മോദി-ഹിന്ദുത്വ വിരുദ്ധ നിലപാട് കൊണ്ട് കച്ചി തൊടില്ലെന്ന് അറിഞ്ഞ് വളർത്തിയെടുത്തത് വലത് ബദൽ രാഷ്ട്രീയം; പൗരത്വ നിയമം മുതൽ കാശ്മീർ വരെ വ്യത്യസ്ത നിലപാട്; ഊട്ടിയുറപ്പിക്കുന്നത് അടിയുറച്ച ദേശീയത; മോദി വിരുദ്ധതയിൽ ഒന്നിച്ച് മുന്നേറുന്ന പ്രതിപക്ഷത്തിന് കെജ്രിവാളിനെ ബദൽ നേതാവാക്കാൻ കഴിയുന്നത് അതുകൊണ്ട് തന്നെ; കെജ്രിവാളിനെ മോദി വിരുദ്ധ ക്യാമ്പിന്റെ ക്യാപ്ടനാക്കാനുള്ള നീക്കം തുടക്കത്തിൽ പൊളിയുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മോദിക്ക് ബദലായി കെജ്രിവാൾ മാറുമോ? ഡൽഹിയിൽ ആംആദ്മി പരീക്ഷിച്ച രാഷ്ട്രീയത്തിൽ അതിനുള്ള സാധ്യതകൾ ഏറെയുണ്ട്. മോദി-ഹിന്ദുത്വ വിരുദ്ധ നിലപാട് കൊണ്ട് കച്ചി തൊടില്ലെന്ന് അറിഞ്ഞ് വളർത്തിയെടുത്തത് വലത് ബദൽ രാഷ്ട്രീയംവും പൗരത്വ നിയമം മുതൽ കാശ്മീർ വരെ വ്യത്യസ്ത നിലപാട് എടുത്തതുമെല്ലാം ഇതിന് വേണ്ടിയാണ്. കെജ്രിവാൾ ഊട്ടിയുറപ്പിക്കുന്നതും അടിയുറച്ച ദേശീയത തന്നെ. മോദി വിരുദ്ധതയിൽ ഒന്നിച്ച് മുന്നേറുന്ന പ്രതിപക്ഷത്തിന് കെജ്രിവാളിനെ ബദൽ നേതാവാക്കാൻ കഴിയുന്നത് അതുകൊണ്ട് തന്നെയെന്ന വിലയിരുത്തൽ സജീവമാണ്. എന്നാൽ ആപ്പിനെ അംഗീകരിക്കാൻ ഇനിയും പ്രതിപക്ഷത്തെ ചിലർ തയ്യാറല്ല. മോദിയുടെ മറ്റൊരു മാതൃകയായി കെജ്രിവാളിനെ കരുതുന്നവരുണ്ട്. മോദി രാമ ഭക്തനെങ്കിൽ കെജ്രിവാൾ ഹനുമാൻ ഭക്തൻ... തുടങ്ങിയ പരമാർശവുമായി കെജ്രിവാളിനെ മോദി വിരുദ്ധ ക്യാമ്പിന്റെ ക്യാപ്ടനാക്കുന്നതിനെ എതിർക്കുന്നവരും ചർച്ചകളിൽ നിറയുകയാണ്.
