ആലപ്പുഴയുടെ മനസ്സ് ഇടതിനൊപ്പം തന്നെ; ഒൻപതിൽ അഞ്ചിടത്തും എൽഡിഎഫിന് സാധ്യത; ആരിഫും തിലോത്തമനും ഐസക്കും സുധാകരനും രാജേഷും മുന്നിൽ; ചെന്നിത്തലയും ഹരിപ്പാട് കടക്കും; കായംകുളവും കുട്ടനാട്ടും പ്രവചനാതീതം; ചെങ്ങന്നൂരിനെ കലക്കിമറിച്ച് ശ്രീധരൻ പിള്ളയും; അഡ്വക്കേറ്റ് ജയശങ്കറിന്റെ വിലയിരുത്തൽ ഇങ്ങനെ
ആലപ്പുഴയുടെ തീരപ്രദേശങ്ങൾ ഇടതുപക്ഷ പ്രസ്ഥാനത്തിന് വളരെ മേൽകൈ ഉള്ളവയാണ്. അരൂർ മുതൽ കായംകുളം വരെയുള്ള തീരപ്രദേശങ്ങളിൽ അൽ ആർഎസ്‌പി അടക്കമുള്ള ഇടതുപക്ഷ പാർട്ടികൾക്കു വലിയ പ്രമുഖ്യമുള്ളവയാണ്. അരൂർ, ചേർത്തല, പഴയ മാരാരിക്കുളം മണ്ഡലം ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം തുടങ്ങിയവ ഇടതുപക്ഷ മണ്ഡലങ്ങളാണ്. അവയോടു ചേർന്ന് നിൽക്കുന്ന മണ്ഡലമാണ് മാവേലിക്കര. മാവേലിക്കരയും ഇടതുപക്ഷ സ്വഭാവമുള്ള മണ്ഡലമാണ് എന്നാൽ അതിനടുത്തുള്ള ചെങ്ങന്നൂർ ഏതാണ്ട് തിരുവല്ല, പഴയ കല്ലൂപ്പാറയോടുമൊക്കെ ചേർന്നുകിടക്കുന്ന മണ്ഡലമായതുകൊണ്ട് യുഡിഎഫ് അനുകൂല മണ്ഡലമാണ്. ഇത് പഴയ കണക്കാണ് ഇപ്പോഴത്തെ ആലപ്പുഴ ജില്ലയുടെ കണക്കല്ല.
ഇടക്കാലത്ത് ആലപ്പുഴ ജില്ലയിൽ വൻ വിള്ളലുകൾ ഉണ്ടായി. ഉദാഹരത്തിന് ചേർത്തലയിൽ ഒരു കാലത്ത് എകെ ആന്റണിയും, വയലാർ രവിയും ജയിക്കാൻ തുടങ്ങി. ആലപ്പുഴയിൽ ചുവപ്പ് പൂർണമായി മാഞ്ഞു. കെസി വേണുഗോപാൽ നിരന്തരം ജയിക്കാൻ തുടങ്ങി. മാത്രമല്ല ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥികളായ വക്കം പുരുഷോത്തമൻ, വി എം സുധിരൻ, ഇപ്പോൾ കെസി വേണുഗോപാൽ തുടങ്ങിയവർ ജയിക്കാൻ തുടങ്ങി. പക്ഷെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിക്കാൻ തുടങ്ങിയതിനാൽ ഒരു സങ്കീർണ്ണമായ പ്രതിഭാസമാണ് ആലപ്പുഴ ജില്ല തിരഞ്ഞെടുപ്പിൽ കാണിക്കാറുള്ളത്.
അതിനിടയിൽ മണ്ഡല പുനർവിഭജനം വന്നു രണ്ടു മണ്ഡലങ്ങൾ ഇല്ലാതായി. ഇടതുപക്ഷ കോട്ടയും മാരാരിക്കുളം, ഇടതുപക്ഷത്തിന് പ്രമുഖ്യമുള്ള പന്തളം ഇല്ലാതായി. പുനർവിഭജനത്തിന് ശേഷം 9 മണ്ഡലങ്ങളായി നിൽക്കുകയാണ് ആലപ്പുഴ ജില്ല. ആലപ്പുഴ ജില്ലയിൽ ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ആയിരിക്കും മുൻതൂക്കം. മൂന്നു സീറ്റുകളിൽ മുകളിൽ യുഡിഎഫിന് നേടാൻ കഴിയില്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. എൻഡിഎയെ സംബന്ധിച്ച് കുട്ടനാട്ടിലും, ചെങ്ങന്നൂരും ഒഴിച്ചാൽ ഒരു പ്രബല ശക്തിയുമല്ല.
