ബെന്നിക്ക് വിനയായത് കത്ത് ചോർച്ച? കയ്പമംഗലത്തെ ഇല്ലാത്ത കത്ത് ചർച്ചയാക്കിയത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെന്ന് രാഹുലിനെ ബോധ്യപ്പെടുത്തിയത് സുധീരൻ; തൃക്കാക്കരയിലെ സീറ്റ് നിഷേധത്തിൽ അന്വർത്ഥമായത് ദൈവം പണി നൽകുമെന്ന പ്രതാപന്റെ വാക്കുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൈയും കാലും വെട്ടാനായിരുന്നു പദ്ധതി. ഇത് മനസ്സിലാക്കിയാണ് ഉമ്മൻ ചാണ്ടി ഡൽഹിയിൽ എത്തിയത്. സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായപ്പോൾ ഉമ്മൻ ചാണ്ടിക്ക് നഷ്ടമായത് ബെന്നി ബെഹന്നാനെന്ന ചങ്കിനെയാണ്. ടിഎൻ പ്രതാപന് എതിരെ നടത്തിയ കരുനീക്കമാണ് ബെന്നിക്ക് വിനയായതെന്നാണ് സൂചന. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ ബെന്നിയാണെന്ന് തെളിയിച്ചാണ് തൃക്കാക്കരയിൽ പിടി തമോസിനെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ സ്ഥാനാർത്ഥിയാക്കിയത്. എന്നിക്ക് പണി നൽകിയവർക്ക് ദൈവം താമസിയാതെ പണി നൽകുമെന്നായിരുന്നു വിവാദങ്ങളോട് പ്രതാപന്റെ പ്രതികരണം. ബെന്നിയുടെ സീറ്റ് നിഷേധത്തിലൂടെ പ്രതാപന് നീതി ഉറപ്പാക്കുകയായിരുന്നു സുധീരൻ
തൃപ്പുണ്ണിത്തുറയിൽ കെ ബാബുവിനും ഇരിക്കൂറിൽ കെസി ജോസഫിനും സീറ്റ് നിഷേധിക്കാൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ എന്തും പയറ്റുമെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ മന്ത്രിമാർക്ക് സീറ്റില്ലെങ്കിൽ താനും മത്സരത്തിനില്ലെന്ന് ഭീഷണിപ്പെടുത്തി. തൃക്കാക്കരയിൽ ബെന്നി ബെഹന്നാന് വലിയ പരിക്ക് ഉണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി കരുതിയതേ ഇല്ല. ഇതിനിടെയിൽ എന്തുവന്നാൽ ടിഎൻ പ്രതാപൻ നിയമസഭ കാണരുതെന്ന് എ വിഭാഗം ഉറപ്പിച്ചു. കയ്പ്പമംഗലത്ത് പ്രതാപൻ സ്ഥാനാർത്ഥിയായലും തോൽക്കണം. ഇതിനായി പ്രതാപന്റെ ആദർശ പരിവേഷം പൊളിക്കാൻ തീരുമാനിച്ചു. എന്തുവന്നാലും പ്രതാപൻ മത്സരിക്കുമെന്ന വിശ്വാസത്തിലായിരുന്നു അത്. എന്നാൽ വിവാദങ്ങൾക്ക് പ്രതീക്ഷിച്ചതിലും അധികം കൈവിട്ടു പോയി. മത്സര രംഗത്ത് നിന്ന് പ്രതാപൻ പിന്മാറുകയും ചെയ്തു.