മമതാ ബാനർജിയും ശരത് പവാറും മായാവതിയും എല്ലാം മനസ്സിൽ പ്രധാനമന്ത്രി പദം സ്വപ്നം കാണുന്നവരാണ്. അവർക്ക് കെജ്രിവാളിനെ അനുകൂലിക്കാനാകുന്നില്ല. ഏഴ് സീറ്റുകളുള്ള ഡൽഹിയിൽ മാത്രമുള്ള കൊച്ചു പാർട്ടിയായി കെജ്രിവാളിനെ കാണാനാണ് അവർക്ക് താൽപ്പര്യം. ഇതിനൊപ്പം കെജ്രിവാളിന്റെ മൃദു ഹിന്ദുത്വ സമീപിനവും കാശ്മീർ വിഷയത്തിൽ കേന്ദ്രത്തെ പിന്തുണച്ചതുമെല്ലാം ഇവർ ചർച്ചയാക്കും. ഡൽഹി സർക്കാരിന്റെ അധികാരം സംബന്ധിച്ച് കേന്ദ്രവുമായുള്ള തർക്കത്തിൽ കേജ്രിവാളിനായിരുന്നു മേൽക്കൈ. എന്നാൽ മതാധിഷ്ഠിത രാഷ്ട്രീയത്തിൽ ബിജെപിയുമായി സഹകരിക്കുകയാണ് ആപ്പ് ചെയ്യുന്നതെന്നാണ് ആരോപണം. ബിജെപിയുടെ രാഷ്ട്രീയ അജണ്ട തന്നെയാണ് കെജ്രിവാളിന്റേതെന്ന് വരുത്താനാണ് നീക്കം. മോദിയെ വിമർശിക്കുന്നത് ഒഴിവാക്കുകയെന്നത് പാർട്ടിയുടെ ബോധപൂർവമായ തീരുമാനമായിരുന്നു എന്നാണ് ആം ആദ്മി എംഎൽഎ സൗരഭ് ഭരദ്വാജ് ചാനലിലെ ചർച്ചയിൽ പറഞ്ഞത്. ഷഹീൻ ബാഗിലെ പ്രതിഷേധ സമരത്തോടും െജഎൻയുവിലെ പ്രശ്നങ്ങളോടും പാലിച്ച വ്യക്തമായ അകലവും ഹനുമാൻ ചാലീസ ചൊല്ലാൻ എതിർപക്ഷത്തിനെ വെല്ലുവിളിച്ചതുമൊക്കെ ബോധപൂർവമായ തീരുമാനങ്ങൾ തന്നെയായിരുന്നു. ഇതെല്ലാം കെജ്രിവാളിനെതിരെ ചർച്ചയാക്കുകയാണ് മറുപക്ഷം.
മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീലാ മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. സർക്കാർ രൂപീകരണത്തിനായി കെജ്രിവാൾ ഗവർണറെ കണ്ടു. ഡൽഹിയിൽ സർക്കാർ രൂപീകരണത്തിന്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് മൂന്നാം തവണയാണ് ഡൽഹി ഭരിക്കാൻ കെജ്രിവാൾ എത്തുന്നത്. 70 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ 62 സീറ്റ് നേടിയാണ് ആംആദ്മി ജയിച്ചത്. ബിജെപി എട്ടു സീറ്റ് നേടിയപ്പോൾ കോൺഗ്രസിന് ഒന്നും നേടാനായില്ല. ഇതോടെയാണ് മോദിക്ക് ബദൽ കെജ്രിവാൾ എന്ന ചർച്ച സജീവമായി ഉയർന്നത്. എന്നാൽ ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തിന് കൂട്ടു നിൽക്കാത്ത കെജ്രിവാളിനെ അംഗീകരിക്കാൻ കഴിയില്ലെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ നിലപാട്. മാസങ്ങൾക്ക് മുൻപ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഡൽഹിയിൽ നേടിയത് 56 ശതമാനം വോട്ടാണ്. എഴു മണ്ഡലങ്ങളും വലിയ ഭൂരിപക്ഷത്തിൽ തൂത്തു വാരി. അന്ന് പതിനെട്ട് ശതമാനം മാത്രം വോട്ട് നേടിയ അരവിന്ദ് കെജ്രിവാൾ 35 ശതമാനം വോട്ടർമാരെക്കൂടി ഇത്തവണ ഒപ്പം കൊണ്ടു വന്നു.
