ഉത്തരേന്ത്യൻ ഹിന്ദുത്വം നിലംതൊടാൻ കേരളത്തിന്റെ മണ്ണ് പാകമായില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ കേരളത്തിന് വേണ്ടി മാത്രം പുതിയൊരു ഹിന്ദുത്വം സൃഷ്ടിച്ച് മുന്നേറ്റം; നിലപാട് തിരുത്തി അയ്യപ്പ ഭക്തന്മാർക്കൊപ്പം നിന്നു ഏറ്റെടുക്കുന്നത് സ്വാമി ശരണം എന്ന മുദ്രാവാക്യം; ഇപ്പോൾ വ്യക്തമാകുന്നത് ശബരിമല കേസും പ്രതിഷേധങ്ങളും അടക്കം കേരള ഹിന്ദുത്വത്തിന് വേണ്ടി സംഘപരിവാർ തന്നെ ഒരുക്കിയതെന്ന് സംശയിക്കാവുന്ന സാഹചര്യം: അമിത്ഷായെ ഇറക്കിയുള്ള അവസാനം നീക്കത്തിൽ ബിജെപി രക്ഷപെടുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രാഷ്ട്രീയത്തിൽ അവസരങ്ങൾ ഉപയോഗിക്കുന്നത് ഒരു കല തന്നെയാണ്. പ്രത്യേകിച്ചും, സമ്മർദ്ദ ഘട്ടമുണ്ടാകുമ്പോഴും തിരിച്ചടികളെ ഭയക്കുമ്പോഴും അതിന് മറികടക്കാൻ എങ്ങനെ ശ്രമിക്കുന്നു എന്ന കാര്യത്തിൽ. അടുത്തികാലത്തായി ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്ക് അത്രയ്ക്ക് നല്ല സമയം അല്ല. അതിന് കാരണം അനിയന്ത്രിതമായി കത്തിക്കയറുന്ന ഇന്ധനവില മുതൽ കോൺഗ്രസ് പ്രധാനമന്ത്രി മോദിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന റഫേൽ ഇടപാട് വരെയാണ്. കൂടാതെ റഫേൽ ഇടപാടിലെ അനിൽ അംബാനി ബന്ധം അടക്കം പരിശോധിക്കുന്ന സിബിഐ തലപ്പത്തെ പ്രശ്നങ്ങളും കൂടി കണക്കിലെടുക്കുമ്പോൾ കേന്ദ്രത്തിൽ അടിമുടി പ്രശ്നങ്ങളാണ് നിലനിൽക്കുന്നത്. എന്നാൽ, കേരളത്തിൽ ഇതൊന്നും പ്രശ്നമാകുന്നില്ല. അതിന് കാരണം ശബരിമല യുവതി പ്രവേശനത്തിന് അനുമതി നൽകിയ സുപ്രീംകോടതി വിധിക്കെതിരായ പ്രക്ഷോഭങ്ങളും ഇതേ തുടർന്നുള്ള അറസ്റ്റും മറ്റുമാണ് ഇവിടെ നടക്കുന്നത്.
ശബരിമല അയ്യപ്പൻ എന്നത് കേരളത്തിലെ ഏറ്റവും പോപ്പുലറും ക്രൗഡ് പുള്ളറുമായ ദൈവമാണെന്ന തിരിച്ചറിവിൽ ഈ വിശ്വാസികളുടെ വികാരം മുതലെടുത്ത് അത് പിണറയി സർക്കാറിനെതിരാക്കി മാറ്റുന്ന ദൗത്യത്തിലാണ് ബിജെപി. അതിനായി കൃത്യമായി ചുവടുവെപ്പാണ് അവർ നടത്തിയിരിക്കുന്നത്. ഇന്ന് കണ്ണൂരിൽ എത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും വ്യക്തമാക്കിയത് കേരളത്തിൽ പാർട്ടിയെ വളർത്താൻ ഏറ്റവും നല്ല ആയുധം ബിജെപി ആണെന്ന് തന്നെയാണ്. അയോധ്യയോ രാമക്ഷേത്രമോ ഒന്നും തന്നെ കേരളത്തിലെ ഹൈന്ദവ വികാരത്തെ സ്വാധീനിക്കാൻ പോന്നതല്ലെന്ന തിരിച്ചറിവിലാണ് ബിജെപി അയ്യപ്പസ്വാമിയെ രാഷ്ട്രീയ വളർച്ചാക്കായി ഉപയോഗിക്കുന്നത്.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ തെറ്റുകാർ ഇടതു സർക്കാറാണെന്ന് വരുത്തി തീർക്കാൻ വേണ്ടി തീവ്രശ്രമങ്ങൾ നടക്കുമ്പോൾ തന്നെ ഇപ്പോൾ ഇത്തരം ഒരു അവസരം ഒരുക്കിയത് സംഘപരിവാറിന് കേരളം പിടിക്കാനുള്ള ആസൂത്രിത നീക്കങ്ങൾക്ക് ഒടുവിലാണെന്ന് ചർച്ചകളും വിലയിരുത്തലുകളും നടക്കുന്നുണ്ട്. ബിജെപി ദേശീയ നേതൃത്വത്തിനുള്ള കളമൊരുക്കലായിരുന്നു ഇതുവരെ നടന്നതെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങളും ഈ സംഭവത്തെ നോക്കിക്കാണുന്നത്.
