തീവ്ര വർഗ്ഗീയ സംഘടനകളുമായി കൂട്ടുകെട്ട്; കള്ളപ്പണ ആരോപണം നേരിടുന്ന വ്യവസായികൾ സ്ഥാനാർത്ഥികൾ; വോട്ടർമാർക്ക് പണവും സമ്മാനങ്ങളും നൽകി പ്രലോഭനം; കേരളത്തിലെ തമിഴ് വോട്ടുകൾ കൊണ്ടു പോകാൻ ജയലളിത ഇറക്കുന്നത് കേട്ടുകേൾവിയില്ലാത്ത രീതികൾ; എല്ലാ എഐഎഡിഎംകെ സ്ഥാനാർത്ഥികളും ഇക്കുറി വൻതോതിൽ വോട്ട് പിടിക്കും
കെ വി നിരഞ്ജൻ
കോഴിക്കൊട്: മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേരളത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന തമിഴ്ഭരണാധികാരിയാണ് ജയലളിത. ഇതേ സമയം കേരളത്തിലേക്ക് തന്റെ സ്വാധീനം വർദ്ധിപ്പിക്കുവാൻ അവർ എക്കാലവും ശ്രമിക്കാറുമുണ്ട്. മൂന്നാറിൽ പോരാട്ടം നടത്തിയ പൊമ്പിളൈ ഒരുമൈ സംഘടനയെ സ്വാധീനിക്കാൻ എ ഐ എ ഡി എം കെ ശ്രമിച്ചിരുന്നെങ്കിലും സ്ത്രീ തൊഴിലാളികൾ ശക്തമായ നിലപാട് സ്വീകരിച്ചതിനാൽ അത് ഫലിക്കാതെ പോയി.
മദ്യ രാജാവും വിവാദ നായകനുമായ ബിജു രമേശ് ഉൾപ്പെടെയുള്ളവരെ സ്വാധിനിച്ചുകൊണ്ട് പുതിയ ശ്രമങ്ങൾ നടത്തുന്നതിനിടയിൽ തന്നെയാണ് അതിതീവ്ര ഹിന്ദു സംഘടനയും ക്രിമിനൽസംഘവുമായ ഹനുമാൻ സേനയുടെ സഹായവും തേടിയിരിക്കുന്നത്. തീവ്ര നിലപാടുകളും നേതാക്കൾ അടക്കമുള്ളവർ നിരവധി ക്വട്ടേഷൻകേസുകളിൽ പെടുകയും ചെയ്തതിനാൽ ഹനുമാൻസേനയെ ബിജെപിപോലും തങ്ങളുടെ സഖ്യകക്ഷികൾ ആക്കിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് കേരളത്തിലെ ശിവസേനയെപ്പോലെ ബിജെപിയെ തോൽപ്പിക്കാൻ നടക്കുകയാണ് ഹനുമാൻസേനയും. ഇവരെയാണ് ഇപ്പോൾ എ.ഐ.എ.ഡി.എം.കെ കൂട്ടുപിടിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ മൂന്നും പാലക്കാട് മൂന്നും തിരുവനന്തപുരത്ത് ഒന്നും സ്ഥാനാർത്ഥികളടക്കം ഏഴു പേർ എ ഐ എ ഡി എം കെ ബാനറിൽ ജനവിധി തേടുന്നുണ്ട്. ഇതിനിടയിലാണ് തമിഴ്നാട് മോഡലിൽ പാരിതോഷികങ്ങൾ ഉൾപ്പെടെ നൽകി വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കം ജയലളിത നടത്തുന്നത്. തമിഴ്നാട്ടിൽ സൈക്കിൾ, ടി വി, കമ്പ്യൂട്ടർ , വീട്ടുപകരങ്ങൾ എന്നിവയെല്ലാം നൽകിയാണ് വോട്ടർമാരെ ജയലളിത സ്വാധീനിക്കുന്നത്. വിലകുറച്ച് സ്വന്തം പേരിൽ ഹോട്ടലുകളും കുപ്പിവെള്ളവുമെല്ലാം തമിഴ്നാട്ടിൽ ആരംഭിച്ച് ഇതാണ് വികസനമെന്ന പാവപ്പെട്ട വോട്ടർമാരെ വിശ്വസിപ്പിക്കാനും അവർക്ക് സാധിച്ചിട്ടുണ്ട്. ഇതേ തന്ത്രം കേരളത്തിലും പയറ്റാനാണ് ജയലളിത ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് ബിജു രമേശ് അടക്കമുള്ളവർ നിരവധി വോട്ട് നേടുമെന്ന് തന്നെയാണ് വിലയിരുത്തലും. തമിഴ് സ്വാധീനമുള്ള 7 മണ്ഡലങ്ങളിലാണ് എഐഎഡിഎംകെ മത്സരിക്കുന്നത്. കള്ളപ്പണക്കേസിൽപ്പെട്ടവരും സ്ഥാനാർത്ഥികളായുണ്ട്.