ജ്യോതി രാധികാ വിജയകുമാർ! കേരളത്തിന്റെ മതേതര-രാഷ്ട്രീയ പൊതുമണ്ഡലത്തിനു അവഗണിക്കാനാവാത്ത പ്രതീക്ഷയായി വളരുന്ന് പേരാണത്; ജനങ്ങളോട് സംവദിക്കാനും, പൊതുപ്രവർത്തനം നടത്താനും സ്ഥാനമാനങ്ങൾ അനിവാര്യമല്ലെന്ന നിലപാടുകാരി; ചാനൽ മുറികളിൽ നിന്ന് നേതാക്കന്മാർ ഉടലെടുക്കുന്ന കാലത്താണ് പൊളിറ്റിക്കൽ ഗിമ്മിക്കുകൾ അപ്രസക്തമാക്കി സ്ഥാനമാനങ്ങളില്ലാത്ത ഒരു ഓർഗാനിക് ലീഡർ ഉയർന്നുവരുന്നത്; ജ്യോതി വിജയകുമാറിനെ കുറിച്ച് സുധാ മേനോൻ എഴുതുന്നു
സുധാ മേനോൻ
ജ്യോതി രാധികാ വിജയകുമാർ! കഴിഞ്ഞ കുറച്ചു നാളുകൾ ആയി നമ്മുടെ തെരുവുകളെ സജീവമാക്കിയ പ്രതിരോധ സമരങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പേരാണിത്. കേരളത്തിന്റെ മതേതര-രാഷ്ട്രീയ പൊതുമണ്ഡലത്തിനു അവഗണിക്കാനാവാത്ത പ്രതീക്ഷയായി ജ്യോതി വളരുകയാണ്. കാസർകോഡ് മുതൽ പൂന്തുറ വരെ, തെരുവുകളിൽ നിന്നു തെരുവുകളിലേക്ക് , രാത്രിയും, പകലുമെന്നില്ലാതെ, നിരന്തരം യാത്ര ചെയ്തുകൊണ്ട്, സ്ത്രീകളും കുട്ടികളും മുതിർന്നവരും അടങ്ങുന്ന ജനാവലിയോടു, പൗരത്വഭേദഗതി നിയമത്തെക്കുറിച്ച്, ഇന്ത്യ എന്ന ആശയത്തെ വീണ്ടെടുക്കേണ്ടതിനെക്കുറിച്ച്, ബഹുസ്വരതയെക്കുറിച്ചു, ഭരണഘടനയുടെ ഭാവിയെക്കുറിച്ച് ഒക്കെ ജ്യോതി സ്വതസിദ്ധമായ ശൈലിയിൽ, ആർജ്ജവത്തോടെ സംസാരിക്കുമ്പോൾ അത് കേരളത്തിലെ യുവരാഷ്ട്രീയ പ്രവർത്തകർക്കിടയിൽ ഒരു പുതിയ ഭാവുകത്വമാണ് രൂപപ്പെടുത്തുന്നത്.
ജ്യോതിയുടെ ജൈവികവും, നൈതികവും, ഉറച്ച പ്രത്യയ ശാസ്ത്രബോധ്യത്തിൽ ഊന്നിയതുമായ ഇടപെടലുകൾ ഒരർത്ഥത്തിൽ രാഷ്ട്രീയ കേരളത്തിലെ സ്ത്രീകൾക്കിടയിൽ അപൂർവമായി മാത്രം കാണുന്ന ഒന്നാണ്. കേരളത്തിന്റെ പൊതു മണ്ഡലത്തിൽ വ്യക്തമായ മേല്‍ക്കോയ്മയുള്ള ഇടതുപക്ഷ ഇക്കോസിസ്റ്റത്തിന്റെ സംരക്ഷണത്തിനു പുറത്താണ് ജ്യോതി. എന്നിട്ടും കക്ഷി രാഷ്ട്രീയഭേദമന്യേ പൊതുസമൂഹത്തിന്റെ ആദരവിന് ജ്യോതിയെ അർഹയാക്കുന്നതു അവരുടെ നിലപാടുകളിലെ വ്യക്തതയും, സമൂഹത്തോടുള്ള ആത്മാർത്ഥമായ പ്രതിബദ്ധതയുമാണ്.
