നെയ്മറുണ്ടെങ്കിലും ബ്രസീലിന് സാധ്യതയില്ല; ലോകകപ്പ് നേടാൻ യോഗ്യർ ഹോളണ്ട് തന്നെ
ബ്രസീലിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ഏതു ടീം ജയിക്കും എന്നൊരു പ്രവചനം നടത്തുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. എങ്കിലും, ഏതു ടീം ജയിക്കണമെന്നാണ് എന്റെ ആഗ്രഹം എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ബ്രസീൽ ജയിക്കണം എന്നാണെന്റെ ആഗ്രഹം. അങ്ങു ദൂരെ, ഭൂഗോളത്തിന്റെ മറുവശത്തുള്ള ബ്രസീൽ ജയിക്കണം എന്നു ഞാനാഗ്രഹിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യമുയർന്നേക്കാം. ഫുട്ബോളിനെപ്പറ്റി കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ കേട്ടിട്ടുള്ള പേരാണ്, പെലെ. പെലെ ബ്രസീലുകാരനായിരുന്നു. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് പന്തു തട്ടിക്കളിച്ചിരുന്നവരെല്ലാം പെലെയെപ്പോലെയാകണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. പന്ത്രണ്ടു വർഷത്തിനിടയിൽ ബ്രസീൽ മൂന്നു തവണ ലോകകപ്പു നേടി: 1958, 62, 70 എന്നീ വർഷങ്ങളിൽ. 1966ലെ കപ്പിൽ പ്രഥമറൗണ്ടിൽത്തന്നെ പുറത്തായ ബ്രസീൽ വീരോചിതമായ പ്രകടനത്തോടെ 1970ൽ വീണ്ടും കിരീടം നേടി. അതോടെ കേരളത്തിലെ ഫുട്ബോൾ പ്രേമികളൊന്നടങ്കം ബ്രസീലിന്റെ ആരാധകരായി മാറി. അന്ന് അവരുടെ ക്യാപ്റ്റനായിരുന്ന ജേർസിഞ്ഞോ ആകെ ഏഴു ഗോളടിച്ചു. ജേർസിഞ്ഞോ ആയിരുന്നു, ടോപ് സ്കോറർ. പെലെ നാലും.
1958-ൽ ഒരു ഗറിഞ്ചയുണ്ടായിരുന്നു. പിൽക്കാലത്തു വന്ന ഒരു സിനിമയിൽ പെലെയേക്കാൾ ഒരല്പം കൂടി ആകർഷകമായി കളിച്ചത് ഗറിഞ്ചയല്ലേ എന്നു പോലും തോന്നിച്ചിരുന്നു. ബ്രസീലിൽ എക്കാലവും പ്രസിദ്ധരായ കളിക്കാരുണ്ടായിരുന്നു. സോക്രട്ടീസ്, സീക്കോ, റൊമാറിയോ, ബെബറ്റോ, പിന്നെ ലോകകപ്പിൽ ഏറ്റവുമധികം ഗോളടിച്ച റൊണാൾഡോ (ഈയ്യിടെ ജർമ്മനിയുടെ ക്ലോസെ ആ റെക്കോർഡിനൊപ്പമെത്തി), റിവാൾഡോ, റൊണാൾഡിനോ, റോബർട്ടോ കാർലോസ്, ഡുംഗ...അങ്ങനെ നീളുന്നു ആ ലിസ്റ്റ്. ബ്രസീൽ ആകെ അഞ്ചു തവണ കപ്പു നേടിയതിനേക്കാൾ പ്രാധാന്യം ഞാൻ കല്പിക്കുന്നത് അവർ നാലു തവണ ഫെയർ പ്ലേ അവാർഡു വാങ്ങിയതിനാണ്. മഞ്ഞക്കാർഡും ചുവപ്പുകാർഡും ഒരൊറ്റ കളിയിൽ പോലും കാണേണ്ടി വരാഞ്ഞതിനാണ് ആ അവാർഡ്. മറ്റൊരു ടീമിനും ആ റെക്കോർഡു ഭേദിക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. ഇതിനകം നാലു തവണ മഞ്ഞക്കാർഡു കണ്ടു കഴിഞ്ഞതിനാൽ ഈ അവാർഡ് ഇത്തവണ ബ്രസീലിനു കിട്ടുകയില്ലെങ്കിലും ഫൗളിലല്ല, കളിയിലാണ് ബ്രസീൽ ശ്രദ്ധയൂന്നാറ്. ഒരിക്കൽ ബ്രസീലിന് 'മോസ്റ്റ് എന്റർടെയിനിങ് ടീ'മിനുള്ള അവാർഡും ലഭിച്ചു. ഒരു 'ജെന്റിൽ ജയന്റ്' ആണ് ബ്രസീൽ. ശാന്തനായ രാക്ഷസൻ!
