ഭരണവിരുദ്ധ വോട്ടുകളും ഹിന്ദുധ്രുവീകരണ വോട്ടുകളും രാജഗോപാലിന്റെ പെട്ടിയിൽ വീഴും; തീവ്ര മുസ്ലിം വോട്ടുകൾ പിസി ജോർജിന്റെ സ്ഥാനാർത്ഥിക്കും അനുകൂലമാകും; ഈസി വാക്കോവറിന് ഇറങ്ങിയ വിജയകുമാറിന് നന്നായി വിയർക്കേണ്ടി വരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബിജെപി സ്ഥാനാർത്ഥിയായി ഒ.രാജഗോപാൽ അരുവിക്കരയിൽ നിറയുന്നതോടെ കൂടുതൽ കരുതലോടെ പ്രചരണം നടത്താൻ പ്രാദേശീക നേതാക്കൾക്ക് സിപിഐ(എം) നിർദ്ദേശം. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ രാജഗോപാലിന്റെ സാന്നിധ്യമുണ്ടാക്കിയ പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനാണ് നീക്കം. അരുവിക്കരയിൽ ഈസി വാക്കോവർ പ്രതീക്ഷിക്കുന്നത് ഇനി മണ്ടത്തരമാണെന്നാണ് വിലയിരുത്തൽ. പിസി ജോർജിന്റെ അഴിമതി വിരുദ്ധ മുന്നണിയുടെ വോട്ടുകളും ഫലത്തെ സ്ഥാധീനിക്കും. എന്നാൽ ഇത് യുഡിഎഫിനെ മാത്രമേ ദോഷമായി ബാധിക്കു എന്നാണ് കണക്കുകൂട്ടൽ. മണ്ഡലത്തിൽ മുസ്ലിം സമുദായങ്ങൾക്കും പരിവർത്തിത നാടാർ സമുദായങ്ങൾക്കും പത്തു ശതമാനത്തോളം സ്വാധീനമുണ്ട് ഇതിലാണ് ജോർജിന്റെ പ്രതീക്ഷ. ഏതായാലും രാജഗോപാലും ജോർജും നേടുന്ന വോട്ടുകളും അത് ചോരുന്ന വഴിയുമാകും വിജയിയെ നിശ്ചയിക്കുക എന്ന് ഉറപ്പിക്കാം.
ഭരണ വിരുദ്ധ വികാരവും സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളും വിജയത്തിലേക്കുള്ള വഴി തുറക്കുമെന്ന പ്രതീക്ഷയിൽ ഇടതുപക്ഷവും, ജി. കാർത്തികേയനോടു മണ്ഡലത്തിലെ ജനങ്ങൾക്കുള്ള സ്നേഹവും വിശ്വാസവും അഭിമാനം സംരക്ഷിക്കുമെന്ന ആത്മവിശ്വാസത്തിൽ യുഡിഎഫും അരുവിക്കരിയിൽ നിറയുന്നതിനിടെയാണ് രാജഗോപാലിന്റെ വരവ്. വ്യക്തിത്വത്തിന്റെ മികവും കേന്ദ്ര ഭരണ നേട്ടങ്ങളും അക്കൗണ്ട് തുറക്കുന്നതിനു വഴിയൊരുക്കുമെന്ന ധാരണയിൽ ബിജെപിയും കളത്തിലിറങ്ങിയതോടെ അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും തന്ത്രങ്ങൾ മാറ്റി പയറ്റേണ്ട അവസ്ഥയാണ്. പൊതുതെരഞ്ഞെടുപ്പിൽ നേമത്തും ഉപതെരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകരയും ലോക്സഭയിൽ തിരുവനന്തപുരത്തും വ്യക്തിത്വം കൊണ്ടു മാത്രം കാര്യമായ നേട്ടമുണ്ടാക്കിയ രാജഗോപാലിന് അരുവിക്കരയിലും അത്ഭുതം സൃഷ്ടിക്കാനാകുമെന്നാണു ബിജെപിയുടെ വാദം. ഒരു വർഷം പൂർത്തിയാക്കിയ കേന്ദ്രത്തിലെ മോദി സർക്കാരിനെ പറ്റിയുള്ള വിലയിരുത്തൽ കൂടിയാകും രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 7000ത്തോളം വോട്ടാണ് ബിജെപി സ്ഥാനാർത്ഥി സി ശിവൻകുട്ടി നേടിയത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഗിരിജാകുമാരി 14000 വോട്ടുകളാക്കി അത് ഉയർത്തി. അരുവിക്കയോട് ചേർന്ന കാട്ടക്കട മണ്ഡലത്തിൽ ബിജെപിക്ക് നല്ല സ്വാധീനമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി കെ കൃഷ്ണദാസ് 23,000 വോട്ടുകളാണ് കാട്ടക്കടയിൽ നേടിയത്. ഈ ഘടങ്ങൾക്കൊപ്പം ബിജെപിയുടെ മുഖമായി രാജഗോപാൽ എത്തുമ്പോൾ കാര്യങ്ങൾ ഇനിയും മാറി മറിയും. രാജഗോപാൽ കുറഞ്ഞത് 25,000 വോട്ടെങ്കിലും നേടുമെന്ന് സിപിഎമ്മും കോൺഗ്രസും സമ്മതിക്കുന്നു. രാജഗോപാലിന്റെ വരവോടെ സഹതാപം ഇല്ലാതായെന്നാണ് സിപിഐ(എം) വിലയിരുത്തൽ. സിപിഎമ്മും ബിജെപിയും തമ്മിലാണ് മത്സരമെന്ന പ്രതീതി സൃഷ്ടിച്ച് ന്യൂനപക്ഷ വോട്ടകുൾ പെട്ടിയിലാക്കണം., അല്ലാത്ത പക്ഷം സഹതാപവോട്ടുകൾക്കൊപ്പം ഇവ കൂടി കോൺഗ്രസിന് കിട്ടുമ്പോൾ കാര്യങ്ങൾ പ്രതികൂലമാകും. സിപിഐ(എം) വോട്ടുകളിൽ മാത്രം ചോർച്ചയുണ്ടായാൽ അത് നാണക്കേടുമാകും. ഈ സാഹചര്യത്തിലാണ് ഇലക്ഷൻ സ്ട്രാറ്റർജിയിൽ ഇടതു പക്ഷം ഉടച്ചു വാർക്കലിന് തയ്യാറാകുന്നത്.
അരുവിക്കരയിൽ വിജയകുമാറിനെ നിർത്തിയത് നന്നായി എന്ന വിലയിരുത്തലുമുണ്ട്. ജില്ലാ നേതാക്കൾ ആരെങ്കിലും മത്സരിച്ചിരുന്നുവെങ്കിൽ രാജഗോപാൽ വികാരം തിരിച്ചടിയാകുമായിരുന്നു. വിജയകുമാറിലൂടെ പാർട്ടി വോട്ടുകൾ മുഴുവൻ പെട്ടിയിലാക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസം ഉണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിനോട് എതിർപ്പുള്ള നിഷ്പക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും ലക്ഷ്യമിട്ടിരുന്നു. രാജഗോപാലിന്റെ വരവോടെ അതിന് പൂർണ്ണമായും ഉറപ്പിക്കാൻ സിപിഎമ്മിന് കഴിയില്ല. കോൺഗ്രസ് ക്യാമ്പിലും അങ്കലാപ്പുണ്ട്. ശബരിനാഥനെ മത്സരിപ്പിക്കുന്നത്തിൽ കോൺഗ്രസിലെ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ വോട്ടുകൾ ബിജെപി പെട്ടിയിൽ വീഴുമോ എന്നതാണ് ആശങ്ക. കോൺഗ്രസിന്റെ സ്ഥിരം വോട്ട് ബാങ്കായ മുസ്ലീങ്ങളും ഇത്തവണ കൈവിടാനാണ് സാധ്യത. എസ്ഡിപിഐ പോലുള്ള കക്ഷികളുടെ പിന്തുണയോടെയാണ് പിസി ജോർജിന്റെ അഴിമതി വിരുദ്ധ മുന്നണി മത്സരിക്കാനിറങ്ങുന്നത്. അതുകൊണ്ട് തന്നെ മുസ്ലിംവോട്ടുകൾ പിസി ജോർജ്ജിന്റെ സ്ഥാനാർ്തഥി നേടാനാണ് സാധ്യത.
