ആൾക്കൂട്ടത്തിൽ വെച്ച് നിരാലംബയായ സ്ത്രീയെ മർദ്ദിച്ച് അവശയാക്കുമ്പോൾ മിണ്ടാതിരിക്കും; അപകടത്തിൽ പരിക്കേറ്റ് ജീവന് വേണ്ടി കേഴുമ്പോൾ തിരിഞ്ഞു നോക്കാതെ നടക്കും; ഉത്തരേന്ത്യയിലെ അക്രമങ്ങളിൽ സോഷ്യൽ മീഡിയയിൽ വാതോരാതെ സംസാരിക്കും; മലയാളി മനസിൽ നിന്നും മനുഷ്യത്വം ചോർന്നുപോകുമ്പോൾ
ടി കെ പ്രഭാകരൻ
മലയാളി മനസിൽ അവശേഷിച്ചിരുന്ന മനുഷ്യത്വം പോലും ചോർന്നുപോകുന്നുവെന്നാണ് സമീപദിവസങ്ങളിൽ ആവർത്തിച്ചുണ്ടായ സംഭവങ്ങളോരാന്നും ഓർമിപ്പിക്കുന്നത്. സഹജീവികൾക്കു നേരെയുണ്ടാകുന്ന ക്രൂരതകളും അവർ അനുഭവിക്കുന്ന വേദനകളും പീഡനങ്ങളും നേരിൽ കണ്ടാസ്വദിച്ച് നിർവൃതിയടയുന്ന സമൂഹമായി നമ്മൾ മാറുകയാണെന്ന സന്ദേഹമുയർത്തുകയാണ് കൊച്ചിയിൽ അടുത്തടുത്ത ദിവസങ്ങളിലുണ്ടായ രണ്ട് സംഭവങ്ങളും തൃശൂർ ഇരിങ്ങാലക്കുടയിൽ നടന്ന മറ്റൊരു സംഭവവും.
കൊച്ചി നഗരമധ്യത്തിൽ കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ നോക്കിനിന്ന ആൾക്കൂട്ടവും കൊച്ചിയിലെ വൈപ്പിനിൽ മനോദൗർബല്യമുള്ള വീട്ടമ്മയെ അയൽവാസികളായ സ്ത്രീകൾ ക്രൂരമായി മർദിക്കുമ്പോൾ തടയാതിരുന്ന ജനക്കൂട്ടവും മലയാളികളുടെ മരവിച്ച മനസാക്ഷിയുടെ പ്രതീകങ്ങളാണ്. തൃശൂർ ഇരിങ്ങാലക്കുടയിൽ സഹോദരിയെ അപമാനിച്ചതിനെ ചോദ്യം ചെയ്ത യുവാവിനെ ആൾക്കൂട്ടം നോക്കിനിൽക്കെ ക്രൂരമായി മർദിച്ച സംഭവവും മനുഷ്യത്വമില്ലാത്ത മലയാളിയുടെ സ്വാർത്ഥമനസ് വിചാരണ ചെയ്യപ്പെടാൻ ഇടവരുത്തിയിട്ടുണ്ട്.
മർദനത്തിനിരയായ സുജിത് എന്ന യുവാവ് പിന്നീട് മരണപ്പെടുകയായിരുന്നു. യുവാവിനെ മൃഗീയമായി മർദിക്കുകയായിരുന്ന ആളെ ആൾക്കൂട്ടത്തിൽ നിന്നും ഒരാളെങ്കിലും തടഞ്ഞിരുന്നെങ്കിൽ ആ ചെറുപ്പക്കാരൻ ഇന്നും ഈ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടാകുമായിരുന്നു. അനീതികൾക്കും അക്രമങ്ങൾക്കുമെതിരെ ഫേസ്‌ബുക്കിലും മറ്റും ഘോരഘോരം പ്രതികരിക്കുകയും വാക്കുകളിലൂടെ കൊന്ന് കൊവലിളിക്കുകയും ചെയ്യുന്ന വീരശൂരപരാക്രമികൾ ആയിരക്കണക്കിനുണ്ട്. എന്നാൽ നേരിൽ കാണുന്ന അതിക്രമങ്ങൾ തടയാനും ജീവനുവേണ്ടി പിടയുന്നവരെ ആശുപത്രിയിലെത്തിക്കാനും ആരുമുണ്ടാകുന്നില്ല എന്നതാണ് അവസ്ഥയെന്നറിയുമ്പോൾ നമ്മളെയോർത്ത് നമ്മൾ തന്നെ ലജ്ജിക്കേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്.
