രാംനാഥ് കോവിന്ദിനെ ഇകഴ്ത്താനുള്ള 'അന്യഗ്രഹജീവി' പരാമർശം വെറുമൊരു കൈപ്പിഴയല്ല; വരും ദിവസങ്ങളിൽ അന്യഗ്രഹ ജീവികൾ ചാനൽ സ്റ്റുഡിയോകളിൽ നേരിട്ടിറങ്ങി വന്ന് കോവിന്ദിനെതിരെ സാക്ഷി പറയുക പോലും ചെയ്തേക്കാം
ശങ്കു ടി ദാസ്
'കണ്ണകന്നാൽ മനസ്സകന്നു' എന്നൊരു പ്രയോഗമുണ്ട് മലയാളത്തിൽ. ഇംഗ്ലീഷിൽ ഇതിന് തത്തുല്യമായ യൂസേജ് 'Out of Sight, Out of Mind' എന്നതാണ്. ഇനി ഈ ഇംഗ്ലീഷ് പ്രയോഗത്തെയൊന്ന് ചൈനീസിലേക്ക് മൊഴിമാറ്റിയ ശേഷം അതിനെ വീണ്ടും മലയാളത്തിലേക്ക് തർജ്ജമ ചെയ്താൽ എങ്ങനെയിരിക്കും എന്നൂഹിക്കാമോ? അതെന്താണ്ട് 'പൊട്ടക്കണ്ണന് വട്ടാണ്' എന്നായിരിക്കും. ഈയൊരു തമാശ പരിഭാഷയിൽ പതിവായി സംഭവിക്കുന്നതാണ്. ഹിന്ദി പ്രസംഗങ്ങൾ അവയുടെ ഇംഗ്ലീഷ് തർജ്ജമകൾ മാത്രം നോക്കി മലയാളത്തിലേക്ക് മൊഴി മാറ്റിയപ്പോഴൊക്കെയും നമ്മളിത് കണ്ടിട്ടുമുണ്ട്. അക്കൂട്ടത്തിലെ ഒടുവിലത്തെ തമാശയാണ് രാംനാഥ് കോവിന്ദിന്റെ അന്യഗ്രഹ ജീവി പരാമർശം. 'Alien' എന്ന വാക്കിനർത്ഥം 'പരദേശി' എന്നാണ്.
ഓക്സ്ഫോർഡ് ഡിക്ഷണറി പ്രകാരവും കേംബ്രിഡ്ജ് ഡിക്ഷണറി പ്രകാരവും 'belonging to a foreign country' എന്നു തന്നെ. അന്യഗ്രഹ ജീവികളെ കുറിക്കാനും ആ വാക്ക് ഉപയോഗിക്കാറുണ്ട് എന്നത് ശരി. അപ്പോഴുമത് വളരെ അടുത്ത കാലത്ത് മാത്രം, കൃത്യമായി പറഞ്ഞാൽ 1953ൽ ജോൺ വുഡ് ക്യാമ്പൽ തന്റെ സ്കൈ ഫൈ മാസികയിൽ എക്സ്ട്രാ ടെറസ്ട്രിയലുകളെ വിശേഷിപ്പിക്കാൻ ആ വാക്ക് ഉപയോഗിച്ച് തുടങ്ങിയത് മുതൽ മാത്രം, നമ്മുടെ വ്യവഹാര ഭാഷയിൽ വന്നു ചേർന്നതാണ്. 'മറ്റൊരു ദേശത്ത് നിന്നുള്ള' എന്നർത്ഥം വരുന്ന ലാറ്റിനിലെ മഹശലിൗ െഎന്ന വാക്കിൽ നിന്നുത്ഭവിച്ച മഹശലി എന്ന ഇംഗ്ലീഷ് ശബ്ദത്തിന്റെ മാമൂലായ അർത്ഥം ഇപ്പോഴും പരദേശികം എന്ന് തന്നെയാണ്.
