പിണറായിയുടെ വാക്കിനല്ല, പാർട്ടി കോടതിയുടെ തീർപ്പിനാണ് വിലയെന്ന് പറഞ്ഞ് ആർഎസ്എസ് നേതാക്കൾ; കേന്ദ്രഭരണം കൊണ്ട് പകരം വീട്ടണമെന്ന് സൈബർ അണികളുടെ വികാരം; സിപിഎമ്മിനെ 'കൊലയാളി പാർട്ടി'യാക്കാൻ ദേശീയതലത്തിൽ പ്രചരണം ശക്തമാക്കും; കൊലയ്ക്കു മറുപടി കൊലയുമായി കണ്ണൂർ രാഷ്ട്രീയം വീണ്ടും കലുഷിതമാകുമ്പോൾ സമാധാന ചർച്ചകളെല്ലാം പ്രഹസനം
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: ഈ വാർത്തയ്ക്കൊപ്പം കൊടുത്തിരിക്കുന്ന ചിത്രം ഏതാനും മാസങ്ങൾക്ക് മുമ്പ് കണ്ണൂർ കലുഷിതമായപ്പോൾ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സമാധാന യോഗത്തിന്റേതാണ്. ബിജെപി - സി.പി.എം നേതാക്കൾ ഒരുമിച്ചിരുന്നു ചിരിച്ചു കൊണ്ട് കണ്ണൂരിലെ കൊലപാത രാഷ്ട്രീയത്തെ കുറിച്ച് ചർച്ച ചെയ്തു. ഇനി സമാധാനം എന്ന് പറഞ്ഞുറപ്പിച്ച് ചായയും കഴിച്ച് കൈകൊടുത്തു പിരിഞ്ഞു. എന്നാൽ, ഈ സമാധാന യോഗം നടന്ന് മാസങ്ങൾ പിന്നിടവേ കണ്ണൂരിൽ വീണ്ടും ചോരവീണു. ആർഎസ്എസ് മണ്ഡലം കാര്യവാഹകായ ബിജുവാണ് ഇന്നലെ കൊലചെയ്യപ്പെട്ടത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന കാര്യം വ്യക്തം. ഭരിക്കുന്ന പാർട്ടിയായ സിപിഎമ്മിനെ തന്നെയാണ് ഈ രാഷ്ട്രീയ കൊലപാതകം ഏറ്റവും അധികം ക്ഷീണിപ്പിക്കുന്നത് എന്നതാണ് മറ്റൊരു വാസ്തവം.
സി.പി.എം പ്രാദേശിക നേതാക്കൾ പോലും അറിവില്ലാതെയാണ് ഈ കൊലപാതകം നടന്നിരിക്കുന്നതെന്നാണ് കണ്ണൂരിലെ നേതാക്കൾ പറയുന്നത്. അതേസമയം സിപിഎമ്മിന്റെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന പ്രചരണം ബിജെപിയും ശക്തമാക്കിക്കഴിഞ്ഞു. ഇതോടെ ദേശീയ തലത്തിൽ സിപിഎമ്മിനെ 'കൊലയാളി പാർട്ടി'യാക്കാനുള്ള ശ്രമങ്ങൾ ബിജെപി ശക്തമാക്കുമെന്നത് ഉറപ്പാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന ഉറപ്പുകളല്ല, സി.പി.എം പാർട്ടിക്കോടതികളുടെ തീർപ്പുകൾക്കാണ് കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ വിലയെന്ന് തെളിയിക്കുന്നതാണ് ബിജുവിന്റെ കൊലപാതകം എന്ന വിധത്തിൽ പ്രചരണങ്ങൾ ശക്തമാക്കി കഴിഞ്ഞു സംഘപരിവാർ നേതാക്കൾ.
കണ്ണൂരിൽ ഇപ്പോഴത്തെ കൊലപാതകത്തിന് പിന്നിൽ ആരായാലും ഈ നാട്ടിൽ വിതച്ചിരിക്കുന്നത് അശാന്തി തന്നെ. അടുത്തിടെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സമാധാന യോഗത്തിലെ പ്രഖ്യാപനങ്ങളിലെ മഷി ഉണങ്ങുന്നതിന് മുൻപ് നടന്ന കൊലപാതകം സർക്കാരിന് തീരാകളങ്കമാകുമെന്നതിൽ തർക്കമില്ല. ആർഎസ്എസ് നേതാവായ ബിജു ഇന്നലെ പട്ടാപ്പകൽ കൊല ചെയ്യപ്പെട്ടതോടെ കണ്ണൂരിലെ അക്രമ രാഷ്ട്രീയം വീണ്ടും തലപൊക്കിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആദ്യം തിരുവനന്തപുരത്ത് ബിജെപി-ആർഎസ്എസ് നേതാക്കളുമായി ചർച്ച. തൊട്ടടുത്ത ദിവസം കണ്ണൂരിൽ നടന്ന സമാധാനചർച്ച. അതുകഴിഞ്ഞ് കണ്ണൂരിനെ സമാധാന ജില്ലയാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എല്ലാം ഇന്നലെയോടെ വെറുതേയായി. പിണറായി വിജയനെന്ന കേരളത്തിന്റെ മുഖ്യമന്ത്രിക്കപ്പുറം കാര്യങ്ങൾ തീരുമാനിക്കാൻ കണ്ണൂരിൽ മറ്റ് പലരുമുണ്ടെന്ന് തെളിയിക്കുന്ന സംഭവമാണ് ഇന്നലെ നടന്നത്.
