സുപ്രീം കോടതി വിധി എതിരാണെങ്കിൽ ശബരിമലയുടെ ആചാരം കാക്കാൻ ഭരണഘടന പരിഷ്കരിക്കും എന്ന് പറയാൻ എന്തേ ബിജെപിക്ക് ധൈര്യം ഉണ്ടായില്ല? വനിതാ സംവരണവും രാമക്ഷേത്ര നിർമ്മാണവും ഒക്കെ എന്തുകൊണ്ട് കഴിഞ്ഞ അഞ്ച് വർഷം മറന്നുപോയി? 25 ലക്ഷം കോടിയുടേയും ഒക്കെ കണക്ക് പറയുന്നത് എന്ത് സ്റ്റാറ്റിറ്റിക്സിന്റെ അടിസ്ഥാനത്തിലാണ്? ബിജെപിയുടെ പ്രകടനപത്രിക വിലയിരുത്തുമ്പോൾ
ഷാജൻ സ്കറിയ
ഡൽഹി: ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബിജെപി ധൃതിപിടിച്ച് പ്രകടന പത്രിക പുറത്ത് ഇറക്കിയിരിക്കുന്നു. എന്ത്കൊണ്ടാണ് ഭരിക്കുന്ന ഒരു പാർട്ടിക്ക് ഇത്രയും നാൾ ഒരു പ്രകടനപത്രികയ്ക്കായി കാത്തിരിക്കേണ്ടി വന്നത് എന്ന ചോദ്യത്തിന് പ്രകടന പത്രിക തന്നെ ഉത്തരമാണ്. കോൺഗ്രസിന്റെ പ്രകടന പത്രികയുമായി താരതമ്യം ചെയ്യുമ്പോൾ വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് ബിജെപിയുടെ പ്രകടന പത്രിക എന്ന് തന്നെ പറയേണ്ടി വരും. കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചതുകൊണ്ട് തന്നെ ഇപ്പോൾ ഇങ്ങനെ ഒരു പത്രിക പുറത്തിറക്കി പറയുന്ന കാര്യങ്ങൾ കഴിഞ്ഞ അഞ്ച് വർഷം ചെയ്തില്ല എന്ന ചോദ്യവും ഉയരുന്നത് സ്വാഭാവികമാണ്. 25 ലക്ഷം കോടി രൂപ കർഷകർക്കും 100 ലക്ഷം കോടി രൂപ സാധാരണക്കാർക്കും മാറ്റിവെച്ചു എന്ന് പറയുന്ന ആർക്കും വാഗ്ദാനം ചെയ്യാവുന്ന കാര്യങ്ങൾ പറയുന്ന പ്രസ്താവനകളേയും പ്രഖ്യാപനങ്ങളേയും മാറ്റി നിർത്താം.
കഴിഞ്ഞ 5 വർഷത്തെ ബിജെപിയുടെ ഭരണ നേട്ടങ്ങളുടെ വ്യാഖ്യാനങ്ങൾക്ക് അപ്പുറം പുതിയതായി എന്ത് ചെയ്യും എന്ന് ഈ പ്രകടന പത്രികയിൽ ഇല്ല എന്നതാണ് സത്യം. കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയപ്പോൾ കൃത്യമായ 72,000 രൂപ ഒരു വർഷം സാധാരണക്കാർക്ക് നൽകും എന്നതിന് തെളിവുകളും കണക്കുകളും നിരത്തിയാണ് പറഞ്ഞതെങ്കിൽ അത്തരത്തിലുള്ള ശാസ്ത്രീയമായ ഒരു അടിത്തറയുമില്ലാതെ ചില മയക്കുന്ന പ്രഖ്യാപനങ്ങൾ നിറഞ്ഞ് നിൽക്കുന്നതാണ് ബിജെപിയുടെ പ്രകടന പത്രിക. കോൺഗ്രസ് പത്രികയിൽ നിയമ പരിഷ്കരണങ്ങൾ അടക്കം നിരവധി കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ബിജെപിയുടെ പത്രികയിൽ ഒരു കാര്യത്തിലും വ്യക്തത ഇല്ല.