അരൂരിൽ ആരിഫ് ഹാട്രിക്കിലേക്ക്
വടക്കു നിന്ന് തെക്കോട്ടു പോകുമ്പോൾ ജില്ലയിലെ ആദ്യ മണ്ഡലം അരൂർ ആണ്. ഗൗരിയമ്മയുടെ തട്ടകമായിരുന്നു ഒരു കാലത്തു അരൂർ മണ്ഡലം. 1965 മുതൽ 1977 ഒഴിച്ച് ഗൗരിയമ്മ സ്ഥിരമായി മത്സരിച്ചു ജയിച്ച മണ്ഡലമാണ് അരൂർ. വി എസ് തരംഗം ആഞ്ഞടിച്ച 2006 ലാണ് ഗൗരിയമ്മ പിന്നെ വീണത്. ആർ ബാലകൃഷ്ണ പിള്ള, ടിഎം ജേക്കബ്, കുഞ്ഞാലിക്കുട്ടി, എംകെ മുനീർ, ഇടി മുഹമ്മദ് ബഷീർ തുടങ്ങിയ വന്മരങ്ങൾ മലർന്നടിച്ചു വീണ സമയത്താണ് ഗൗരിയമ്മയും അന്ന് വീണത്. അന്ന് എഎം ആരിഫ് എന്ന ചെറുപ്പക്കാരൻ അരൂരിൽ ജയിച്ചു.
അന്നുമുതൽ നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന ജനകീയനായ എംഎൽഎ ആണ് ആരിഫ്. വികസന പ്രവർത്തനങ്ങൾ വലിയ കാര്യമായി ഒന്നും ചെയ്തിട്ടില്ല. നാഷണൽ ഹൈവേ അഥോറിറ്റി അരൂരിലൂടെ കടന്നു പോകുന്ന റോഡ് ടാർ ഇടുന്നതൊഴിച്ചാൽ വലിയ വികസനം ഇവിടെ നടന്നിട്ടില്ല. വളരെ ദാരിദ്ര്യം അനുഭവിക്കുന്ന ജനതയാണ് ഇവിടെയുള്ളത് എന്നാലും വോട്ട് അരിവാൾ ചുറ്റികക്കേ കുത്തുകയുള്ളൂ. കഴിഞ്ഞ തവണ ഗൗരിയമ്മ ചേർത്തലയ്ക്ക് പോയതുകൊണ്ട് അന്ന് ആലപ്പുഴ എംഎൽഎ ആയിരുന്ന ഷുക്കൂർ ആലപ്പുഴയിൽ നിന്ന് വന്നു മത്സരിച്ചു തോറ്റു, ആരിഫ് ജയിച്ചു.
ആരിഫ് തന്നെയാണ് ഇക്കുറിയും സിപിഎമ്മിന്റെ സ്ഥാനാർത്ഥി. ആരിഫും ആലപ്പുഴ ജില്ലാ കമ്മറ്റിയുമായി ഒരുപാട് പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച് കവി ജി സുധാകരനുമായിട്ട് പ്രശ്‌നങ്ങൾ ഉണ്ട്. മുൻപ് ഡിസിസി പ്രസിഡന്റായിരുന്ന ജയപ്രകാശ് ആലപ്പുഴയിലോ അമ്പലപ്പുഴയിലോ സീറ്റു കിട്ടാത്തതുകൊണ്ട് ആരിഫിന്റെ എതിരാളിയായി ഇവിടെ ഇത്തവണ മത്സരിക്കുന്നു. ജയപ്രകാശിന്റെ പേരിൽ മാത്രമേ ജയം ഉണ്ടാകുകയുള്ളൂ. ജയം അരൂരിൽ ആരിഫിനാണ്. ബീഡിജെഎസിലെ ടി അനിയപ്പനാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി. വലിയ പ്രാമുഖ്യമൊന്നും എവിടെ ബിജെപിക്കോ ഘടക കക്ഷികൾക്കോ ഉണ്ടാവില്ല. ആരിഫ് ഇവിടെ ജയിക്കും എന്നാണ് വിലയിരുത്തൽ.
