'ഞങ്ങൾ ബാജ്പയ്ക്കും അമിത്ഷാ സാബിനുമാണ് വോട്ടു ചെയ്തത്; ബിജെപിയാണ് ഇന്ന് ഏറ്റവും ശക്തിയുള്ള പാർട്ടി; അവരെ വെറുപ്പിച്ചാൽ നമ്മൾ ഒറ്റപ്പെട്ടുപോകും.. ഞങ്ങൾക്കും വികസനവും; നല്ല സ്ക്കൂളുകളും, പൊതു ടോയ്ലറ്റുകളും വേണം.. ഒരു പക്ഷെ അവർക്ക് വോട്ടു ചെയ്താൽ ജുഹാപുരയിലും അവർ മാറ്റങ്ങൾ വരുത്തിയേക്കാം': ഗുജറാത്ത് മുസ്ലിംങ്ങൾ എന്തുകൊണ്ട് ബിജെപിക്ക് വോട്ടു ചെയ്തു എന്ന അനുഭവം പറഞ്ഞ് സുധാ മേനോൻ
സുധ മേനോൻ
എഴുതേണ്ട എന്ന് കരുതിയതാണ്. കണ്മുന്പില് കണ്ട യാഥാര്‍ഥ്യം പോലും കെട്ടുകഥകള്‍ ആയി വ്യാഖ്യാനിക്കപ്പെടുമ്പോൾ പലപ്പോഴും മൗനം പാലിക്കാനാണ് തോന്നുക. എങ്കിലും, ചില അനുഭവങ്ങൾ ഇപ്പോൾ പങ്കു വെച്ചില്ലെങ്കിൽ, അത് എത്രമേൽ വേദനിപ്പിക്കുന്നതാണെങ്കിലും, നമ്മളെ പിന്തുടര്ന്ന് ഉള്ളു പൊള്ളിക്കും. കിടന്നാൽ ഉറക്കം വരില്ല. ചെറിയ പെരുന്നാളിന്, ഞാൻ ജുഹാപുരയിൽ പോയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം ഘെട്ടോ ആണ് അഹമ്മദാബാദിലെ ജുഹാപുര. സുഹൃത്തായ ഉസ്മാൻഭായിയുടെ കുഞ്ഞുവീട്ടിൽ, അയല്പക്കക്കാരും ഉണ്ടായിരുന്നു. അവരുടെ ചര്‍ച്ച തിരഞ്ഞെടുപ്പിലേക്ക് വഴുതി വീണപ്പോൾ സ്വാഭാവികമായും ഞാൻ ശ്രദ്ധിച്ചു. ആർക്കാണ് ഇത്തവണ വോട്ടു ചെയ്തതെന്ന് ചോദിച്ചപ്പോൾ, അല്പം മടിയോടെയാണെങ്കിലും അവർ പറഞ്ഞ ഉത്തരം എന്നെ ഞെട്ടിച്ചു. ' ഞങ്ങൾ ബാജ്പയ്ക്കും അമിത്ഷാ സാബിനും ആണ് വോട്ടു ചെയ്തതു''. എന്റെ മുഖത്തെ അമ്പരപ്പ് അവരിൽ അത്ഭുതം ഉണ്ടാക്കിയില്ലെന്നു മാത്രമല്ല, അവർ വിശദീകരിക്കാനും തയ്യാറായി. ' 'BJP ആണ് ഇന്ന് ഏറ്റവും ശക്തിയുള്ള പാർട്ടി. അവരെ വെറുപ്പിച്ചാൽ നമ്മൾ ഒറ്റപ്പെട്ടുപോകും. ഞങ്ങൾക്കും വികസനവും, നല്ല സ്ക്കൂളുകളും, പൊതു ടോയ്ലട്ടുകളും വേണം. ഇത് വരെ ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. മദ്രസകൾ അല്ലാതെ നല്ല സ്ക്കൂൾ പോലുമില്ല. ഒരുപക്ഷെ അവർക്ക് വോട്ടു ചെയ്താൽ ജുഹാപുരയിലും അവർ മാറ്റങ്ങൾ വരുത്തിയേക്കാം''.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി BJP നിങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലല്ലോ എന്ന് തിരിച്ചു ചോദിച്ചപോൾ, രണ്ടു കലാപങ്ങൾ നേരിൽ കണ്ട, പലയിടത്ത് നിന്നും പലായനം ചെയ്ത വൃദ്ധനായ അസ്ലംഭായ് പറഞ്ഞ മറുപടി ഇതായിരുന്നു.