ഇതിന് ഉദാഹരണത്തിന് ശബരിമലയുടെ കാര്യം എടുക്കുക. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്ന കാര്യങ്ങൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും എന്നാണ് പറഞ്ഞിരിക്കുന്നത്. അക്കാര്യം അറ്റോണി ജനറലിനെ ഏൽപ്പിച്ചാൽ മതി. അക്കാര്യം പ്രകടന പത്രികയിൽ ഒരു വാഗ്ദാനമായി പറയേണ്ട ഒരു കാര്യവും ഇല്ല. എന്നാൽ ശബരിമലയിലെ സുപ്രീം കോടതിയിലെ വിധി എതിരാണെങ്കിൽ അതിന് ഭരണഘടന ഭേദഗതി വരുത്തും എന്ന് പറയാനുള്ള ചങ്കൂറ്റം ബിജെപി കാണിച്ചിട്ടില്ല. കേരളത്തിലെ അയ്യപ്പഭക്തർ പ്രതീക്ഷിച്ചത് വെറുതെ ശബരിമല എന്ന ഒരു വാക്കല്ല മറിച്ച് ഭക്തർ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരമാണ്. ശബരിമല വിഷയം കേസായപ്പോൾ മുതൽ അത് വിവാദമായപ്പോൾ സംഘപരിവാറിന്റെയും ബിജെപിയുടെ പ്രവർത്തകരും തെരുവിൽ ഇറങ്ങിയെങ്കിലും ശബരിമല വിഷയത്തിന് ഒരു പരിഹാരമുണ്ടാക്കുന്നതിന് ആത്മാർത്ഥതയോടെ ഒരു ശ്രമമുണ്ടായിട്ടില്ലെന്ന് പറയുന്നതും ശരിയാണ്. അല്ലെങ്കിൽ എന്ത്കൊണ്ടാണ് ഭരണഘടന പരിഷ്കരിച്ചും ശബരിമലയിലെ ആചാരങ്ങൾ ഞങ്ങൾ സംരക്ഷിക്കും എന്ന് പറയാത്തത്.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും എന്നതാണ് ബിജെപിയുടെ പ്രകടനപത്രികയിലെ ഏറ്റവും സുപ്രധാനമായ പ്രഖ്യാപനങ്ങളിൽ ഇന്ന്. നല്ലത് തന്നെയാണ്. ഒരു രാജ്യത്തെ എല്ലാ പൗരന്മാർക്കും സിവിൽ നിയമങ്ങൾ ഒരുപോലെ ആകണം എന്നത് ഏതെങ്കിലും ഒരു മതത്തിനെതിരെയുള്ള വിവേചനമായി വ്യഖ്യാനിക്കേണ്ടത് ഇല്ല. അതാത് മതങ്ങളുടെ ചടങ്ങുകളിൽ തുടരാൻ അതാത് മതങ്ങൾക്ക് സ്വാതന്ത്ര്യം നൽകുമ്പോൾ വിവാഹം മരണം തുടങ്ങിയ പ്രക്രിയകൾ ഒക്കെ രേഖപ്പെടുത്തേണ്ടത് ഒരേ നടപടി ക്രമങ്ങളുടെ ഭാഗമാകണം അതുപോലെ തന്നെ സ്വത്തുക്കൾ ഭാഗം വയ്ക്കേണ്ടത് ഒരുപോലെ തന്നെയാകണം എന്ന് തുടങ്ങിയ ആവശ്യങ്ങൾ ഏകീകൃത സിവിൽ കോഡിനെ സാധൂകരിക്കുന്നതാണ്. നല്ല കാര്യമാണ് കൈയടിക്കേണ്ടതാണ്. പക്ഷേ ഒരു ചോദ്യമുണ്ട് കഴിഞ്ഞ അഞ്ച് വർഷം രാജ്യം ഭരിച്ചിട്ടും എന്ത്കൊണ്ടാണ് ഏകീകൃത സിവിൽ കോഡിനെ കുറിച്ച് മിണ്ടാതെ ഇരുന്നത് എന്നതാണ്. എന്ത്കൊണ്ടാണ് പ്രകടന പത്രികയിൽ മാത്രം ഇതിനെ ഉൾക്കൊള്ളിച്ചത്.