ഇസ്ലാമും ക്രിസ്ത്യാനിറ്റിയും വൈദേശിക മതങ്ങളാണ് എന്ന രാംനാഥ് കോവിന്ദിന്റെ പ്രസ്താവനയിലെ 'വൈദേശികം' എന്ന വാക്കിനെ 'ഏലിയൻ' എന്ന് മൊഴി മാറ്റിയതിൽ ഫ്ളവറി ഇംഗ്ളീഷുകാരായ ഹിന്ദുസ്ഥാൻ ടൈംസിന് തെറ്റൊന്നും പറ്റിയിട്ടില്ല. പക്ഷെ ആ ഏലിയനൊരു സ്ലാങ് ആണെന്നത് മനസിലാക്കാതെ അതിനെ കേറി 'അന്യഗ്രഹജീവി' എന്ന് തർജ്ജമ ചെയ്ത കൈരളി ഓൺലൈൻ ചെയ്തത് ഹോട്ട് ഡോഗിനെ 'ചൂടുള്ള പട്ടി' എന്ന് മൊഴിമാറ്റി പണ്ട് സ്ഥാപിച്ച സ്വന്തം റെക്കോർഡിനെ തന്നെ വീരോചിതമായി തിരുത്തി കുറിക്കുകയാണ്.
പരിഭാഷയിൽ സംഭവിച്ചൊരു ദയനീയമായ പിഴവ് എന്നു കണ്ട് ചിരിച്ചു തള്ളാവുന്നൊരു തമാശ മാത്രമാണ് ഈ ഘട്ടം വരെയത്. എന്നാൽ അടുത്ത ഘട്ടത്തിലാണ്, പിശകിന്റെ സൗകര്യത്തിൽ കൈരളി കൺസ്ട്രക്ട് ചെയ്തെടുത്തയാ വാർത്താ വാചകത്തെ പൂർണ്ണമായി വായിക്കുമ്പോളാണ്, അങ്ങനെ നിഷ്കളങ്കമെന്ന് കരുതി തള്ളി കളയേണ്ടൊരു തർജ്ജമ പിശക് മാത്രമല്ലതെന്ന് നമുക്ക് ബോധ്യപ്പെടുന്നത്. ഏലിയൻ അന്യഗ്രഹജീവിയായത് വിവരക്കേട് കൊണ്ടാണെന്ന് പറയാം.
പക്ഷെ, Islam and Christian എങ്ങനെയാണ് മുസ്ലീമും ക്രിസ്ത്യാനിയും ആവുന്നത്? ഇസ്ലാമും മുസ്ലീമും ഒന്നല്ല. ഇസ്ലാം എന്നതൊരു മതവും, മുസ്ലിം എന്നത് ഇസ്ലാം മത വിശ്വാസിയായ വ്യക്തിയുമാണ്. അതുപോലെ തന്നെയാണ് ക്രിസ്ത്യാനിറ്റി-ക്രിസ്ത്യൻ എന്നിവയുടെ കാര്യവും.
ക്രിസ്ത്യാനിറ്റി എന്നത് മതവും, ക്രിസ്ത്യൻ എന്നത് ക്രിസ്തു മത വിശ്വാസിയായ വ്യക്തിയുമാണ്. ഇസ്ലാമോ ക്രിസ്ത്യാനിറ്റിയോ വൈദേശികമാണെന്ന് പറയുന്നതും മുസ്ലിമും ക്രിസ്ത്യാനിയും വിദേശികൾ ആണെന്ന് പറയുന്നതിനും ഒരേ അർത്ഥമല്ല. വിദേശി എന്നത് അന്യഗ്രഹജീവി എന്നായി തെറ്റിച്ചു കൂടി കൊടുക്കുമ്പോൾ അതൊട്ടും നിസ്സാരവുമല്ല.
ബുദ്ധിസ്ഥിരതയില്ലാത്തൊരാൾ അക്രമാസക്തൻ ആവുമ്പോളത് കൂടുതൽ അപകടകരമാണ് എന്ന് നമ്മൾ പൊതുവേ പറയാറില്ലേ? വിവരക്കേടും ദുരുദ്ദേശവും ഒന്നിച്ചു വരുമ്പോൾ അതൊരു ഡേഞ്ചറസ് കോമ്പിനേഷൻ ആണ്. രംഗനാഥ് മിശ്ര കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി മത പരിവർത്തനത്തിന് വിധേയരായ ദളിതർക്കും പട്ടിക ജാതി സംവരണത്തിന്റെ ആനുകൂല്യങ്ങൾ അനുവദിക്കാനുള്ള യു.പി.എ സർക്കാരിന്റെ തീരുമാനത്തെ 2010ലാണ് 'ഭരണഘടനാ വിരുദ്ധം' എന്നു ചൂണ്ടിക്കാട്ടി രാംനാഥ് കോവിന്ദ് എതിർക്കുന്നത്.
