പൗരത്വ നിയമത്തിന്റെ പേരിൽ മോദിയെ കോൺഗ്രസ് കടന്നാക്രമിച്ചപ്പോഴും കൈക്കൊണ്ടത് തന്ത്രപരമായ മൗനം; ഷഹീൻബാഗിലെ പ്രക്ഷോഭകരെ സന്ദർശിക്കാനും പോയില്ല; വർഗീയ ധുവീകരണത്തിനുള്ള ബിജെപിയുടെ അജണ്ടകൾ പ്രതിരോധിച്ചത് കുടിവെള്ളവും വൈദ്യുതിയും യാത്രാസൗജന്യവും അടക്കം ആപ്പ് സർക്കാറിന്റെ ജനക്ഷേമ പദ്ധതികൾ എടുത്തുകാട്ടി കൊണ്ട്; കളത്തിൽ ഇല്ലെന്ന പ്രതീതിയിൽ കോൺഗ്രസിനെ അവഗണിച്ചു; വർഗീയതയ്ക്ക് വികസനം കൊണ്ടു ചെക്ക് പറഞ്ഞ് അരവിന്ദ് കെജ്രിവാൾ ഹാട്രിക്ക് നേടിയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ എഴുപത് സീറ്റുകൾ എണ്ണികഴിയുന്നതോടെ മുഖ്യമന്ത്രി കേസരയിൽ എത്തുന്ന ഹാട്രിക്ക് നേടത്തിന് ഉടമായി അരവിന്ദ് കെജ്രിവാൾ മാറി. ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി മുന്നോട്ട് വെച്ച വികസന അജണ്ട തന്നെയാണ് പാർട്ടിയെ വൻ വിജയത്തിലേക്ക് എത്തിച്ചതും. ഡൽഹി ജനതയ്ക്ക് വികസനമുന്നേറ്റം മാത്രം ലക്ഷ്യം വെച്ചുകൊണ്ട് തെരുവിലിറങ്ങി പ്രചരണത്തിന് ഇറങ്ങിയ കെജ്രിവാളിന് ലക്ഷ്യം തെറ്റിയില്ല. വൻ ഭൂരിപക്ഷത്തോടെ വികസന നേട്ടത്തിന്റെ വിജയത്തിന്് തിരികൊളുത്തിയിരിക്കുകയാണ് ആപ്പ്.
തെരഞ്ഞെടുപ്പിൽ ആം ആദ്മി സർവശക്തിയുമെടുത്താണ് പൊരുതിയതെന്ന് നിസംശയം പറയാം. എതിർസ്ഥാനത്ത് ബിജെപി. എല്ലാ വർഗീയ അജൻഡകളും മുന്നോട്ടുകൊണ്ടുവന്നു. വർഗ്ഗീയപ്രചാരണം അഴിച്ചു വിട്ടതിന് പല തവണകളായി തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നേതാക്കൾക്ക് മുന്നറിയിപ്പും നൽകിയിരുന്നു എന്നാൽ കെജ്രിവാളിന്റെ ജനക്ഷേമപ്രവർത്തനങ്ങൾ എല്ല തരത്തിലുമുള്ള പ്രചാരണങ്ങളെയും നിഷ്പ്രഭമാക്കിയെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ വെളിവാക്കുന്നത്.
