എഴുപത് വർഷമായി ഇന്ത്യയിൽ തുടരുന്ന ജാതിസംവരണം നിർത്തലാക്കേണ്ടതുണ്ടോ? ജാതി സംവരണത്തിന് പകരം സമൂഹത്തിന്റെ മുകൾത്തട്ടിലുള്ളവരെ സഹായിക്കാൻ ബിജെപി സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച 10 ശതമാനം സാമ്പത്തിക സംവരണം ആവശ്യമുണ്ടോ? ദളിത് ചിന്തകനും പ്രഭാഷകനുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സർക്കാർ ജോലികളിൽ 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടത് ഇന്നാണ്. പാർലമെന്റിൽ ബില്ലായി അവതരിപ്പിച്ച് നടപ്പിലാക്കാനാണ് ഈ നീക്കം നടക്കുന്നത്. അതേസമയം ജാതി സംവരണം അവസാനിപ്പിക്കാനാവില്ലെന്നാണ് സണ്ണി എം കപികാട് പറയുന്നത്. കേരളത്തിൽ അമ്പത് ശതമാനം സീറ്റുകൾ യോഗ്യതയുള്ളവർക്ക് നീക്കിവെച്ചിട്ടുണ്ട്. അത് എത്തിപ്പിടിക്കേണ്ടവർ ഈ 50 ശതമാനത്തിൽപെട്ടവരാണ്. പിന്നെയെന്തിന് മറ്റുള്ള സംവരണത്തിന്റെ തോത് നോക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
സണ്ണി എം കപികാട് പറയുന്നത് ഇങ്ങനെ:
സംവരണം എങ്ങിനെയാണ് ഇന്ത്യയിൽ രൂപപ്പെട്ടത്: സംവരണത്തിന്റെ ആവശ്യകത എങ്ങിനെയാണ് രൂപപ്പെട്ടത്. ലോകം മുഴുവൻ അസമത്വം നിലനിൽക്കുന്നു. പക്ഷെ ഇന്ത്യയിലെ അസമത്വം വ്യതിരിക്തമാണ്. ഗ്രേഡഡ് അസമത്വമാണ്. ഒരു പിരമിഡിൽ അടുക്കിവെച്ചതുപോലുള്ള അസമത്വമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. മുകളിലേക്ക് പോകുന്തോറും അസമത്വവും താഴേക്ക് പോകുന്തോറും മ്ലേച്ചത്വവുമാണ് നിലനിൽക്കുന്നത്. ഈ യാഥാർഥ്യം നമ്മൾ മനസിലാക്കേണ്ടതുണ്ട്. ചെറുകിട സമൂഹങ്ങളുടെ സമാഹാരമാണ് ഇന്ത്യ. വ്യത്യസ്ത ഭാഷ, വ്യത്യസ്ത ജീവിത രീതി വസ്ത്രധാരണം, ജാതി, മതം, ഇങ്ങിനെ പലരീതിയിൽ വിഭജിതമായ സമൂഹമാണ് ഇന്ത്യയിൽ ഉള്ളത്. ഗ്രേഡഡ് ഇൻ ഈക്വലിറ്റിയിൽ നിൽക്കുമ്പോൾ ആർക്കും ഒരു ഗ്രേഡിൽ നിന്നും മറ്റൊരു ഗ്രേഡിലേക്ക് തുളച്ചു കയറാൻ കഴിയില്ല. ഇതാണ് ഗ്രേഡഡ് ഈക്വലിറ്റിയുടെ പ്രത്യേകത.
