വഹാബിസത്തെ പുറത്തുനിന്നു നോക്കുമ്പോൾ കാണുന്നത്...
വഹാബിസം കേരളത്തോട് ചെയ്തത് എന്ന വിഷയത്തെ കുറിച്ച് നടന്ന സെമിനാറിലെ പ്രസംഗങ്ങളുടെ ചുരുക്കമാണ് ചുവടെ കൊടുക്കുന്നത്. കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ മുഖ്യധാരയായ സുന്നികൾ വഹാബിസത്തെ എങ്ങനെ വിലയിരുത്തുന്നു എന്നതാണ് ഈ ചർച്ചയിൽ ആദ്യം ഉയർന്നത്. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ലാ സഖാഫി എളമരം, സംസ്ഥാന കേരള ജം ഇയ്യത്തുൽ ഉലമയുടെ പ്രതിനിധി സദഖത്തുല്ലാ മൗലവി എന്നിവരും മോഡറേറ്ററായി സി.എച്ച് മുസ്തഫ മൗലവിയുമാണ് സംസാരിച്ചത്. പി ടി നാസർ ഫേസ്ബുക്കിൽ ഇട്ട കുറിപ്പാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത് - എഡിറ്റർ
വഹാബിസം പിന്തുടരുന്നത് ഖവാരിജുകളുടെ രീതി
റഹ്മത്തുല്ലാ സഖാഫി എളമരം
രണ്ട് വ്യതിയാനങ്ങളാണ് ഇസ്ലാമിൽ നിന്നുണ്ടായത്. ഒന്ന് ഖവാരിജുകളും മറ്റൊന്ന് ശിയാക്കളും. അലി(റ)മുആവിയ (റ) എന്നിവർ അടക്കമുള്ള എല്ലാവരും പിഴച്ചവരാണ് എന്ന് ആരോപിച്ചുകൊണ്ട് രംഗത്തുവന്നവരാണ് ഖവാരിജുകൾ. എന്നാൽ അലി(റ)യെ വല്ലാതെ പുകഴ്ത്തുകയും ദൈവീകമാനത്തിലേക്ക് ഉയർത്തുകയും ചെയ്തവരാണ് ശിയാക്കൾ. രണ്ടും വ്യതിയാനങ്ങളാണ്(ബിദ്അത്ത്).ശിയായിസം ഇപ്പോൾ ഇവിടെ ചാർച്ചാ വിഷയം അല്ലാത്തതിനാൽ ഖവാരിജുകളെക്കുറിച്ച് പറയാം.
തങ്ങൾ മാത്രമാണ് ശരി എന്നും തങ്ങൾ പറയുന്നത് അംഗീകരിക്കാത്തവരെല്ലാം കാഫിറുകളാണെന്നും പ്രഖ്യാപിക്കുക. അങ്ങനെ കാഫിറുകളാക്കപ്പെട്ടവരെ ക്രൂരമായി കൊന്നുകളയുക. -ഇതായിരുന്നു ഖവാരിജുകളുടെ രീതി. അതുതന്നെയാണ് വഹാബിസത്തിന്റെ രീതി. ലോകമുസ്ലിംകളുടെ ആത്മീയ നേതൃത്വമായ തുർക്കി ഖിലാഫത്തിനെ തകർക്കാനായി വഹാബിസത്തിന്റെ സ്ഥാപകനായ മുഹമ്മദ് അബ്ദുൽ വഹാബും സൗദി രാജകുടുംബത്തിന്റെ സ്ഥാപകരും കൈകോർത്തതു മുതൽ ചരിത്രത്തിലിന്നോളം ഇതാണ് കണ്ടിട്ടുള്ളത്.
പതിനെട്ടാം നൂറ്റാണ്ടിൽ മുഹമ്മദ് അബ്ദുൽ വഹാബിന്റെ നേതൃത്തിൽ വഹാബിസത്തിന്റെ ആദ്യത്തെ വരവിലും ഒന്നു പത്തിമടക്കിയശേഷം 1920ൽ വന്നപ്പോഴും ഇതതന്നെയാണ് കണ്ടത്. കഅബ അടക്കമുള്ള ആരാധനാലയങ്ങൾ കൊള്ള ചെയ്തു. കഅബയിൽ സൂക്ഷിച്ചിരുന്നതും തീർത്ഥാടകർ സംഭാവന അർപ്പിച്ചിരുന്നതുമായ പണവും രത്നവും കൊള്ളചെയ്ത് വീതിച്ചെടുത്തു. മക്കയും മദീനയും കൊള്ളയടിച്ചശേഷം ഇറാഖിലെ കർബലയിലേക്ക് നീങ്ങി. ഇമാം ഹുസ്സൈന്റെ ദർഗ തകർത്തു, കർബലയാകെ കൊള്ളയടിച്ചു. മക്കയിലാണെങ്കിൽ പ്രധാന സഹാബിമാരുടേയും നബിതിരുമേനിയുടെ ബന്ധുക്കളേയും ബഖറുകൾ തകർത്തു. നബി ജനിച്ച വീടുപോലും തകർത്തു.