ബ്രസീൽ കഴിഞ്ഞാൽ അർജന്റീനയാണ് എന്റെ അടുത്ത ഇഷ്ട ടീം. മാറഡോണയുടെ കാലത്താണ് അർജന്റീനയെ ശ്രദ്ധിച്ചു തുടങ്ങിയത്. മാറഡോണ എന്റെ ആരാധനാപാത്രമായിരുന്നു. 1986-ൽ ഇംഗ്ലണ്ടിനെതിരേയുള്ള ക്വാർട്ടർ ഫൈനലിൽ മാറഡോണ നേടിയ രണ്ടാമത്തെ ഗോൾ ഞാനൊരി#്ക്കലും മറക്കില്ല. ഇംഗ്ലണ്ടിന്റെ ഗോളിയുൾപ്പെടെ അഞ്ചു കളിക്കാരെ ഒറ്റയ്ക്കു വെട്ടിച്ചു മുന്നേറിയ ശേഷം മാറഡോണ അടിച്ചുകയറ്റിയതുപോലൊരു ഗോൾ പിന്നീടു ഞാൻ കണ്ട ഒരു ലോകകപ്പു മാച്ചിലും കാണാനിട വന്നിട്ടില്ല. അത്ര അതുല്യമായിരുന്നു, ആ ഗോൾ. അതുകൊണ്ടു തന്നെ ആ ഗോൾ ഈ നൂറ്റാണ്ടിലെ ഗോളായി അറിയപ്പെടുകയും ചെയ്തു. എന്നാൽ ഗോളടിക്കുന്നതിന് അല്പം മുൻപ് മാറഡോണ മറ്റൊരു ഗോളടിച്ചിരുന്നു. ഹെഡ്ഡു ചെയ്ത്. പക്ഷേ, കുറേ നാൾ കഴിഞ്ഞപ്പോൾ മാറഡോണ കുമ്പസാരം നടത്തി, ഹെഡ്ഡു ചെയ്യുന്നതിനിടയിൽ തന്റെ കൈയും പന്തിൽ സ്പർശിച്ചിരുന്നെന്ന്. 'എന്റെ ശിരസ്സ് അല്പവും ദൈവത്തിന്റെ കൈ അല്പവും' എന്നാണ് മാറഡോണ അതിനെ വിശേഷിപ്പിച്ചത്. 'ഹാന്റ് ഓഫ് ഗോഡ് ഗോൾ' എന്ന പേരിൽ അതു പിന്നീട് കുപ്രസിദ്ധമായി. അക്കാരണത്താൽ മാറഡോണയോട് എനിക്കുണ്ടായിരുന്ന ആരാധന വളരെക്കുറഞ്ഞു. എന്നാലിപ്പോൾ ലയണൽ മെസ്സിയെന്ന ഒരൊറ്റ കളിക്കാരൻ മൂലം അർജന്റീനയെ വീണ്ടും എനിക്കിഷ്ടമായി. മാറഡോണയുടെ ഡ്രിബ്ലിങ്ങിലുള്ള പാടവവും റോബർട്ടോ കാർലോസിന്റെ ഷോട്ടുകൾക്കുള്ള കഴിവും ഇവർ രണ്ടു പേർക്കുമില്ലാത്ത സ്പീഡും കൂടിച്ചേർന്നതാണു മെസ്സി. ഇവയ്ക്കൊക്കെപ്പുറമേ മുഖത്തെ കുസൃതിച്ചിരിയും. (ഈ അവസാനം പറഞ്ഞ ഗുണം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖത്തു ഞാൻ കണ്ടിട്ടില്ല.)
