കറൻസി നിരോധനമെന്ന മോദിയുടെ 'സർജിക്കൽ സ്ട്രൈക്ക്' അഖിലേഷ് യാദവിനും മായാവതിക്കും ഇടിത്തീയായി; വോട്ട് പിടിക്കാൻ നോട്ടൊഴുക്കാൻ സാധിക്കാതെ വന്നപ്പോൾ ബിജെപി സ്കോർ ചെയ്തു; വർഗീയ ധ്രുവീകരണം കൂടിയായപ്പോൾ ന്യൂനപക്ഷ വോട്ടുകൾ ചിന്നിച്ചിതറി; മോദിയിലെ വികസന നായകനെ ജനം രക്ഷകനായി കണ്ടതോടെ ഒരു വ്യാഴവട്ടത്തിന് ശേഷം യുപി പിടിച്ച് ബിജെപി
ലക്നൗ: രാജ്യത്തെ പിടിച്ചുകുലുക്കിയ നോട്ടുനിരോധനമെന്ന തീരുമാനത്തിന്റെ ജനകീയ വിലയിരുത്തലാകും ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പെന്ന് വ്യക്തമാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും യുപിയിലെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപിക്കെതിരെ എതിർകക്ഷികളെല്ലാം കറൻസി റദ്ദാക്കിയതിന്റെ കെടുതികൾ ഉയർത്തിക്കാട്ടിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതും. ആ മത്സരത്തിൽ ബിജെപി ജയിച്ചുകയറുമ്പോൾ മോദി രാജ്യത്ത് അനിഷേധ്യ ശക്തിയായി വളരുന്ന ചിത്രമാണ് തെളിയുന്നത്.
എന്നാൽ നോട്ടുനിരോധനത്തിന്റെ കെടുതിയാണോ അതോ രാഷ്ട്രീയ പാർട്ടികൾക്ക് പണമൊഴുക്കിക്കളിക്കാൻ ഈ തിരഞ്ഞെടുപ്പിൽ അവസരം കിട്ടാതിരുന്നതാണോ യുപിയിലെ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നു. യഥാർത്ഥത്തിൽ മോദിയുടെ 'സർജിക്കൽ സ്ട്രൈക്കിൽ' അടിപതറിയത് യുപിയിലെ പ്രാദേശിക രാഷ്ട്രീയ കക്ഷികൾക്കാണെന്ന വസ്തുതയാണ് തെളിയുന്നത്.
അഞ്ചു സംസ്ഥാനങ്ങളിലേക്ക് ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പിൽ ഗോവയിലും മണിപ്പൂരിലും പഞ്ചാബിലുമെല്ലാം പണമൊഴുക്കി തിരഞ്ഞെടുപ്പിനെ നേരിടുന്ന സംസ്കാരമല്ല ഉള്ളത്. എന്നാൽ യുപിയിലേയും ഉത്തരാഖണ്ഡിലേയും സ്ഥിതി ഇതല്ല. ഇവിടെ എല്ലാക്കാലത്തും തിരഞ്ഞെടുപ്പിൽ പണമൊഴുക്കി വോട്ടർമാരെ സ്വാധീനിച്ച ചരിത്രമാണ് ഉള്ളത്. മായാവതിയുടെ ബിഎസ്പിയും മുലായത്തിന്റെയും അഖിലേഷിന്റെയും സമാജ് വാദി പാർട്ടിയുമെല്ലാം നന്നായി ഈ തന്ത്രം പയറ്റിയിട്ടുമുണ്ടെന്നത് മുൻകാല ചരിത്രം.
പക്ഷേ, ഇക്കുറി തിരഞ്ഞെടുപ്പിന് ആറുമാസം പോലും ബാക്കിയില്ലെന്നിരിക്കെയാണ് ഇക്കഴിഞ്ഞ നവംബറിൽ നോട്ടുനിരോധനം വന്നത്. കണ്ടെയ്നറുകളിൽ യുപിയിലേക്ക് കറൻസിയെത്തുന്നുവെന്ന വാർത്തകൾ വന്നതിന് പിന്നാലെയായിരുന്നു നരേന്ദ്ര മോദിയുടെ കറൻസി നിരോധന പ്രഖ്യാപനം. ഇതോടെ തിരഞ്ഞെടുപ്പിന് ഒഴുക്കാമെന്ന് കരുതി കള്ളപ്പണം സ്വരുക്കൂട്ടിയവർക്കെല്ലാം തിരിച്ചടിയായി. കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പിന് പണം നൽകി വോട്ടർമാരെ സ്വാധീനിച്ച് ഉണ്ടാക്കിയ ദുശ്ശീലം തന്നെ അവർക്ക് ഇക്കുറി വിനയായി.
നരേന്ദ്ര മോദിയുടെ നോട്ടുനിരോധനം മൂലമാണ് പണം നൽകാനാവാത്തതെന്ന് പലയിടത്തും പ്രചരണം വരെ നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ, ഇത് വിലപ്പോയില്ല. പണം തരാത്തതിന്റെ പ്രതികാരമെന്നോണം പല കേന്ദ്രങ്ങളിലും എതിരാളികൾക്ക് വോട്ടുചെയ്തത് ബിജെപിക്ക് ഗുണംചെയ്തെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. തികച്ചും സാധാരണക്കാരായ വോട്ടർമാർക്ക് ചാകരയായിരുന്നു തിരഞ്ഞെടുപ്പുകൾ. അപ്പോൾ മദ്യവും പണവുമെല്ലാം നൽകി വോട്ടർമാരെ വിലയ്ക്കെടുക്കുന്ന തന്ത്രം ഇത്തവണ യുപിയിലെ രാഷ്ട്രീയ പാർട്ടികൾക്ക് പയറ്റാനായില്ലെന്ന് വ്യക്തം. ഇത് ഫലത്തിൽ കാര്യമായി തന്നെ പ്രതിഫലിക്കുകയും ചെയ്തു.