ചേർത്തല കയറുക തിലോത്തമൻ
എകെ ആന്റണി ഉൾപ്പടെയുള്ളവർ ജയിച്ച സ്ഥലമാണ് ചേർത്തലയെങ്കിലും മണ്ഡല പുനർവിഭജനത്തിന് ശേഷം പഴയ മാരാരിക്കുളത്തിന്റെ വടക്കു ഭാഗം കൂടി ഇപ്പോൾ ചേർത്തലയുടെ ഭാഗമായി. ഇപ്പോൾ ചേർത്തല ഒരു ഉറച്ച മാർക്‌സിസ്റ്റ് മണ്ഡലമാണ്. അവിടെ തിലോത്തമനാണ് സിപിഐ സ്ഥാനാർത്ഥി. തിലോത്തമൻ 10 വർഷമായി ഇവിടെ എംഎൽഎയാണ്. ജനകീയനും ജനസമ്മതിയുള്ളയാളുമാണ്.
കഴിഞ്ഞ തവണ അദ്ദേഹത്തെ എതിർത്തത് സാക്ഷാൽ ഗൗരിയമ്മയായിരുന്നു. അന്ന് വലിയ ഭൂരിപക്ഷത്തിലായിരുന്നു ഗൗരിയമ്മയെ പരാജയപ്പെടുത്തിയത്. ഇക്കുറി എൻഎസ്‌യു ദേശീയ സെക്രട്ടറി എസ് ശരത് ആണ് യുഡിഎഫ് സ്ഥാനാർത്ഥി. അരൂർ സീറ്റിനായി ഇദ്ദേഹം ശ്രമിച്ചു പക്ഷേ കിട്ടിയത് ചേർത്തലയാണ്. അരൂർ ആയിരുന്നുവെങ്കിൽ ശരത്തിനു വിജയ സാദ്ധ്യതകൾ ഉണ്ടാകുമായിരുന്നു. ചേർത്തലയിൽ നിന്ന് ജയിച്ചു കയറാൻ തിലോത്തമനാണു സാധ്യത. ബീഡിജെഎസിന്റെ സ്ഥാനാർത്ഥി പിഎസ് രാജീവ് ആണ്. ചേർത്തല വെള്ളാപ്പള്ളിയുടെ തട്ടകമാണ്.
പക്ഷെ തിലോത്തമൻ ആദ്യം മത്സരിച്ചപ്പോൾ ഇദ്ദേഹത്തിനെ എതിർത്ത് ഷാജി മോഹൻ എന്ന ആളെ കൊണ്ടുവന്നു അയാൾ തോറ്റു. വെള്ളാപ്പള്ളി ആരെ ആലപ്പുഴയിൽ സപ്പോർട്ട് ചെയ്യുന്നോ അയാൾ തോൽക്കുമെന്നുള്ളതാണ് ഇതുവരെയുള്ള വെള്ളാപ്പള്ളി ഇഫക്ട്. എന്നാലും രാജീവ് കഴിഞ്ഞ തവണത്തേക്കാൾ എൻഡിഎയ്ക്ക് വോട്ടുകൾ നേടിക്കൊടുക്കാൻ സാധ്യതയുണ്ട്.
ആന കുത്തിയാലും ആലപ്പുഴയിൽ ഐസകിന് ഇളക്കമുണ്ടാകില്ല
പഴയ ആലപ്പുഴ ഇടതു വലതു മുന്നണികൾക്ക് തുല്യതയുള്ള മണ്ഡലമായിരുന്നു. ഒരുപാടു കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ച മണ്ഡലവുമായിരുന്നു. ഇപ്പോഴത്തെ ആലപ്പുഴ മണ്ഡലം പഴയ മാരാരിക്കുളം മണ്ഡലത്തിന്റെ തെക്കു ഭാഗവും, ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ നേർ പകുതി ഡിവിഷനുകളും ചേർന്നതാണ്. ബാക്കി പകുതി ഡിവിഷനുകൾ അമ്പലപ്പുഴ മണ്ഡലത്തിലാണ്. ഇപ്പോഴത്തെ ആലപ്പുഴ മണ്ഡലം ആന കുത്തിയാൽ ഇളകാത്ത മാർക്‌സിസ്റ്റ് മണ്ഡലമാണ്. അവിടെ ശക്തനായ ഡോ. തോമസ് ഐസക് ആണ് സിപിഐ(എം) സ്ഥാനാർത്ഥി.
