കേരളം പിടിക്കാൻ കച്ചകെട്ടിയെത്തിയ അമിത് ഷായ്ക്കു നേരിടേണ്ടിവന്നത് തമ്മിൽത്തല്ലും തൊഴുത്തിൽക്കുത്തുമായി നിൽക്കുന്ന നേതാക്കളെ; മാരാർജി ഭവന്റെ നിർമ്മാണ ചുമതലയും വി വി രാജേഷിന്റെ വീടിനു ചെലവായ കോടികളും പറഞ്ഞ് തമ്മിലടിച്ച് മുരളീധര-കൃഷ്ണദാസ് പക്ഷങ്ങൾ; കേരളത്തിൽ ഇനിയും താമരകൾ വിരിയണമെങ്കിൽ ആർഎസ്എസിനു ചുമതല നൽകേണ്ടിവരുമെന്നു കേന്ദ്ര നേതൃത്വം
തിരുവനന്തപുരം: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനും തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പേ കേരളത്തിലെ പാർട്ടിയെ ശക്തിപ്പെടുത്തി പരമാവധി സീറ്റ് പിടിച്ചെടുക്കാനുള്ള പദ്ധതികളൊരുക്കാനാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മൂന്നുദിവസം കേരളത്തിൽ തമ്പടിച്ചത്. പക്ഷേ, കേരളത്തിലെ മുതിർന്ന നേതാക്കളുമായുള്ള ചർച്ചയിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടായെന്നാണ് സൂചന.
വർഷങ്ങളായി പ്രമുഖ നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന ചേരിപ്പോരാണ് അമിത് ഷായ്ക്ക് തലവേദന സൃഷ്ടിച്ചതെന്നാണ് സൂചന. നേതാക്കളെ മാറിമാറി ചർച്ചയ്ക്കു വിളിച്ചിട്ടും തർക്കങ്ങൾ പരിഹരിക്കാനോ, പരാതിക്കാരെ സംതൃപ്തരാക്കാനോ അമിത് ഷായ്ക്ക് കഴിഞ്ഞില്ല. 'നിങ്ങൾ ഭിന്നിച്ചു നിൽക്കാതെ, ഒരുമിച്ചുനിന്ന് ഭാരതത്തിനുവേണ്ടി പോരാടു'-എന്ന് ആഹ്വാനം ചെയ്ത ശേഷമാണ് ദേശീയ അധ്യക്ഷൻ മടങ്ങിയതെന്നും ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന രാജ്യപര്യടനത്തിന്റെ ഭാഗമായാണ് അമിത്ഷാ കേരളത്തിലും എത്തിയത്. കൊച്ചിയിലും തിരുവനന്തപുരത്തുമായി അദ്ദേഹം സംസ്ഥാന ഭാരവാഹികൾ, സംഘപരിവാർ നേതാക്കൾ, ജില്ലാ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, പാർലമെന്റ് മണ്ഡലം ചുമതലക്കാർ എന്നിവരുമായി ചർച്ച നടത്തി.
പലതവണ കേന്ദ്രത്തിന് മുന്നിലെത്തിയ പരാതികൾ ഇരുചേരിയിലുമുള്ള നേതാക്കൾ വീണ്ടും ദേശീയ സെക്രട്ടറിക്കുമുന്നിൽ അവതരിപ്പിച്ചുവെന്നാണ് വിവരം. പാർട്ടിയുടെ സംസ്ഥാനകമ്മിറ്റി ഓഫീസായ മാരാർജി ഭവന്റെ തറക്കല്ലിടലായിരുന്നു അമിത് ഷായുടെ സന്ദർശനത്തിലെ പ്രധാന പരിപാടികളിലൊന്ന്.
മാരാർജി ഭവൻ നിർമ്മാണത്തിന്റെ പേരിലുള്ള തർക്കം വളരെ നാളായി പാർട്ടിക്കുള്ളിലുണ്ട്. അമ്പത് കോടിയോളം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിട നിർമ്മാണത്തിന്റെ ചുമതല ആരെ ഏൽപ്പിക്കണം എന്നതു സംബന്ധിച്ചാണ് ഇരുഗ്രൂപ്പുകളും തമ്മിലുള്ള തർക്കം. മുൻ സംസ്ഥാനാധ്യക്ഷൻ പി കെ കൃഷ്ണദാസ് പക്ഷക്കാരനായ ജനറൽ സെക്രട്ടറി എം ടി രമേശിനാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്.
അഴിമതി വിരുദ്ധൻ എന്ന പ്രതിച്ഛായയുള്ളതുകൊണ്ടാണ് സംസ്ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരൻ നിർമ്മാണച്ചുമതല എം ടി രമേശിനെ ഏൽപ്പിച്ചത്. അപ്പോൾ മറ്റുള്ളവരെല്ലാം അഴിമതിക്കാരാണോ എന്ന ചോദ്യമുയർത്തി അതിനെ നേരിടുകയാണ് കെ സുരേന്ദ്രൻ, വി വി രാജേഷ് എന്നിവരുൾപ്പെട്ട വി മുരളീധര വിഭാഗം.