കാൽനൂറ്റാണ്ടു കാലം മണ്ഡലത്തിന്റെ നിറസാന്നിദ്ധ്യമായിരുന്ന അന്തരിച്ച സ്പീക്കർ ജി.കാർത്തികേയനോട് അരുവിക്കരക്കാർക്കുള്ള വൈകാരികമായ അടുപ്പം മകൻ കെ.എസ്.ശബരീനാഥനിലൂടെ ജ്വലിപ്പിച്ച് മണ്ഡലം നിലനിർത്താനാണ് യു.ഡി.എഫിന്റെ ശ്രമം. ബാർകോഴ വിവാദത്തിലും മറ്റ് അഴിമതി ആരോപണങ്ങളിലും മുങ്ങിക്കുളിച്ചു നിൽക്കുന്ന യു.ഡി.എഫിന് ഈ തെരഞ്ഞെടുപ്പ് നിലനില്പിനുള്ള പോരാട്ടമാണ്. കാർത്തികേയന്റെ ഭാര്യ ഡോ.എം ടി.സുലേഖയെ മത്സര രംഗത്തിറക്കി സഹതാപ തരംഗത്തിലൂടെ മണ്ഡലം നിലനിർത്താൻ അവർ ആദ്യം ശ്രമിച്ചത് അതിനാലാണ്. സുലേഖ മത്സരിക്കാൻ വിസ്സമ്മതിച്ചതോടെ മകൻ ശബരീനാതനെ നിർത്തുകയല്ലാതെ മറ്റൊരു പോംവഴി യു.ഡി.എഫിന് മുന്നിലില്ലായിരുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും പഠന കാലത്തും ഔദ്യോഗിക ജോലിക്കിടയിലും ആർജ്ജിച്ച പൊതു പ്രവർത്തന പരിചയവും യുവത്വവും ശബരിയെ ജനങ്ങൾക്ക് സ്വീകാര്യനാക്കിയെന്നാണ് കോൺഗ്രിസന്റെ നിലവിലെ വിലയിരുത്തൽ.
വളരെ ആലോചിച്ചാണ് ഇടതുമുന്നണി എം.വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. അരുവിക്കരയിൽ അദ്ദേഹത്തിനുള്ള ജനസ്വാധീനം ഇടതുമുന്നണിക്കുള്ള അധിക ആനുകൂല്യമാണ്. ഏറ്റവും അനുകൂലമായ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ വോട്ടാക്കി മാറ്റാൻ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനാവുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ ഉൾപ്പെട്ട അരുവിക്കരയിൽ ഇടതു സ്ഥാനാർത്ഥിക്കായിരുന്നു മുൻതൂക്കം. അഡ്വ. എ. സമ്പത്തിന് 4193 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. 2011ൽ ജി .കാർത്തികേയൻ 10,674 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ സ്ഥാനത്തായിരുന്നു ഇത്. വിജയകുമാറിന്റെ വ്യക്തിപ്രഭാവത്തിന് സമ്പത്തിന്റെ ഭൂരിപക്ഷം കൂട്ടാനാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ രാജഗോപാൽ എത്തിയതോടെ ഇത്രയും വലിയ ഭൂരിപക്ഷം സിപിഐ(എം) പ്രതീക്ഷിക്കുന്നില്ല. ഈഴവ-നായർ വിഭാഗങ്ങൾക്ക് അരുവിക്കരയിൽ നല്ല സ്വാധീനമുണ്ട്. ഇവർക്കിടയിൽ രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വം ചലനങ്ങൾ ഉണ്ടാക്കാം. അതുകൊണ്ട് തന്നെ ഈ വിഭാഗങ്ങളിൽ നിന്ന് വോട്ടൊഴുക്ക് രാജഗോപാലിന് ഉണ്ടാകുമെന്നാണ് സിപിഐ(എം) കണക്കുകൂട്ടൽ. ഈ സാഹചര്യത്തിലാണ് ഭൂരിപക്ഷക്കണക്കുകൾ പുനർനിർണ്ണയിക്കാൻ സിപിഐ(എം) തയ്യാറാകുന്നത്.