''മോളെ, മിനി പാക്കിസ്ഥാൻ എന്നോ രാജ്യ ദ്രോഹി എന്നോ നിരന്തരം കേൾക്കാൻ താല്പര്യം ഇല്ല. ഒക്കെ മറക്കാൻ തയ്യാറാണ് ഞങ്ങൾ. നിങ്ങളെപോലെ ഈ ഹിന്ദുസ്ഥാനിൽ ജീവിച്ചു മരിക്കാൻ ആഗ്രഹിക്കുന്ന ചെറിയ സ്വപ്നങ്ങൾ മാത്രമുള്ള സാധാരണക്കാരാണ് ഞങ്ങൾ. ഞങ്ങൾക്ക് സുരക്ഷിതത്വം വേണം. ഇനിയും ഒരു വര്‍ഗീയ ലഹള കാണാൻ വയ്യ.. ആരും ഞങ്ങളെ ഇനിയും ആട്ടിയോടിക്കരുതു. അതു കൊണ്ട് ഞങ്ങൾ ശക്തരോടൊപ്പം നിൽക്കുന്നു. കോൺഗ്രസിന് ഞങ്ങളെ രക്ഷിക്കാൻ കഴിയില്ല. കോൺഗ്രസ് നിർജീവം ആണ്. ഓരോ ചെറിയ ആവശ്യങ്ങള്‍ക്കും ഞങ്ങൾക്ക് ഒരു പാട് ഓടേണ്ടി വരുന്നു. BJP യിൽ ചേര്ന്നാ ൽ എല്ലാം എളുപ്പമാകും. BJP ഞങ്ങളെ അന്ഗീകരിക്കാതെ ജീവിക്കാൻ കഴിയില്ല. അവർക്ക് വോട്ടു ചെയ്താൽ ഞങ്ങൾക്ക് സർക്കാർ സഹായം ലഭിക്കും''.
ഞാൻ ഒന്നും മിണ്ടിയില്ല. ജുഹാപുരയുടെ ചരിത്രം ഓര്ത്തു് വെറുതെയിരുന്നു. അഹമ്മദാബാദ് നഗരത്തിൽ പകുതിയോളം മുസ്ലിങ്ങൾ- ഏകദേശം നാല് ലക്ഷം- താമസിക്കുന്നത് ജുഹാപുരയുടെ ഇടുങ്ങിയ, വൃത്തിഹീനമായ ഗലികളിലാണ്. കലാപങ്ങളുടെ, പലായനത്തിന്റെ, അരികുവല്‍ക്കരണത്തിന്റെ എല്ലാ അടയാളങ്ങളും പേറുന്ന ജുഹാപുര, സുന്ദരമായ നവലിബറൽ അഹമ്മദാബാദിന്റെ നോക്കുകുത്തി ആണെന്ന് പറയാം. നല്ല റോഡുകളും, വിദ്യാഭ്യാസസ്ഥാപനങ്ങളും, പൊതുസ്ഥാപനങ്ങളും ഒക്കെ ജുഹാപുരയുടെ കവാടങ്ങള്‍ക്ക് മുന്നിൽ അവസാനിക്കുന്നു. 1973ലെ പ്രളയത്തിൽ സബര്‍മതി കരകവിഞ്ഞു ഒഴുകിയപ്പോൾ, നദീതീരത്തെ താമസക്കാരായിരുന്ന രണ്ടായിരത്തോളം വരുന്ന ഹിന്ദുക്കളെയും മുസ്ലിങ്ങളെയും മാറ്റി പാര്പ്പി ക്കാൻ വേണ്ടി ആയിരുന്നു ജുഹാപുര എന്ന ചേരി പടിഞ്ഞാറൻ അഹമ്മദാബാദിൽ ഉയര്‍ന്നു വന്നത്. എന്നാൽ ബാബ്റി മസ്ജിദ് സംഭവത്തിനു ശേഷമുണ്ടായ വര്ഗീയലഹളയിൽ ഹിന്ദുക്കൾ ഇവിടം വിട്ടുപോവുകയും, ജുഹാപുര പൂര്‍ണ്ണമായും ഒരു മുസ്ലിം ഘെട്ടോ ആയി മാറുകയും ചെയ്തു.