ഇപ്പോൾ ജന്നത്തു ബഖീഇൽ ചെന്നാൽ ഫാത്തിമാ ബീവിയുടെ ഖബറോ പ്രധാന സഹാബാക്കളുടെ കബറുകളോ തിരിച്ചറിയാൻ മാർഗമില്ല. സ്മാരകങ്ങൾ തകർക്കുന്നത് ഓർമകളെ ഇല്ലാതാക്കാനാണ്. ഇത് സാമ്രാജ്യത്വത്തിന്റെ രീതിയാണ്. മമ്പുറത്തെ തങ്ങളുടെ ജാറംപൊളിച്ച് ജനാസയുടെ അവശിഷ്ടങ്ങൾ അറേബ്യയിലേക്ക് കടത്താൻ ബ്രിട്ടീഷ് ഭരണകൂടം പദ്ധതി തയ്യാറാക്കിയതിന്റെ രേഖകൾ ലഭ്യമാണ്. ദർഗകൾ തകർത്ത് ഓർമ നശിപ്പിക്കുക എന്ന ആ പണി വഹാബിസം എന്നും ചെയ്തു പോന്നിട്ടുണ്ട്.
അതിന്റെ മറ്റൊരു സ്വഭാവം ക്രൂരമായ കൊലപാതകങ്ങളാണ്. വഹാബിന്റെ നേതൃത്വത്തിൽ പടയോട്ടം നടത്തിയിരുന്ന കാലത്ത് പള്ളികളിൽ നിസ്കരിച്ചുകൊണ്ടിരുന്ന പണ്ഡിതന്മാരേയും ഭക്തന്മാരേയും നിസ്കരിക്കുന്ന അതേ അവസ്ഥയിൽ വെട്ടിക്കൊല്ലുകയായിരുന്നു. അതിന്റെ വിവരണങ്ങളൊക്കെ ചരിത്രഗ്രന്ഥങ്ങളിൽ ലഭ്യമാണ്. - ഇതൊക്കയും വഹാബിസത്തിന്റെ വീരകൃത്യങ്ങളായി അവരുടെ നേതാവ് ഉസൈമീൻ എഴുതിവെച്ചിട്ടുണ്ട്.
അതുതന്നെയാണ് ഐ.എസ്.ഐ.എസ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. നൂറുവയസ്സുള്ള ഒരു പണ്ഡിതനെ ഐ.എസ്.ഐ.എസ് തലവെട്ടിക്കൊന്ന വാർത്ത നമുക്കൊക്കെ ഓർമയുണ്ടല്ലോ. ഇതുതന്നെയാണ് എന്നും എവിടേയും വഹാബികളുടെ രീതി. ഖവാരിജുകളുടെ രീതി. ഐ.എസിന്റെ രീതി. അത് ഭീകരതയാണ്.
ശിയായിസവും വഹാബിസവും ഒരുപോലെ എതിർക്കപ്പെടേണ്ടത്
സദഖത്തുല്ലാ മൗലവി
വഹാബിസവും ശീയായിസവും ഒരേപോലെ എതിർക്കപ്പെടേണ്ടതാണ്. ഇവിടെ ചർച്ച ചെയ്യുന്ന വിഷയം വഹാബിസമായതിനാൽ അതിനെക്കുറിച്ച് പറയാം. വഹാബികളും സുന്നികളും തമ്മിലുള്ള പ്രശ്നം കർമശാസ്ത്രപരമല്ല. നിസ്കാരത്തിൽ കയ്യ് എവിടെ കെട്ടണം, ഖുനൂത്ത് ഓതണോ എന്നതൊന്നുമല്ല തർക്കം.
അതൊക്കെ വിവിധ കർമശാസ്ത്ര രീതികളിൽ വിവിധ തരത്തിലാണ്. അതൊക്കെയും മനസ്സിലാക്കി സഹകരിച്ചു പോകാവുന്നതേയുള്ളു. എന്നാൽ സുന്നികളും വഹാബികളും തമ്മിലുള്ള പ്രശ്നം ആശയപരമാണ്. കാഴ്ചപ്പാടിലെ വ്യത്യാസമാണ്. അവർ മാത്രമാണ് മുസ്ലിംകൾ എന്ന് പ്രഖ്യാപിക്കലും അവർ പറയുന്നത് അംഗീകരിക്കാത്തവരെ കാഫിറുകളായി പ്രഖ്യാപിക്കലും അവരുടെ രീതിയാണ്.
കേരളത്തിലും അവർ അതുതന്നെയാണ് ചെയ്ത്. കേരളത്തിലെ സുന്നികളെ അവർ കാഫിറുകളായി പ്രഖ്യാപിച്ചു. എന്നിട്ട് അഹ്-ലു സുന്നത്തിന്റെ മൊത്തക്കുത്തക അവർ ഏറ്റെടുത്തു. അതോടെ അവരാണ് മുഖ്യധാരാ മുസ്ലിംകൾ എന്നൊരു ധാരണയുണ്ടായി. അവർ ചെയ്യുന്നതെല്ലാം ഇസ്ലാമിന്റെ പേരിൽ ചാർത്തപ്പെടാൻ തുടങ്ങി. അത് എതിർക്കപ്പെടേണ്ടതാണ്. അതിനെ എതിർക്കാൻ നമ്മളൊക്കെയും ഒരുമിച്ചു നിൽക്കേണ്ടതാണ്.