പയ്യന്നൂരിലെ സി.പി.എം പ്രവർത്തകനായിരുന്ന ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് മാപ്പില്ലെന്ന് സി പി എമ്മിന്റെ സൈബർപോരാളികൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അവരുടെ പ്രഖ്യാപനത്തിന്റെ അനന്തരഫലമാണോ ഇന്നലെ നടന്ന കൊലപാതകമെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഈ കേസിൽപ്പെട്ട് ജാമ്യത്തിലിറങ്ങിയ പ്രതികളുടെയെല്ലാം ജീവൻ ഭീഷണിയിലാണെന്ന് പൊലീസിനറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഇവരുടെ വീടുകൾക്ക് പൊലീസ് സംരക്ഷണമേർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഏതാനും ദിവസം മുമ്പ് പൊലീസ് കാവൽ പിൻവലിച്ചിരുന്നു. ഇതിനി പാന്നാലെയാണ് ബിജു കൊല്ലപ്പെട്ടത്. ധനരാജ് കൊലക്കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്നു ബിജു.
പട്ടാപ്പകൽ ഇന്നോവ കാറിലെത്തിയ സംഘം ബിജുവിനെ ഇടിച്ചുവീഴ്ത്തിയശേഷം മാരകായുധങ്ങൾകൊണ്ട് വെട്ടുകയായിരുന്നു. കഴുത്തിന് ആഴത്തിൽ മുറിവേറ്റ ബിജു സംഭവസ്ഥലത്ത് തന്നെ രക്തം വാർന്ന് മരിക്കുകയും ചെയ്തു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ അധികാരത്തിലെത്തിയശേഷം കണ്ണൂരിൽ നടക്കുന്ന ഏഴാമത്തെ കൊലപാതകമായിരുന്നു ബിജുവിന്റേത്. ജനുവരിയിൽ സംസ്ഥാന സ്കൂൾ കലോൽസവം കണ്ണൂരിൽ നടക്കുമ്പോഴായിരുന്നു കലോൽസവ നഗരി പോലും വിലാപയാത്രയ്ക്കു വേദിയാക്കുന്ന രീതിയിൽ അണ്ടല്ലൂരിലെ ബിജെപി പ്രവർത്തകൻ സന്തോഷിനെ കൊലപ്പെടുത്തിയിരുന്നു.
എല്ലാ രാഷ്ട്രീയ വൈരങ്ങളും മാറ്റിവെച്ച് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനടക്കം കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ വീട്ടിൽ കുടുംബത്തെ ആശ്വസിപ്പിച്ചപ്പോൾ കണ്ണൂരിന്റെ ചിത്രം മാറുകയാണെന്ന പ്രതീക്ഷ ഉയർന്നതാണ്. പിന്നീട് സമാധാനയോഗത്തിലെ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രഖ്യാപനങ്ങൾ കുറേക്കൂടി പ്രതീക്ഷ പകർന്നു. എന്നാൽ എല്ലാം അഭിനയങ്ങളാണെന്ന് വ്യക്തമായി. പാർട്ടിയിലെ ക്രിമിനൽ സംഘങ്ങൾക്കു മേലെ ഒരു നിയന്ത്രണവും കേരളത്തിലെ മുഖ്യമന്ത്രിക്കില്ലെന്ന് ഒന്നുകിൽ കരുതണം. അതല്ലെങ്കിൽ കൊലയാളി സംഘങ്ങൾക്ക് കണക്കുതീർക്കാൻ കേരളത്തിന്റെ മുഖ്യമന്ത്രി മൗനാനുവാദം നൽകുന്നുവെന്ന് കരുതണം. രണ്ടിലേതായാലും അത് കേരളത്തിന്റെ ശാപം തന്നെ.