പിന്നീട്, രണ്ടായിരത്തി രണ്ടിലെ കലാപത്തിനു ശേഷം, നരോദപാടിയയിലെയും അസറവയിലെയും മറ്റും ഇരകൾ കൂട്ടത്തോടെ പലായനം ചെയ്തു ജുഹാപുരയെ അതിജീവനസങ്കേതം ആക്കുകയായിരുന്നു. അമിത് ഷാ പണ്ട് മിനി പാക്കിസ്ഥാൻ എന്നായിരുന്നു ജുഹാപുരയെ വിളിച്ചിരുന്നത്. ജുഹാപുരയിലെ സാമൂഹ്യഘടന ഏകശിലാരൂപമല്ല. മറിച്ചു, ജാതിയും, പണവും, പൗരോഹിത്യവും, വഹാബിസവും, സൂഫിസവും, ആധുനികതയും, നവലിബറൽ ആശയങ്ങളും, ഒപ്പം ഗുജറാത്ത് സമൂഹത്തിന്റെ DNA ആയ വര്തകസംസ്കാരവും (mercantile Ethos) ഒക്കെ കുഴമറിഞ്ഞു കിടക്കുന്ന ഒന്നാണത്.
ഈ ജുഹാപുര ആണ് ഇന്ന് കൂട്ടത്തോടെ BJP ക്ക് വോട്ടു കൊടുത്തു ജയിപ്പിച്ചു എന്ന് പറഞ്ഞത്. അമിത് ഷായുടെ വൻ ഭൂരിപക്ഷത്തിൽ, ഗുജറാത്ത് കലാപത്തിലെ ഇരകളുടെ വോട്ടു കൂടിയുണ്ട് എന്നത് വിരോധഭാസമായി തോന്നി. ഗാന്ധിനഗർ മണ്ഡലത്തിൽ നിന്നും മത്സരിച്ച മുസ്ലിം സ്ഥാനാര്‍ഥിക്ക് ആയിരത്തിൽ താഴെ വോട്ടു മാത്രമേ കിട്ടിയുള്ളൂ എന്നത് ആലോചിക്കണം. BJP ഒരു മുസ്ലിമിന് പോലും സീറ്റ് കൊടുത്തിട്ടില്ല. എന്നിട്ടും bjp ക്ക് വോട്ടു ചെയ്യാൻ അവർക്ക് മടിയുണ്ടായില്ല. കോൺഗ്രസിന് വോട്ടു ചെയ്ത ധാരാളം പേർ ഇപ്പോഴും ഉണ്ട്. എങ്കിലും അവർ കോൺഗ്രസിന്റെ വോട്ട് ബാങ്ക് അല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു.
