പ്രതിരോധ ഉപകരണനിർമ്മാണത്തിൽ ഒരു മുൻപരിചയവും അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനില്ല; യഥാർഥത്തിൽ അദ്ദേഹത്തിന്റെ പല കമ്പനിയും കഴുത്തോളം കടത്തിലാണ്; അത്തരമൊരു സ്വകാര്യകമ്പനിക്ക് എങ്ങനെയാണ് അത്യാധുനിക ഉപകരണങ്ങളും യുദ്ധവിമാനങ്ങളും നിർമ്മിക്കാനുള്ള കരാർ നൽകുക; റഫേൽ കരാറിൽ മോദി രണ്ടുതരത്തിൽ കുറ്റക്കാരനാണെന്ന് പ്രകാശ് കാരാട്ട്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: റഫേൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുതരത്തിൽ കുറ്റക്കാരനാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഒന്നാമതായി ദേശീയസുരക്ഷ അപകടത്തിലാക്കിയതിന്, രണ്ടാമതായി അഴിമതിയും ചങ്ങാത്തമുതലാളിത്തവും പ്രോത്സാഹിപ്പിച്ചതിന്. നിഷ്പക്ഷമായ അന്വേഷണം പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കുമെന്നും കാരാട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രകാശ് കാരാട്ട് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന്റെ പുർണ്ണ രൂപം ഇങ്ങനെയാണ്:
മോദി സർക്കാരിന്റെ അഴിമതിയുടെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും മുഖംമൂടി വലിച്ചുകീറുന്നതാണ് റഫേൽ കരാർ സംബന്ധിച്ച് ഉണ്ടായിട്ടുള്ള വെളിപ്പെടുത്തലുകൾ. അതുമാത്രമല്ല, 126 യുദ്ധവിമാനം വാങ്ങാനുള്ള കരാർ റദ്ദാക്കി 36 നിർമ്മിത യുദ്ധവിമാനം ഇറക്കുമതി ചെയ്യാനുള്ള പുതിയ കരാറിൽ എത്തുന്നതിൽ പ്രധാനമന്ത്രിക്ക് നേരിട്ടുള്ള പങ്കാളിത്തവും പുറത്തായി. കഴിഞ്ഞാഴ്ച മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഓളന്ദ് മാധ്യമങ്ങളോട് നടത്തിയ പ്രസ്താവനയോടെ മോദി സർക്കാർ മെനഞ്ഞെടുത്ത കള്ളക്കഥകൾ അപ്പടി പൊളിഞ്ഞു. അഴിമതി മൂടിവയ്ക്കാനുള്ള ശ്രമവും പാളി.
ഓളന്ദ് ഫ്രഞ്ച് വെബ്സൈറ്റിനോട് പറഞ്ഞത് റഫേൽ ഇടപാടിലെ ഇന്ത്യൻ പങ്കാളിയെ നിർദേശിച്ചത് ഇന്ത്യൻ സർക്കാർ തന്നെയാണെന്നാണ്. ഫ്രഞ്ച് സർക്കാരിനോ വിമാനനിർമ്മാതാവായ ദസ്സാൾട്ടിനോ ഇക്കാര്യത്തിൽ ഒരു പങ്കുമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ഈ വിഷയത്തിൽ ഞങ്ങൾക്ക് ഒരു തെരഞ്ഞെടുപ്പ് സാധ്യമായിരുന്നില്ല' എന്ന് അർഥശങ്കയ്ക്കിടയില്ലാത്തവിധം ഓളന്ദ് വ്യക്തമാക്കി.തൊട്ടടുത്ത ദിവസം സെപ്റ്റംബർ 22ന് ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പിയോട് സംസാരിക്കവെ ഓളന്ദ് ഇക്കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കി. ''മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം റഫേൽ ഇടപാട് സംബന്ധിച്ച് നടന്ന ചർച്ചയിൽ ഉരുത്തുരിഞ്ഞുവന്ന 'പുതിയ ഫോർമുലയിലാണ്' റിലയൻസിന്റെ പേര് വന്നതെന്ന്'' ഓളന്ദ് പറഞ്ഞുവെന്നായിരുന്നു എഎഫ്പിയുടെ റിപ്പോർട്ട്.
