മാണിയുടെ ഇടതുമുന്നണി പ്രവേശം തടഞ്ഞത് കാനത്തിന്റെ കടുംപിടിത്തം തന്നെ; യുഡിഎഫിന് കൈകൊടുത്തതോടെ ജോയി എബ്രഹാമിന് പിജെ കുര്യനെ മറികടന്ന് രാജ്യസഭാ സീറ്റ് നിലനിർത്താൻ ആകുമോ? എന്തായാലും യുഡിഎഫ് വിട്ടതിനേക്കാൾ ദുർബലനായ കെ. എം. മാണിയാണ് തിരികെ വരുന്നത്: തിരുവഞ്ചൂരിന്റെ മുൻ പ്രസ് സെക്രട്ടറി എഴുതുന്നത്
നിസാം എസ്
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കെ. എം. മാണിയും കേരള കോൺഗ്രസ്സും യുഡിഎഫിലേക്ക് തിരിച്ചെത്തുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇനി അതിന്റെ നടപടി ക്രമങ്ങൾ ചർച്ച ചെയ്ത തീരുമാനിക്കുക എന്ന ഔപചാരികത മാത്രമേ ബാക്കിയുള്ളൂ. ഉടൻ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ജോയി എബ്രഹാമിനു തുടർന്നും നേടാൻ കഴിയുമോ എന്നു ശ്രമിക്കും. യുഡിഎഫിന് നേടാവുന്ന ഒരു സീറ്റിന്റെ അവകാശി പിജെ കുര്യനാണെന്നിരിക്കെ അതു നടക്കാനിടയില്ല. കെ. എം മാണിയുടെയും ജോസ് കെ മാണിയുടെയും അഭിമാനം സംരക്ഷിച്ചും ഉയർത്തി പിടിച്ചും മടങ്ങി വരവിനെ എങ്ങനെ മഹത്വവൽക്കരിക്കാം എന്നതിനായിരിക്കും ഇരുവരുടെയും ശ്രമം.
കേരള കോൺഗ്രസ്സിന്റെ രാഷ്ട്രീയ നിലപാടിനെ സംബന്ധിച്ച് രണ്ടു വർഷം നീണ്ട അനിശ്ചിതത്വം അവസാനിക്കുമ്പോൾ വ്യക്തമായ വിജയം അവകാശപ്പെടാൻ കഴിയുന്ന രണ്ടു പേർ കാനം രാജേന്ദ്രനും പി. ജെ. ജോസഫുമാണ്.
അഴിമതി ആരോപണ വിധേയനായ കെ. എം മാണിയെ ഇടതു പക്ഷ മുന്നണിയിൽ പ്രവേശിപ്പിക്കില്ല എന്ന കാനത്തിന്റെ ഉറച്ച നിലപാടാണ് ഒരു പരിധി വരെ യുഡിഎഫിലേക്ക് മടങ്ങാൻ കെ എം മാണിയെ പ്രേരിപ്പിക്കുന്നത്. മാണിയുള്ള എൽഡിഎഫിൽ സിപിഐ ഉണ്ടാവില്ല എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച് കാനം സിപിഎമ്മിന്റെയും മാണിയുടെയും പദ്ധതികളെ അട്ടിമറിച്ചു. സിപിഐ ഇല്ലാതെ ഇടതുപക്ഷ ഐക്യം സാധ്യമാവില്ല എന്ന പാർട്ടി കേന്ദ്രക്കമ്മറ്റിയുടെ പ്രഖ്യാപനത്തോടെ കേരളാ കോൺഗ്രസ്സിനെ എൽഡിഎഫിൽ എടുക്കുമ്പോൾ സിപിഐ പോയാൽ പോട്ടെ എന്നൊരു നിലപാടെടുക്കുവാൻ സിപിഎമ്മിന് കഴിയാതെ വന്നു. സിപിഐക്കുള്ളിൽ അഖിലേന്ത്യാ തലത്തിൽ തന്നെ കാനം അതി ശക്തനായി മാറിയതോടെ കെ. എം. മാണിയുടെ വിഷയത്തിൽ സിപിഎമ്മിന്റെ നയത്തിനൊപ്പം സിപിഐയെ എത്തിക്കുക അസാധ്യമായി മാറി.
