കർണ്ണാടകയിലും ഗോവയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പയറ്റി തെളിഞ്ഞ പണക്കൊഴുപ്പിന്റെ ബലത്തിലുള്ള കൂറുമാറ്റ തന്ത്രം പൊളിഞ്ഞത് നേതാക്കളുടെ ശിവസേനാ പേടിയിൽ; കോൺഗ്രസ്-എംഎൽഎമാർ പൊലും പഴുതില്ലാത്ത ശിവസേനാ സുരക്ഷയിൽ മെരുങ്ങിയപ്പോൾ ഈച്ചയെ പോലും കടത്തി വിടാനാവാതെ വെള്ളം കുടിച്ച് ഫഡ്നാവിസ്; മോദിക്ക് ബദലായി വളർന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിക്ക് കാലിടറിയപ്പോൾ കുഴിയിൽ ചാടിയത് ചാണക്യനായ അമിത് ഷാ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: എങ്ങനേയും ഉദ്ധവ് താക്കറെ മുഖ്യന്ത്രിയാകാതിരിക്കുകയെന്നതായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ലക്ഷ്യം. അർദ്ധരാത്രിയിൽ അജിത് പവാറിനെ എൻസിപിയിൽ നിന്ന് അടർത്തിയെടുത്ത് ദേവേന്ദ്ര ഫഡ്നാവീസിനെ മുഖ്യമന്ത്രിയാക്കി. സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ തുടർച്ചയാ ഭരണം നേടി മോദിയുടെ പിൻഗാമിയാകുകയായിരുന്നു ഫഡ്നാവീസിന്റെ ലക്ഷ്യം. ഇതിന് വേണ്ടി കൂടിയാണ് ചാണക്യ തന്ത്രങ്ങളുമായി പ്രധാനന്ത്രി മോദിയുടെ നിർദ്ദേശാനുസരണം അമിത് ഷാ കരുക്കൾ നീക്കിയത്. എന്നാൽ ശിവസേനയോടാണ് കളിയെന്ന് അമിത് ഷാ ഓർത്തില്ല. കർണ്ണാടകയിലും ഗോവയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പയറ്റി തെളിഞ്ഞ പണക്കൊഴുപ്പിന്റെ കൂറുമാറ്റ തന്ത്രം മുംബൈയിൽ നടന്നില്ല. ബിജെപിക്കൊപ്പം പോയാൽ പണം കിട്ടുമെങ്കിലും ശിവസേനയെ പിണക്കിയാൽ പണി കിട്ടുമെന്ന് എല്ലാ എംഎൽഎമാർക്കും അറിയാമായിരുന്നു. ഈ ഉൾഭയമാണ് മഹാരാഷ്ട്രയിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത്.
കുതികച്ചവടത്തിന് ബിജെപി ശ്രമിക്കുമെന്ന് ശിവസേന മുന്നിൽ കണ്ടു. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയ്ക്ക് പുറത്തുള്ള സുഖവാസ കേന്ദ്രത്തിലേക്ക് ഒരു എംഎൽഎയെ പോലും വിട്ടില്ല. എൻസിപിയുടേയും കോൺഗ്രസിന്റേയും ശിവസേനയുടേയും എംഎൽഎമാരെ ശിവസേനയ്ക്ക് സ്വാധീനമുള്ള ഹോട്ടലുകളിലേക്ക് മാറ്റി. എല്ലായിടത്തും ജോലിക്കാർ പോലും ശിവസേനക്കാർ. ശിവസേനയുടെ തൊഴിലാളി യൂണിയനുള്ള സ്വാധീനം പരമാവധി ഉപയോഗിച്ചായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഹോട്ടലിലുള്ള എല്ലാ എംഎൽഎമാരും ഉദ്ധവ് താക്കറയുടെ നിരീക്ഷണത്തിലായി. ബിജെപിയുമായി ചർച്ച നടത്താൻ പോലും ഭയം. മുംബൈയിൽ ദാവൂദ് ഇബ്രാഹിമിന് പോലും ഭയം ശിവസേനയെയായിരുന്നു. അത്തരത്തിലൊരു ടീമിനോട് മുട്ടിയാൽ എന്താകുമെന്ന് ഏവർക്കും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ബിജെപിക്കൊപ്പം ചേരാമെന്ന് അജിത് പവാറിനെ ഉറപ്പ് നൽകിയവരെല്ലാം ശരദ് പവാറിന്റെ അടുത്തേക്ക് എത്തി. ഉദ്ധവിന് മുഖ്യമന്ത്രിയാകാനുള്ള സാഹചര്യവും ഒരുങ്ങി.
എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനുള്ള ദൗത്യം കേന്ദ്ര നേതാക്കൾ ഏൽപ്പിച്ചത് ഫഡ്നാവീസിനെതാണ്. ഗോവയിലേയും നോർത്ത് ഈസ്റ്റിലേയും തന്ത്രം നടപ്പിലാക്കാൻ ഫഡ്നാവീസിന് കഴിഞ്ഞുമില്ല. ഇത് ഉറപ്പായതോടെയാണ് മുഖ്യമന്ത്രി സ്ഥാനം ഫഡ്നാവീസ് രാജിവച്ചത്. ഇതോടെ അജിത് പവാർ ശരത് പവാർ പക്ഷത്തേക്കും മടങ്ങി. ഇതോടെ നാണംകെട്ടത് അമിത് ഷായാണ്. മഹാരാഷ്ട്രയിൽ ഉദ്ധവിനോട് അങ്ങനെ അമിത് ഷാ തോറ്റു. പ്രവർത്തനശൈലിയിലും സ്വഭാവങ്ങളിലും ഒരു പൊരുത്തവുമില്ലാത്ത മൂന്നു നേതാക്കൾ-ശരദ് പവാർ, ഉദ്ധവ് താക്കറെ, സോണിയ ഗാന്ധി-ബിജെപിക്കെതിരെ ഒരുമിച്ചു എന്നതാണു മുഖ്യമായ രാഷ്ട്രീയ തിരിച്ചടി. യാഥാർഥ്യങ്ങൾ പരിഗണിക്കാതെ അതിമോഹവുമായി ഇറങ്ങിത്തിരിച്ചാലുള്ള ദുരന്തമാണു മഹാരാഷ്ട്രയിൽ സംഭവിച്ചത്.
കഴിഞ്ഞ ആറുമാസത്തിനിടെ, മറ്റു പാർട്ടികളിൽനിന്നുള്ള അംഗങ്ങളെ ചാക്കിട്ടുപിടിച്ചു രാജ്യസഭയിൽ ഏതാണ്ടു ഭൂരിപക്ഷത്തോടടുക്കാൻ ബിജെപിക്കു സാധിച്ചു. ഒപ്പം കർണാടകയിലെ ജെഡിഎസ്കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചു, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന ഭരണഘടനാമാറ്റം കൊണ്ടുവന്നു, ഒടുവിൽ അയോധ്യയിൽ രാമക്ഷേത്രം നിയമമാർഗത്തിലൂടെ നേടിയെടുക്കുമെന്ന തിരഞ്ഞെടുപ്പുവാഗ്ദാനവും സാധ്യമാക്കി. താറുമാറായ രാജ്യ സമ്പദ്വ്യവസ്ഥയാണ് മുന്നിലുള്ള പ്രതിസന്ധി. കർണാടക, ഗോവ,മണിപ്പുർ എന്നിവിടങ്ങളിൽ തിരിച്ചടികളെ തങ്ങളുടെ നേട്ടമാക്കി മാറ്റി വിരുതു കാട്ടിയ പാർട്ടിയാണ്ബിജെപി. അജിത് പവാറും സ്ഥലം കാലിയാക്കിയതോടെ ഫഡ്നാവിസും ഡൽഹിയിലെ മാർഗദർശകരും നാണംകെട്ടു. വലിയ സംസ്ഥാനമായ മഹാരാഷ്ട്ര കൈവിട്ടതോടെ ഇപ്പോൾ രാജ്യത്തിന്റെ പകുതിയിൽ താഴെ പ്രദേശത്തു മാത്രമേ ബിജെപിക്ക് അധികാരമുള്ളു എന്നതും തിരിച്ചടിയാണ്. മറ്റു വലിയ സംസ്ഥാന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത്, അസം എന്നിവിടങ്ങളിൽ ബിജെപി മുഖ്യമന്ത്രിമാരാണ്.