മുകളിൽ പറഞ്ഞിരിക്കുന്നത് എന്റെ ആശകളാണ്. എന്നാൽ ഗ്രൂപ്പു മത്സരങ്ങളിൽ ടീമുകൾ കാഴ്ച വച്ച പ്രകടനങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള ഒരു പ്രവചനത്തിലേയ്ക്ക് നമുക്കെത്താൻ ശ്രമിക്കാം. ഫുട്ബോളിലെ വിജയം കണക്കാക്കുന്നത് ഗോളുകളുടെ എണ്ണമാണ്. മിഡ്ഫീൽഡിൽ പല ടീമുകളും കസർത്തുകൾ പലതും കാണിച്ചെന്നു വരും. പക്ഷേ തങ്ങളുടെ കഴിവു മുഴുവനും ഉപയോഗിച്ച് ഗോളുകൾ അടിച്ചു കയറ്റുന്നില്ലെങ്കിൽ മിഡ്ഫീൽഡിലെ കസർത്തുകൾ കൊണ്ട് പ്രയോജനമില്ലാതെ പോകും. ഗോളടിക്കുക മാത്രമല്ല, ഗോൾ വഴങ്ങാതെ ഇരിക്കുകയും വേണം. പ്രീക്വാർട്ടറിൽ കടന്നിരിക്കുന്ന ടീമുകൾ എത്ര ഗോളുകൾ വീതം അടിച്ചെന്നും വഴങ്ങിയെന്നും അവയുടെ വ്യത്യാസമെത്രയെന്നും നമുക്കൊന്നു പരിശോധിക്കാം:
അടിച്ചത് വഴങ്ങിയത് വ്യത്യാസം
നെതർലന്റ്സ് : 10 3 7
കൊളമ്പിയ : 9 2 7
ഫ്രാൻസ് : 8 2 6
ജർമ്മനി : 7 2 5
ബ്രസീൽ : 7 2 5
അർജന്റീന : 6 3 3
കോസ്റ്റാറിക്ക : 4 1 3
ബെൽജിയം : 4 1 3
മെക്സിക്കോ : 4 1 3
ചിലി : 5 3 2
സ്വിറ്റ്സർലന്റ് : 7 6 1
അൾജീരിയ : 6 5 1
നൈജീരിയ : 3 3 0
ഉറുഗ്വായ് : 4 4 0
യു എസ് എ : 4 4 0
ഗ്രീസ് : 2 4 2
മുകളിൽ കൊടുത്തിരിക്കുന്ന ടേബിളനുസരിച്ച് നെതർലന്റ്സും കൊളമ്പിയയുമാണ് ഏറ്റവും നല്ല പ്രകടനം കാഴ്ച വച്ചിരിക്കുന്ന ടീമുകൾ. വ്യത്യാസം ഏഴു ഗോളുകൾ വീതം. തുടർന്നു വരുന്നു, ഫ്രാൻസ്. ഈ മൂന്നു ടീമുകളുടെ പുറകിൽ വരുന്ന ജർമ്മനിയും ബ്രസീലും ഒരേ നിലയിലാണുള്ളത്. ഈ അഞ്ചു ടീമുകളുടേയും പിന്നിലാണ് അർജന്റീന. സ്വിറ്റ്സർലന്റ് ഏഴു ഗോളുകളും അൾജീരിയ ആറു ഗോളുകളും അടിച്ചിരിക്കുന്നതും വിസ്മരിക്കുക സാധ്യമല്ല. സ്വിറ്റ്സർലന്റ് അർജന്റീനയേക്കാൾ ഒരു ഗോൾ കൂടുതലടിച്ചപ്പോൾ അൾജീരിയ അർജന്റീനയുടേതിനു തുല്യമായ ഗോളുകളടിച്ചു. എങ്കിലും ആഫ്രിക്കയിൽ നിന്നുള്ള ഒരു ടീം കപ്പു നേടുന്ന കാര്യം ആലോചിക്കാവുന്ന സ്ഥിതിയിൽ ആഫ്രിക്കൻ ഫുട്ബോൾ എത്തിയിട്ടില്ല.
ക്വാർട്ടർ ഫൈനലിലെ ലൈനപ്പ് ഒന്നൂഹിച്ചു നോക്കാം.
(1) ബ്രസീൽ ത കൊളമ്പിയ
(2) ഫ്രാൻസ് ത ജർമ്മനി
(3) നെതർലന്റ്സ് ത കോസ്റ്റാറിക്ക
(4) അർജന്റീന ത ബെൽജിയം
സെമിഫൈനൽ ലൈനപ്പിന്റെ കാര്യമോർക്കുമ്പോൾ ഭയാശങ്കകളുണ്ടാകുന്നുണ്ട്. കാരണം, ബ്രസീലിനെ ഉൾപ്പെടുത്താൻ കഴിയുന്നില്ല. കൊളമ്പിയയെന്ന കടമ്പ ബ്രസീൽ കടക്കുമോയെന്ന കാര്യം സംശയമാണ്. താഴെപ്പറയുന്നതായിരിക്കാം.
സെമി ലൈനപ്പ്:
(1) കൊളമ്പിയ ത ഫ്രാൻസ്
(2) നെതർലന്റ്സ് ത അർജന്റീന
ഫൈനൽ:
കൊളമ്പിയ ത നെതർലന്റ്സ്: നെതർലന്റ്സ് ജയിക്കുന്നു.