ഉയർന്ന ബുദ്ധിയും ചിന്തയും സംസ്‌കാരവുമുണ്ടെന്ന് മേനി നടിക്കുന്ന മലയാളിസമൂഹത്തിൽ നിന്നും ചോർന്നുപോയ്ക്കൊണ്ടിരിക്കുന്ന മഹത്തായ ചില വികാരങ്ങളുണ്ട്. സ്നേഹം, കാരുണ്യം, മനുഷ്യത്വം എന്നീ പേരുകളിലാണ് അത് അറിയപ്പെടുന്നത്. നിർഭാഗ്യവശാൽ മാനുഷികമായ ഈ മൂന്നുഗുണങ്ങളും നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് കൊച്ചിയിൽ നടന്ന രണ്ടുസംഭവങ്ങളും. നഗരമധ്യത്തിലെ ബഹുനില കെട്ടിടത്തിൽ നിന്നും ചുഴലിയെ തുടർന്ന് തലചുറ്റി താഴെ വീണ് മരണത്തോട് മല്ലടിച്ചുകൊണ്ടിരുന്ന മനുഷ്യനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ നോക്കി നിന്ന ആ ജനക്കൂട്ടം നമ്മുടെ നാട്ടിൽ മനസാക്ഷി അവശേഷിച്ചവരിൽ ഉളവാക്കുന്ന ഉത്ക്കണ്ഠകളും ആശങ്കകളും ഏറെ വലുതാണ്. മനുഷ്യത്വമില്ലാത്തവരും മനസാക്ഷി മരവിച്ചവരുമായ തലമുറയാണ് ഇവിടെ വാർത്തെടുക്കപ്പെട്ടുകൊണ്ടിരിക്കുന്ന തിരിച്ചറിവ് ഭാവിയെ ഏറെ ഭീതിയോടെ നോക്കിക്കാണാനുള്ള സാഹചര്യമാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
കൊച്ചി പത്മ ജംഗ്ഷനിലെ സ്വകാര്യഹോട്ടലിന്റെ നാലാംനിലയിൽ നിന്നും വീണ സജി ആന്റോ എന്ന നാൽപ്പത്തേഴുകാരൻ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിലേക്ക് വീഴുകയും അവിടെ നിന്ന് നടപ്പാതയിലേക്ക് പതിക്കുകയുമായിരുന്നു. നിരവധി പേർ ഈ സമയത്ത് സജി വീണുകിടന്ന ഭാഗത്തുണ്ടായിരുന്നുവെങ്കിലും ആരും ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. സജി ജീവനുവേണ്ടി പിടയുമ്പോൾ അതുനോക്കി ആസ്വദിക്കാനും സെൽഫിയെടുക്കാനും മത്സരിച്ചവർ. കണ്ടിട്ടും കാണാത്തതുപോലെ നടന്നുനീങ്ങിയവർ. എത്തിനോക്കിയ ശേഷം പിന്തിരിഞ്ഞുനടന്നവർ. നിർത്തിയിട്ട ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങൾ സ്ഥലത്തുനിന്നും നീക്കം ചെയ്ത ശേഷം കാഴ്ചക്കാരായി മാറിയ ഡ്രൈവർമാർ. അങ്ങനെ വ്യത്യസ്ത മേഖലകളിലുള്ള ആളുകളെല്ലാം മനുഷ്യത്വമില്ലായ്മയിൽ ഒറ്റക്കെട്ടാണെന്ന് ബോധ്യപ്പെടുത്തിയ
അഭിശപ്തദിനം.
രക്തം വാർന്ന് മരണത്തോടടുക്കുന്ന മനുഷ്യനെ വീഡിയോയിൽ പകർത്തി ഫേസ്‌ബുക്കിൽ എത്ര ലൈക്കും ഷെയറും നേടാനാകുമെന്ന് ചിന്തിച്ചുകൊണ്ടിരുന്ന മനുഷ്യരൂപമുള്ള ഇരുകാലിമൃഗങ്ങൾക്കിടയിലേക്കാണ് അബഹിഭാഷകയായ അഡ്വ. ആർ രഞ്ജിനി എന്ന അഭിഭാഷക മാലാഖയെ പോലെ കടന്നുവന്നത്. അവിടെ കൂടിനിന്നിരുന്ന നപുംസകജന്മങ്ങളോട് രഞ്ജിനി വീണുകിടക്കുന്നയാളെ ആശുപത്രിയിലെത്തിക്കാൻ അപേക്ഷിച്ചിട്ടുപോലും ആരും ഇത് ഗൗനിച്ചില്ല. ഒടുവിൽ അതുവഴി വന്ന കാർ രഞ്ജിനി തടഞ്ഞുനിർത്തുകയും സജീയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആ സമയത്ത് രഞ്ജിനി വന്നില്ലായിരുന്നുവെങ്കിൽ ആരും സഹായിക്കാനില്ലാതെ സജി അവിടെ തന്നെ പിടഞ്ഞുമരിക്കുമായിരുന്നു.