ബിജെപി. ഷഹീൻ ബാഗ്, അയോധ്യവിധി, സിഎഎ വിളിച്ചുകൂവിയപ്പോൾ കെജ്രിവാൾ മൊഹല്ലാ ക്ലിനിക്കുകളെക്കുറിച്ചും മറ്റു വികസന പദ്ധതികളെക്കുറിച്ചുമാണ് ബിജെപിയെ അതിജീവിച്ച് മുന്നോട്ട് വന്നത്. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ കാലത്താണു ഡൽഹി ദീർഘകാല വികസനത്തിനു സാക്ഷ്യംവഹിച്ചതെന്ന സന്ദേശം നൽകാനാണു കോൺഗ്രസ് ശ്രമിച്ചതും. എന്നാൽ കോൺഗ്രസിന് ഇത്തവണ തിരഞ്ഞെടുപ്പ് ചിത്രത്തില്ലാതെ പോയതും ഏറെ ശ്രദ്ധേയമായി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാർട്ടികൾക്ക് വോട്ട് നൽകുന്നതിന് പകരം വികസന മുന്നേറ്റത്തിന് വോട്ട് നൽകു എന്ന് അഭ്യർത്ഥിച്ചാണ് കെജ്രിവാൾ എത്തിയത്. കൂടാതെ, ആം ആദ്മി സർക്കാറിന്റെ വികസന നേട്ടങ്ങൾ വിശദീകരിച്ച് മുന്നോട്ട് വന്നത്. ഡൽഹിയിലെ എല്ലാ സ്കൂളുകളും പ്രവർത്തിക്കുന്നത് നല്ല നിലയിലാണ്. വീടുകളിൽ കുടവെള്ളം എത്തിക്കാൻ സർക്കാരിന് സാധിച്ചു. സർക്കാറിന് ചെയ്യാൻ സാധിക്കുന്നിടത്തെല്ലാം മാറ്റം കാെണ്ടുവരാൻ സാധിച്ചെന്നും വലിയൊരു നേട്ടമായി. കഴിഞ്ഞ എഴുപത് വർഷങ്ങളിൽ ആദ്യമായി ഡൽഹി ജനത വികസനത്തിനായി വോട്ട് രേഖപ്പെടുത്തുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം, ശുദ്ധജലം എന്നിവ തന്നെയായിരുന്നു ഇത്തവണയും എഎപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം.
ഡൽഹി നിവാസികൾക്ക് 24 മണിക്കൂർ വൈദ്യുതി മുടക്കമില്ലാതെ ലഭ്യമാക്കും, ഡൽഹി ജൻ ലോക്പാൽ ബിൽ പാസാക്കും, ഭരണഘടനാ സംരക്ഷണ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി മുഴുവൻ സ്കൂളുകളിലും ദേശഭക്തി ക്ലാസുകൾ സംഘടിപ്പിക്കും, സ്ത്രീസുരക്ഷയ്ക്കായുള്ള വർമ്മ കമ്മിറ്റി നിർദ്ദേശങ്ങൾ നടപ്പാക്കും, മൂവായിരം മൊഹല്ല സഭകൾ' രൂപീകരിക്കുമെന്നും, ശുചീകരണ സമയത്ത് തൊഴിലാളി മരിച്ചാൽ കുടുംബത്തിന് ഒരുകോടി ധനസഹായം വിതരണം ചെയ്യും തുടങ്ങിയവയാണ് പ്രകടനപത്രികയിലെ എഎപിയുടെ വാഗ്ദാനങ്ങൾ. മുൻ ഐആർഎസ് ഉദ്യോഗസ്ഥനും കൂടിയായ ഇന്ദ്രപ്രസ്ഥത്തിലെ അധികാര കേന്ദ്രത്തിലേക്ക് കെജ്രിവാൾ എത്തുന്നതോടെ വലിയൊരു പ്രതീക്ഷയിലാണ് ഡൽഹി ജനത.
കഴിഞ്ഞ തരിഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ ഏകദേശം തൊണ്ണൂറ് ശതമാനത്തോളം നടപ്പാക്കിയത് കെജ്രിവാൾ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. മെട്രോയിലും പൊതുഗതാഗങ്ങളിലും സൗജന്യയാത്ര സ്ത്രീകൾക്കായി നൽകിയതും സത്രീസുരക്ഷ ഉറപ്പു വരുത്താൻ സിസിടിവി സ്ഥാപിച്ചതും അതുവഴി കുറ്റകൃത്യങ്ങൾ കുറഞ്ഞതും സ്ത്രീ വോട്ടർമാരെയും ആകർഷിക്കുന്നതായിരുന്നു. നിർഭയ സംഭവം കോൺഗ്രസ്സിനെ ഭരണത്തിൽ നിന്നിറക്കിയതെങ്കിൽ സ്ത്രീ സുരക്ഷാ പദ്ധതികൾക്ക് പ്രാധാന്യം നൽകിയത് എഎപിക്കൊപ്പം തുടരാൻ സ്ത്രീകളും യുവക്കാളെയും വോട്ടർമാര പ്രേരിപ്പിച്ചതും തെരഞ്ഞെടുപ്പിൽ നിർണായക ഘടകമായി മാറി.
