ഡിസിസി സെക്രട്ടറിമാരെ രാജിയ്ക്കൊരുക്കിയത് വിനയായി; സീറ്റ് കൊടുത്താൽ രാജി വയ്ക്കുമെന്ന് പറഞ്ഞ് അതിലേറെ സെക്രട്ടറിമാർ രംഗത്ത്; വെള്ളാപ്പള്ളിയുമായി ചേർന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് അടൂർ പ്രകാശിന്റെ ഭീഷണി; ജോസഫിനെ ഒഴിവാക്കുന്ന കാര്യത്തിൽ ഏതാണ്ട് തീരുമാനമായി
മറുനാടൻ മലയാളി ബ്യൂറോ
ന്യുഡൽഹി: കോൺഗ്രസിന്റെ അന്തിമ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കില്ല. കോൺഗ്രസ് അധ്യക്ഷ സോണി ഗാന്ധി തന്നെ നേരിട്ട് ചർച്ച നടത്തിയിട്ടും ഉമ്മൻ ചാണ്ടിയും വി എം സൂധീരനും സമവായമാകാത്ത സാഹചര്യത്തിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടിയത്. അതിനിടെ കോൺഗ്രസ് സീറ്റ് നൽകിയില്ലെങ്കിൽ കോന്നിയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് റവന്യൂ മന്ത്രി അടൂർ പ്രകാശ് ഐ ഗ്രൂപ്പ് നേതൃത്വത്തെ അറിയിച്ചു. പത്തനംതിട്ട ഡി.സി.സി. നേതൃത്വത്തെയും മന്ത്രി ഇക്കാര്യം അറിയിച്ചുകഴിഞ്ഞെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ ഗ്രൂപ്പുകാരായ ഡി.സി.സി. ഭാരവാഹികൾ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഔദ്യോഗിക ഭാരവാഹിത്വം രാജിവയ്ക്കുമെന്നു പരസ്യനിലപാടെടുത്തിട്ടുള്ളത്.
വെള്ളാപ്പള്ളി നേടശനുമായി അടൂർ പ്രകാശിന് അടുത്ത ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ബിഡിജെഎസിന്റെ പിന്തുണയോടെ മത്സരിക്കാൻ കഴിയുമെന്നാണ് അടൂർ പ്രകാശിന്റെ വിലയിരുത്തൽ. സ്വതന്ത്രനായി മത്സരിക്കുന്നതു സംബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടൂർ പ്രകാശ് ചർച്ച നടത്തിയതായാണ് സൂചന. അത്തരമൊരു അവസ്ഥ വരുകയാണെങ്കിൽ എല്ലാപിന്തുണയും നൽകുമെന്നു വെള്ളാപ്പള്ളി ഉറപ്പുനൽകിയതായാണ് പ്രചരിക്കുന്നത്. അങ്ങനെയാണെങ്കിൽ ബിജെപിബി.ഡി.ജെ.എസ്. മുന്നണിയുടെ പിന്തുണയും അടൂർ പ്രകാശിനു ലഭിച്ചേക്കും. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ തീരുമാനം വരുന്നതോടെ അടൂർ പ്രകാശ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കും.