2019ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിപുലമായ ഒരുക്കങ്ങൾ തന്നെയാണ് ബിജെപി നടത്തിപ്പോന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൽ ആ സാഹചര്യങ്ങൾക്ക് ഉതകുന്ന പദ്ധതി തയ്യാറാക്കുക എന്നതായിരുന്നു ഇതിൽ പ്രധാനം. ഉത്തർപ്രദേശിൽ പശുരാഷ്ട്രീയമാണ് ഹൈന്ദവ ഏകീകരണം ലക്ഷ്യമിട്ട് പയറ്റിയതെങ്കിൽ ബംഗാളിൽ മറ്റു തന്ത്രങ്ങൾ ആയിരുന്നു. ഹിന്ദി മേഖലകളിൽ നിന്നും സീറ്റുകൾ കുറയുമ്പോൾ ദക്ഷിണേന്ത്യയിൽ കൂടുതൽ സീറ്റുകൾ നേടാനും അമിത് ഷാ തയ്യാറാക്കിയ പദ്ധതിയായിരുന്നു. അതിന് അവസരം ഒരുക്കി നൽകുന്നതായി ആർഎസ്എസുമായി ബന്ധമുള്ളവർ തന്നെ നല്കിയ ശബരിമല കേസും ഇപ്പോഴുണ്ടായ വിധിയും.
ശബരിമല ക്ഷേത്രത്തിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയത് സംഘപരിവാർ പ്രവർത്തകരായിരുന്നു. സ്ത്രീപ്രവേശം ആവശ്യപ്പെട്ട് 2006 ജൂലൈ 28ന് സുപ്രീംകോടതിയിൽ ഹർജി നൽകിയ അഞ്ച് വനിതാ അഭിഭാഷകർ ആർഎസ്എസ്, ബിജെപി, വിഎച്ച്പി സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ സെക്രട്ടറി ഭക്തി പസ്രീജ സേഥി, പ്രേരണകുമാരി, ലക്ഷ്മി ശാസ്ത്രി, അൽക്കശർമ, സുധപാൽ എന്നിവരാണ് 12 വർഷം നീണ്ട കേസിനാധാരമായ ഹർജി നൽകിയത്. താനും ഭർത്താവും ആർഎസ്എസ് ബന്ധമുള്ളവരാണെന്ന് പ്രേരണകുമാരി മാധ്യമങ്ങളോട് സമ്മതിച്ചു.
സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ സംഘപരിവാർ ആശയങ്ങളുടെ തീവ്രവക്താവായ പ്രേരണകുമാരിയുടെ ഭർത്താവ് സിദ്ധാർഥ് ശംഭു ആർഎസ്എസിന്റെയും ബിജെപിയുടെയും സജീവപ്രവർത്തകനാണ്. സിദ്ധാർഥ് ശംഭു ബിജെപി അധ്യക്ഷൻ അമിത് ഷായോടൊപ്പം വേദി പങ്കിടുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഹരിയാന റോത്തക്ക് സ്വദേശിയായ ഭക്തി സേഥിയും സംഘപരിവാറിന്റെയും മോദിസർക്കാരിന്റെയും വക്താവാണ്. ഭക്തി സേഥിയുടെ കുടുംബത്തിനും ആർഎസ്എസ് ബന്ധമുണ്ട്.
കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ, ലിംഗം, മതവിശ്വാസം, ജാതി എന്നിവ കണക്കിലെടുക്കാതെ ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനം നൽകണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി വ്യക്തമാക്കിയിരുന്നു. ആർഎസ്എസിന്റെ മുതിർന്ന പ്രചാരകനായ രംഗഹരി യുവതികളെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് സംഘപരിവാർ പ്രസിദ്ധീകരണമായ കേസരിയിൽ ലേഖനപരമ്പരതന്നെ എഴുതി. ആർഎസ്എസ് അഖിലേന്ത്യ ബൗദ്ധിക് പ്രമുഖായ രംഗഹരി കാളിദാസകൃതികളും മഹാഭാരതവും ഉദ്ധരിച്ചാണ് വാദങ്ങൾ നിരത്തിയത്. എന്നാൽ, വിധി വന്നശേഷം ആർഎസ്എസ് നിലപാട് പടിപടിയായി മാറ്റി. ഇപ്പോൾ ബിജെപി ഈ വിഷയത്തിൽ പ്രത്യക്ഷത്തിൽ സമരം നയിക്കുന്ന അവസ്ഥയിലേക്കും എത്തി.