വൈപ്പിനിൽ മനോദൗർബല്യമുള്ള സ്ത്രീയെ നാട്ടുകാരികളായ മൂന്നുസ്ത്രീകൾ ചേർന്ന് ക്രൂരമായി മർദിക്കുകയും കാൽവെള്ളയിൽ ചട്ടുകം ചൂടാക്കി പൊള്ളിക്കുകയും ചെയ്ത സംഭവം കാണാൻ നിരവധി ആളുകളാണ് തടിച്ചുകൂടിയത്. മുന്നിൽ നടന്ന ഈ കൊടിയ അനീതിയെ ചെറുക്കാൻ ആരും മുന്നോട്ടുവന്നില്ല. പൊലീസ് പോലും ഈ പ്രശ്നത്തിൽ സ്വീകരിച്ചത് ദയാരഹിതമായ സമീപനമായിരുന്നു. വീട്ടമ്മയുമായുണ്ടായ തർക്കത്തെ തുടർന്ന് നാട്ടുകാരിൽ ചിലർ പൊലീസിൽ പരാതി നൽകിയപ്പോൾ അക്മാസക്തയാകുന്ന സ്ത്രീയെ മുട്ടിന് താഴെ അടിച്ച് കീഴ്പ്പെടുത്താൻ നിർദേശിച്ച പൊലീസിന്റെ വിവരദോഷത്തെ ഓർക്കുമ്പോൾ അമർഷവും സഹതാപവും ഒരുപോലെ തോന്നുന്നു. മാനസികനില ശരിയല്ലാത്തവരോട് കാണിക്കുന്ന അക്രമങ്ങളും ക്രൂരതകളും ഗുരുതരമായ ക്രിമിനൽകുറ്റമാണെന്നിരിക്കെ അത്തരം കുറ്റകൃത്യങ്ങൾ തടയാനും ഇരകൾക്ക് നീതി നൽകാനും ഉത്തരവാദപ്പെട്ട പൊലീസുകാർ തന്നെ കുറ്റത്തിന് പ്രേരണ നൽകുന്ന സ്ഥിതി എത്രമാത്രം ഭയാനകമാണെന്നോർക്കണം.
കേരളത്തിന് പുറത്തുള്ള തിരക്കേറിയ നഗരങ്ങളായ ബാംഗൽരിലും മുംബൈയിലും ആർക്ക് എന്തുസംഭവിച്ചാലും ഒരാളും തിരിഞ്ഞുനോക്കാറില്ലെന്ന് നമുക്കറിയാം. അവിടെ നിന്നും പുറത്തുവരുന്ന വാർത്തകളെല്ലാം അത്തരത്തിലുള്ളതാണ്. പട്ടാപ്പകൽ ഒരാളെ പൊതിരെ തല്ലിയാലും കുത്തിക്കൊന്നാലും അവിടങ്ങളിൽ എത്ര ജനക്കൂട്ടമുണ്ടായാലും തടയാൻ ശ്രമിക്കില്ല. മൃതപ്രായമാക്കി ജനമധ്യത്തിലേക്ക് എറിഞ്ഞുകൊടുത്താലും ആരും ആശുപത്രിയിലെത്തിക്കില്ല. ഇന്ത്യയിലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം ജനക്കൂട്ടത്തിന് മുന്നിൽ എത്രയോ കൊലപാതകങ്ങളും അക്രമങ്ങളും നടക്കുന്നു. ഇതൊക്കെ കേൾക്കുമ്പോൾ മലയാളികൾ സ്വതസിദ്ധമായ പുഛഭാവത്തോടെ പറയുന്ന ഒരു പൊതുവാചകമുണ്ട്. അവിടങ്ങളിലൊക്കെ അങ്ങനെയാണ് നമ്മുടെ കേരളം പോലെയല്ല എന്ന്. അതായത് നമ്മൾ മലയാളികൾ മനുഷ്യത്വമുള്ളവരാണെന്നും ആരെയും തല്ലുന്നതും കൊല്ലുന്നതും നോക്കിനിൽക്കുന്നവരല്ലെന്നും വഴിയിൽ വീണുകിടക്കുന്നവരെ ആശുപത്രിയിലെത്തിക്കുന്നവരും ആണെന്നാണ് ഈ അവകാശവാദത്തിന്റെ അർത്ഥം.