ക്രിസ്തുമതത്തിലേക്കും ഇസ്ലാമിലേക്കും മത പരിവർത്തനം ചെയ്യപെടുന്നവർക്ക് താരതമ്യേന മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളും ലഭിക്കുന്നു എന്നതൊരു യാഥാർഥ്യമായിരിക്കെ അവരെ കൂടി പട്ടിക ജാതിയിൽ ഉൾപ്പെടുത്തിയാൽ പിന്നാക്കക്കാർക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന തൊഴിൽ അവസരങ്ങൾ കൂടി അവർ നേടിയെടുക്കും എന്നും, തിരഞ്ഞെടുപ്പിൽ പട്ടിക ജാതിക്കാർക്കായി മാറ്റി വെച്ചിരിക്കുന്ന സീറ്റുകളിലും അവർ മത്സരിക്കുന്ന സാഹചര്യം ഉണ്ടാവും എന്നും, ക്രമേണ ഇതു മറ്റു ദളിത് വിഭാഗങ്ങൾക്ക് കൂടി മതം മാറാനുള്ള പ്രോത്സാഹനമായി തീരും എന്നുമാണ് യാഥാർഥ്യബോധത്തോടെ കോവിന്ദ് വാദിച്ചത്.
മത പരിവർത്തിതർക്ക് സംവരണം നൽകുന്നതിനെ സംബന്ധിച്ച് എല്ലാ ദളിത് സംഘടനകളുടെയും നിലപാട് ഇതു തന്നെയാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിൽ തുടരുന്ന ദുർബല വിഭാഗങ്ങൾക്ക് ആകെ ലഭിക്കുന്ന അവസരങ്ങൾ കൂടി ഇനിയും പലർക്കും പങ്കിട്ട് കൊടുക്കണമെന്ന് പറയുമ്പോൾ അവകാശബോധമുള്ളൊരു ദളിത് നേതാവിന് അങ്ങനെ നിലപാടെടുക്കാനേ സാധിക്കൂ. അപ്പോഴാണ് സിഖ് മതത്തിലെ ദളിത് വിഭാഗത്തിന് നിലവിൽ സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടല്ലോ എന്നൊരു ചോദ്യം വരുന്നത്. അതിന് കോവിന്ദ് പറഞ്ഞ മറുപടിയാണ്, ഇസ്ലാമും ക്രിസ്ത്യാനിറ്റിയും വൈദേശിക മതങ്ങൾ ആണെന്നെരിക്കെ, അത്തരമൊരു പരിഗണന അവയ്ക്ക് ആവശ്യപ്പെടാൻ സാധ്യമല്ല എന്നത്.
അതു രാംനാഥ് കോവിന്ദിന്റെ അഭിപ്രായമല്ല. രാജ്യത്തെ ഭരണഘടനയുടെ അഭിപ്രായമാണ്. 1950ൽ രാഷ്ട്രപതി പുറപ്പെടുവിച്ച കോൺസ്റ്റിറ്റിയൂഷനൽ ഷെഡ്യൂൾഡ് കാസ്റ്റ് ഓർഡർ പ്രകാരം 'ഇന്ത്യയിൽ ഉത്ഭവിച്ച' (ഇൻഡിക്/ധാർമിക്) മതങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന മതങ്ങളിൽ അംഗങ്ങളായിരിക്കുന്നവർക്കേ പട്ടിക ജാതി സംവരണത്തിനുള്ള അർഹതയുള്ളൂ. അതിൽ ന്യൂനപക്ഷ വിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ ആ ന്യൂനപക്ഷ വിരുദ്ധത അംബേദ്കർക്കും നെഹ്രുവിനും രാജേന്ദ്ര പ്രസാദിനും എതിരെ കൂടി ആരോപിക്കേണ്ടതായി വരും.
യഥാർത്ഥത്തിൽ സിപിഎമ്മിന് ദളിതരോടുള്ള സമീപനമെന്തെന്ന് കൃത്യമായി മനസിലാക്കാൻ രാംനാഥ് കോവിന്ദിനെതിരെ യെച്ചൂരി നടത്തിയ പരാമർശം മാത്രം ശ്രദ്ധിച്ചാൽ മതിയാവും.