അധികാരത്തോടും സ്ഥാനമാനങ്ങളോടും ഉള്ള നിർമമത രാഷ്ട്രീയത്തിലും പൊതുപ്രവർത്തന രംഗത്തും പൊതുവേ അപൂർവമാണ്. ജ്യോതി രാധികാ വിജയകുമാർ സമാനതകൾ ഇല്ലാത്ത പൊതുപ്രവർത്തക ആകുന്നതു ഇവിടെയാണ്. കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ ഭാഗമാണെങ്കിൽ കൂടി ജ്യോതി ഇപ്പോൾ കോൺഗ്രസ്സിന്റെ ഒരു ഔദ്യോഗിക പദവിയിലും ഇല്ല. ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോയില്ല. KPCC ലിസ്റ്റും, ഹൈക്കമാണ്ട് ഇടപെടലുകളും, ഗ്രൂപ്പ് വഴക്കുകളും ഒന്നും ജ്യോതിയെ ബാധിക്കുന്നതേയില്ല. കോൺഗ്രസ്സിൽ പലപ്പോഴും നേതാക്കന്മാരെ സൃഷ്ടിച്ചതും നിലനിർത്തിയതും രക്ഷാകർത്തിത്വ രാഷ്ട്രീയത്തിന്റെ വൈയക്തികവും സാമൂഹ്യവുമായ തലങ്ങൾ ആണ്. അല്ലാതെ ആര്‍ജ്ജവമുള്ള നിലപാടുകൾ അല്ല. ജ്യോതി ഈ പരമ്പരാഗത ചട്ടക്കൂടിൽ നിന്നും പൂർണ്ണമായി പുറത്തു കടന്ന ഒരു സ്ത്രീ ആണ്. ജനങ്ങളോട് സംവദിക്കാനും, പൊതുപ്രവർത്തനം നടത്താനും സ്ഥാനമാനങ്ങൾ അനിവാര്യമല്ല എന്നാണ് എന്നും ജ്യോതിയുടെ നിലപാട്. ജ്യോതി വിശ്വസിക്കുന്നത് നൈതികവും മതനിരപേക്ഷവുമായ ഒരു ലിബറൽ transformative പൊളിറ്റിക്സിൽ ആണ്.
ഓരോ രാഷ്ട്രീയപ്രവർത്തകരും സ്വയം പരിവർത്തനത്തിനു വിധേയമായിക്കൊണ്ട് പൊതുവിടങ്ങളെ കൂടുതൽ ജനാധിപത്യവല്ക്കരിക്കുകയും മതേതരവല്ക്കരിക്കുകയും ആണ് ചെയ്യേണ്ടത് എന്ന് ജ്യോതി വിശ്വസിക്കുന്നു. കോൺഗ്രസ്സ് പാർട്ടിയിലെ യുവതലമുറയെ അങ്ങനെ കൂടുതൽ സ്ത്രീപക്ഷവും ജനപക്ഷവും, മതേതരവും ആക്കാനുള്ള എളിയ ശ്രമങ്ങൾ ആണ് ജ്യോതിയുടെ ഓരോ ചെറിയ ചുവടുവെയ്പ്പും. യുവാക്കളുമായുള്ള സംവാദങ്ങളിൽ ഒക്കെ അത് കൃത്യമായി ജ്യോതി പറയുന്നുമുണ്ട്.അതുകൊണ്ടാണ് യുവാക്കളും വിദ്യാർത്ഥികളും ജ്യോതിയുടെ പ്രസംഗങ്ങളും ക്ലാസ്സുകളും അത്രമേൽ ഇഷ്ടപ്പെടുന്നത്. അത് നേരിട്ട് കണ്ടു ബോധ്യപ്പെട്ടതുകൊണ്ടാണ് ഇത് എഴുതുന്നത്. കോണ്ഗ്രെസിലെ ബൂത്ത് തല കുടുംബസംഗമം മുതൽ ജില്ലാ-സംസ്ഥാന യോഗങ്ങളിൽ വരെ, മുസ്ലിംലീഗ് മുതൽ പുകാസ വരെയുള്ളവരുടെ പൗരത്വഭേദഗതി നിയമ വിരുദ്ധ സമ്മേളനങ്ങളിൽ ജ്യോതി ഒഴിവാക്കാനാവാത്ത സാന്നിധ്യമായത് അതിഗംഭീരമായ പ്രസംഗങ്ങളിലൂടെയും, നിലപാടുകളിലെ വിട്ടുവീഴ്ച്ചയില്ലായ്മയും കൊണ്ടാണ്. ശബരിമല വിഷയത്തിലായാലും, പൗരത്വഭേദഗതി നിയമത്തെകുറിച്ച് ആയാലും ജ്യോതിയുടെ നിലപാട് എപ്പോഴും ഭരണഘടനാമൂല്യങ്ങളിൽ ഊന്നി നിന്നുകൊണ്ടായിരുന്നു.