തോമസ് ഐസക് വെറും ഒരു എംഎൽഎയല്ല അദ്ദേഹം വികസന രാഷ്ട്രീയത്തിന് ഒരു പുത്തൻ പരിപ്രേക്ഷ നൽകിയ ആളാണ്. വഴുതനങ്ങ കൃഷി ആണെങ്കിലും ടോയ്‌ലെറ്റുകൾ വൃത്തിയാക്കുന്ന കാര്യത്തിലും വ്യക്തമായ നിലപാടുണ്ട്. ഇത്തവണ നോമിനേഷൻ കൊടുക്കുന്നതിനു മുൻപ് 10000 പ്ലാവിൻ തയ്യുകൾ നട്ടു പത്രിക കൊടുക്കാൻ തീരുമാനിച്ചു. എന്നാൽ മുക്ക് മുറിച്ചായാലും ശകുനം മുടക്കിയാൽ മതി എന്ന കാച്ചിയ കോൺഗ്രസുകാർ ഇത് തെരഞ്ഞെടുപ്പ് അഴിമതിയാണെന്നും, പ്ലാവിൻ തയ് കൊടുത്ത് ആളുകളുടെ വോട്ട് മേടിക്കുകയാണെന്നും കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി കൊടുത്തു. പ്ലാവ് ഏറ്റവും കൂടുതൽ കാർബൺ ആഗീകരണം ചെയ്യുകയും ഓക്‌സിജൻ പുറത്തു വിടുന്ന വൃക്ഷം ആയതുകൊണ്ടാണ് എന്നും പ്ലാവിന്റെ ഗുണഗണങ്ങൾ കണ്ടുകൊണ്ടും ഒപ്പം ആലപ്പുഴയിൽ ഒരു ഹരിത കവചം ഉണ്ടാക്കാൻ വേണ്ടിയുമാണ് ഡോക്ടർ ഇത് നാട്ടിൽ വിതരണം ചെയ്യാൻ ഒരുങ്ങിയത്. എന്നാൽ അത് നടന്നില്ല ഇദ്ദേഹത്തെപ്പോലെ ഇദ്ദേഹം മാത്രമേയുള്ളു (പുതുക്കാട്ടെ രവീന്ദ്രനാഥിനെ മറക്കുന്നില്ല)
ലാലി വിൻസെന്റ് ആണ് ഇവിടെ ഡോ. തോമസ് ഐസക്കിന്റെ എതിർ സ്ഥാനാർത്ഥി. ലാലി വിൻസെന്റ് ഒരു സൗമ്യ സ്വഭാവക്കാരിയാണ്. ബിന്ദു കൃഷ്ണയെപ്പോലെയോ, ചിന്ത ജെറോമിനെപ്പോലെയോയുള്ള ഒരു വനിതാ നേതാവല്ലെന്ന് സാരം. കെപിസിസിയുടെ ഏക വനിതാ വൈസ് പ്രസിഡന്റാണ്. കൊച്ചിക്കാരിയും ലത്തീൻ കത്തോലിക്കാ വിഭാഗക്കാരിയുമാണ്. എറണാകുളത്ത് മത്സരിക്കാനാണ് ആദ്യം ആഗ്രഹിച്ചത് അവിടെ ഹെബി ഈഡൻ ഉണ്ടായതുകൊണ്ടു നടന്നില്ല. കൊച്ചിയിൽ ഡൊമിനിക് പ്രസന്റേഷനെ മാറ്റി ലാലിയെ നിർത്താൻ വി എം സുധീരൻ പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും ഉമ്മൻ ചാണ്ടിയെക്കൊണ്ടു പറഞ്ഞ് സീറ്റു വീണ്ടും കരസ്ഥമാക്കി. അപ്പോൾ ലാലി നേരെ ആലപ്പുഴയ്ക്കു വണ്ടി കയറി. സഭയുടെ പിന്തുണ ലാലിക്കുണ്ടാകുമോ എന്നറിയില്ല. അച്ചന്മാരുടെയും പള്ളിയുടെയും വോട്ടുകൾ ആർക്കു വിഴുമെന്നും അറിയില്ല.
എന്നാൽ ആലപ്പുഴയിൽ ജയസാധ്യത നൂറ്റിനു തൊണ്ണൂറും തോമസ് ഐസക്കിനാണ്. ഇവിടെ ആലപ്പുഴ കോടതിയിലെ അഭിഭാഷകനും ബിജെപിയുടെ ആലപ്പുഴ മുനിസിപ്പാലിറ്റി ഉപാധ്യക്ഷനുമായിരുന്ന ധീവര സമുദായാംഗവുമായ അഡ്വ. രഞ്ജിത്ത് ശ്രീനിവാസ് ആണ് ബിജെപി സ്ഥാനാർത്ഥി. ബിജെപിയുടെ പുറമെ തീരദേശ വോട്ടുകളിൽ കുറച്ച് ഇയാൾക്കു വീഴാനുള്ള സാദ്ധ്യതകൾ ഉണ്ട്.