ഇത് ഇന്ത്യൻ സമൂഹം നേരിടുന്ന അടിസ്ഥാനപരമായ ദുരന്തവും കൂടിയാണ്. ഈ സമൂഹത്തിലെ വ്യക്തിയുടെ ധാർമിക ബോധം തന്നെ ഗ്രേഡഡ് ആയി തന്നെയാണ് പ്രവർത്തിക്കുക. ചിലരുടെ അറിവ് അറിവല്ലാതായി മാറുകയും വേറെ ചിലരുടെ അറിവ് അറിവായി മാറുകയും ചെയ്യും. ഗ്രേഡഡ് ഈക്വലിറ്റിയുടെ സൈക്കോളജിയിലാണ് കേരളം ജീവിക്കുന്നത് എന്നതുകൊണ്ടാണ് അത്. ആദിവാസികുട്ടികളുടെ മരണം വരുമ്പോൾ ആദിവാസികൾക്ക് എന്തോ കുഴപ്പമുണ്ട് എന്ന് ചിന്തിക്കുന്നത് ഗ്രേഡഡ് ഈക്വലിറ്റിയുടെ പ്രശ്നം കൊണ്ടാണ്. എല്ലാ ഇന്ത്യക്കാർക്കും നീതി വേണം എന്ന ബോധം ഇന്ത്യക്കാരനില്ലാ എന്നാണ് ഇന്ത്യ നേരിടുന്ന ഒരു പ്രശ്നം.
അതുമാത്രമല്ല അപരന്റെ നീതിയെ ഹനിക്കേണ്ടത് എന്റെ ധാർമികമായ ഉത്തരവാദിത്തമായി ഞാൻ കൊണ്ടുനടക്കുന്നു എന്നതാണ് ഇന്ത്യക്കാരന്റെ പ്രശ്നം. അപരൻ മാന്യമായി വസ്ത്രം ധരിച്ച് എന്റെ മുന്നിൽ നിന്നുകൂടാ എന്ന പ്രശ്നം നമ്മൾ മറന്നുപോകരുത്. ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും സംസാരിക്കുമ്പോൾ വരെ ഈ ഗ്രേഡഡ് ഈക്വലിറ്റി നമ്മുടെ മനസിലുണ്ട്, ഈ സമൂഹത്തിന്നകത്ത് നിന്നാണ് ആധുനിക രാഷ്ട്രം നാം കെട്ടിപ്പടുക്കേണ്ടത്. ഗ്രേഡഡ് ഈക്വലിറ്റി വലിയ സമൂഹത്തെ പുറംതള്ളുകയും പുറത്തു നിർത്തുകയും ചെയ്യുന്നു. ബ്രിട്ടീഷ് വിരുദ്ധ കാലാപാനി ആധുനിക ഇന്ത്യയെ സൃഷ്ടിച്ചത് എന്നത് ഒരു കെട്ടുകഥയാണ്.
ഇന്ത്യയിലെ വിവിധ ആഭ്യന്തര സമൂഹങ്ങൾ നടത്തിയ സമരമാണ് ഇന്ത്യയെ ജനാധിപത്യവത്ക്കരിച്ചത്. ഗാന്ധി മാത്രമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് എന്നത് വിചാരിക്കേണ്ടതില്ല. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും വിടി ഭട്ടതിരിപ്പാടും അടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കൾക്കും ഇന്ത്യൻ സമൂഹത്തെ ആധുനിക വത്ക്കരിക്കുന്നതിൽ വലിയ പങ്കുണ്ട്. 19 ആം നൂറ്റാണ്ടു മുതൽ ആരംഭിക്കുന്ന ഒരു കാര്യമാണിത്. തങ്ങൾക്കും തിരഞ്ഞെടുക്കാൻ അവകാശമുണ്ടു എന്നാണ് ഇവർ പറഞ്ഞത്. ഇതാണ് സംവരണത്തിന്റെ ആദ്യ രൂപം. ഇങ്ങിനെയാണ് പ്രാതിനിധ്യ സ്വഭാവമുള്ള സർക്കാർ വന്നത്. വൈക്കം സത്യാഗ്രഹകാലത്ത് ഗാന്ധിജി പറയുന്നുണ്ട്. നിങ്ങൾ പിന്നോക്കക്കാരോട് മാന്യമായി പെരുമാറണം എന്ന്. അപ്പോൾ വൈക്കം ക്ഷേത്രത്തിന്റെ ഉടമ ഗാന്ധിയോട് ചോദിക്കുന്നത് നിങ്ങൾ ഒരു സനാതന ഹിന്ദുവാണോ എന്നാണ്. ഗാന്ധി പറയുന്നു. ഞാൻ ഒരു സനാതന ഹിന്ദുവാണ്.