അഴിമതിക്കാർ നിറഞ്ഞതാണ് മുരളീധര വിഭാഗം എന്നുതന്നെയാണ് കൃഷ്ണദാസ് പക്ഷത്തിന്റെ മറുപടി. തലസ്ഥാന നഗരത്തിൽ വി വി രാജേഷ് നിർമ്മിച്ച പടുകൂറ്റൻ വീടിനെ ഉയർത്തിക്കാട്ടിയാണ് കൃഷ്ണദാസ് പക്ഷം പ്രതിരോധിക്കുന്നത്. വഞ്ചിയൂരിൽ രാജേഷ് നിർമ്മിച്ച വീടിന് അഞ്ചുകോടിയോളം രൂപ ചെലവഴിച്ചുവെന്ന് ഇവർ പ്രചരിപ്പിക്കുന്നു. ഇതിനുള്ള സാമ്പത്തികം രാജേഷിന് എവിടെനിന്ന് ലഭിച്ചുവെന്ന് അന്വേഷിക്കണമെന്ന ആവശ്യമാണ് കൃഷ്ണദാസ് പക്ഷം ഇപ്പോൾ അമിത്ഷായ്ക്ക് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.
എന്നാൽ മെഡിക്കൽ കോളേജുകൾക്ക് എൻഎഒസി വാങ്ങി നൽകാമെന്നു വാഗ്ദാനംചെയ്ത് പണംതട്ടിയത് എംടി രമേശിന്റെ അനുയായിയായ നേതാവാണെന്ന ആരോപണമുന്നയിച്ചാണ് വി മുരളീധരപക്ഷം പ്രത്യാക്രമണം നടത്തുന്നത്. രമേശിനും ഇതിൽനിന്ന് പങ്ക് കിട്ടിയതായും ഇവർ ആരോപിക്കുന്നു. ഇത്തരക്കാർക്ക് മാരാർജി ഭവന്റെ പേരിൽ പണം അടിച്ചെടുക്കുമെന്നും മുരളീധരപക്ഷം ആരോപിക്കുന്നു. രമേശിൽനിന്ന് മാറ്റി വി മുരളീധരന് നിർമ്മാണച്ചുമതല നൽകണമെന്നാണ് മുരളീധരപക്ഷത്തിന്റെ ആവശ്യം.
കേന്ദ്രഭരണത്തിന്റെ മറവിൽ പല നേതാക്കളും സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്ന ആരോപണം രണ്ടുവർഷമായി പാർട്ടിക്കുള്ളിലുണ്ട്. പരസ്പരം ആരോപണമുന്നയിച്ച് ഇരുവിഭാഗവും കേന്ദ്രത്തിന് പലതവണ പരാതി നൽകിയിട്ടുണ്ട്.
കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ ചില മെഡിക്കൽ കോളേജുകൾക്ക് കേന്ദ്രസർക്കാരിന്റെ എൻഒസി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ചില നേതാക്കൾ പണം തരപ്പെടുത്തിയെന്നതാണ് അതിൽ പ്രധാനം. വി മുരളീധരൻ, കെ സുരേന്ദ്രൻ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ ആക്ഷേപം ഉയർന്നത്. അതുപിന്നീട് എംടി രമേശിനും അനുയായികൾക്കും എതിരേയാക്കി മറുവിഭാഗം തിരിച്ചടിച്ചു.
സംസ്ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരനെ നോട്ടമിട്ടാണ് വി മുരളീധരപക്ഷം നീങ്ങുന്നത്. കുമ്മനം പാർട്ടിയെ നയിക്കാൻ പ്രാപ്തനല്ലെന്നാണ് അവരുടെ വിമർശനം. അതേസമയം ഒരു പക്ഷത്തും നിൽക്കാതെ പാർട്ടിക്കുവേണ്ടി നിൽക്കുന്ന കുമ്മനം വരുംനാളുകളിൽ കൂടുതൽ ഒറ്റപ്പെടുമെന്ന സൂചനയാണ് ലഭിക്കുന്നത്. വീണ്ടും സംസ്ഥാന അധ്യക്ഷപദവി പിടിക്കാനുള്ള കരുക്കളാണ് വി മുരളീധരനും പി കെ കൃഷ്ണദാസും നീക്കുന്നത്.
ആർഎസ്എസിന്റെ നിയന്ത്രണമില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് കേരളത്തിലെ പാർട്ടിയിൽ ഇത്രയും കുഴപ്പങ്ങൾ ഉണ്ടാകുന്നത് എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ ബിജെപിയേക്കാൾ മുകളിൽ ആർഎസ്എസിനെ കൊണ്ടെത്തിക്കണമെന്നും കേന്ദ്രനേതൃത്വം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കേരളം പോലുള്ള വിദ്യാസമ്പന്നമായ ഒരു സംസ്ഥാനത്ത് ആർഎസ്എസിന്റെ തീവ്രനിലപാടുകൾ തിരിച്ചടിയാകുമെന്നാണ് സംസ്ഥാനഘടകത്തിന്റെ വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