അമ്പലപ്പുഴയും ഇടത്തോട്ട് തന്നെ
അമ്പലപ്പുഴ ഒരു യുഡിഎഫ് സ്വാഭാവമുള മണ്ഡലമാണ്. 2006 ൽ സുധാകരൻ എന്ന കവി സുധാകർ ജി അമ്പലപ്പുഴയിൽ വന്ന് അങ്കം കുറിച്ചു കൊടി നാട്ടി. 2001 ൽ കായംകുളത്തു പാർട്ടിക്കാർ തന്നെ കാലുമാറി അദ്ദേഹത്തെ തോൽപ്പിച്ചു. പിന്നെ 2006 ലും 2011 ലും സുധാകരൻ വൻ ഭൂരിപക്ഷത്തോടെ അമ്പലപ്പുഴയിൽ ജയിച്ചു. കഴിഞ്ഞ തവണ യൂത്ത് കോൺഗ്രസിന്റെ എം ലിജു ആയിരുന്നു സുധാകരന് എതിരായി നിന്ന് തോറ്റത്.
ഇദ്ദേഹം വളരെ ജനകീയനാണ്. മണ്ഡലം മുഴുവൻ ഇദ്ദേഹത്തിന്റെ ഫ്‌ളക്‌സ് ബോർഡുകളുണ്ട്. കവിത എഴുതും എന്നൊരു കുഴപ്പം സുധാകരനുണ്ടെങ്കിലും അഴിമതിയോ, ദൂർത്തുമില്ലാത്ത ഒരു മന്ത്രിയായിരുന്നു. ഉള്ള കാര്യം ആരോടും തുറന്നടിച്ചു പറയും എന്ന സ്വാഭാവവും അദ്ദേഹത്തിനുണ്ട് എന്നാൽ അതെല്ലാം അമ്പലപ്പുഴക്കാർക്കറിയാം. ഇത്തവണ സുധാകരന്റെ എതിർസ്ഥാനാർത്ഥിയാകാൻ ആദ്യം ആഗ്രഹം പ്രകടിപ്പിച്ചത് ഡിസിസി പ്രസിഡന്റ് എ ഷുക്കൂർ ആയിരുന്നു. പക്ഷെ സീറ്റു കിട്ടിയില്ല.
ജനതാദൾ യു സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയാംഗവുമായിരുന്ന ഷേഖ് പി ഹാരിസ് ആണ് ഇക്കുറി അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി. അദ്ദേഹം വീരേന്ദ്രകുമാർ നേതൃത്വം നൽകുന്ന ജനതദൾ യുക്കാരൻ ആയതിനാൽ അവിടുത്തെ കോൺ്ഗ്രസുകാർക്കും ഒരു 'യു' ക്കാരൻ ജയിക്കുന്നത് ഇഷ്ടമല്ല എന്നുള്ളതുകൊണ്ടും സുധാകരനു അമ്പലപ്പുഴയിലുള്ള ജനസമിതിയും മാനിച്ചു മഹാകവി തന്നെ ഇവിടെ വീണ്ടും ജയിക്കാനാണു സാധ്യത.
ഹരിപ്പാട് ചെന്നിത്തലയ്‌ക്കൊപ്പം
ഇടതുപക്ഷ പ്രാമുഖ്യമുള്ള മണ്ഡലമാണ് ഹരിപ്പാട് എന്നാണ് പറയുകയെങ്കിലും കേരളത്തിൽ ഇടതുപക്ഷ തരംഗം ആഞ്ഞടിച്ച 2006 ലും യൂഡിഎഫിന്റെ ബാബു പ്രസാദ് ജയിച്ച സ്ഥലമാണ് ഹരിപ്പാട്. 2011 ലെ ഇലക്ഷൻ വന്നപ്പോൾ ബാബു പ്രസാദ് മാറി. അവിടെ രമേശ് ചെന്നിത്തല വന്നു ജയിച്ചു. അന്ന് എതിർ സ്ഥാനാർത്ഥി യുവ കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ കൃഷ്ണപ്രസാദായിരുന്നു. അയാളെ ചെന്നിത്തല അന്ന് പറപറത്തി. ഇക്കുറിയും രമേശ് ചെന്നിത്തല മത്സരിക്കുന്ന ഇവിടെ എതിർ സ്ഥാനാർത്ഥി സിപിഐയുടെ പി പ്രസാദ് ആണ്.