നിലയ്ക്കൽ സമരത്തിൽ ബിജെപി പ്രത്യക്ഷമായി കൊടി പിടിച്ച് രംഗത്തുണ്ടായിരുന്നില്ല. എന്നാൽ, ഭക്തരെന്ന വ്യാജേന അക്രമങ്ങൾ നടത്തിയത് അടക്കം പാർട്ടി പ്രവർത്തകരുമായിരുന്നു. ഈ വിഷയത്തിൽ കൂട്ട അറസ്റ്റിലേക്കും മറ്റും നീങ്ങിയതോടെയാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ രംഗപ്രവേശം. ഇന്ന് അമിത് ഷാ പാർട്ടിക്കും അണികൾക്കും നൽകിയ കൃത്യമായ സന്ദേശം ശബരിമല പരമാവധി മുതലെടുക്കുക എന്നതു തന്നെയാണ്. കേരളത്തിലെ ഹൈന്ദവ വിഭാഗത്തിന്റെ പിന്തുണ ആർജ്ജിക്കാൻ ഇതിൽ കവിഞ്ഞു മറ്റൊരു അവസരം കിട്ടാനില്ല. എൻഎസ്എസ് ബിജെപി പക്ഷത്തു തന്നെയാണ് നിലകൊള്ളുന്നത്. ബിഡിജെഎസിലൂടെ മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും പിന്തുണ ബിജെപിക്ക് ലഭിക്കുന്നുണ്ട്.
വരും ദിവസങ്ങളിലും വൈകാരികമായി തന്നെ ഈ വിഷയത്തിൽ ഇടപെടൽ നടത്തണമെന്നാണ് അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് നൽകുന്ന സൂചന. വേണ്ടി വന്നാൽ രഥയാത്രതന്നെ നടത്താനാണ് അദ്ദേഹം ശ്രീധരൻ പിള്ളയോടും കൂട്ടരോടും നിർദേശിച്ചിരിക്കുന്നത്. ഈ ശക്തമായ പ്രചരണം കൊണ്ട് സാമുദായി ധ്രുവീകരണം കൂടി അമിത് ഷാ ലക്ഷ്യമിടുന്നു. സിപിഎം നേട്ടമുണ്ടാക്കിയാലും കോൺഗ്രസിന് ക്ഷീണം വരുത്തുക എന്നതാമ് ബിജെപി ലക്ഷ്യം. ശബരിമല വഴി കോൺഗ്രസിനെ പിന്തുണക്കുന്ന ഹൈന്ദവ വോട്ടുകളെ ബിജെപി പക്ഷത്തേക്ക് മാറ്റാനാണ് ഷായുടെ പദ്ധതി.
കേരളത്തിൽ ഹൈന്ദരരാഷ്ട്രീയം പറയാൻ ഏറ്റവും നല്ല അവസരമാണ് അയ്യപ്പസ്വാമിയെന്ന ബോധ്യത്തിലാണ് ഷാ. എൻഎസ്എസിനെയും എസ്എൻഡിപിയെയും ഒരുമിച്ചു കൊണ്ട് ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെ മറികടക്കാൻ ശ്രമിക്കുമെന്നാണ് ഷാ ഇന്നു പറഞ്ഞും. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ബിജെപി ഭക്തർക്കൊപ്പമാണ്. വിശ്വാസം സംരക്ഷിക്കാൻ ഏതറ്റം വരേയും പോകാൻ ബിജെപി തയ്യാറാണെന്നും ഷാ വ്യക്തമക്കി. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ അമ്മമാരും സഹോദരിമാരുമാണ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. അവരെ അറസ്റ്റ് ചെയ്യുകയും അവരുടെ അവകാശങ്ങളെ അടിച്ചമർത്തുകയും ചെയ്ത സർക്കാർ നടപടി ശരിയല്ലെന്നും അമിത് ഷാ വ്യക്തമാക്കുകയുണ്ടായി. സർക്കാറിനെ വലിച്ച താഴെയിടാൻ തയ്യാറാണെന്ന് ഷാ പറഞ്ഞതും അയ്യപ്പഭക്തരെ ലക്ഷ്യമിട്ടാണ്.
ഭാരത് മാതാക്കീ ജയ് വിളികളാണ് സാധാരണ ബിജെപി റാലികളിൽ മുഴങ്ങാറ്. എന്നാൽ, കേരളത്തിൽ എത്തിയപ്പോൾ ഷാ പറഞ്ഞത് സ്വാമിയെ ശരണം അയ്യപ്പാ എന്നതായിരുന്നു. അതാകണം നമ്മുടെ മുദ്രാവാക്യമെന്ന് ഉറപ്പിച്ചു കൊണ്ടായിരുന്നു ഷായുടെ ഇന്നത്തെ പ്രസംഗവും. ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാനത്തെ ബിജെപിക്ക് അടിത്തറ വിലുപപ്പെടുത്താനും ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കാനുമുള്ള സാഹചര്യമാണ് സംജാതമായിരിക്കുന്നത്. അത് പരമാവധി ഉപയോഗപ്പെടുത്താൻ ബിജെപി രംഗത്തിറങ്ങുന്നതോടെ കേരളത്തിലെ രാഷ്ട്രീയവും പൊതു മണ്ഡലവും വരും നാളുകളിൽ കൂടുതൽ കലുഷിതമകും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്