ആപത്തിലകപ്പെടുന്നവരെ സഹായിക്കുന്ന മനസ്ഥിതി കൈവിടാത്ത സാമൂഹികസംസ്‌കാരം സമീപകാലം വരെ നമുക്കുണ്ടായിരുന്നതിനാൽ ഈ അവകാശവാദം എവിടെയും ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. എന്നാൽ ഇനി കരുതിയിരുന്നേ മതിയാകൂ. കാരണം അത്രമേൽ നമ്മുടെയൊക്കെ പൊതുബോധത്തിൽ ആർദ്രത നഷ്ടമായിക്കൊണ്ടിരിക്കുന്നു. എവിടെയും അരക്ഷിതാവസ്ഥയാണെന്നും വീണുപോയാൽ എഴുന്നേൽപ്പിക്കാൻ ഒരുകരം പോലും നീണ്ടുവരില്ലെന്നുമുള്ള മനസിന്റെ ഓർമപ്പെടുത്തലുമായി മാത്രമേ എങ്ങോട്ടും യാത്രപോകാൻ സാധിക്കുകയുള്ളൂ. എല്ലാവരും കയ്യൊഴിയുമ്പോൾ ഒരു രഞ്ജിനി കാരുണ്യത്തിന്റെ വിരൽതുമ്പുമായി എല്ലായിടത്തും ഉണ്ടായിക്കൊള്ളണമെന്നില്ല.
കൊച്ചിയിലുണ്ടായ ആൾക്കൂട്ടനിഷ്‌ക്രിയത്വം കേരളത്തിലെ ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തെ പലഭാഗങ്ങളിലും സമാനരീതിയിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാലുമാസം മുമ്പ് കാസർകോട് ജില്ലയിലെ ചെറുവത്തൂരിൽ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റയാളെ
ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ ഈ രംഗം ആൾക്കൂട്ടം മൊബൈലിൽ പകർത്തിയത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. അവസാനം ഏതോ ഒരു വ്യക്തി പരിക്കേറ്റയാളെ തന്റെ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചികിത്സ ലഭിക്കാൻ വൈകിയത് മരണത്തിന് കാരണമാവുകയാണുണ്ടായത്.
മനുഷ്യത്വത്തിന് നിരക്കാത്ത ഇത്തരം പ്രവണതകൾ കേരളീയസമൂഹത്തിൽ വർധിക്കുമ്പോഴും മനുഷ്യനന്മയുടെ ഉദാത്തമായ പ്രതീകങ്ങളായി സമൂഹത്തിൽ പ്രകാശം പരത്തുന്നവരുമുണ്ട്. എന്നാൽ അതുകൊണ്ടുമാത്രമായില്ല. ഏതുസമയത്തും എവിടെയും എന്തും സംഭവിക്കാവുന്ന അവസ്ഥയിൽ ചുറ്റിനും ആളുകളുണ്ടായിട്ടും സഹായം കിട്ടാതെ പോകുന്ന സ്ഥിതിവിശേഷം ഉണ്ടാകാതിരിക്കാനുള്ള മാനവികതാബോധത്തിന്റെ കൂട്ടായ്മകൾ ശക്തിപ്പെടേണ്ടത് അനിവാര്യമാണ്. പൊതു ഇടങ്ങളിലെ ആൾക്കൂട്ടമനസുകളിൽ സഹജീവിസ്നേഹവും മാനുഷികബോധവും ചോർന്നുപോകുന്നുവെങ്കിൽ അത് ഒരിക്കലും അനുവദിക്കപ്പെടാൻ പാടില്ല. കാരണം നാളെ ആർക്കും ഇങ്ങനെയുള്ള അനുഭവമുണ്ടാകാം. ജീവന് വേണ്ടി കേഴുന്ന സഹജീവിയെ അവഗണിച്ചുമുന്നോട്ടുപോകുന്നവർക്കും ഇതുപോലുള്ള സാഹചര്യങ്ങളെ നേരിടേണ്ടിവന്നേക്കാം.