യുഡിഎഫിൽനിന്നു പിണങ്ങി നിൽക്കുന്ന പി.സി. ജോർജിനാകട്ടെ, ശക്തിയുണ്ടെന്ന് തെളിയിക്കാൻ കിട്ടുന്ന അവസരം നഷ്ടപ്പെട്ടാൽ മുഖ്യധാരയിൽനിന്നു തന്നെ പിന്മാറേണ്ടിവരും. മത്സരിക്കുന്നവർക്കെല്ലാം നിലനിൽപ്പിന്റെ പോരാട്ടമാകുമ്പോൾ ഉപതെരഞ്ഞെടുപ്പിൽ വാശിയും വീറും വർധിക്കും. സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളും ഇടതുപക്ഷത്തെ തമ്മിൽ തല്ലും ആയുധമാക്കി കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിശദീകരിച്ച് ഗുണമുണ്ടാക്കാനാകുമെന്നാണു ബിജെപി പ്രതീക്ഷ. ദേശീയ നേതാക്കളെയും കഴിയുമെങ്കിൽ പ്രധാനമന്ത്രിയെയും പ്രചാരണത്തിനെത്തിച്ച് അക്കൗണ്ട് തുറക്കുകയെന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 7,694 വോട്ടുകൾ മാത്രമെ നേടാനായുള്ളൂവെങ്കിലും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 14,000ത്തിൽ അധികം വോട്ടുകൾ നേടാൻ കഴിഞ്ഞു.
ജോർജിന്റെ മുന്നണിയിൽ സമുദായ സംഘടനകൾക്കാണു പ്രാധാന്യം. വി എസ്ഡിപി, ഡിഎച്ച്ആർഎം തുടങ്ങിയ സംഘടനകൾക്കൊപ്പം എസ്ഡിപിഐയും ചേരുന്നു. ജാതി സംഘടനകളുടെ പിൻബലത്തിൽ സാമുദായിക വോട്ടുകൾ പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയാണ് ജോർജിനുള്ളത്. വിജയം അല്ല ആത്യന്തിക ലക്ഷം. ഇരു മുന്നണികൾക്കും മുന്നിൽ ശക്തി തെളിയിക്കുകയെന്നതാണ് അജണ്ട. ജോർജിന് ശക്തി തെളിയിക്കാനായില്ലെങ്കിൽ പൂർണമായും പുറത്തേയ്ക്ക് പോകേണ്ടി വരും. ശക്തി തെളിയിക്കാൻ കഴിഞ്ഞാൽ വിലപേശി നിലനിൽക്കാം. ഇടതുമുന്നണിയോട് വില പേശണമെങ്കിലും വോട്ടുകൾ വഴി ശക്തി തെളിയിക്കണം. ജയപരാജയങ്ങൾ നിശ്ചയിക്കുന്ന അത്രയും വോട്ടുകൾ ജോർജിന്റെ മുന്നണി നേടുകയും വേണം. ഇതിൽ പരാജയപ്പെട്ടാൽ കേരള രാഷ്ട്രീയത്തിൽ ജോർജിന്റെ പ്രഭാവം അവസാനിക്കും.
അരുവിക്കരയിൽ നാമനിർദേശപത്രികാ സമർപ്പണം നാളെ ആരംഭിക്കും. ഈ മാസം പത്തിന് പൂർത്തിയാവും. സൂക്ഷ്മ പരിശോധന കഴിഞ്ഞ് 13 വരെ പത്രിക പിൻവലിക്കാം. 27 ന് വോട്ടെടുപ്പ്. 30 ന് വോട്ടെണ്ണൽ.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്