ദേശിയതലത്തിൽ ന്യുനപക്ഷങ്ങളോട് അനുഭാവം കാണിക്കുന്നത് കോൺഗ്രസ് ആണെങ്കിലും, സാധാരണ മുസ്ലിങ്ങൾക്ക് ആവശ്യം, പ്രാദേശിക തലത്തിലെ രാഷ്ട്രീയ രക്ഷാകര്‍തൃത്വം ആണ്. ഇവിടെയാണ് BJPയുടെ strategy വിജയിച്ചത്. ദേശിയ തലത്തിൽ ഹൈന്ദവ ഏകീകരണത്തിന് ശ്രമിക്കുകയും, മിലിട്ടന്റ് ഹിന്ദു നേതാക്കളെ സ്ഥാനാർത്ഥി ആക്കുകയും ചെയ്തുവെങ്കിലും, പ്രാദേശിക തലത്തിൽ അവർ കൃത്യമായ നെറ്റ്വർക്ക് ഉപയോഗിച്ച് തങ്ങൾ അധികാരത്തിൽ വന്നാൽ വികസനത്തിൽ പങ്കാളികൾ ആക്കാമെന്നു മുസ്ലിങ്ങൾക്ക് ഉറപ്പു കൊടുക്കുകയും ചെയ്തു. സഹകരണ ബാങ്കിലെ ലോണും, നല്ല കോളേജിലെ അഡ്മിഷനും, തൊട്ടടുത്ത മാളിലെ ജോലിയും ഒക്കെ ആർക്കാണ് നിഷേധിക്കാൻ കഴിയുക?
ജുഹാപുരയിൽ മാത്രമല്ല, പലയിടത്തും, മുസ്ലിം സ്ത്രീകൾ അടക്കം വ്യാപകമായി BJP ക്ക് വേണ്ടി ഘെട്ടോകളിൽ പ്രവര്തിക്കുന്നുണ്ട്. സര്‍ക്കാർ കാര്യങ്ങൾ നടത്തി കിട്ടാനുള്ള ഏജന്റ്മാരായി BJPപ്രവര്‍ത്തകർ ഇവര്ക്കി ടയിൽ നില്ക്കു മ്പോൾ അധികാരത്തിൽ യാതൊരു സ്വാധീനവുമില്ലാത്ത കോണ്ഗ്രെ സ്സുകാര്ക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല. നോക്കി നില്ക്കാനല്ലാതെ..
ഇത്രയൊക്കെ കേട്ടിട്ടും, ആകെ സന്ദേഹത്തിൽ ഉഴറിയ ഞാൻ ഇന്നലെ രാവിലെ സുഹൃത്തും, ഗുജറാത്തിലെ മുതിര്ന്നാ ദളിത്- ന്യുനപക്ഷ-സാമൂഹ്യ പ്രവർത്തകനും ആയ പ്രസാദിനോടാണ് Prasad Chacko ഇതേ പറ്റി പറഞ്ഞത്. പ്രസാദും മുസ്ലിങ്ങൾക്കിടയിൽ വര്‍ദ്ധിച്ചു വരുന്ന BJP ആഭിമുഖ്യം രണ്ടായിരത്തി പതിനാലു മുതലേ ഉള്ള ട്രെന്‍ഡ് ആണെന്ന് എടുത്തു പറഞ്ഞു. തങ്ങളുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ കോന്ഗ്രസ് ഇടപെടാത്തതും മുസ്ലിങ്ങളെ അകറ്റാൻ ഇടയാക്കി എന്ന് പ്രസാദ് പറഞ്ഞു.