ഇത്തരമൊരു കടുത്ത നിലപാടെടുക്കാൻ സിപിഐയെ പ്രേരിപ്പിച്ചത് ആദർശാത്മകത ഒന്നുമല്ലായിരുന്നെങ്കിലും അത്തരമൊരു പരിവേഷം നൽകുന്നതിൽ കാനം വിജയിച്ചു. മുൻപ് കെ. കരുണാകരന്റെ ഡിഐസി കെയെ ഇടതുമുന്നണിയിൽ പ്രവേശിപ്പിക്കുന്ന വിഷയത്തിലും ഇതേ നിലപാട്. ഇടതു മുന്നണിയിലെ തങ്ങളുടെ പ്രസക്തി കുറക്കുന്ന ഒരു കക്ഷിയെയും മുന്നണിയിൽ പ്രവേശിപ്പിക്കാതിരിക്കാൻ സിപിഐ ബദ്ധശ്രദ്ധരാണ്. വാഴൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും അഞ്ചു വട്ടം നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും തന്റെ എതിർ കക്ഷിയായിരുന്ന കേരളാ കോൺഗ്രസ്സിനോട് കാനത്തിന് വ്യക്തിപരമായ എതിർപ്പുമുണ്ട്. മൂന്നു വട്ടം പരാജയപ്പെട്ടതിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല.
ഇടതുപക്ഷ മുന്നണിക്കുള്ളിൽ കാനം രാജേന്ദ്രനാണ് കെഎം മാണിയുടെ മുന്നണി പ്രവേശനത്തിനെതിരെ നിലകൊണ്ടതെങ്കിൽ സ്വന്തം പാർട്ടിക്കുള്ളിൽ പി. ജെ. ജോസഫ് എടുത്ത അതിശക്തമായ നിലപാടാണ് കെ. എം. മാണിയെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്. യുഡിഎഫ് വിടാനുള്ള തീരുമാനത്തോട് ജോസഫിനു താൽപ്പര്യമുണ്ടായിരുന്നില്ല. ഒരു താൽക്കാലിക നടപടി എന്ന നിലയിൽ ജോസഫ് അതംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ നിന്നും കെ. എം മാണി രാജിവെച്ചപ്പോൾ പി. ജെ. ജോസഫിനും ഒപ്പം രാജി വപ്പിക്കാനുള്ള ശ്രമത്തെ അദ്ദേഹം എതിർത്തു തോൽപ്പിച്ചതാണ്.
ദീർഘനാളത്തെ എൽഡിഎഫ് സഹവാസത്തിനു ശേഷം യുഡിഎഫിൽ തിരിച്ചെത്തിയ ജോസഫിന് എൽഡിഎഫിലേക്ക് മടങ്ങിപ്പോവാൻ തീരെ താൽപ്പര്യമുണ്ടായിരുന്നില്ല. യുഡിഎഫിൽ നിന്നു മത്സരിച്ചാൽ ജോസഫിനും മോൻസിനും തൊടുപുഴയും കടുത്തുരുത്തിയും സുരക്ഷിത മണ്ഡലങ്ങളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 45, 000 ത്തോളം വോട്ടിന് വിജയിച്ച ഇരുവരും എൽഡിഎഫിൽ നിന്ന് ഈ മണ്ഡലങ്ങളിൽ ഒരിക്കൽ പരാജയപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ എൽഡിഎഫിൽ പോയി ശക്തമായ മത്സരം നേരിടാൻ ഇരുവരും ഒരുക്കമായിരുന്നില്ല. അതുകൊണ്ട് എന്തു വിലകൊടുത്തും യുഡിഎഫിൽ തുടരണം എന്ന കാര്യത്തിൽ ഇരുവരും നിർബന്ധക്കാരായിരുന്നു.