പക്ഷേ, ഇതുമാത്രമല്ല യുപിയിലെ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് വ്യക്തം. അത്തരത്തിൽ പ്രചരണം നടത്തി ബിജെപിയുടെ വലിയ നേട്ടത്തെ കുറച്ചുകാട്ടാനാവില്ലെന്ന് ബിജെപി നേതാക്കളിൽ ചിലർ തന്നെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ചിരുന്നു. യുപിയിൽ രക്ഷകനെന്ന നിലയിൽ നരേന്ദ്ര മോദിയെ തന്നെ ഉയർത്തിക്കാട്ടിയാണ് ബിജെപി പ്രചരണത്തിന് ഇറങ്ങിയത്. ഇത് വലിയ രീതിയിൽ ഫലംകണ്ടുവെന്നും അതാണ് ഈ ഉജ്വല വിജയത്തിന്റെ അടിത്തറയായതെന്നും അവർ വ്യക്തമാക്കുന്നു.
തമ്മിൽ തല്ലുന്ന അഖിലേഷും മുലായവും നേതൃത്വം നൽകുന്ന ബിഎസ് പി ഒരുവശത്ത്. ദളിതരുടെ പേരിലാണ് നിലകൊള്ളുന്നതെങ്കിലും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മുസ്ളീങ്ങൾക്ക് മുൻകാലങ്ങളേക്കാൾ കൂടുതൽ സീറ്റു നൽകി വർഗീയ, ജാതീയ കാർഡുൾപ്പെടെ കളിക്കാനൊരുങ്ങിയ മായാവതിയുടെ തന്ത്രങ്ങൾ മറുവശത്ത്. പഴയകാല പ്രതാപത്തിന്റെ കാര്യം മാത്രം പറഞ്ഞ് നിലനിൽപ്പിനുവേണ്ടി വിലപ്പോകാത്ത തന്ത്രങ്ങളുമായി കോൺഗ്രസ്.
ഇത്തരത്തിൽ ആകെ ചിന്നിച്ചിതറി നിൽക്കുന്ന എതിരാളികൾക്കിടയിലൂടെ ബിജെപി അനായാസം ജയിച്ചുകയറുകയാണ് ചെയ്തത്. പണമൊഴുക്ക് നിലച്ചത് നിർണായക ഘടകമായതുപോലെ തന്നെ ജാതിരാഷ്ട്രീയം കളിക്കാനൊരുങ്ങിയവർക്ക് ഇടയിൽ അതേതന്ത്രം കുറച്ചുകൂടി ഫലപ്രദമായി പയറ്റാനും അതിൽ ജയിക്കാനും ബിജെപിക്കു കഴിഞ്ഞു. ഇതോടെ മുൻപെങ്ങും ഇല്ലാത്ത ഭൂരിപക്ഷവുമായി ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്ത്രപ്രധാന സംസ്ഥാനമായ യുപിയെന്ന കോട്ടയിൽ അവർ ആധിപത്യമുറപ്പിക്കുകയും ചെയ്തു. ആദ്യഘട്ടം തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഈ തന്ത്രം ബിജെപി പയറ്റി. പരമാവധി വോട്ടുകൾ ചിതറിക്കാൻ വർഗീയ ധ്രുവീകരണമുണ്ടാക്കും വിധമുള്ള പ്രചരണത്തിലേക്ക് ബിജെപിയുടെ തന്ത്രങ്ങൾ മാറിയതും ചർച്ചയായി. ഇങ്ങനെ ന്യൂനപക്ഷ വോട്ടുകൾ ചിന്നിച്ചിതറിയത് ഫലംകണ്ടു.
ഇതിനെല്ലാം പുറമെയാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരം ദൃശ്യമാണ്. ഇത് യുപിയിലും അലയടിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഇവിടെയുള്ള ഫലവും. ഭരണത്തിലിരുന്ന അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ വികസനമെന്നത് പല ഗ്രാമങ്ങൾക്കും ഇനിയും കിട്ടാത്ത സ്വപ്നമാണെന്ന മുദ്രാവാക്യവും ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉയർത്തിയിരുന്നു. രാജ്യംമുഴുവൻ വികസനം കൊണ്ടുവരുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യുപിയിലെ ഗ്രാമങ്ങളിലും നല്ല റോഡുകളും മെച്ചപ്പെട്ട ജീവിതവും എത്തിക്കുമെന്ന ബിജെപിയുടെ പ്രചരണതന്ത്രവും ഈ തിരഞ്ഞെടുപ്പിൽ അവരെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയതിൽ നിർണായകമായി.
14 വർഷത്തിന് ശേഷമാണ് യുപിയിൽ ബിജെപി അധികാരത്തിലെത്തുന്നത്. രാജ്യത്ത് മോദി ഭരണത്തിലേറുമ്പോൾ അതിലും നിർണായക ശക്തിയായി യുപിയിലെ ഫലം മാറിയിരുന്നു. 2014ൽ 73 എംപിമാരെയാണ് യുപി ബിജെപിക്ക് സംഭാവന ചെയ്തത്. ഇതിൽനിന്ന് ഒരു പടികൂടി കടന്ന് ഉജ്വല ജയം നിയമസഭയിലും പാർട്ടി ഒറ്റയ്ക്ക് നേടുമ്പോൾ അതിന്റെ ഫുൾ ക്രെഡിറ്റും നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ വലംകയ്യായി നിന്ന് പാർട്ടിയെ നയിക്കുന്ന അമിത് ഷായ്ക്കും നൽകുകയാണ് യുപിയിലെ പ്രവർത്തകരും നേതാക്കളും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