ഇവിടെയാണ് പണി തുടങ്ങുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിൽ പ്രതാപൻ അയച്ചെന്ന് പറയുന്ന കത്ത് രാഹുൽ ഗാന്ധി വായിച്ചു. എ ഗ്രൂപ്പിലെ നേതാക്കളും ഉമ്മൻ ചാണ്ടിയോട് അടുപ്പമുള്ള മാദ്ധ്യമ പ്രവർത്തകരും ഗംഭീരമായി അത് പ്ലാൻ ചെയ്തു. അങ്ങനെ കുറച്ചു നേരം പ്രതാപന്റെ പ്രതിച്ഛായ തകർത്തെറിഞ്ഞു. ഇതിനിടെയിൽ ഡീൻ കുര്യാക്കോസിന്റെ പ്രസ്താവന എത്തി. പ്രതാപനെ തീർത്തും കുറ്റപ്പെടുത്തുന്ന പരാമർശം എത്തിയതോടെ പ്രതാപൻ മത്സരത്തിൽ നിന്ന് പിന്മാറി. എന്നാൽ തീർത്തും നിരാശനായിരുന്നു രാഹുൽ ഗാന്ധി. കത്തിന്റെ കഥ ആരു പ്രചരിപ്പിച്ചെതെന്ന് അന്വേഷിച്ചു. എന്തുകൊണ്ട് ഡീൻ കുര്യാക്കോസ് പ്രസ്താവന ഇറക്കി എന്നതായിരുന്നു തിരക്കിയത്. കത്ത് കഥയുടെ ഉറവിടം ഗ്രൂപ്പും ബെന്നിയുമാണെന്ന് പ്രതാപൻ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ വ്യക്തമായ തെളിവൊന്നുമില്ലായിരുന്നു. ഡീൻ കുര്യാക്കോസിന്റെ പ്രസ്താവനയുടെ മൂലകാരണത്തെ തേടിയുള്ള അന്വേഷണവും എത്തിയത് ബെന്നിയിലാണ്.
ഇക്കാര്യം രാഹുൽ ഗാന്ധിയോട് സുധീരൻ വിശദീകരിച്ചു. രാഹുലിന്റെ നിർദ്ദേശങ്ങളെ സോണിയാ ഗാന്ധിയിലൂടെ ഉമ്മൻ ചാണ്ടി വെട്ടിയെന്ന പത്രവാർത്തകളും കോൺഗ്രസ് ഉപാധ്യക്ഷനെ ചൊടിപ്പിച്ചു. ആർക്കെങ്കിലും സീറ്റ് നിഷേധിക്കുമ്പോൾ പറയാൻ വ്യക്തമായ കാരണം വേണമെന്ന് രാഹുലിന് നിർബന്ധമായിരുന്നു. ഉമ്മൻ ചാണ്ടിക്ക് പോലും സീറ്റ് നൽകണമെന്ന് ആവശ്യപ്പെടാൻ പറ്റാത്ത കാരണം. അവിടെയാണ് പ്രതാപൻ അയച്ചുവെന്ന കത്തിന്റെ ഗൂഢാലോചന ബെന്നിയിലേക്ക് സുധീരൻ പക്ഷം ചാർത്തിയത്. അനാവശ്യ വിവാദം തന്റെ പേരിലുണ്ടാക്കിയ ബെന്നിക്ക് സീറ്റ് നൽകാൻ കഴിയില്ലെന്ന് രാഹുൽ സോണിയയോടും പറഞ്ഞു. ഡീൻ കുര്യാക്കോസിന്റെ പേര് അതിന് മുമ്പേ രാഹുൽ വെട്ടിയിരുന്നു. പ്രതാപന്റെ കത്ത് ആയുധമാക്കി ഉമ്മൻ ചാണ്ടിയുടെ ചങ്ക് രാഹുൽ പറിച്ചെടുത്തു. കടുത്ത വേദനയിൽ സോണിയയെ ഉമ്മൻ ചാണ്ടി വിളിക്കുകയും ചെയ്തു. എന്നാൽ പ്രതാപനെതിരെ വിവാദമുണ്ടാക്കിയ ആൾക്ക് സീറ്റ് നൽകുന്നതിലെ പ്രശ്നങ്ങൾ ഉമ്മൻ ചാണ്ടിയോട് സോണിയ വിശദീകരിച്ചു.