കോന്നിയിൽ കോൺഗ്രസിന് ഉറപ്പുള്ള വിജയം അട്ടിമറിക്കാനാണ് കെപിസിസി. പ്രസിഡന്റ് വി എം. സുധീരൻ ശ്രമിക്കുന്നതെന്നാണ് അടൂർ പ്രകാശിന്റെ ആരോപണം. ജില്ലയിൽ ഇത്രയേറെ ഉറപ്പുള്ള മറ്റൊരു സീറ്റില്ല. തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾ പാർട്ടി നേരിടേണ്ടതായിരുന്നു. എന്നാൽ, അതിന് എണ്ണ പകരുന്ന സമീപനമാണ് പാർട്ടി സംസ്ഥാന അധ്യക്ഷനിൽനിന്നുണ്ടായതെന്നാണ് അടൂർ പ്രകാശിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് സുധീരന്റെ ഭീഷണി. അതിനിടെ പത്തനംതിട്ട കോൺഗ്രസിൽ അടൂർ പ്രകാശിനെതിരായ വികാരം ശക്തമാണ്. ഭീഷണി എത്തിയ സാഹചര്യത്തിൽ എല്ലാവശവും പരിശോധിച്ച് മാത്രമേ കോന്നിയിൽ കോൺഗ്രസ് ഹൈക്കമാണ്ട് തീരുമാനം എടുക്കൂ. ഇരിക്കൂർ മണ്ഡലത്തിൽ തുടർച്ചയായി മത്സരിക്കുന്ന കെസി ജോസഫിനെ ഇത്തവണ ഒഴിവാക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കോട്ടയംകാരനായ കെസി ജോസഫിനെ കണ്ണൂരിൽ ഇനിയും മത്സരിപ്പിക്കുന്നതിന്റെ സാങ്കേതികത്വം സുധീരൻ സോണിയാ ഗാന്ധിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
അടൂർ പ്രകാശിനേയും കെസി ജോസഫിനേയും ഒഴിവാക്കുന്ന സമവായത്തിനാണ് സാധ്യത. തൃപ്പുണ്ണിത്തുറയിൽ കെ ബാബു മത്സരിക്കുമെന്നാണ് സൂചന. തൃക്കാക്കരയിൽ ബെന്നി ബെഹന്നാനും പ്രശ്നം വരില്ല. പാറശ്ശേലയിൽ എടി ജോർജ് സീറ്റ് ഉറപ്പിച്ചു കഴിഞ്ഞു. തിരുവനന്തപുരം എംപിയായ ശശി തരൂരിന്റെ നിലപാടാണ് എടി ജോർജിന് തുണയായത്. സീറ്റില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജോർജ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് നൽകിയത്. ഇത് മനസ്സിലാക്കിയാണ് സ്വതന്ത്ര ഭീഷണിയുമായി അടൂർ പ്രകാശ് എത്തിയത്. എന്നാൽ നാടാർ സമുദായം എതിരാകാതിരിക്കാനാണ് ജോർജിന് സീറ്റ് നൽകിയത്. പക്ഷേ അടൂർ പ്രകാശിന്റെ കാര്യം അങ്ങനെയല്ല. എസ് എൻ ഡി പിയും ബിജെപിയും സഖ്യമാണ്. അതുകൊണ്ട് തന്നെ അടൂർ പ്രകാശിനെ ഒഴിവാക്കിയെന്നതു കൊണ്ട് സമുദായത്തിന്റെ എതിർപ്പ് ഉയരില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സുധീരൻ കോന്നിയിൽ നിലപാട് കടുപ്പിക്കുന്നത്.
കോന്നിയിലെ വിജയത്തിനുവേണ്ടി സംസ്ഥാനത്തൊട്ടാകെ കോൺഗ്രസിനെ ബലികൊടുക്കാനാവില്ലെന്നാണ് കെപിസിസി. പ്രസിഡന്റിനെ അനുകൂലിക്കുന്നവർ പറയുന്നത്. കോൺഗ്രസിനെ ഇത്രത്തോളം നാണംകെടുത്തിയ അഴിമതിയാരോപണങ്ങൾ ഇതിനുമുമ്പുണ്ടായിട്ടില്ല. ഈ ആരോപണങ്ങൾ കാരണം കുറഞ്ഞത് 25 സീറ്റിലെങ്കിലും യു.ഡി.എഫിനു തിരിച്ചടിയുണ്ടാകും. അത് തടയിടാനാണ് ആ അഴിമതി ഉത്തരവുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുധീരൻ രംഗത്തെത്തിയത്. ഇതിലൂടെ പ്രതിപക്ഷത്തിന്റെ മുതലെടുപ്പ് ഒഴിവാക്കാനായി എന്നു മാത്രമല്ല, മന്ത്രിമാർ അഴിമതി കാട്ടിയാൽ പാർട്ടി നേതൃത്വം ചെവിക്കു പിടിക്കുമെന്ന സന്ദേശം പൊതുസമൂഹത്തിന് നൽകാനായി എന്നും സുധീരൻ അനുകൂലികൾ പറയുന്നു.
ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള കെ.സി. ജോസഫ്, കെ. ബാബു, അടൂർ പ്രകാശ് എന്നീ മന്ത്രിമാർക്കും ബെന്നി ബെഹനാൻ എംഎൽഎയ്ക്കും ഇത്തവണ സീറ്റ് നൽകാനാകില്ലെന്ന നിലപാടിൽ സുധീരൻ ഇന്നലെയും ഉറച്ചുനിന്നു. കഴിഞ്ഞദിവസം മധ്യസ്ഥന്റെ വേഷത്തിലെത്തിയ രമേശ് ചെന്നിത്തല ഇന്നലെയും ആ തന്ത്രം തുടർന്നതോടെ ഉമ്മൻ ചാണ്ടി പൊട്ടിത്തെറിച്ചു. കെ. മുരളീധരൻ കെ.സി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്ത ഗ്രൂപ്പ് യോഗത്തിനുശേഷമാണ് ഉമ്മൻ ചാണ്ടിയെ രമേശ് കേരളാ ഹൗസിൽ സന്ദർശിച്ചത്. നാലിൽ രണ്ടുപേരെയെങ്കിലും മാറ്റിനിർത്തി പ്രശ്നം പരിഹരിക്കുകയെന്ന ഫോർമുല മുന്നോട്ടുവച്ച രമേശിനോട് ഉമ്മൻ ചാണ്ടി ക്ഷുഭിതനായി. ഇതോടെ കാര്യങ്ങൾ വ്യക്തമാക്കി. കെസി ജോസഫും അടൂർ പ്രകാശും മാത്രമാകും ഇത്തവണ വെട്ടിനിരത്തലിന് ഇരയാവുക. വിശ്വസ്തരെ വെട്ടിനിരത്തി തന്നെ ഒറ്റപ്പെടുത്താനും അപമാനിക്കാനുമാണു സുധീരന്റെ നീക്കമെന്ന് ഉമ്മൻ ചാണ്ടി ആരോപിക്കുന്നു. എന്നാൽ, സംശുദ്ധരാഷ്ട്രീയത്തിനായുള്ള ശ്രമമാണു തന്റേതെന്നാണു സുധീരൻ ചർച്ചകളിൽ ആവർത്തിക്കുന്നത്.
സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ ഇന്ന് ഉച്ചയോടെ സോണിയയുടെ നേതൃത്വത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പുസമിതി ചേരാൻ നിശ്ചയിച്ചിരുന്നെങ്കിലും തർക്ക സീറ്റുകളിൽ തീരുമാനമാകാത്തതിനാൽ മാറ്റിവച്ചേക്കും. ഘടകകക്ഷികളുമായുള്ള സീറ്റ് ധാരണയും എങ്ങുമെത്തിയില്ല. ഇന്നലെ രാത്രിയോടെ നിർത്തിവച്ച സ്ക്രീനിങ് കമ്മിറ്റി യോഗം ഇന്നു രാവിലെ പുനരാരംഭിച്ചേക്കും.നാലാംദിവസവും നേതാക്കൾ നിലപാടിൽ അയവുവരുത്തിയില്ലെങ്കിൽ ഹൈക്കമാൻഡ് അന്തിമതീരുമാനമെടുക്കാൻ നിർബന്ധിതമാകും. ഏതുവിധേനയും പ്രശ്നപരിഹാരത്തിനു ഫോർമുലയുണ്ടാക്കണമെന്ന ആവശ്യവുമായി എ.ഐ.സി.സി. ഭാരവാഹികളെയും എ.കെ. ആന്റണിയേയും സോണിയ ബന്ധപ്പെട്ടു. രാത്രി വൈകിയും തിരക്കിട്ട ശ്രമങ്ങൾ തുടരുകയാണ്. തർക്കം നിലനിൽക്കുന്ന 30 മണ്ഡലങ്ങളിൽ പാനൽ തയാറാക്കി ഹൈക്കമാൻഡിനു നൽകാനാണ് നീക്കം.
ഈ പാനലിൽ കോന്നിയിലും ഇരിക്കൂറും ഒന്നിലേറെ പേരുകളുണ്ടാകും. ഇതിൽ നിന്ന് ഹൈക്കമാണ്ട് ഉചിതമായ തീരുമാനം എടുക്കട്ടേ എന്നാണ് രമേശ് ചെന്നിത്തലയുടെ പക്ഷം. ഇരിക്കൂറിൽ സതീഷൻ പാച്ചേനി സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. കോന്നിയിൽ അടൂർപ്രകാശിനെ വെട്ടി മോഹൻരാജും. എന്നാൽ അടൂർ പ്രകാശ് ബിഡിജെഎസിലൂടെ ബിജെപിയിൽ പോയി സ്വതന്ത്രനാകുന്നതിനെ കോൺഗ്രസ് ഹൈക്കമാണ്ട് എപ്രകാരം കാണുമെന്നതാണ് പ്രധാനം. ഈ നീക്കത്തെ ചെറുക്കാൻ തീരുമാനിച്ചാൽ കോന്നിയിൽ അടൂർ പ്രകാശിന് സീറ്റ് നൽകിയേക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