കോടതി വിധിയുടെ സാങ്കേതികത ഉയർത്തി മാണിക്ക് അധികകാലം പിടിച്ചു നിൽക്കാൻ കഴിയില്ല; സീസറിന്റെ ഭാര്യയുടെ ഉപമ മാണി തുടരുന്നതിലെ ധാർമികത ചൂണ്ടിക്കാട്ടി തന്നെ; അന്വേഷണം തുടരുമ്പോൾ മാണി മന്ത്രിയായി തുടരുന്നതും സംശയങ്ങൾ ഉയർത്തും; പുനരന്വേഷണം തടയാതിരുന്തും മാണിക്ക് ക്ഷീണം തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാർ കോഴക്കേസിലെ തുടരന്വേഷണ വിധിക്കെതിരെ വിജിലൻസ് നൽകിയ പുനഃപരിശോധനാ ഹർജി തള്ളി ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ കെ എം മാണിക്ക് വലിയ തിരിച്ചടി തന്നെയെന്ന് നിരീക്ഷണങ്ങൾ.
സീസറിന്റെ ഭാര്യയെ കുറിച്ച് ജസ്റ്റീസ് കമാൽപാഷ നടത്തിയത് മാണിയെ മാത്രം ലക്ഷ്യമിട്ടുള്ള നിഗമനങ്ങളാണ്. അന്വേഷണം തുടരുമ്പോൾ മാണി അധികാരത്തിൽ തുടരുന്നതിന്റെ ധാർമികതയാണ് ജസ്റ്റീസ് ഉയർത്തിയത്. തന്റെ ഭാഗം വ്യക്തമാക്കാനാണ് കോടതി വിധിക്ക് ശേഷം ചില പരമാർശങ്ങൾ ജസ്റ്റീസ് കോടതി മുറിയിൽ വ്യക്തമാക്കിയതും. അതുകൊണ്ട് തന്നെ മാണിക്ക് ധനമന്ത്രിയായി തുടരാൻ ധാർമികമായി കഴിയില്ലെന്നാണ് വിലയിരുത്തൽ. ഇതിനെ അതിജീവിക്കാനുള്ള സാങ്കേതികത ഉയർത്തിയുള്ള മാണിയുടെ വാദങ്ങൾ അദ്ദേഹത്തിന് പ്രതിച്ഛായ നഷ്ടം മാത്രമേ ഉണ്ടാക്കൂ. ഇത് തിരിച്ചറിഞ്ഞാണ് ശക്തമായ സമരത്തിന് പ്രതിപക്ഷം കോപ്പ് കൂട്ടുന്നതും.
വിജിലൻസ് ഡയറക്ടറുടെ പരമാർശങ്ങൾ നീക്കിയെങ്കിലും തുടരന്വേഷണം സ്റ്റേ ചെയ്തില്ല. തുടരന്വേഷണം സ്റ്റേ ചെയ്തില്ല എന്നതു മാത്രമല്ല മാണിയെ കുടുക്കിലാക്കിയത്. വിജിലൻസ് കോടതിയുടെ ചില നിരീക്ഷണങ്ങൾ ഒഴിവാക്കിയെങ്കിലും ഹൈക്കോടതിയുടെ മറ്റു ചില പരാമർശങ്ങൾ സ്ഥിതി സങ്കീർണമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ പരാമർശങ്ങൾ നീക്കാൻ കോടതിയെ സമീപിക്കണമെന്ന വാദവുണ്ട്. എന്നാൽ മേൽകോടതിയും എതിർവിധി പുറപ്പെടുവിക്കുമോ എന്ന സംശയം മാണി ക്യാമ്പിൽ സജീവമാണ്. ജസ്റ്റീസ് കമാൽപാഷയുടെ വിധിയുടെ വിശദാംശങ്ങൾ തന്നെയാണ് ഇതിന് കാരണം. ബാർ കോഴയിൽ മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്നായിരുന്നു വിജിലൻസ് കോടതിയുടെ വിലയിരുത്തൽ. ഇത് ഹൈക്കോടതി അംഗീകരിക്കുന്നത് പോലെയായി തുടരന്വേഷണം എന്ന ആവശ്യത്തിനുള്ള അംഗീകാരം. ഇതും അധികാര സ്ഥാനത്ത് തുടരാൻ മാണിക്ക് തിരിച്ചടിയാണ്.
ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതി നടപടി ഹൈക്കോടതി ശരിവച്ചു. തുടരന്വേഷണം വേണ്ടെന്നാണ് വിജിലൻസ് ഡയറക്ടർ നിർദ്ദേശിച്ചതെങ്കിലും കീഴ്ക്കോടതി അതിന് ഉത്തരവിട്ടതിൽ തെറ്റില്ലെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറാക്കിയ വസ്തുതാ റിപ്പോർട്ടും അത് പരിശോധിച്ച് വിജിലൻസ് ഡയറക്ടർ തയ്യാറാക്കിയ സൂക്ഷ്മ പരിശോധനാ റിപ്പോർട്ടും വിജിലൻസ് കോടതി വിളിച്ചുവരുത്തി പരിശോധിച്ചതിൽ അപാകമില്ല. അവയെല്ലാം കേസ് രേഖകളുടെ ഭാഗമാണ്. എന്നാൽ അവ പരിശോധിച്ച വിജിലൻസ് കോടതി അതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസിനെക്കുറിച്ച് പരാമർശങ്ങൾ നടത്തിയത് ശരിയായില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. കോഴ ആവശ്യപ്പെട്ടിരുന്നോ, വാങ്ങിയതിന് തെളിവുണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിചാരണക്കോടതി നടത്തിയ പരാമർശങ്ങൾ കേസിലെ തുടരന്വേഷണത്തെയോ വിചാരണയെയോ ബാധിക്കരുതെന്നാണ് കോടതി ഉത്തരവ്.