അനുരഞ്ജനങ്ങൾക്കൊന്നും വഴങ്ങാതെ, രാഹുൽ ഗാന്ധിയോടുപോലും എതിർത്തുനിന്ന് ഒടുവിൽ വിജയമാഘോഷിച്ച ഉമ്മൻ ചാണ്ടിക്കു ഹൈക്കമാൻഡിൽനിന്നുള്ള ആദ്യപ്രഹരമായി തൃക്കാക്കര സംബന്ധിച്ച തീരുമാനം. ഉമ്മൻ ചാണ്ടിക്കു മുന്നിൽ പൂർണമായി കീഴടങ്ങിയെന്ന പ്രതീതി ഭാവിയിൽ ഗുരുതരപ്രത്യാഘാതത്തിനിടയാക്കുമെന്ന ആശങ്കയും ഹൈക്കമാൻഡ് നീക്കത്തിനു പിന്നിലുണ്ട്. ഹൈക്കമാൻഡ് നേരിട്ടു നിയോഗിച്ച കെപിസിസി. അധ്യക്ഷൻ വി എം. സുധീരന്റെ നിലപാടുകൾ ഉമ്മൻ ചാണ്ടിയുടെ വാശിക്കുമുന്നിൽ നിഷ്പ്രഭമായതും തൃക്കാക്കരയിലെ നടപടി അനിവാര്യമാക്കി. ഇതിനൊപ്പമാണ് പ്രതാപന്റെ കത്ത് വിവാദം. മന്ത്രിമാരായ അടൂർ പ്രകാശിനെയും കെ. ബാബുവിനെയും കെ.സി. ജോസഫിനെയുമാണു സുധീരൻ ലക്ഷ്യമിട്ടതെങ്കിലും ഉമ്മൻ ചാണ്ടി ഇടപെട്ട് സംരക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് ആദർശ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാൻ കത്ത് വിവാദം എത്തുന്നത്. തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ തന്നെ യുവാക്കൾക്ക് അവസരം ഒരുക്കാനായി മത്സരത്തിൽ നിന്ന് മാറുന്നതായി പ്രതാപന്റെ പ്രഖ്യാപിച്ചിരുന്നു.
ഇതുയർത്തിയാണ് കെസി ജോസഫിനെ പോലുള്ളവരെ ഒതുക്കാൻ സുധീരൻ നീക്കം തുടങ്ങിയത്. ഇതു കൊണ്ട് കൂടിയാണ് പ്രതാപൻ മത്സരിക്കാൻ രഹസ്യ നീക്കം നടത്തിയതെന്ന ആരോപണത്തിന് മാദ്ധ്യമ ശ്രദ്ധ കൂടുതൽ കിട്ടിയത്. ആദർശം പറയുന്ന പ്രതപാനും സുധീരനുമെല്ലാം അധികാരമോഹികളാണെന്ന് വരുത്തുന്ന തരത്തിലാണ് ചർച്ചകൾ എ ഗ്രൂപ്പ് കൊണ്ട് പോയതും. അതുകൊണ്ട് തന്നെ പ്രതാപന്റെ നിരപാരിധിത്വം തെളിയിക്കാൻ സുധീരൻ മുന്നിട്ടു നിന്നു. രാഹുൽ ഗാന്ധിയുടെ പേരിൽ നടന്ന കള്ളപ്രചരണമായി ഇതിനെ ഉയർത്തിക്കാട്ടുകയും ചെയ്തു. ഇതിന്റെ ഫലമായി ബെന്നി ബെഹന്നാന് വില്ലൻ പരിവേഷം നൽകാൻ സുധീരപക്ഷത്തെ സഹായിക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാൻ തന്ത്രശാലിയായ ഉമ്മൻ ചാണ്ടിക്ക് പോലും ആയില്ല. അങ്ങനെ ബെന്നി ബെഹന്നാൻ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും പുറത്തായി.