2016 ജൂലൈയിലാണ് രാമന്തളി കുന്നരുവിൽ സി പി എം പ്രവർത്തകൻ ധനരാജ് കൊല്ലപ്പെട്ടത്. മണിക്കൂറുകൾക്കകം ഇതിന്റെ പ്രതികാരമായി അന്നൂരിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഓട്ടോഡ്രൈവറും ബിജെപി പ്രവർത്തകനുമായ രാമചന്ദ്രനെ സി പി എമ്മുകാർ വെട്ടിക്കൊലപ്പെടുത്തി. ധൻരാജിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് കൊലപാതകം നടന്നിരിക്കുന്നത് എന്നാണു പ്രാഥമിക വിവരം. ബിജു കൊല്ലപ്പെടുമ്പോൾ കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് രാജേഷിന്റെ മൊഴിയിൽ ഏഴുപേർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. ധൻരാജ് വധത്തിനു പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം ചൂരക്കാട്ട് ബിജുവാണെന്ന നിലയിൽ പൊലീസ് കേസന്വേഷണം നടന്നുവരവെയാണ് കൊലപാതകം നടന്നിരിക്കുന്നത്. കണ്ണൂരിലെ സമാനമായ കൊലപാതകങ്ങളുടെ സ്വഭാവവും സൂചിപ്പിക്കുന്നത് ഇപ്പോൾ നടന്നിരിക്കുന്നത് പ്രതികാരക്കൊലയാണെന്നാണ്.
പിണറായി സർക്കാർ അധികാരത്തിലെത്തിയതിന്റെ ഒന്നാം വാർഷികമാണ് അടുത്തു വരുന്നത്. അതിനിടയിൽ കണ്ണൂർ ജില്ലയിൽ മാത്രം എട്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ദിവസം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ സി.പി.എം പ്രവർത്തകൻ രവീന്ദ്രൻ കൊല്ലപ്പെട്ടു. പിന്നീട് പടുവിലായിയിലെ കള്ളുഷാപ്പ് തൊഴിലാളി മോഹനൻ കൊല്ലപ്പെട്ടു. തില്ലങ്കേരിയിൽ ബിജെപി പ്രവർത്തകൻ വിനീഷും പിണറായിയിൽ ബിജെപി പ്രവർത്തകൻ രമിത്തും വെട്ടേറ്റു മരിച്ചു. പയ്യന്നൂരിൽ സി പി എം പ്രവർത്തകൻ ധനരാജും തൊട്ടു പിന്നാലെ ബിജെപി പ്രവർത്തകൻ രാമചന്ദ്രനും കൊല്ലപ്പെട്ടു. കഴിഞ്ഞ ജനുവരിയിൽ ബിജെപി പ്രവർത്തകൻ അണ്ടല്ലൂരിലെ സന്തോഷ് കൊല്ലപ്പെട്ടു. ഇന്നലെ ബിജെപി പ്രവർത്തകൻ ബിജുവും.
ഇപ്പോഴത്തെ കൊലപാതകത്തോടെ ജില്ലയിൽ സമാധാന അന്തരീക്ഷം വീണ്ടും കലുഷിതമായിരിക്കയാണ്. കണ്ണൂരിൽ സർക്കാരിന്റെ സമാധാന ശ്രമങ്ങൾ ആത്മാർത്ഥമല്ലെന്ന് ആർഎസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലൻകുട്ടി മാസ്റ്റർ പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു. പൊലീസിന്റെ ഒത്താശയോടെയാണ് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം നടന്നിരിക്കുന്നത്. ആർഎസ്എസ് പുലർത്തുന്ന സംയമനം ദൗർബല്യമായി കാണരുതെന്നും ഗോപാലൻകുട്ടി മാസ്റ്റർ പ്രതികരിച്ചു. അതേസമയം, കണ്ണൂരിലെ സംഘർഷ മേഖലകളിൽ അഫ്സ്പ പ്രയോഗിക്കണമെന്ന് ഒ.രാജഗോപാൽ എംഎൽഎ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഗവർണർക്ക് നിവേദനം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പൊലീസിനെ നിയന്ത്രിക്കുന്നത് കണ്ണൂരിലെ സി.പി.എം നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ കൊലപാതകത്തോടെ കേന്ദ്രഭരണം ഉപയോഗിച്ച് സിപിഎമ്മിനോട് പ്രതികാരം ചെയ്യണമെന്ന ആവശ്യവും സൈബർ ലോകത്ത് ബിജെപി അണികൾ ഉയർത്തിക്കഴിഞ്ഞു. കേരളത്തിൽ ഭരണം പിടിക്കാൻ അരയും തലയും മുറുക്കി അമിത്ഷായുടെ നേതൃത്വത്തിൽ രംഗത്തിറങ്ങുമ്പോൾ രാഷ്ട്രീയ കൊലപാതകങ്ങൾ പാർട്ടിക്ക് പങ്കില്ലെങ്കിൽ കൂടി മുഖ്യമന്ത്രിക്കും സിപിഎമ്മിനും അത് തിരിച്ചടിയാകുമെന്നത് ഉറപ്പാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്