ഇവിടെയാണ് കോൺഗ്രസിന്റെ നിലപാട് ശ്രദ്ധേയമാകുന്നത്. വിജിലൻസ് കോടതിയുടെയും ഹൈക്കോടതിയുടെയും പരാമർശങ്ങളിൽ കഴമ്പുണ്ടോ ഇല്ലയോ എന്ന കാര്യത്തേക്കാൾ വ്യക്തിപരമായ നൈതികതയും രാഷ്ട്രീയ സത്യസന്ധ്യതയുമാണ് ഇക്കാര്യത്തിൽ പ്രധാനമെന്ന് കോൺഗ്രസ് പത്രമായ വീക്ഷണം മുഖപ്രസംഗം എഴുതിയതും ഈ പശ്ചാത്തലത്തിലാണ്. നിയമവിശാരദൻ കൂടിയായ കെ.എം. മാണിക്ക് നിയമവഴികളോ കോടതി വിധിയോയുള്ള ബഹുമാനമോ ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. കെ.എം. മാണിയുടെ രാഷ്ട്രീയ പരിണിതപ്രജ്ഞ ഏറ്റവും ഉയർന്ന നിലയിൽ പ്രവർത്തിക്കേണ്ടത് ഇപ്പോഴാണ്. മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടത് കെ.എം. മാണിയുടെ വിശുദ്ധിക്കും രാഷ്ട്രീയഭാവിക്കും അനിവാര്യമാണ്. നിയമത്തോടും നീതിപീഠങ്ങളോടും എക്കാലത്തും ആദരവ് പ്രകടിപ്പിച്ച കോൺഗ്രസിന് ഇക്കാര്യത്തിലുള്ള അഭിപ്രായം ഭിന്നമല്ലെന്നും വീക്ഷണം പറയുന്നു. ഈ ചർച്ച പുരോഗമിക്കുമ്പോൾ രാജി വയ്ക്കാതിരിക്കുന്നത് മാണിയുടെ വിശ്വാസ്യതയെ ബാധിക്കും.
ഏതായാലും ഈ കേസിൽ ഇനി സർക്കാർ ഖജനാവിൽ നിന്ന് കാശ് കളയാൻ മുഖ്യമന്ത്രിയും തയ്യാറല്ല. അതിനാൽ പരമാർശങ്ങൾ മാറ്റണമെങ്കിൽ മാണി തന്നെ കോടതിയെ സമീപിക്കേണ്ടി വരും. സുപ്രീംകോടതിയിലെ ചില അഭിഭാഷകരെ അദ്ദേഹം ബന്ധപ്പെട്ടു കഴിഞ്ഞു. ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ ഹർജി കൊടുത്ത് പരമാർശങ്ങൾ ഒഴിവാക്കാനാണ് നീക്കം. എന്നാൽ അത് തരിച്ചടിയാകുമോ എന്ന ആശങ്കയും ഉണ്ട്. കോടതി വിധികൾ ഇനിയും എതിരായാൽ ഗൂഢാലോചന തിയറിയും പൊളിയും. ഈ സാഹചര്യത്തിലാണ് കടുത്ത പ്രതിസന്ധിയിലേക്ക് മാണി ഗ്രൂപ്പ് എത്തുന്നത്. വിഷയത്തിൽ ഇനി കോൺഗ്രസിന്റെ പിന്തുണ കിട്ടില്ലെന്നും് ഉറപ്പാണ്. ഇതാണ് മാണിയെ ആലോചിപ്പിക്കുന്നതും.
തീക്ഷ്ണമായ നിയമ പോരാട്ടങ്ങളിലൂടെ തങ്ങളുടെ നിരപരാധിത്വം തെളിയിച്ചു അഗ്നിവിശുദ്ധി വരുത്തിയ കോൺഗ്രസ് നേതാക്കളുടെ മാതൃക ഏവർക്കും സ്വീകാര്യമാണെന്നാണ് കെപിസിസിയുടേയും നിലപാട്. എല്ലാ വഴികളും അടഞ്ഞശേഷം രാജി എന്ന തീരുമാനത്തിലെത്തുന്നത് ആത്മഹത്യാപരമായിരിക്കും. ഇത്തരം കാര്യങ്ങളിൽ വൈകാരികതയേക്കാൾ വിവേകമാണ് മുന്നിൽ നിൽക്കേണ്ടത്. ഭരണതലത്തിലിരിക്കുന്നവർക്കെതിരെ കോടതി പരാമർശങ്ങളുണ്ടാകുമ്പോൾ രാജിവയ്ക്കുക എന്നത് പരിഷ്കൃത ജനാധിപത്യ സമൂഹത്തിലെ നടപ്പ് രീതിയാണ്. കച്ചിത്തുരുമ്പുകൾക്കോ മുടന്തൻ ന്യായങ്ങൾക്കോ അവിടെ പ്രസക്തിയില്ല. അനിവാര്യമായത് അനിവാര്യമായ ഘട്ടത്തിൽ ചെയ്യാത്തവരെയാണ് ചരിത്രം കുറ്റക്കാരെന്ന് വിളിക്കുന്നതെന്നും കോൺഗ്രസ് പറയുന്നു.
Stories you may Like
- ഡൽഹി മദ്യനയകേസിൽ കേന്ദ്ര ഏജൻസികൾക്ക് അടിതെറ്റുന്നോ?
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- അഖിൽ മാത്യുവിന് ഈ അലീബി തുണയാകുമോ?
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