ചെന്നിത്തല ഇവിടെ വീണ്ടും ജയിക്കും. ഡി അശ്വനി ദേവനാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. വിവി രാജേഷിനെ സ്ഥാനാർത്ഥിയാക്കാനാണ് ആദ്യം ശ്രമിച്ചത് പക്ഷെ രമേശിനെ രക്ഷിക്കാൻ ദുർബലനായ ഒരു സ്ഥാനാർത്ഥിയെ നിർത്തി എന്ന ആക്ഷേപം ഇവിടെ കമ്മ്യൂണിസ്റ്റുകാർ ഉന്നയിച്ചിരുന്നു. അതു സത്യമാണോ അസത്യമാണോ എന്നറിയില്ല.
സദാശിവൻ കനിഞ്ഞാൽ പ്രതിഭ ജയിക്കും, അല്ലെങ്കിൽ ലിജുവും
രണ്ടു മുന്നണികളെയും മാറി മാറി ജയിപ്പിക്കാൻ മടിയില്ലാത്ത മണ്ഡലമാണ് കായംകുളം. ഇവിടെ 2006 ലും 2011 ലും സിപിഎമ്മിന്റെ സദാശിവൻ ജയിച്ചു. എന്നാൽ ഇക്കുറി സദാശിവന് ഇവിടെ സീറ്റു നിഷേധിച്ചു. അതിനു പിന്നിൽ ജി സുധാകരന്റെ കുത്തിത്തിരിപ്പാണ് എന്നാണ് ശത്രുക്കൾ പറയുന്നത്. അതിനുപകരം ചെറുപ്പക്കാരിയും, സുന്ദരിയും, സുശീലയുമായ പ്രതിഭ ഹരിക്ക് സീറ്റു കൊടുത്തു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റാണ് പ്രതിഭാ ഹരി. കായംകുളകാരിയാണ് മണ്ഡലത്തിൽ പരിചയമുള്ള ആളുമാണ്. എം ലിജുവാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി.
കഴിഞ്ഞ തവണ അമ്പലപ്പുഴയിൽ തോറ്റ ലൈജു കായംകുളത്ത് ജയിച്ചു. രക്ഷപ്പെടാൻ ആഗ്രഹമുണ്ടെങ്കിലും പ്രതിഭയ്ക്കാണ് ഇവിടെ ചെറിയ ഒരു മേൽകൈ. സംസ്ഥാനത്തും ജില്ലയിലും ഒരു ഇടതുപക്ഷ തരംഗമുണ്ട്. പക്ഷെ സികെ സദാശിവൻ എന്ത് നിലപാടെടുക്കും എന്നുള്ളതു പ്രധാനമാണ്. പ്രചാരണത്തിൽ പങ്കെടുക്കാതെയും സദാശിവൻ വിമത പ്രവർത്തനം നടത്തിയാലോ പ്രതിഭ തോൽക്കും. അല്ലെങ്കിൽ പ്രതിഭ ജയിക്കും.
കുട്ടനാട്ടിൽ ത്രികോണ പോര്, സാധ്യത തോമസ് ചാണ്ടിക്കും
1957 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ കുട്ടനാട്ടിൽ ഇരു ഇടതുപക്ഷക്കാരൻ ജയിക്കാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വലതുപക്ഷ മണ്ഡലമാണ് കുട്ടനാട്. മിക്കവാറും വലതുപക്ഷക്കാരാണ് ഇവിടെ ജയിക്കാറുള്ളത്. പിന്നീട് ജോസഫ് ഗ്രൂപ്പ് ഇടതുപക്ഷ മുന്നണി യിലേക്ക് വരികയും കെസി ജോസഫ് ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഇവിടെ വന്നു മത്സരിക്കുകയും ചെയ്തപ്പോഴാണ് ഇടതുമുന്നണി കുട്ടനാട്ടിൽ ജയിക്കാൻ തുടങ്ങിയത്. ഡോ. കെസി ജോസഫ് നാട്ടുകാരൻ കൂടിയാണ്.