ഒരു സനാതന ഹിന്ദുവെന്ന നിലയിൽ അയിത്തം പാലിക്കാൻ എനിക്ക് ബാധ്യതയുണ്ട് എന്നാണ് ക്ഷേത്ര ഉടമയായ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ഗാന്ധിയോട് പറയുന്നത്. ഇതോടുകൂടി ഗാന്ധി വേദി വിടുകയാണ്. അയിത്തം പാലിക്കുക സാമൂഹികമായ കുറ്റകൃത്യമാണ്. ഇത്തരം ഒരു സംവിധാനം നിലനിൽക്കുന്നതിനാലാണ് എല്ലാവർക്കും ഭരണത്തിൽ പ്രാതിനിധ്യം വേണമെന്ന ആവശ്യം ഉയർന്നത്. ഇവർക്ക് വേണ്ടി വേറെ ആരെങ്കിലും പോയാൽ പോരെ എന്നൊരു സംശയം വന്നു. അത് ഗ്രേഡഡ് ഇക്വലിറ്റിയുടെ ചിന്ത കാരണമാണ്. അതുകൊണ്ടാണ് താഴെത്തട്ടിലുള്ളവർക്ക് വേണ്ടി വാദിക്കാൻ അവർ തന്നെ പോകണം എന്ന ആവശ്യം ഉയർന്നത്. ഇതാണ് സംവരണത്തിന്റെ അടിസ്ഥാനം. ഇന്ത്യയിൽ സ്വാഭാവിക നീതി വിതരണം ചെയ്യപ്പെടുന്നില്ല എന്ന അവസ്ഥ വിശേഷം നിലനിൽക്കുന്നതിലാണ് സംവരണം ആവശ്യമായി വന്നത്. ഇത് ക്വസ്റ്റൻ ഓഫ് മെറിറ്റ് അല്ല ക്വസ്റ്റൻ ഓഫ് ജസ്റ്റിസ് ജസ്റ്റിസ് ആണ്. ഇതിനു മെറിറ്റുമായി ഒരു ബന്ധവുമില്ല. ജനാധിപത്യം പൂർണമാകണമെങ്കിൽ അഭിപ്രായങ്ങളുടെ പ്രാതിനിധ്യം മാത്രം പോരാ എന്ന് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ട്.
ജനാധിപത്യം പൂർണമാകണമെങ്കിൽ അതിനു ദളിതർ കൂടി വരേണ്ടതുണ്ട്. സിപിഎമ്മിന്റെ കാര്യം എടുത്താൽ സിപിഎമ്മിൽ വരെ സവർണർ ആണ് കൂടുതൽ. ഇതെങ്ങനെയാണ് സംഭവിക്കുന്നത് എന്ന ചോദ്യമാണ് സവർണർ ഉന്നയിക്കുന്നത്. ദളിതരുടെ കാര്യം ആരും ഏറ്റെടുത്തു എന്ന പറയുന്നത് നിർത്തിവയ്ക്കണം. പകരം അവർ തന്നെ അവരുടെ കാര്യം ഉന്നയിക്കണം. എന്നെ ഞാൻ തന്നെ ഏറ്റെടുക്കുക എന്നതാണ് റിസർവേഷന്റെ അടിസ്ഥാനം. പ്രചണ്ഡയുടെ നേതൃത്വത്തിൽ സർക്കാർ വന്നപ്പോൾ എത്ര പ്രാതിനിധ്യം ഉണ്ടെന്നാണ് ചോദ്യം ഉയർന്നത്. 350 ഓളം എന്ന് പറഞ്ഞപ്പോൾ ഞങ്ങളുടെ എത്ര പേർ എന്ന ചോദ്യം വന്നു. അത് നാൽപ്പത് എന്ന് പറഞ്ഞപ്പോൾ അത് പോരെന്നു പറഞ്ഞു. പിന്നീട് തെരഞ്ഞെടുപ്പിലാണ് ഈ പ്രശ്നം പരിഹരിക്കപ്പെട്ടത്.