വഹാഹിസം വളർന്നത് ഭരണകൂടത്തിന്റെ പിന്തുണയോടെ
സി.എച്ച്. മുസ്തഫ മൗലവി
മൂന്ന് ആഭ്യന്തര വെല്ലുവിളികളാണ് ഇസ്ലാമിന് എതിരെ, ഇസ്ലാമിൽ നിന്നുതന്നെ മുളച്ചുവന്നത്. ഇറാനിൽ നിന്ന് ബഹായിസവും ഇന്ത്യയിൽ നിന്ന് ഖാദിയാനിസവും അറേബ്യയിൽ നിന്ന് വഹാബിസവും. അടിസ്ഥാനവാദങ്ങൾ ദുർബലമായതിനാലും നേതൃശേഷി കുറവായതിനാലും ബഹായിസവും ഖാദിയാനിസവും തകർന്നടിഞ്ഞു. എന്നാൽ തുടക്കംമുതലേ ഒരു ഭരണകൂടത്തിന്റെ പിന്തുണ ലഭിച്ചതിനാൽ വഹാബിസം വളർന്നു വലുതായി.
എത്ര ദുർബലമാണെങ്കിലും , ഖിലാഫത്ത് എന്ന മഹനീയ അർത്ഥത്തിൽ അങ്ങനെ വിളിക്കാമോ എന്നൊക്കെ സംശയമുണ്ടെങ്കിലും തുർക്കി ഖിലാഫത്ത് ലോകമുസ്ലിംങ്ങളുടെ നേതൃത്വമായിരുന്നു. അതിനെ തകർത്തുകൊണ്ട് രാജഭരണം സ്ഥാപിച്ചുകൊടുക്കുകയാണ് വഹാബിസം ചെയ്തത്. തുർക്കി ഖലീഫയുടെ കീഴിലുള്ള ഒരു ഗവർണറെ ആയുധമണിയിച്ച് ഭരണാധികാരിയാകാൻ പ്രേരിപ്പിച്ചു വിട്ടാണ് അത് സാധിച്ചത് എന്ന് നാം കണ്ടു. അത് അമവീ രീതിയാണ്. തെരഞ്ഞെടുക്കപ്പെട്ട ഖലീഫയായ അലിയെ വെല്ലുവിളിച്ച് ഖലീഫയുടെ കീഴിലെ ഗവർണർ മാത്രമായിരുന്ന മുആവിയെ അമവീരാജവംശം സ്ഥാപിച്ചതു പൊലെതന്നെയാണ് വഹാബ് തുർക്കി ഖലീഫയെ തോൽപ്പിച്ച് സൗദി രാജവംശം സ്ഥാപിച്ചത്.
അധികാരത്തിന്റെ പിൻബലത്തോടൊപ്പം മക്ക, മദീന എന്നീ വിശ്വാസകേന്ദ്രങ്ങൾ അധീനതയിലുണ്ട് എന്നതും വഹാബിസത്തിനും സൗദി രാജാക്കന്മാർക്കും വളമായി. ഇരുഗേഹങ്ങളുടേയും പരിപാലകർ എന്നല്ല ഇരുഗേഹങ്ങളേയും പിടിച്ചടക്കിയവർ എന്നാണ് സൗദിരാജാക്കന്മാരെ വിശേഷിപ്പിക്കേണ്ടത്. ഇസ്ലാമിന്റെ ആത്മീയത മുഴുവൻ ഊറ്റിക്കളഞ്ഞ് വരണ്ട ഒരു രാഷ്ട്രീയ ഇസ്ലാമിനെയാണ് വഹാബിസം മുന്നോട്ടുവെച്ചത്. ഇസ്ലാമിന്റെ വിമോചനം എന്നത് കമ്മ്യൂണിസത്തിന്റെ പച്ചപ്പതിപ്പല്ല.
ഇസ്ലാമിന്റെ ആത്മീയത എന്നത് മതത്തിനു പുറത്തുമല്ല. ആത്മീയതയുടെ നനവുള്ള ആന്തരികവിമോചനമാണ് ഇസ്ളാമിന്റേത്. അതിലൂടെയാണ് സാമൂഹ്യമാറ്റം സ്ഥാപിക്കുന്നത്. അല്ലാതെ ആക്രമങ്ങളിലൂയെല്ല. അക്രമോത്സുകതയിൽ നിന്ന് വഹാബിസത്തിന് മാറിനിൽക്കാനാകില്ല. അബ്ദുൽ വഹാബിന്റെ ചിന്തകൾ തന്നെ ആക്രമത്തിന്റെ വിത്തുകളാണെന്ന് അദ്ദേഹത്തിന്റെ ''കിത്താബുതൗഹീദ്'' എന്ന ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