ഇതിനു മറ്റൊരു കാരണം കൂടി ഞാൻ കാണുന്നുണ്ട്. ഗ്രൂപ്പുതലത്തിലുള്ള കളികളിൽ ഏറ്റവുമധികം ഫൗളുകൾ ചെയ്തിരിക്കുന്നത് നെതർലന്റ്സാണ്. 68 തവണ. അവർ അഞ്ചു തവണ മഞ്ഞക്കാർഡു കാണുകയും ചെയ്തു. (കൊളമ്പിയ രണ്ടു തവണ മാത്രം.) ഇത്രയധികം ഫൗളുകൾ ചെയ്തു കൂട്ടുന്ന ഒരു ടീമിൽ ഗോളടിക്കാനുള്ള കഴിവും (ആകെ പത്തു ഗോളുകൾ) ഗോളുകൾ വഴങ്ങാതിരിക്കാനുള്ള കഴിവും (മൂന്നു ഗോളുകൾ മാത്രം) കൂടി ഒത്തു ചേരുമ്പോൾ ജയിക്കാനുള്ള സാധ്യത അവർക്കു കൂടുതലായിരിക്കും.
ബ്രസീലിന്റെ നാട്ടിൽ വച്ചുള്ള കളിയായതുകൊണ്ട് സ്വന്തം ജനതയുടെ പിന്തുണ ടീമിന് ആവേശം പകരുമെങ്കിലും, ആ ആവേശം ബ്രസീലിന്റെ ഗ്രൂപ്പുതലത്തിൽ നടന്ന കളികളിൽ കാര്യമായി പ്രതിഫലിച്ചു കണ്ടില്ല. മെക്സിക്കോയുമായുള്ള കളി ഗോൾരഹിത നിലയിലെത്തുകയാണുണ്ടായത്. ക്വാർട്ടർഫൈനലിൽ കൊളമ്പിയയേയും സെമിയിൽ ഫ്രാൻസിനേയും തോൽപ്പിക്കാൻ ബ്രസീലിന്നാകുമോ? സംശയമാണ്. ബ്രസീൽ ഫൈനലിൽ കടന്നു കൂടിയെന്നിരിക്കട്ടെ. എതിരാളി നെതർലന്റ്സായിരിക്കും. ബ്രസീലിനു നെതർലന്റ്സിനെ തോൽപ്പിക്കാനാകുമോ? സംശയമാണ്. ബ്രസീലിനു കപ്പു കിട്ടാനുള്ള സാധ്യത കാണുന്നില്ല. നെയ്മറുണ്ടായിട്ടും.
ഗ്രൂപ്പു തലത്തിലേതിൽ നിന്നും വിശേഷപ്പെട്ട പ്രകടനം നോക്ക് ഔട്ട് റെ#ൗണ്ടിൽ ടീമുകൾ കാഴ്ച വച്ച ചരിത്രമുണ്ട്. ഇത്തരം ചരിത്രമാവർത്തിച്ചാൽ മുന്നോട്ടു വരാൻ സാദ്ധ്യതയുള്ള ഒരു ടീമാണ് ജർമ്മനി. ജർമ്മനി മുന്നോട്ടു വന്നാൽ, ഫ്രാൻസ് പിൻതള്ളപ്പെടും. ജർമ്മനി കൊളമ്പിയയെ തോൽപ്പിച്ചാൽ പ്രയാസമാണ്, എങ്കിലും ഫൈനൽ നെതർലന്റ്സും ജർമ്മനിയും തമ്മിലാകാം. ജർമ്മനിക്ക് നെതർലന്റ്സിനെ പരാജയപ്പെടുത്താൻ കഴിയുമോ? സംശയമാണ്.
നെതർലന്റ്സിനു തന്നെയാണ് കപ്പു നേടാനുള്ള സാധ്യത കൂടുതൽ.
Stories you may Like
- ലോക ഫുട്ബോളിന്റെയും മക്കയായി സൗദി മാറുമ്പോൾ!
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- മലപ്പുറത്ത് പന്തു തട്ടാൻ മെസ്സിയെത്തും; അർജന്റീന ടീം രണ്ട് മത്സരങ്ങൾ കളിക്കും: മന്ത്രി
- രോഹിതുമാരും ഷമിമാരും ഒരിക്കലും ലോകകപ്പ് ജയിച്ചില്ലെങ്കിൽ അവരുടെ മഹത്വം കുറയുമോ?
- ബ്രസീലിയൻ പൊലീസിന്റെ ലാത്തി പിടിക്കാനൊരുങ്ങി എമി മാർട്ടിനെസ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്