ബിജെപിക്ക് എട്ടു മാസത്തിനിടെ പതിനെട്ട് ശതമാനം വോട്ട് നഷ്ടമായി. ബീഹാറിൽ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാർ എൻഡിഎ വിടാൻ ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ ഇതിനോടകം പുറത്തു വന്നു തുടങ്ങിയിട്ടുണ്ട്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാളിലും കേരളത്തിലും തമിഴ്നാട്ടിലും പാർട്ടിക്ക് മുന്നോട്ട് വയ്ക്കാൻ ശക്തരായ നേതാക്കളില്ല എന്നതും ബിജെപിയുടെ ആശങ്കയേറ്റുന്നു. ഇതെല്ലാം പരമാവധി മുതൽകൂട്ടാക്കാൻ പ്രതിപക്ഷത്തിന് കരുത്തുള്ള നേതാവിനെ വേണം. ഇതാണ് ആംആദ്മിയിലേക്കുള്ള ചർച്ചകൾക്ക് പുതുമാനം നൽകിയത്. കെജ്രിവാളാകും മോദി വിരുദ്ധ ക്യാമ്പിന് നേതാവായി കിട്ടാൻ നല്ലത് എന്ന വിലയിരുത്തലെത്തി. ഇതോടെയാണ് മോദിയും കെജ്രിവാളും ഒന്നു തന്നെയെന്ന ചർച്ചകൾ സജീവമാക്കുന്നത്. അടിസ്ഥാനപരമായി നേട്ടം കൊണ്ടുവന്നത് തിളങ്ങുന്ന ഭരണമികവ് തന്നെ. പക്ഷെ, അത് മുൻകണ്ട് അമിത്ഷായും കൂട്ടരും വിരിച്ചുവെച്ച വർഗീയ വലയിൽ തങ്ങളുടെ അണികൾ ചെന്നുവീഴാതിരിക്കാൻ കെജ്രിവാൾ കാണിച്ച രാഷ്ട്രീയ തന്ത്രജ്ഞതയാണ് ഏറ്റവും പ്രധാനപ്പെട്ടത്.
രാജ്യത്തെയാകെയുള്ള സമരപ്പുകയുടെ തീപ്പൊരി വീണത് ഡൽഹിയിലെ കലാശാലകളിലായിരുന്നു. അതിനെതിരെ ഡൽഹി പൊലീസ് അതിക്രൂരമായി പ്രതികരിക്കുകയും ചെയ്തു. സമര മുന്നേറ്റങ്ങളുടെ വളർച്ച ശാഹിൻബാഗിലേക്കെത്തുകയും ചെയ്തു. എന്നിട്ടും കെജ്രിവാൾ തിരിഞ്ഞുനോക്കുകയുണ്ടായില്ല. ഡൽഹിയിലെ പ്രസിദ്ധമായ ജെ.എൻ.യു സർവകലാശാലയിൽ എ.ബി.വി.പി ഗുണ്ടകൾ കയറി നിരങ്ങിയപ്പോഴും മൗനിബാബയെന്ന മട്ടായിരുന്നു കെജ്രിവാളിന്. എതിരെയെന്തെങ്കിലും പ്രതികരിച്ചാൽ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്നത് ബിജെപിയായിരിക്കുമെന്ന് മുൻകൂട്ടി തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നുവേണം വിലയിരുത്താൻ. ജാമിയ മിലിയയിലും ജെ.എൻ.യു വിലും മുഖ്യമന്ത്രി സന്ദർശിക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നെങ്കിലും അവയൊന്നും കേട്ടില്ലെന്ന് നടിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. പൗരത്വ നിയമ സമരങ്ങളുടെ മുൻനിരയിലൊന്നും കെജ്രിവാളിനെയോ ആംആദ്മിയെയോ കണ്ടില്ലെങ്കിലും സമരം കൊണ്ടുള്ള നേട്ടം അവരുടെ പെട്ടിയിൽ വോട്ടുകളെത്തിച്ചു എന്നതിന് തെളിവുകളുണ്ട്.