ഇന്ത്യയിലെ ഒരു സംസ്ഥാനവും നടപ്പാക്കാത്ത ആനുകൂല്ല്യങ്ങളും സൗജന്യങ്ങളും തലസ്ഥാന നഗരിയിലെ ജനങ്ങൾക്ക് നൽകിയപ്പോൾ അത് വീണ്ടും അധികാരത്തിലേക്കുള്ള വഴിയായി മാറിയതെന്ന് ഉറപ്പിച്ചു തന്നെ പറയാം. സൗജന്യ വെള്ളം, കുറഞ്ഞ നിരക്കിൽ വൈദ്യുതി, സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും സൗജന്യ ബസ് യാത്ര തുടങ്ങി നിരവധി ക്ഷേമ പദ്ധതികളാണ് കെജ്രിവാൾ സർക്കാർ നടപ്പാക്കിയത്. ഇതിന്റെ പിൻബലത്തിലാണ് ആപ് അമിത് ഷായുടെ നേതൃത്വത്തിൽ ഉയർത്തിയ കടുത്ത വർഗീയ ധ്രുവീകരണത്തെ പോലും അതിജീവിച്ചത്. ഷാഹീൻ ബാഗ് സമരത്തിന്റെ പേരിൽ ആപിനെ പ്രതിസ്ഥാനത്ത് നിർത്തി പ്രചരണം അഴിച്ചുവിട്ട ബിജെപി കെജ്രിവാളിനെ തീവ്രവാദിയെന്ന് പോലും ആക്ഷേപിച്ചിരുന്നു. ആപിനെ പിന്തുണക്കുന്നവർ പാക്കിസ്ഥാനെയാണ് പിന്തുണക്കുന്നതെന്ന് വരെ പറഞ്ഞെങ്കിലും അതിനെയെല്ലാം അരവിന്ദ് കെജ്രിവാൾ എന്ന നവ രാഷ്ട്രീയക്കാരന്റെ വ്യക്തിപ്രഭാവവും ക്ഷേമപ്രവർത്തനങ്ങളുംകൊണ്ട് വിദഗ്ധമായി മറികടക്കുകയാണ് ഉണ്ടായത്.
2003ൽ ആദ്യ തവണ അധികാരത്തിലെത്തിയപ്പോൾ ലോക്പാൽ ബില്ലെന്ന തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ കഴിയാത്തതിനാൽ 49 ദിവസം മാത്രം പ്രായമായ സർക്കാർ രാജിവെച്ച് പുറത്തുേപായതാണ് ആപ്പിന്റെ ആദ്യ ചരിത്രം. പിന്നീട് ഒരു വർഷത്തോളം രാഷ്ട്രപതി ഭരണത്തിൽ കീഴിലായിരുന്ന ഡൽഹിയുടെ മണ്ണിൽ പണിയെടുത്താണ് 2015ലെ തെരഞ്ഞെുടപ്പിൽ 70ൽ 67 സീറ്റ് നേടി കെജ്രിവാൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ താരമായി മാറിയത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ചാണക്ക്യനെന്ന് വിശേഷിപ്പിക്കുകയും അമിത്ഷായും മോദിയും നേരിട്ട് നേതൃത്വം കൊടുത്ത്, നിരവധി കേന്ദ്രമന്ത്രിമാരുടെ അകമ്പടിയോടെ പ്രചരണ രംഗം കൊഴുപ്പിച്ച ബിജെപിയെ ആം ആദ്മി എന്ന കൊച്ചുപാർട്ടി മറകടക്കുകയാണെങ്കിൽ ഇന്ത്യൻ രാഷ്ട്രീത്തിൽ ഇനിയും പ്രതീക്ഷകളുണ്ടെന്നതിന്റെ സൂചന തന്നെയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