ദളിതനാണെങ്കിലും, കോവിന്ദിന്റേത് ആർ.എസ്.എസ് രാഷ്ട്രീയമാണ് എന്നായിരുന്നു യെച്ചൂരി പറഞ്ഞത്. ഒരാളുടെ ജാതി എന്ന സാമൂഹിക സ്വത്വത്തെ അയാളുടെ രാഷ്ട്രീയ വിശ്വാസങ്ങൾക്ക് റദ്ദ് ചെയ്യാനാവുമത്രേ. ആ ജാതിക്കാരനായതിന്റെ പേരിൽ അയാളനുഭവിച്ച കഷ്ടതകൾ, നേരിട്ട അവഗണനകളും വേദനയും, അതിനെയെല്ലാം വെല്ലുവിളിച്ച് ഉയർന്നു വന്നതിലുള്ള അയാളുടെ അഭിമാനം എന്നതിനെയൊക്കെയും അയാളുടെ രാഷ്ട്രീയം അസാധുവാക്കുകയും ചെയ്യുമെന്നും. വർഗ്ഗ രാഷ്ട്രീയം എന്ന ഉട്ടോപ്പിയയിൽ അഭിരമിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജാതി എന്ന യാഥാർഥ്യത്തെ ഒരിക്കലും ശരിയായി മനസ്സിലാക്കാനോ അഭിസംബോധന ചെയ്യാനോ സാധിച്ചിട്ടില്ല എന്നതാണ് സത്യം.
അതിന്റെ ഉത്തമ ദ്രിഷ്ടാന്തമാണ്, ജാതി എന്നതൊരു വിഷയമേയല്ല, അവരുടെ രാഷ്ട്രീയമാണ് പ്രധാനം എന്ന ലൈൻ പാർട്ടി സെക്രട്ടറി തന്നെ പറയുന്നത്. സാമൂഹികമായി എത്ര പിന്നോക്കാവസ്ഥയിൽ കഴിയുന്നയാളായാലും വ്യത്യസ്ത രാഷ്ട്രീയമാണ് അയാൾക്കെങ്കിൽ പാർട്ടിക്കയാൾ ദളിതനല്ല. നേരെ മറിച്ച്, തങ്ങൾക്ക് യോജിക്കാവുന്നതോ ഉപയോഗിക്കാവുന്നതോ ആയ രാഷ്ട്രീയം ഉള്ള ആളാണ് അയാളെങ്കിൽ, അയാളുടെ യഥാർത്ഥ ജാതി ഏതായാലും പാർട്ടിക്കയാൾ ദളിതനാവുകയും ചെയ്യും. ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വഡേരാ സമുദായക്കാരനായ രോഹിത് വെമുല ദലിതനാവുന്നതും, ആദിവാസി വിഭാഗമായ കോലി സമുദായത്തിൽപ്പെട്ട രാംനാഥ് കോവിന്ദ് ദളിതൻ അല്ലാതാവുന്നതും അങ്ങനെയാണ്.
ദളിത് എന്നത് ജന്മം കൊണ്ടല്ല, ഞങ്ങളോടുള്ള നിലപാട് കൊണ്ടാണ് എന്നാണ് ഏറ്റവും ചുരുക്കത്തിൽ യെച്ചൂരി പറഞ്ഞത്.
പാർട്ടി സെക്രട്ടറി നേരിട്ട് ജാതി ഭ്രഷ്ടനാക്കിയ കോവിന്ദിനോട് പിന്നെ യാതൊരു മര്യാദയും കാണിക്കേണ്ട ബാധ്യത പാർട്ടി ചാനലിനില്ലല്ലോ. അദ്ദേഹത്തെ ബ്രാഹ്മണന്റെ അടിമയായും, ദളിതരിലെ ഒറ്റുകാരനായും, ന്യൂനപക്ഷ/സംവരണ വിരുദ്ധനായും ഒക്കെ മുദ്രകുത്തേണ്ട ജോലി അവർ ഉത്തരവാദിത്വത്തോടെ തന്നെ നിർവഹിക്കുകയാണ്. അന്യഗ്രഹജീവി പരാമർശം വെറുമൊരു കൈപ്പിഴ മാത്രമല്ലെന്നാണ് പറയുന്നത്. വരും ദിവസങ്ങളിൽ ഒരു പക്ഷെ, അന്യഗ്രഹ ജീവികൾ ചാനൽ സ്റ്റുഡിയോകളിൽ നേരിട്ടിറങ്ങി വന്ന്, രാംനാഥ് കോവിന്ദിനെതിരെ സാക്ഷി പറയുക പോലും ചെയ്തേക്കാം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്