സമാനമായി തന്നെ വരുന്ന മറ്റൊരു പ്രസ്താവനയാണ് വനിതകൾക്ക് ലോക്സഭയിലും നിയമസഭയിലും 33 ശതമാം സംവരണം ഏർപ്പെടുത്തുന്നു എന്നത്. ചോദ്യം ആവർത്തിക്കുന്നു എന്ത്കൊണ്ടാണ് കഴിഞ്ഞ അഞ്ച് വർഷം ഇത് ബില്ലായി കൊണ്ട് വന്ന് നടപ്പിലാക്കാൻ ശ്രമിക്കാത്തത്. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സാമ്പത്തിക സംവരണം എർപ്പെടുത്തി ഭരണഘടനയിൽ ഉൾപ്പെടുത്തുകയും പ്രസിഡന്റിനെ കൊണ്ട ഒപ്പിടീക്കുകയും ഒക്കെ ചെയ്തത് 2,3 ദിവസങ്ങൾ കൊണ്ട് അല്ലേ? അപ്പോൾ എന്ത്കൊണ്ടാണ് വനിത സംവരണ ബിൽ കൊണ്ട് വരാനും നടപ്പിലാക്കാൻ ശ്രമിക്കാത്തതും. ഇപ്പോൾ അതുമായി മുന്നോട്ട് വരുന്നത് മുതലെടുപ്പുമായി ആണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റില്ല.
രാമക്ഷേത്രം നിർമ്മിക്കും എന്ന് വാക്ക് തരുന്നു. മതത്തിന്റെ പേരിൽ വോട്ട് ചോദിക്കരുത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ച് പറയുകയും പലരുടേയും പേരിൽ അതിന് നടപടി സ്വീകരിക്കുകയും ഒക്കെ ചെയ്യുമ്പോൾ അതിനെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ ധീരതയെ സമ്മതിക്കുന്നു.
വീണ്ടും ചോദിക്കുന്നു. അഞ്ച് വർഷം മുൻപ് ബിജെപിയുടെ പ്രകടന പത്രികയിലും ഈ വിഷയം ഉണ്ടായിരുന്നു. അപ്പോൾ എന്ത്കൊണ്ടാണ് നിർമ്മിക്കാതെ ഇരുന്നത്? നിയമങ്ങളെ ഭയപ്പെട്ടിട്ട് ചട്ടങ്ങളെ ഭയപ്പെട്ടിട്ട് കൊള്ളാം നല്ലത് തന്നെ. പക്ഷേ എന്തിനാണ് ഇത് വീണ്ടും രാമക്ഷേത്രം നിർമ്മിക്കും എന്ന് പ്രകടനപത്രികയിൽ ഉൾപ്പെടുത്തുന്നത്. ഇത് പ്രായോഗികം അല്ലെന്ന് വീണ്ടും പറയുന്നത് ഹിന്ദ വോട്ടുകൾ ധ്രുവീകരിക്കാനും പിടിച്ചെടുക്കാനും വേണ്ടി തന്നെയാണ് അല്ലെങ്കിൽ ആ ലക്ഷ്യം വെച്ചുള്ള കള്ളത്തരമല്ലേ? 10 ലക്ഷം രൂപ പലിശ രഹിത വായ്പ്പ നൽകും എന്ന ചില ഗിമിക്കുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വാഗ്ദാനങ്ങളുടെ ഒന്നും പിന്നിൽ ഒരു അധ്വനവും ഇല്ലെന്നും എന്തൊക്കെയോ പറഞ്ഞ വെറുതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്നും ഖേതപൂർവ്വം ചൂണ്ടിക്കാണിക്കട്ടേ. ബിജെപിയുടെ പ്രകടനപത്രികയെ ഇങ്ങനെ ചുരുക്കി പറയാം. ഒന്നും മുന്നോട്ട് വയ്ക്കാനില്ലാത്തപ്പോൾ മുന്നോട്ട് വയ്ക്കുന്ന ചില തമാശങ്ങൾ മാത്രം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