പ്രതിരോധമന്ത്രി നിർമല സീതാരാമന്റെ വാദമുഖങ്ങൾ ഇതോടെ പൊളിഞ്ഞു. ദസ്സാൾട്ട് ആരെയാണ് ഇന്ത്യൻ പങ്കാളിയായി നിശ്ചയിച്ചതെന്ന് സർക്കാരിന് അറിയില്ലെന്നും ഈ തീരുമാനത്തിൽ സർക്കാരിന് ഒരു പങ്കുമില്ലെന്നുമായിരുന്നു കുറച്ചുദിവസംമുമ്പുവരെ നിർമല സീതാരാമൻ പറഞ്ഞിരുന്നത്.അഴിമതിയുടെ പ്രധാന തെളിവ് ഇന്ത്യൻ പങ്കാളിതന്നെയാണ്. 2012ൽ റഫേൽ യുദ്ധവിമാനം നിർമ്മിക്കുന്ന കമ്പനിയായ ദസ്സാൾട്ടിനെ തെരഞ്ഞെടുത്തത് ആഗോള ടെൻഡറിലൂടെയായിരുന്നു. ഇന്ത്യൻ വ്യോമസേനയ്ക്ക് 126 യുദ്ധവിമാനം വാങ്ങുന്നതിനായിരുന്നു ഈ ടെൻഡർ. ധാരണപത്രം അനുസരിച്ച് ദസ്സാൾട്ടിന്റെ ഇന്ത്യൻ പങ്കാളി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് ലിമിറ്റഡ് (എച്ച്എഎൽ) ആയിരുന്നു. എച്ച്എഎല്ലുമായി ചേർന്നാണ് 108 വിമാനം നിർമ്മിക്കുക. 18 വിമാനം ദസ്സാൾട്ട് നിർമ്മിച്ച് നൽകുകയും ചെയ്യും.
എന്നാൽ, 2015 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിൽ പോയപ്പോൾ 126 വിമാനം വാങ്ങാനുള്ള കരാർ ഉപേക്ഷിക്കുകയും 36 നിർമ്മിത റഫേൽ യുദ്ധവിമാനം വാങ്ങാനുള്ള പുതിയ കരാറിൽ ദസ്സാൾട്ടുമായി ഒപ്പുവയ്ക്കുകയും ചെയ്തു. ഇതോടൊപ്പം മുഖ്യ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ തെരഞ്ഞെടുക്കുകയും 21,000 കോടി രൂപയുടെ കരാർ പണി ഈ കമ്പനിക്ക് നൽകുകയും ചെയ്തു.
ആദ്യത്തെ കരാർ എന്തുകൊണ്ടാണ് റദ്ദാക്കിയത് എന്നതിന് തൃപ്തികരമായ ഒരു വിശദീകരണം ഇതുവരെയും ലഭ്യമായിട്ടില്ല. ടെൻഡർ ക്ഷണിക്കൽ, അതിന്റെ വിശദമായ പരിശോധന എന്നിങ്ങനെ ദൈർഘ്യമേറിയ പ്രക്രിയയിലൂടെയാണ് ആദ്യ കരാർ വ്യോമസേന ഉറപ്പിച്ചിരുന്നത്. 126 വിമാനം വാങ്ങണമെന്നതിലും തർക്കമൊന്നുമില്ല. കുറച്ച് വിമാനംമാത്രമാണ് വ്യോമസേനയ്ക്കുള്ളത്. ആവശ്യമായ 42 സ്ക്വാഡ്രൺ (ഒരു സ്ക്വാഡ്രൺ 18 വിമാനമാണ്) വിമാനങ്ങളെങ്കിലും വ്യോമസേനയ്ക്ക് ആവശ്യമാണ്.