നമ്മുടെ രാഷ്ട്രീയ ഭൂമികയിൽ, കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ആണത്ത ഉൽഘോഷണങ്ങളും പിതൃബിംബങ്ങളും, പൗരുഷപ്രകടനങ്ങളും അരങ്ങുതകർക്കുമ്പോൾ ആണ് ജ്യോതി പെണ്മയുടെ രാഷ്ട്രീയവുമായി വേറിട്ട് നില്‍ക്കുന്നത്. ഏഴു വയസ്സുകാരനായ മകനെയും കൂട്ടിയാണ് ജ്യോതി പല വേദികളിലും പ്രസംഗിക്കുന്നത്. കേരളരാഷ്ട്രീയത്തിലെ അപൂർവവും ചേതോഹരവുമായ കാഴ്ച ആണത്. ജ്യോതിയുടെ വേറിട്ട രാഷ്ട്രീയഭാഷയുടെ, വ്യവഹാരത്തിന്റെ പ്രസക്തി ഇവിടെയാണ്.
കേരളത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തിലെ വേദിയിലും, അരങ്ങിലും നിന്നും അകന്നുപോകുന്ന സ്ത്രീകളെ തിരിച്ചു കൊണ്ടുവരാനും, അതുവഴി ലിംഗനീതിയുടെ രാഷ്ട്രീയം കൂടുതൽ ചർച്ച ചെയ്യപ്പെടാനും ഇത്തരം ഇടപെടലുകൾക്ക് കഴിയും. പ്രതിരോധ സംഗമങ്ങളിലെ വർദ്ധിച്ചു വരുന്ന സ്ത്രീ പങ്കാളിത്തം അതാണ് കാണിക്കുന്നത്.
രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്ന് പറഞ്ഞത് ബിസ്മാർക്ക് ആണ്. പക്ഷേ, സത്യാനന്തര കാലത്ത് രാഷ്ട്രീയം അതോടൊപ്പം പ്രകടനപരതയുടെകൂടി കലയാണ്. അതുകൊണ്ടാണ് ഉറച്ച നിലപാടുകളെക്കാൾ, നീതിബോധത്തെക്കാൾ, ജനങ്ങളോടുള്ള പ്രതിബദ്ധതയേക്കാൾ ഏറെ കൃത്യസമയത്ത്, ബുദ്ധിപൂർവം പ്ലാൻ ചെയ്യപ്പെടുന്ന 'പൊളിറ്റിക്കൽ മാർക്കറ്റിങ് ' പലപ്പോഴും രാഷ്ട്രീയ വിജയികളെയും നേതാക്കന്മാരെയും സൃഷ്ടിക്കുന്നതും.ചാനൽ മുറികളിൽ നിന്ന് നേതാക്കന്മാർ ഉടലെടുക്കുന്ന ഒരു കാലത്താണ്, ഇത്തരം പൊളിറ്റിക്കൽ ഗിമ്മിക്കുകളെ ഒക്കെ പാടെ അപ്രസക്തം ആക്കികൊണ്ടു തെരുവിൽ നിന്നും, ജനപക്ഷത്തു നിന്നും ഒരു പാർട്ടിയുടെയും ഔദ്യോഗിക സ്ഥാനങ്ങളിൽ ഇല്ലാത്ത ഒരു ഓർഗാനിക് ലീഡർ ആയി ജ്യോതി ഉയർന്നു വരുന്നത്. അതോടൊപ്പം അക്കാദമിക രംഗത്തെ മികവും പ്രൊഫഷണലിസവും ജ്യോതിയുടെ മാത്രം പ്രത്യേകതകളാണ് . സിവിൽ സർവീസ് കോച്ചിങ് രംഗത്തെ പ്രഗത്ഭയായ അദ്ധ്യാപികയായും, മോക്ക് ഇന്റർവ്യൂകളിലെ വിഷയ വിദഗ്ധയായും, ദൂരദർശൻ ആങ്കർ ആയും, മിടുക്കിയായ വക്കീൽ ആയും ജ്യോതി നമുക്ക് മുന്നിൽ നിവർന്നു നിൽക്കുന്നുണ്ട്. സർവോപരി പ്രസംഗത്തിലെ അസാധാരണ മികവ് പരിഭാഷയിലും പുലർത്തുന്ന പ്രതിഭയാണ് ജ്യോതി. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പ്രസംഗങ്ങൾ ജ്യോതി പരിഭാഷപെടുത്തിയത് അത്രമേൽ മനോഹരവും വൈകാരികവുമായിട്ട് ആയിരുന്നു. കേരള രാഷ്ട്രീയ മണ്ഡലത്തിൽ മറ്റൊരു സ്ത്രീക്കും അവകാശപ്പെടാൻ കഴിയാത്ത സാന്നിദ്ധ്യമാണത്, ജ്യോതിക്കു മാത്രം അവകാശപെട്ടത്.
ജ്യോതി ഉയർത്തിപ്പിടിക്കുന്ന transformative politics ആണ് കോൺഗ്രസ്സിന്റെ നിലനിൽപ്പിന് ഇക്കാലത്ത് ഏറ്റവും അനിവാര്യം. അത് അവർ തിരിച്ചറിയുമെന്നു പ്രതീക്ഷിക്കാം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