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ കേരളത്തിൽ പണമൊഴുക്കാൻ തന്നെയാണ് ജയലളിതയുടെ നീക്കം. ഇതിന്റെ പ്രവർത്തനങ്ങൾക്കാണ് ഹനുമാൻ സേനയെ എ ഐ എ ഡി എം കെ കൂട്ടുപിടിച്ചിരിക്കുന്നത്. ഇലക്ഷൻ സമയത്ത് സഹകരണവും അതിന് ശേഷം സഖ്യവും ആവാമെന്ന് ഇരുകക്ഷികളും തീരുമാനത്തിലത്തെിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഹനുമാൻ സേന വഴിയായിരിക്കും നടത്തുക. ഇലക്ഷൻ കഴിയുന്നതോടൊപ്പം എ ഐ എ ഡി എം കെ യുടെ പ്രവർത്തനം കേരളത്തിലെ എല്ലാ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും ഹനുമാൻ സേനയുടെ യൂണിറ്റുകളിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നടപടികൾ ആരംഭിക്കുമെന്ന് ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ പറഞ്ഞു.
ചുംബന സമരത്തെ അക്രമത്തിലൂടെ നേരിട്ടും സംസ്ഥാനത്ത് പലയിടങ്ങളിലും അക്രമങ്ങൾ നടത്തിയും കുപ്രസിദ്ധി നേടിയ സംഘടനയാണ് ഹനുമാൻ സേന. ഫ്ളാറ്റ് മുതലാളിയെ തോക്ക് ചൂണ്ടി തട്ടിക്കോണ്ടുപോയ ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരാണ് സംഘടനയുടെ തലപ്പത്തിരിക്കുന്നത്. കോഴിക്കൊട്ട് രണ്ട് അമ്പലങ്ങളുടെ പേരിൽ വ്യാപകമായ അക്രമത്തിനും ഈ സംഘടന പദ്ധതിയിട്ടിരുന്നു. തീവ്രഹിന്ദുത്വവും ക്വട്ടേഷൻ പ്രവർത്തനങ്ങളും ഒരേ സമയം നടത്തി മുന്നോട്ട് പോകുന്ന സംഘടനയെ എ ഐ എ ഡി എം കെ തങ്ങളുടെ നേട്ടങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നത് കേരളത്തിൽ വലിയ പ്രശ്നങ്ങൾ കാരണമാവുമെന്ന് ഉറപ്പാണ്.
അടുത്തിടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന കന്നുകാലികളെ ഉൾപ്പെടെ തട്ടിക്കോണ്ടുപോവുന്നതിനും ഹനുമാൻ സേന നേതൃത്വം കൊടുത്തിരുന്നു. തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനും കേരളത്തിൽ കലാപങ്ങൾ ഉണ്ടാക്കാനും ലക്ഷ്യമിട്ടായിരുന്നു ഇത്തരം പ്രവർത്തനങ്ങൾ. സംസ്ഥാനത്തേക്ക് കശാപ്പിനായി കൊണ്ടുവന്നിരുന്ന കന്നുകാലികളെയാണ് ഹനുമാൻ സേന ഉൾപ്പെടെ തട്ടിക്കോണ്ടുപോയിരുന്നത്. തമിഴ്നാട്ടിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് അറവുമാടുകളെ കൊണ്ടുവരുന്നത്.
ഇത്തരത്തിൽ കൊണ്ടുവരുന്ന അറവുമാടുകളെയാണ് ഹൈന്ദവ സംഘടനകളുടെ പേരിൽ അറിയപ്പെടുന്ന ഗുണ്ടാ സംഘങ്ങൾ തട്ടിയെടുത്തിരുന്നത്. കോടിക്കണക്കിന് രൂപയുടെ കന്നുകാലികളെയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്. അറവുമാടുകളുമായി കേരളത്തിലേക്കത്തെുന്ന വാഹനങ്ങൾ അതിർത്തിയിൽ തടഞ്ഞ ശേഷം ഡ്രൈവറെയും മറ്റും ക്രൂരമായി മർദ്ദിച്ച ശേഷമാണ് കാലികളെ തട്ടിയെടുത്തിരുന്നത്. ഒടുവിൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഉൾപ്പെടെ ഇടപെട്ടശേഷമാണ് ഈ അക്രമം അവസാനിപ്പിച്ചത്. എന്നാൽ ഇതേ സംഘടനയെ തന്നെയാണ് കേരളത്തിൽ ആധിപത്യം നേടാനായി ജയലളിത ഇപ്പോൾ കൂട്ടുപിടിച്ചിട്ടുള്ളത്.