മോദി സർക്കാർ, പ്രത്യേകിച്ച് പ്രതിരോധമന്ത്രി നിർമല സീതരാമനും ധനമന്ത്രി അരുൺ ജെയ്റ്റലിയും വിഷയം വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. വിമാനവില സംബന്ധിച്ചും എച്ച്എഎല്ലുമായി സംയുക്ത നിർമ്മാണം സംബന്ധിച്ചുമുള്ള ചർച്ച പുരോഗമിച്ചിരുന്നില്ല എന്നാണ് അവർ വാദിക്കുന്നത്. ഒരു അഭിമുഖത്തിൽ നിർമല സീതാരാമൻ പറഞ്ഞത് എച്ച്എഎല്ലിലെ പശ്ചാത്തല സൗകര്യങ്ങളുടെ കുറവാണ് അവരുമായി കരാറിലെത്താൻ ദസ്സാൾട്ട് തയ്യാറാകാതിരുന്നതെന്നാണ്.എച്ച്എഎല്ലിൽ പശ്ചാത്തല സൗകര്യമില്ലെന്ന നിർമല സീതാരാമന്റെ വദത്തെ എച്ച്എഎല്ലിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് ഈ സെപ്റ്റംബർ ഒന്നിന് വിരമിച്ച ടി സുവർണ രാജു പൂർണമായും തള്ളിക്കളഞ്ഞു. ''വ്യോമസേനയുടെ പ്രധാന അവലംബമായ നാലാം തലമുറ വിമാനമായ 25 ടൺ ഭാരമുള്ള സുഖോയ് 30 വിമാനം, എച്ച്എഎല്ലിന് നിർമ്മിക്കാൻ കഴിയുമെങ്കിൽ എന്താണ് നിങ്ങളൊക്കെ പറയുന്നതിന്റെ അർഥം'' എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്. നമുക്ക് തീർച്ചയായും അതിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദസ്സാൾട്ടുമായി ഒരു കരാറിലുമെത്തിയിട്ടില്ലെന്ന കള്ളവും അദ്ദേഹം പൊളിച്ചുകൊടുത്തു. അദ്ദേഹം പറഞ്ഞു. ''ദസ്സാൾട്ടും എച്ച്എഎല്ലും പരസ്പര പ്രവൃത്തി കൈമാറ്റ കരാറിൽ (വർക്ക് ഷെയർ എഗ്രിമെന്റ്) ഒപ്പുവയ്ക്കുകയും അത് സർക്കാരിന് കൈമാറുകയും ചെയ്തിരുന്നു.'' എന്തുകൊണ്ടാണ് നിങ്ങൾ ആ ഫയൽ പുറത്തുവിടാൻ സർക്കാരിനോട് ആവശ്യപ്പെടാത്തത്? അതെ, ആ ഫയൽ എല്ലാം വ്യക്തമാക്കും. മുൻ എച്ച്എഎൽ ചെയർമാൻ സത്യമാണ് പറഞ്ഞത്. ദസ്സാൾട്ട് സിഇഒ എറിക് ട്രാപ്പിയർ നടത്തിയ വാർത്താ സമ്മേളനവും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ പാരീസ് യാത്രയ്ക്ക് രണ്ടാഴ്ചമുമ്പ് ട്രാപ്പിയർ പറഞ്ഞത് ''ഇടപാട് 95 ശതമാനവും പൂർത്തിയായി'' എന്നും എച്ച്എഎല്ലുമായി വർക്ക് ഷെയർ എഗ്രിമെന്റ് ഒപ്പിട്ടെന്നുമാണ്.
ചങ്ങാത്തമുതലാളിത്തം വരുന്ന വഴിയിതാണ്. പ്രതിരോധ ഉപകരണനിർമ്മാണത്തിൽ ഒരു മുൻപരിചയവും അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനില്ല. യഥാർഥത്തിൽ അദ്ദേഹത്തിന്റെ പല കമ്പനിയും കഴുത്തോളം കടത്തിലാണ്. അത്തരമൊരു സ്വകാര്യകമ്പനിക്ക് എങ്ങനെയാണ് അത്യാധുനിക ഉപകരണങ്ങളും യുദ്ധവിമാനങ്ങളും നിർമ്മിക്കാനുള്ള കരാർ നൽകുക?
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള പങ്ക് ഇവിടെയാണ് തെളിയുന്നത്. 2015 ഏപ്രിലിലാണ് മോദി ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിലേക്ക് പോകുന്നത്. ഈ സന്ദർശനത്തിനുമുമ്പായി സർക്കാരിന്റെ ഒരു തലത്തിലും വ്യോമസേനയുമായിപ്പോലും ഒരു ചർച്ചയും നടന്നിരുന്നില്ല. ദസ്സാൾട്ടുമായി 126 വിമാനം വാങ്ങുന്ന കരാർ ഉപേക്ഷിച്ച് അതിലും കുറച്ച് വിമാനങ്ങൾ വാങ്ങുന്ന പുതിയ കരാറിൽ ഒപ്പിടുമെന്ന ഒരു സൂചനയും ഉണ്ടായിരുന്നില്ല. പ്രതിരോധമന്ത്രി മനോഹർ പരീക്കറെയോ സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതിയെയോ ഈ വിഷയത്തെക്കുറിച്ച് ധരിപ്പിച്ചതുമില്ല.
ഏതായാലും പ്രധാനമന്ത്രി ഫ്രാൻസിലേക്ക് പറന്നു. കൂടെയുണ്ടായിരുന്നവരിൽ അനിൽ അംബാനിയും ഉണ്ടായിരുന്നു. പുതിയ കരാർ പ്രഖ്യാപനത്തിനുശേഷം അനിൽ അംബാനി ദസ്സാൾട്ട് സിഇഒയെ കണ്ടതായി റിപ്പോർട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മോദിയുടെ അഭിപ്രായപ്രകാരമാണ് ഫ്രഞ്ച് കമ്പനി അനിൽ അംബാനിയുമായി കരാറിലെത്താൻ തയ്യാറായെതെന്ന് വിശ്വസിക്കാൻ ന്യായമുണ്ട്.