1991 ൽ തൊടുപുഴയിൽ പിജെ ജോസഫ് തോറ്റു പോയപ്പോഴും കുട്ടനാട്ടിൽ ജയിച്ച ആളാണ് കെസി ജോസഫ്. പിന്നീട് 2006 ൽ കെസി ജോസഫ് കുട്ടനാട്ടിൽ പരാജയപ്പെട്ടു. വി എസ് തരംഗത്തിൽ കുട്ടനാട്ടിൽ കാറ്റ് അന്ന് തിരിച്ചടിച്ചു. 2011 ൽ ഇവിടെ ജയിച്ചത് എൻസിപിയുടെ കുവൈറ്റ് ചാണ്ടി എന്ന തോമസ് ചാണ്ടിയാണ്. അദ്ദേഹം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്തിന് മുൻപ് സ്വയം സ്ഥാനർത്ഥിത്വം പ്രഖ്യാപിക്കുകയും ഇനി വരുന്ന മന്ത്രിസഭയിൽ മന്ത്രിയായി ഇരിക്കുകയും ജലവിഭവ വകുപ്പായിരിക്കും അതെന്നും പ്രഖ്യാപിച്ച ആളാണ്.
കരുണാകരന്റെ ഡോമോക്രാറ്റിവ് ഇന്ദിര കോൺഗ്രസ് രൂപീകരിച്ചപ്പോൾ ചാണ്ടി അതിലായി. പിന്നീട് അത് കരുണാകരൻ പിരിച്ചുവിട്ടപ്പോൾ കരുണാകരൻ കോൺഗ്രസിലേക്കും മുരളീധരൻ എൻസിപിലേക്കും പോയപ്പോൾ ചാണ്ടി നിന്ന സ്ഥലത്തു തന്നെ നിന്നു. പിന്നീട് കമ്യൂണിസ്റ്റുകാരോട് സൗഹൃദമായി. അങ്ങനെ 2011 ൽ കുവൈറ്റ് ചാണ്ടിക്ക് സീറ്റു കിട്ടി ജയിച്ചു. മാണി ഗ്രൂപ്പിനു കൊടുത്തിരിക്കുന്ന കുട്ടനാട്ടിൽ കുവൈറ്റ് ചാണ്ടിക്കെതിരായി ജോസ് കോയിപ്പിളിയാണ് മത്സരിക്കുന്നത്. ജോസ് ജയിക്കില്ല എന്നുറപ്പാണ്. കാശുണ്ടെങ്കിലും ജനകീയനായ ഒരു എംഎൽഎ ആണ്.
കുട്ടനാട്ടിലെ ഏറ്റവും വലിയ പ്രത്യേകത ബിഡിജെഎസ് വളരെ സ്‌ട്രോങ്ങായി മത്സരിക്കുന്ന മണ്ഡലമാണ് കുട്ടനാട്. സുബാഷ് വാസുവിനായി ബിജെപിയും ബിഡിജെഎസിന്റെയും നന്നായിട്ടുള്ള വർക്കാണ് ഇവിടെ നടക്കുന്നത്. അതുകൊണ്ടു തോമസ് ചാണ്ടി അൽപ്പം ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. എൻഡിഎയ്ക്ക് വോട്ടുപിടിക്കാൻ പറ്റിയ ആലപ്പുഴ ജില്ലയിലെ നിർണ്ണായക രണ്ടു മണ്ഡലങ്ങളിൽ ഒന്ന് കുട്ടനാട് ആണ്. എന്നാലും ചാണ്ടിയെ തോൽപ്പിക്കാൻ അത്ര എളുപ്പമല്ല. ഒപ്പം സുഭാഷ് ഇവിടെ രണ്ടാം സ്ഥാനത്തത്തൊൻ നല്ല സാധ്യതയുണ്ട്.
ചതുഷ്‌കോണ ചൂടിൽ ചെങ്ങന്നൂർ; പ്രവചനം അസാധ്യം
മധ്യ തിരുവതാം കൂറിന്റെ ഒരു ഭാഗമാണ് ചെങ്ങന്നൂർ. രണ്ടു സിറ്റിങ് എംഎൽഎ വിഷ്ണു നാഥും, സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസുകാരിയായ മുൻ എംഎൽഎ ശോഭന ജോർജും. രണ്ടു പ്രാവശ്യം ഇവിടെ വിഷ്ണുനാഥ് മത്സരിച്ച മണ്ഡലമാണ്. ക്രിസ്ത്യൻ വോട്ടുകൾ ശോഭന ഭിന്നിപ്പിക്കുകയാണെങ്കിൽ വിഷ്ണു തോൽക്കും. അതുപോലെ വിഷ്ണുവിനെ സംബന്ധിച്ച് ആറന്മുള വിമാനത്താവളത്തെ അനുകൂലിക്കുന്ന ആളുമാണ്. വിമാനത്താവള വിരോധികൾ വിഷ്ണുവിന് വോട്ടു കുത്തില്ല. ഇവിടെ മത്സരിക്കുന്ന ഇടതു സ്ഥാനാർത്ഥി മുൻപ് ശോഭന ജോർജിനോട് പണ്ട് മത്സരിച്ചു തൊറ്റുപോയ രാമചന്ദ്രൻ നായർ ആണ്.
