുത് എന്നുണ്ടെങ്കിൽ ഇന്നുതന്നെ പോയി നല്ലൊരു ആരോഗ്യ ഇൻഷുറൻസും ലൈഫ് ഇൻഷുറൻസും എടുക്കുക. ഇനി ഇൻഷുറൻസ് കമ്പനികൾക്കും ഒരു നിർദ്ദേശം തരാം. നാട്ടിൽ ആളുകൂടുന്ന പരിപാടിക്കൊക്കെ ഒരു ഗ്രൂപ്പ് ഇൻഷുറൻസ് ഓഫർ ചെയ്യുക, അല്ലെങ്കിൽ പത്തു രൂപ പ്രീമിയത്തിന് ഒരു ദിവസത്തേക്ക് മാത്രം കവർ ഓഫർ ചെയ്യുക. പൗച്ചിൽ ആക്കി ഷാമ്പൂ വിറ്റ കഥ പോലെ ഇതും വിജയിക്കും എന്നാണ് എന്റെ ഒരു ചിന്ത.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്