മാവോയിസ്റ്റുകളിൽ വരെ ഇതാണ് സ്ഥിതി. ആധുനിക ഇന്ത്യയിൽ റിസർവേഷൻ ഇല്ലാത്ത അവസ്ഥയിൽ പട്ടിക-ജാതി-വർഗ്ഗങ്ങൾക്ക് എത്ര പ്രാതിനിധ്യം ഉണ്ട് എന്ന ചോദ്യം ഉയർന്നാൽ അതിനു കൃത്യമായ ഉത്തരം ലഭിക്കില്ല. രാജ്യസഭയിലേക്ക് എത്ര പട്ടിക ജാതിക്കാർ പോയി എന്ന ചോദിച്ചാൽ അഞ്ചു വിരലുകൾ പോലും വേണ്ട. ഉത്തരത്തിനു. മാധ്യമപ്രവർത്തകരിൽ എഡിറ്റർ പോസ്റ്റിൽ ഭൂരിഭാഗവും ബ്രാഹ്മണ മേധാവിത്തമാണ്. എന്തുകൊണ്ട് പട്ടികജാതി വിഭാഗത്തിൽപെട്ടവർ എഡിറ്റർമാറാകുന്നില്ല. ഭരണഘടനയുടെ രൂപവത്ക്കരണത്തിനു അംബേദ്ക്കർ നിയമിതനാകുമ്പോൾ ആ പോസ്റ്റിൽ ഇരിക്കാൻ വേറെ ആരും ഉണ്ടായിരുന്നില്ല.
അന്ന് ഭരണഘടന എഴുതാൻ അംബേദ്കർ മാത്രം ആയിരുന്നു. മെറിറ്റ് ഇല്ലാത്തവർക്ക് നൽകുന്നതല്ല സംവരണം. മെറിറ്റ് ഉണ്ടായിട്ടും കിട്ടില്ല എന്ന് ഉറപ്പുള്ളവർക്ക് വേണ്ടിയാണ് സംവരണം. മെറിറ്റ് ബയോളജിക്കൽ അല്ല സാമൂഹികമായി നിർമ്മിക്കപ്പെടുകയാണ്. ഐസിഎസ് എഴുതാൻ ബ്രാഹ്മണർക്ക് കഴിഞ്ഞില്ല. അവസാനം മാർക്ക് 30 ആയി പോലും കുറക്കേണ്ടി വന്നു. ബ്രിട്ടീഷ് ഹിസ്റ്ററി അവർക്ക് അറിയാമായിരുന്നില്ല. അതിനു കുറി തൊട്ടാൽ മതിയാവുമായിരുന്നില്ല. റിസർവേഷൻ എന്ന് പറഞ്ഞാൽ അത് കോൺസ്റ്റിറ്റൂഷൻ മെക്കാനിസമാണ്. ജാതിയാണ് ഇവിടെ ഇപ്പോഴും പ്രധാനം. ഇന്ത്യയിൽ സംവരണം വന്നിട്ടും എപ്പോഴും അതിനു ആനുപാതികമായ പ്രാതിനിധ്യം വന്നിട്ടില്ല.
കേരളത്തിൽ അമ്പത് ശതമാനം സീറ്റുകൾ യോഗ്യതയുള്ളവർക്ക് നീക്കിവെച്ചിട്ടുണ്ട്. അത് എത്തിപ്പിടിക്കേണ്ടവർ ഈ 50 ശതമാനത്തിൽപെട്ടവരാണ്. പിന്നെയെന്തിന് മറ്റുള്ള സംവരണത്തിന്റെ തോത് നോക്കുന്നത്. ജാതീയമായ വിവേചനങ്ങളുടെ പിൻബലത്തിലാണ് ഇന്ത്യയിൽ സംവരണം ഏർപ്പെടുത്തിയതെങ്കിൽ ഒരിക്കലും അതിനു ബദലായി സാമ്പത്തിക സംവരണം ഏർപ്പെടുത്തേണ്ടതില്ല. ജനാധിപത്യത്തിന്റെയും നീതിയുടെയും താത്പര്യങ്ങൾ ഉറപ്പിക്കാനുള്ള സംവിധാനമായാണ് സംവരണം ഏർപ്പെടുത്തിയത്. ഇതിനു ബദലായി വേറൊരു സാമ്പത്തിക സംവരണം നമുക്ക് ആവശ്യമില്ല-സണ്ണി കപിക്കാട് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്