ബിജെപി ബീഡിജെഎസിന്റെ പിന്തുണയോട് കൂടി നിർത്തിയിട്ടുള്ള അഡ്വ. ശ്രീധരൻ പിള്ളയാണ് ബിജെപി സ്ഥാനാർത്ഥി. ശ്രീധരൻ പിള്ള നാട്ടുകാരനും പ്രാസംഗികനുമാണ്. ബിജെപി സാന്നിധ്യമുള്ള സ്ഥലമാണ് ചെങ്ങന്നൂർ അതുകൊണ്ടു ബിജെപി ആഞ്ഞു പിടിച്ചു മത്സരിക്കുന്ന മണ്ഡലമാണിത്. സ്ഥാനർത്ഥികളിൽ വിഷ്ണുനാഥ് ഒഴിച്ച് ബാക്കി എല്ലാവരും നാട്ടുകാരാണ് ഒരു ചതുഷ്‌കോണ മത്സരമാണ് എന്ന് പറയാം. ഓരോ വോട്ടിനും വേണ്ടിയുള്ള ഓട്ടമാണ് ഇവിടെ നടക്കുന്നത്. അവസാന വോട്ട് എണ്ണികഴിഞ്ഞാലേ ആരു ജയിക്കൂ എന്ന് പറയാൻ കഴിയൂ.
മാവേലിക്കരയിൽ നിന്ന് രാജേഷിന് രണ്ടാം ജയം
മണ്ഡല പുനർവിഭജനത്തിനു ശേഷം പന്തളം സീറ്റില്ലാതായപ്പോൾ മാവേലിക്കര സംവരണ മണ്ഡലമായി. അപ്പോൾ പന്തളത്തു നിന്നും ഭവന രഹിതനായ കോൺഗ്രസ്സുകാരൻ കെകെ ഷാജു ഇവിടെ വന്ന് ആർ രാജേഷിനോട് തോറ്റു. അങ്ങനെ രാജേഷ് മാവേലിക്കരയിൽ കഴിഞ്ഞ തവണ ജയിച്ചു. മാവേലിക്കര ഉറച്ച ഒരു സിപിഐ(എം) മണ്ഡലമാണ്. ഇവിടെ ആർ രാജേഷ് തന്നെയാണ് ഇക്കുറിയും സിപിഐ(എം) സ്ഥാനാർത്ഥി. ബിജു കലാശാല എന്ന കെപിഎംഎസ് പുന്നല ശ്രീകുമാർ ഗ്രൂപ്പുകാരനായ ബൈജു കലാശാലയാണ് യുഡിഎഫ് സ്ഥാനാർത്ഥി. ബിജുവിൽ നിന്ന് അത്ഭുതമൊന്നും പ്രതീക്ഷയില്ല. നിയമസഭയിലേക്ക് രാജേഷ് തന്നെയാണ് ഇക്കുറിയും മാവേലിക്കരയിൽ നിന്നും ജയിക്കുക.
ബിജെപിക്ക് കുറച്ചു വോട്ടുകളുള്ള മേഖലയാണ് മാവേലിക്കര. സവർണ മാടമ്പി നായർ വോട്ടുകൾ ഇവിടെ ധാരാളമുണ്ട്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ ആർഎസ്എസിലൂടെ പൊതുരംഗത്ത് വന്ന പിഎം വേലായുധനാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. കുറച്ചു വോട്ടുകൾ കിട്ടുമെന്നല്ലാതെ അത്ഭുതങ്ങൾ ബിജെപിയിൽ നിന്നും പ്രതീക്ഷിക്കണ്ട.
Stories you may Like
- പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശ കാര്യമന്ത്രി എസ് ജയ് ശങ്കർ
- വിഘടനവാദത്തിനും ഭീകരവാദത്തിനും കാനഡ ഇടം നൽകുന്നു: എസ് ജയശങ്കർ
- പാക് വിദേശകാര്യമന്ത്രിയെ എസ് ജയശങ്കർ സ്വീകരിച്ചത് കൈകൂപ്പി നമസ്കാരം പറഞ്ഞ്
- കാനഡ ഭീകരവാദികൾക്ക് താവളം ഒരുക്കുന്നു: ഇന്ത്യ
- വിയറ്റ്നാമിൽ രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് എസ് ജയശങ്കർ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