ബെന്നിയെ നീക്കാനുള്ള തീരുമാനമറിഞ്ഞ് ഉമ്മൻ ചാണ്ടി ഉടക്കിയെങ്കിലും ഇക്കുറി ഹൈക്കമാൻഡ് ഉറച്ചുനിന്നു. സമവായനീക്കവുമായി രമേശ് ചെന്നിത്തലയും ഇടപെട്ടതോടെ ഉമ്മൻ ചാണ്ടിക്കു മറ്റു വഴിയില്ലാതായി. തൃക്കാക്കരയിൽ ബെന്നിക്കു പകരം സ്ഥാനാർത്ഥിയാകുന്ന പി.ടി. തോമസ് എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനേത്തുടർന്ന് പിൻവാങ്ങിനിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണു സുധീരൻ തൃക്കാക്കരയിൽ അദ്ദേഹത്തെത്തന്നെ നിർദ്ദേശിച്ചത്. പ്രതാപൻ പിൻവാതിൽ വഴി സീറ്റ് സംഘടിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആക്ഷേപമാണ് എ ഗ്രൂപ്പ് ഉന്നയിച്ചത്. കൈപ്പമംഗലം സീറ്റിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇമെയിൽ അയച്ചെന്നാണ് ആരോപണം. സ്ക്രീനിങ് കമ്മറ്റി യോഗത്തിൽ രാഹുൽ പ്രതാപന്റെ കത്ത് കേരള നേതാക്കളെ കാണിച്ചതായി വാർത്ത പുറത്തുവന്നു.
ഇതോടെ പ്രതാപന്റെ ആദർശ പൊയ്മുഖം അഴിഞ്ഞുവീണെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻകുര്യാക്കോസ് വിമർശിച്ചു. കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കിടെ പ്രതാപനെ ഡൽഹിക്ക് വിളിപ്പിച്ചതോടെ വീണ്ടും അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ചർച്ചയായി. രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥന മാനിച്ച് കൈപ്പമംഗലം സീറ്റിൽ മത്സരിക്കുകയാണെന്നും പ്രതാപൻ അറിയിച്ചു. ഇതിനിടെയാണ് സീറ്റ് ചോദിച്ചു വാങ്ങിയതാണെന്ന വാർത്തകൾ വന്നത്. മൽസരിക്കാനില്ലെന്നും സംഘടനാ പ്രവർത്തനം നടത്താനാണ് താൽപര്യമെന്നും പറഞ്ഞ തന്നെ രാഹുൽ ഗാന്ധിയാണ് മൽസരിക്കാൻ നിർബന്ധിച്ചതെന്നായിരുന്നു പ്രതാപൻ പ്രതികരിച്ചത്. കത്തിന്റെ പേരിലുള്ള കള്ളപ്രചാരണത്തിനും യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെക്കൊണ്ട് പ്രസ്താവന കൊടുപ്പിച്ചതിനും പിന്നിൽ ആരാണെന്നതിനെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്ന് പ്രതാപനും പിന്നീട് പ്രതികരിച്ചു.
പിതൃശൂന്യമായ വാർത്തയായിരുന്നു ആദ്യം വന്നത്. പിന്നാലെ പിതൃത്വമുള്ള പ്രസ്താവനകൾ വന്നു. വരികൾക്കിടയിൽ വായിക്കുന്നവർക്ക് എല്ലാം മനസിലാക്കാൻ കഴിയും. ഈ കത്തിന് പുറകിൽ ആരുടെയെങ്കിലും ഗൂഢാലോചന ഇല്ലാതിരിക്കാൻ സാധ്യതയില്ല. എന്നെ പോലുള്ള ആളുകൾ ഇത്തരമൊരു വിവാദമുണ്ടായാൽ പിന്തിരിയുമെന്ന് അവർക്കറിയാം. അവരുടെ ബുദ്ധിപരമായ പ്ലാനിങ് ഈ കത്തിന് പുറകിലുണ്ടാകാം. പക്ഷേ ഇതുകൊണ്ടൊന്നും വി എം. സുധീരന്റെ നിലപാടുകളെയും തിന്മകൾക്കെതിരായ സുധീരന്റെ പോരാട്ടത്തെയും ചെറുതാക്കാനോ പിന്തിരിപ്പിക്കാനോ കഴിയില്ലെന്നായിരുന്നു പ്രതാപന്റെ പ്രതികരണം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്