ബിജെപി യേക്കാൾ വലിയ വർഗീയത പ്രകടിപ്പിച്ച് തീവ്രചിന്താഗത മനസ്സിൽ സൂക്ഷിക്കുന്നവരെ ആകർഷിക്കാനാണ് ഹനുമാൻ സേന ഉൾപ്പെടെയുള്ള സംഘടനകളുടെ ശ്രമം. ഇതിനിടയിലാണ് എ ഐ എ ഡി എം കെയിൽ നിന്ന് വലിയൊരു ഓഫർ സംഘടനയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇത് മുതലെടുത്ത് നേട്ടമുണ്ടാക്കാനാണ് ഹനുമാൻ സേനയുടെയും ശ്രമം. ഇതിന്റെ ഭാഗമായി സംഘടനയുടെ നാഷണൽ കോഡിനേറ്റർ എ ശക്തിവേൽ ഉൾപ്പെടെയുള്ളവർ എ ഐ എ ഡി എം കെയ്ക്ക് വേണ്ടി കേരളത്തിൽ പ്രചാരണം നടത്തിക്കോണ്ടിരിക്കുകയാണ്.
അമ്മ കാന്റീനുകൾ സ്ഥാപിച്ച് സൗജന്യ നിരക്കിൽ ഭക്ഷണം വിതരണം ചെയ്യം, വിലക്കുറവിൽ മരുന്നും പച്ചക്കറികളും നൽകും. വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിളും ലാപ്ടോപ്പുകളും നൽകും, എല്ലാ കാർഡുടമകൾക്കും മാസം തോറും 20 കിലോ അരി നൽകും. വീടുകളിൽ ഗൃഹോപകരണങ്ങൾ സൗജന്യമായി നൽകും. വീടു വെയ്ക്കാൻ പാവപ്പെട്ടവർക്ക് പണം നൽകും തുടങ്ങി നിരവധി വാഗ്ദാനങ്ങളുമായാണ് എ ഐ എ ഡി എം കെ വികസന രേഖ പുറത്തിറക്കിയിട്ടുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ഇടുക്കിയിൽ ജനങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കാൻ എ.ഐ.എ.ഡി.എം.കെ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുമുണ്ട്. ജില്ലയിൽ എ.ഐ.എ.ഡി.എം.കെയ്ക്ക സ്വാധീനമുള്ള മൂന്ന് മണ്ഡലങ്ങളിൽ പെരുമാറ്റച്ചട്ടലംഘനം വ്യാപകമാണ്. പണവും മദ്യവും വീട്ടുപകരണങ്ങളും മറ്റ് ഇലക്ട്രോണിക് പാരിതോഷികങ്ങളും നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടി വേണമെന്നും പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല, ദേവികുളം, പീരുമേട് മണ്ഡലങ്ങളിലാണ് ഇടത്, വലത്, എൻഡിഎ മുന്നണികൾക്കൊപ്പം എ.ഐ.എ.ഡി.എം.കെയും സജീവമായി രംഗത്തുള്ളത്. ഇവിടെ ദ്രാവിഡ സ്ഥാനാർത്ഥികൾ പെരുമാറ്റച്ചട്ടം വ്യാപകമായി ലംഘിക്കുകയാണ്. ഈ മണ്ഡലങ്ങളിൽ ആഭ്യന്തര കലാപത്തിനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Stories you may Like
- ഡുപ്പി സിങ്കം എന്ന മൂൻ 'സൂപ്പർ കോപ്പ്' തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ
- തമിഴ്നാട്ടിൽ എഐഎഡിഎംകെ-ബിജെപി സഖ്യത്തിൽ വിള്ളൽ
- തമിഴക ജഗതി വടിവേലുവിന്റെ സിനിമയെ വെല്ലുന്ന ജീവിതം
- മന്ത്രിയുടെ അറസ്റ്റ്: സിബിഐക്കുള്ള പൊതുസമ്മതം തമിഴ്നാട് പിൻവലിച്ചു
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