ഒരാൾ വീണുകിടക്കുന്നതുകണ്ടാൽ ഇയാളെ രക്ഷപ്പെടുത്തുന്നതുകൊണ്ട് തനിക്കെന്തുനേട്ടമെന്ന് ചിന്തിച്ച് എല്ലാവരും പിന്തിരിഞ്ഞാൽ ആ സ്വാർത്ഥത പൊതുസ്വഭാവമായി മാറും. അത് അങ്ങനെ ചിന്തിക്കുന്നവരുടെ ജീവിതത്തിലും വിപരീതഫലമുണ്ടാക്കും. അപകടത്തിൽപെടുന്നവരെ
ആശുപത്രിയിലെത്തിച്ചാൽ അത് പിന്നീട് അത് നിയമപ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്ന ഭയവും സഹായമനസ്ഥിതി ഉപേക്ഷിക്കാൻ സമൂഹത്തിലെ ഭൂരിഭാഗത്തെയും പ്രേരിപ്പിക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. അക്രമത്തിനിരയാവുകയോ അപകടത്തിൽ പരിക്കേൽക്കുകയോ ചെയ്ത ആളെ ആശുപത്രിയിലെത്തിച്ച് പിന്നീട് ആ വ്യക്തിക്ക് മരണം സംഭവിച്ചാൽ പൊലീസ് വേട്ടയാടുമെന്നും തങ്ങൾ പ്രകതികളാക്കപ്പെടുമെന്നും ചിന്തിക്കുന്നവരും ഇതുപോലുള്ള സന്ദർഭങ്ങളിൽ സ്വന്തം കാര്യം നോക്കുന്ന മാനസികാവസ്ഥയിലെത്തുന്നു. സഹായം നൽകിയതിന്റെ പേരിൽ പൊലീസ് സ്റ്റേഷനും കേസുമായി ജീവിതം തള്ളിനീക്കുന്നതിന്റെ ദുരനുഭവകഥകളായിരിക്കും ഇവരിൽ നിറഞ്ഞുനിൽക്കുക.
ഇവിടെ ഭരണകൂടവും പൊലീസും ഈ വിഷയങ്ങളിൽ പൊതുജനങ്ങളിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളും ആശങ്കകളും അകറ്റാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ജനമൈത്രി പൊലീസിനെ ഉപയോഗിച്ച് ഇക്കാര്യത്തിൽ മതിയായ ബോധവത്കരണം നടത്കണം. അപകടത്തിൽപെട്ടവരെയും മറ്റും സഹായിക്കുന്നവർക്ക് ലഭിക്കുന്ന നിയമ പരിരക്ഷയെക്കുറിച്ച് അവബോധമുണ്ടാക്കണം. ഇന്നത്തെ സാഹചര്യത്തിൽ ഈ രീതിയിലുള്ള പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്. കൊച്ചി സംഭവം മറ്റുചില ഓർമപ്പെടുത്തലുകൾ കൂടി നൽകുന്നുണ്ട്.
ബസ് യാത്രക്കിടയിൽ കൈക്കുഞ്ഞുമായി നിൽക്കുന്ന യുവതികൾക്കും വയോധികകൾക്കും സ്ത്രീകൾ സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിനെ പുരുഷസമൂഹം വിമർശിക്കാറുണ്ട്. പുരുഷന്മാരുടെ അത്ര ദയ പോലും സ്ത്രീകൾക്കില്ലെന്ന് ഉദാഹരിക്കാൻ ഇക്കാര്യം പേർത്തും
പേർത്തും പറയാറുണ്ട്. എന്നാൽ ഒട്ടേറെ പുരുഷന്മാർ കാഴ്ചക്കാരായി നിന്നപ്പോഴാണ് വീണുപരിക്കേറ്റ് മരണാസന്നനായി കിടന്ന ആളെ രക്ഷിക്കാൻ ഒരു സ്ത്രീ മുന്നോട്ടുവന്നത് എന്നറിയുമ്പോൾ പുരുഷസമൂഹത്തോട് ചോദിക്കാനുള്ള ചോദ്യം ഇതാണ്...നാണമില്ലേ...പുരുഷന്മാരെന്ന് അഭിമാനിച്ച് നടക്കാൻ..തലകുനിക്കണം നിങ്ങൾ..ആദർശധീരയായ ആ സ്ത്രീയുടെ മാനവികബോധത്തിനും ഇഛാശക്തിക്കുംന്നിൽ..
Stories you may Like
- മാർക്കും മസ്ക്കും കൊമ്പുകോർക്കുമ്പോൾ!
- മുഖ്യമന്ത്രി പിണറായിയുടെ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പള വിവരം പുറത്തുവിട്ട് വി ഡി സതീശൻ
- മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘത്തിന്റെ കാലാവധി നീട്ടി
- സംഘപരിവാർ നേതാക്കളുടെയും അനുകൂലികളുടെയും പേജുകൾ ഹാക്ക് ചെയ്യാൻ ശ്രമം
- നിഷേധിച്ച് ബിനു അടിമാലി; ഫ്ളവേഴ്സിന്റെ ഫ്ളോറിലെ അടിയിൽ വിശദീകരണം ഇങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