പൊതുമേഖലാ കമ്പനിയായ എച്ച്എഎല്ലിനെ തഴഞ്ഞ് സ്വകാര്യകമ്പനിയെ പങ്കാളിയായി തെരഞ്ഞെടുത്തത് പ്രതിരോധനിർമ്മാണം സ്വകാര്യവൽക്കരിക്കുക എന്ന മോദി സർക്കാരിന്റെ നയത്തിന്റെ ഭാഗമാണ്. എന്നാൽ, തെരഞ്ഞെടുക്കപ്പെടാൻ അർഹതയില്ലാത്ത കമ്പനിയെ തെരഞ്ഞെടുത്തതിൽനിന്ന് കൊടുക്കൽ വാങ്ങലുകൾ നടന്നുവെന്ന് തീർച്ചയായും അനുമാനിക്കാം. മോദിയുടെ ഇന്ത്യയിൽ അഴിമതിക്കും നിയമസാധുത ലഭിച്ചിരിക്കുകയാണ്. നിലവിൽ കൈക്കൂലി നിയമപരമായിത്തന്നെ ഇലക്ടറൽ ബോണ്ടുകൾവഴി നൽകാം. ഒരു ചോദ്യവും ഇക്കാര്യത്തിൽ ഉയരുകയുമില്ല.
പ്രധാനമന്ത്രിയുടെ ഈ സ്വേഛാപരമായ നടപടി ദേശീയസുരക്ഷയ്ക്കാണ് ക്ഷതമേൽപ്പിക്കപ്പെടുന്നത്. പ്രധാന വിഷയവും ഇതുതന്നെയാണ്. വ്യോമസേനയ്ക്ക് ആറ് സ്ക്വാഡ്രൺ യുദ്ധവിമാനമെങ്കിലും അടിയന്തരമായി ആവശ്യമുണ്ട്. യുപിഎ സർക്കാരിന്റെ കാലത്ത് 2007ലാണ് ഈ ആവശ്യം ആദ്യം ഉയർന്നത്. വിശദമായ പ്രക്രിയ പൂർത്തിയാക്കിയാണ് നല്ല യുദ്ധവിമാനം കണ്ടെത്തിയതും 126 വിമാനം വാങ്ങുന്നതിന് 2012ൽ കരാറിൽ എത്തിയതും. ഈ കരാർ വേഗം നടപ്പാക്കുന്നതിനു പകരം മോദി ആ കരാർ തകർക്കുകയും പകരം രണ്ട് സ്ക്വാഡ്രൺ അതായത് 36 റഫേൽ യുദ്ധവിമാനം വാങ്ങാനുള്ള കരാറിലെത്തുകയുമായിരുന്നു. വ്യോമസേനയുടെ ആവശ്യങ്ങൾ ഒരു തരത്തിലും തൃപ്തിപ്പെടുത്തുന്നതല്ല ഈ യുദ്ധവിമാനങ്ങൾ. വിമാനത്തിന്റെ വിലയെത്രയാണെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ സർക്കാർ വിസമ്മതിക്കുകയാണ്. ഇതിനെല്ലാം പുറമെ വ്യോമസേന 100 യുദ്ധവിമാനംകൂടി വാങ്ങാനുള്ള ആവശ്യം സർക്കാരിനു മുന്നിൽ വച്ചിരിക്കുന്നു. വിമാനങ്ങൾ വാങ്ങാനുള്ള പ്രക്രിയകൾ ഒരു ദശാബ്ദത്തോളം വൈകിപ്പിച്ചിരിക്കുകയാണ്. നിർമ്മിതവിമാനങ്ങളാണ് വാങ്ങുന്നത് എന്നതിനാൽ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറ്റം ചെയ്യപ്പെടുന്നുമില്ല. അതിനാൽ, ഈ ഇടപാടിൽ മോദി രണ്ടുതരത്തിൽ കുറ്റക്കാരനാണ്. ഒന്നാമതായി ദേശീയസുരക്ഷ അപകടത്തിലാക്കിയതിന്. രണ്ടാമതായി അഴിമതിയും ചങ്ങാത്തമുതലാളിത്തവും പ്രോത്സാഹിപ്പിച്ചതിന്. നിഷ്പക്ഷമായ അന്വേഷണം പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്