ജാമിയ, ശാഹിൻബാഗ് മുതലായ സമരകേന്ദ്രങ്ങളുൾപ്പെടുന്ന ഓഖ്ല മണ്ഡലത്തിൽ ആപ് സ്ഥാനാർത്ഥി ജയിച്ചുകയറിയത് 71,827 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനായിരുന്നു. മറ്റൊരു ശക്തമായ സമരകേന്ദ്രമായ മുസ്തഫാബാദ് സീറ്റ് ബിജെപിയിൽനിന്ന് അവർ പിടിച്ചെടുത്തത് 20,704 വോട്ടിന്റെ ഭൂരിപക്ഷത്തിനും. അതിനു സമാനമായ വിജയമാണ് സമരം കൊടുമ്പിരിക്കൊണ്ടിരുന്ന സീലംപൂർ, ചാന്ദ്നി ചൗക്ക്, മെഹ്റോളി എന്നിവിടങ്ങളിലും ആംആദ്മിക്ക് കൈവരിക്കാനായത്. മോദിയുടെ അയോധ്യാ കാർഡിനെ ഹനുമാനെ ഇറക്കി കെജ്രിവാൾ പൊളിച്ചു. കഴിഞ്ഞ തവണ 67 സീറ്റിൽ വിജയിച്ച ആം ആദ്മി പാർട്ടി ഇക്കുറി 62 സീറ്റ് നേടിയാണ് അധികാരം നിലനിർത്തിയത്.കേന്ദ്രഭരണത്തിന്റെ ആനുകൂല്യത്തിൽ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് പ്രചരണം നടത്തിയിട്ടും ബിജെപി കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റിൽ നിന്ന് കേവലം അഞ്ചു സീറ്റാണ് അധികം ലഭിച്ചത്. തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. ആംആദ്മി പാർട്ടിക്ക് ആകെ പോൾ ചെയ്തതിന്റെ 53.57 ശതമാനം വോട്ട് ലഭിച്ചത്. ബിജെപിക്ക് 38.5 ശതമാനം വോട്ടാണ് ലഭിച്ചത്. കനത്ത തിരിച്ചടി നേരിട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വോട്ട് 4.26 ശതമാനമായി ഇടിഞ്ഞു. 0.71 ശതമാനം വോട്ട് നേടിയ ബിഎസ്പിയാണ് വോട്ട് നിലയിൽ നാലാം സ്ഥാനത്ത്.
2015ൽ 70ൽ 67 സീറ്റുകളെന്ന മൃഗീയ ഭൂരിപക്ഷം നേടിയാണ് ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. അതിനിടെ, ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ആം ആദ്മി എംഎൽഎ നരേഷ് യാദവിന് നേരെ വധശ്രമം ഉണ്ടായി. ക്ഷേത്രത്തിൽ നിന്ന് മടങ്ങും വഴി നരേഷ് യാദവിനും സംഘത്തിനും നേർക്ക് വെടിവെപ്പുണ്ടാവുകയായിരുന്നു. അക്രമത്തിൽ പാർട്ടി പ്രവർത്തകരിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു തൊട്ടുമുമ്പുള്ള മാസങ്ങളിൽ കെജ്രിവാൾ സ്ത്രീകൾക്ക് മെട്രോയിൽ യാത്ര സൗജന്യമാക്കി. 200 യൂണിറ്റിൽ താഴെ വരുന്ന ഉപഭോഗത്തിന് വൈദ്യുതി ബിൽ വേണ്ടെന്നു വെച്ചു. അങ്ങനെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു നടത്തിയ പല ജനപ്രിയ നടപടികൾക്കും പുറമെ, തെരുവുകളിൽ എല്ലാം തന്നെ വെളിച്ചം കൊണ്ടുവരും, സിസിടിവി കാമറ വെക്കും, സ്കൂളുകൾ ഇനിയും സ്ഥാപിക്കും, എല്ലായിടത്തും വെള്ളമെത്തിക്കും അങ്ങനെ പല അടിസ്ഥാന സൗകര്യ വികസന വാഗ്ദാനങ്ങളും അദ്ദേഹം തന്റെ റാലികളിൽ ആവർത്തിച്ചു.
പ്രകോപനപരമായ പ്രസംഗങ്ങളെക്കാൾ ജനങ്ങളെ സ്വാധീനിക്കാനുള്ള ശക്തി അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താം എന്ന വാഗ്ദാനങ്ങൾക്കാണ് കെജ്രിവാൾ പ്രചരണത്തിൽ പ്രാധാന്യം കൊടുത്തത്. ഇതിനൊപ്പം ഹിന്ദുത്വത്തെ ഒപ്പം നിർത്താൻ ബോധപൂർവ്വം കളിച്ചുവെന്നാണ് ഉയരുന്ന വാദങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്