ആലോചിച്ചു നോക്കുക, ഗുജറാത്ത് കലാപവും, നരോദപാട്യയും, ഗുൽബർഗ്ഗ സൊസൈറ്റിയും, ഇസ്രത് ജഹാനും, ജാഫ്രിയും, മറ്റു അസംഖ്യം പേരുകളും ഓരോ തിരഞെടുപ്പിലും ഉപയോഗിച്ചവരാണ് നമ്മൾ മലയാളികൾ. ഒരുപക്ഷെ മോദിക്ക് എതിരായ വിധിയെഴുത്തിൽ മതേതര ലിബറൽ മലയാളിയെ ഏറ്റവും അധികം സ്വാധീനിച്ച ബിംബങ്ങളിൽ പലതും, ജുഹാപുരയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളതാണ്. പലരുടെയും അടുത്ത ബന്ധുക്കൾ ഈ ഗലികളിൽ ഉണ്ട്. എന്നിട്ടും, എന്നിട്ടും, അവർ കൂട്ടത്തോടെ BJP ക്ക് വോട്ടു ചെയുന്നുവെങ്കിൽ, പ്രിയ സുഹൃത്തുക്കളെ, നമ്മൾക്ക് പാടെ പിഴച്ചു പോയിരിക്കുന്നു.
ബീഫ് പോലും അവര്‍ക്ക് വിഷയമല്ലാതായിരിക്കുന്നു. കഷ്ടിച്ച് ജീവിച്ചു പോകാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി, ഉന്തുവണ്ടിയിൽ കച്ചവടം ചെയുമ്പോൾ പൊലീസ് പിടിക്കാതിരിക്കാൻ വേണ്ടി, പാക്കിസ്ഥാനിലേക്ക് പോകൂ എന്ന് കേള്‍ക്കാതിരിക്കാൻ വേണ്ടി മാത്രം, അവർ 'വേട്ടക്കാരന്' തന്നെ വോട്ടു ചെയ്തു. ഞാനും നിങ്ങളും, കോന്ഗ്രസ്സും, ഇടതുപക്ഷവും, മഹാഘട്ടബന്ധനും-ഒക്കെ BJPയുടെ വിപുലമായ പദ്ധതികളെകുറിച്ച് യാതൊരു ധാരണയും ഇല്ലാതെ വെറുതെ വെള്ളത്തിൽ വര വരയ്ക്കുകയായിരുന്നു, ഇതുവരെ.
ഇത് തന്നെ ആയിരിക്കും മിക്കവാറും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഭവിച്ചിരിക്കുക. ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന നേതാക്കളോ പൊതു പ്രവർത്തകരോ പ്രതിപക്ഷത്തിന് ഇല്ലാതെ പോയി. ഇരയെ കൊണ്ട് പോലും വേട്ടക്കാരന് വോട്ടു ചെയ്യിപ്പിക്കാൻ BJP ക്ക് കഴിഞ്ഞത് Local-patronage politics അതിസമര്‍ത്ഥമായി-പണവും, അധികാരവും ഉപയോഗിച്ച്- പ്രയോഗിക്കാൻ കഴിഞ്ഞതുകൊണ്ടാണ്. വോട്ടു ബാങ്ക് എന്നത് ഒരു വലിയ മിത്ത് ആയി മാറിയിരിക്കുന്നു. മുസ്ലിം വോട്ടു ബാങ്ക് പോലും ഫാസിസത്തിനെതിരെ 'taken for granted' ആണ് എന്ന പൊതുബോധം തന്നെ തെറ്റാണ്. ഇത് തിരിച്ചറിയാതെ, പ്രാദേശിക തലത്തിൽ അഡ്രെസ്സ് ചെയ്യാതെ ഒരിഞ്ചു പോലും നീങ്ങാൻ ആർക്കും കഴിയില്ല. പക്ഷെ, രാഹുലിന് പകരം സച്ചിൻ, വേണുഗോപാലിന് പകരം ശിവകുമാർ, അല്ലെങ്കിൽ സിന്ധ്യ, പവാറിന്റെയും മമതയുടെയും തിരിച്ചു വരവ് തുടങ്ങിയ ഹാഷ്ടാഗിലും സമവാക്യങ്ങളിലും തന്നെ വീണ്ടും വീണ്ടും ചുറ്റിതിരിഞ്ഞാൽ ഒരിക്കലും തിരിച്ചു വരവുണ്ടാകില്ല.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