കേരളാ കോൺഗ്രസ്സിലെ പിളർപ്പുകളിൽ എന്നും അധീശത്വം പുലർത്താൻ സഹായകമായിട്ടുള്ളത് എന്നും അദ്ദേഹം യുഡിഎഫിനോടൊപ്പം ആയിരുന്നു എന്നതാണ്. കേരളാ കോൺഗ്രസ് അണികൾ അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ്. അതുകൊണ്ടു തന്നെ കമ്മ്യൂണിസ്റ്റ് ചേരിയിൽ നിൽക്കുന്ന കേരളാ കോൺഗ്രസ്സുകൾ ക്രമേണ ദുർബലമായിത്തീരും. ഇത് കെ. എം. മാണി 1980-81 കാലഘട്ടത്തിൽ തിരിച്ചറിഞ്ഞതാണ്. കെ. എം. മാണി ഇടതുമുന്നണിക്കൊപ്പം പോവുകയും ജോസഫ് പാർട്ടി പിളർത്തി യുഡിഎഫിൽ നിലയുറപ്പിക്കുകയും ചെയ്താൽ ക്രമേണ യഥാർത്ഥ കേരളാ കോൺഗ്രസ്സായി ജോസഫ് വിഭാഗം മാറിയേനെ. ഇത് മനസ്സിലാക്കിയാണ് കേരള കോൺഗ്രസ്സ് ഒറ്റക്കെട്ടായി വന്നാൽ മാത്രം ഇടതു മുന്നണി പ്രവേശം ആലോചിക്കാം എന്ന് സിപിഎം നിലപാടെടുത്തത്. പി. ജെ. ജോസഫിന്റെ നിലപാട് ഇത്തരമൊരു സാഹചര്യം ഇല്ലാതാക്കി.
എന്തായാലും യുഡിഎഫ് വിട്ടതിനേക്കാൾ ദുരബലനായ കെ. എം. മാണിയാണ് തിരികെ വരുന്നത്. സ്വന്തം പാർട്ടിയിൽ അദ്ദേഹത്തിന്റ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. മുന്നണി രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ സാധ്യതകൾ പരിമിതമായതുകൊണ്ട് എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു. കോട്ടയം പാർലമെന്റ് സീറ്റിൽ ജോസ് കെ മാണിയുടെ അരക്ഷിതാവസ്ഥ മാറ്റാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്നതുമാത്രമായിരിക്കും ഇനി അദ്ദേഹത്തിന്റെ ചിന്ത.
വ്യത്യസ്തമായ ശൈലികളുള്ള രണ്ടു നേതാക്കൾ തികച്ചും വിഭിന്നമായ പ്രവർത്തനങ്ങളിലൂടെ അവരുടെ നിലപാടുകൾ സ്ഥാപിച്ചെടുക്കുന്നതാണ് ഈ നാടകത്തിൽ നാം കണ്ടത്. കാനം രാജേന്ദ്രന്റേത് പരസ്യമായ ആക്രമണോത്സുകമായ നിലപാടായിരുന്നെങ്കിൽ പി. ജെ. ജോസഫിന്റേത് ശാന്തമായ തണുപ്പൻ സമീപനമെന്നു തോന്നുന്ന ശൈലിയായിരുന്നു. പക്ഷെ കൂർമ്മമായ രാഷ്ട്രീയ ബുദ്ധി വിദഗ്ധമായി ഒളിപ്പിച്ചു വയ്ക്കുന്നതാണ് ജോസഫിന്റെ ശൈലിയെന്നത് യാഥാർത്ഥ്യമാണ്.
(തിരുവഞ്ചൂരിന്റെ മുൻ പ്രസ് സെക്രട്ടറിയാണ് എസ് നിസാം)
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