ബിഹാർ,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ എൻഡിഎ മുഖ്യമന്ത്രിമാരും. രാഷ്ട്രീയമായി ദേശീയ ജനാധിപത്യ സഖ്യത്തിനും (എൻഡിഎ) തിരിച്ചടിയാണ്, കാരണം ശിവസേനയാണ് അതിന്റെ സ്ഥാപക അംഗങ്ങളിലൊന്ന്. മഹാരാഷ്ട്ര നിയമസഭയിൽ പക്ഷേ, ബിജെപി തന്നെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. തിരഞ്ഞെടുപ്പിൽ താൻ നേടിയ വിജയത്തെ ശിവസേന തട്ടിയെടുത്തു എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു ഫഡ്നാവിസ്. എന്നാൽ ശിവസേന ബിജെപിക്കെതിരെ പ്രകടിപ്പിച്ച പോരാട്ടവീര്യം കോൺഗ്രസിന് ആത്മവിശ്വാസം നൽകും. ബിജെപി മുന്നണികളിൽ വിള്ളലുണ്ടാക്കാൻ അവർ ഇനി ശ്രമിക്കും. കൃത്യമായി ഗൃഹപാഠം ചെയ്തശേഷം കളത്തിലിറങ്ങുക എന്ന നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും രീതിയും പാളിപ്പോയി. അജിത് പവാറിന് സ്വന്തം പാർട്ടിയിലെ എംഎൽഎമാരുടെ പിന്തുണയില്ലെന്ന് ഇന്റിലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. അതു കണക്കിലെടുത്തില്ല. യഥാർഥ ചിത്രം കണ്ടെത്താൻ സംസ്ഥാനത്തെ ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും വിപുലമായ രാഷ്ട്രീയ ശൃംഖല പോലും ഉപയോഗിച്ചില്ല. ശിവസേന എൻസിപിയും കോൺഗ്രസുമായി കൂട്ടുകൂടിയതിന്റെ രോഷവും സാമ്പത്തിക തലസ്ഥാനം കൈവിട്ടുപോകുന്നതിലെ നൈരാശ്യവും മോദി-ഷാ ടീമിന്റെ തീരുമാനങ്ങളിൽ ദൃശ്യമായിരുന്നു. ഇതാണ് മഹാരാഷ്ട്രയെ ഉദ്ധവിന്റെ കൈയിലെത്തിച്ചതും.
മഹാരാഷ്ട്രയിൽ ശിവസേനയുടെ ഉദ്ധവ് താക്കറെ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജഞ് ചെയ്യും. കഴിഞ്ഞ ശനിയാഴ്ച എൻസിപി വിമതരുടെ പിന്തുണയോടെ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ നടന്ന നാടകീയതയ്ക്കും സുപ്രീംകോടതി വിധിക്കും പിന്നാലെ ഇറങ്ങേണ്ടി വന്നതോടെയാണ് ശിവസേന - എൻസിപി - കോൺഗ്രസ് ത്രികക്ഷി സഖ്യം മഹാരാഷ്ട്രയിൽ അധികാരത്തിലേക്ക് എത്തുന്നത്. ഉദ്ധവ് താക്കറെ അധികാരമേൽക്കുന്നതിന് തൊട്ടു മുമ്പായി ഇന്ന് എംഎൽഎ മാരുടെ സത്യപ്രതിജ്ഞ ചെയ്യും. 288 എംഎൽഎ മാരാണ് ഇന്ന് സത്യപ്രതിജഞ് നടത്തുന്നത്. നിയമസഭയുടെ പ്രത്യേക സമ്മേളനവും ഇന്ന് നടക്കും. നാളെ ശിവാജി പാർക്കിലാണ് ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. നേരത്തേ സത്യപ്രതിഞ്ജ ചെയ്ത ദേവേന്ദ്ര ഫഡ്നാവീസിന് രണ്ടാംവരവിൽ മൂന്നുദിവസം മാത്രമാണ് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാനായത്്. ഇന്നു വിശ്വാസ വോട്ടെടുപ്പ് നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കു തൊട്ടുപിന്നാലെ, ഉപമുഖ്യമന്ത്രിയും എൻ.സി.പി. വിമതനുമായ അജിത് പവാറാണ് ആദ്യം രാജിവച്ചത്.
ഒരുമണിക്കൂറിനുശേഷം പത്രസമ്മേളനത്തിൽ ഫഡ്നാവിസും രാജി പ്രഖ്യാപിച്ചു. സുപ്രീം കോടതി വിധിക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തിയശേഷമാണു ഫഡ്നാവിസ് സർക്കാരിന്റെ വിധി കുറിക്കപ്പെട്ടത്. എന്നാൽ, ശിവസേനയും എൻ.സി.പിയും കോൺഗ്രസും ചേർന്നു രൂപീകരിക്കുന്ന ''മുച്ചക്ര''സർക്കാർ അസ്ഥിരമായിരിക്കുമെന്നും ഫഡ്നാവിസ് പരിഹസിച്ചു. ശിവസേനയെക്കാൾ ഉപരി, ബിജെപിക്ക് അനുകൂലമായിരുന്നു ജനവിധിയെന്നും ശക്തമായ പ്രതിപക്ഷമെന്ന നിലയിൽ ഇനി ജനങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുമെന്നും ഫഡ്നാവിസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാവിലെ 7.50-നാണ് രാജ്യത്തെ അമ്പരപ്പിച്ചുകൊണ്ടു ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. നേരത്തേ മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളും ശിവസേനയ്ക്ക് 56 സീറ്റുകളുമാണ് കിട്ടിയത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കണമെന്ന ശിവസേനയുടെ ആവശ്യമാണ് തർക്കത്തിൽ കലാശിച്ചത്. ഇതോടെയാണ് ശിവസേന - എൻസിപി - കോൺഗ്രസ് സഖ്യത്തിന് വഴി തെളിഞ്ഞത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്