കുമ്മനത്തിന്റെ വരവിന് കേന്ദ്ര നേതൃത്വം പച്ചക്കൊടി കാട്ടാത്തതിനാൽ തിരുവനന്തപുരത്തിന് വേണ്ടി ബിജെപിയിൽ കടിപിടി; സുരേഷ് ഗോപിയും ശ്രീധരൻ പിള്ളയും കെ സുരേന്ദ്രനും വരെ തലസ്ഥാനത്തോട് കമ്പം; കടുത്ത സമ്മർദ്ദം ഉണ്ടെങ്കിലും മത്സരിക്കാൻ ഇല്ലെന്ന് തീർത്തു പറഞ്ഞ് മോഹൻലാൽ; നമ്പിനാരായണനെ എൽഡിഎഫും നോട്ടമിട്ടതോടെ ആശയക്കുഴപ്പം തുടരുന്നു; കൊല്ലത്ത് മത്സരിച്ച് തോൽക്കാൻ വിസമ്മതിച്ച് സുരേഷ് ഗോപി; നാളെ മോദി കേരളത്തിൽ എത്തുമ്പോൾ ലോക്സഭാ സ്ഥാനാർത്ഥികളെ ചൊല്ലി ബിജെപിയിൽ തർക്കം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: തൃശൂരിൽ കെ സുരേന്ദ്രൻ, കൊല്ലത്ത് സുരേഷ് ഗോപി, പാലക്കാട് ശോഭാ സുരേന്ദ്രൻ, കണ്ണൂരിൽ സികെ പത്മനാഭൻ... ഇങ്ങനെയായിരുന്നു ബിജെപി മനസ്സിൽ കണ്ട സ്ഥാനാർത്ഥി പട്ടിക. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനും ആഗ്രഹിച്ചു. എന്നാൽ മിസോറാം ഗർവണ്ണറായ കുമ്മനത്തോട് രാഷ്ട്രീയത്തിൽ സജീവമാകാൻ ബിജെപി കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മിസോറാമിൽ നിന്ന് കുമ്മനം പറന്നെത്തില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ബിജെപിക്ക് കൂടുതൽ ജയപ്രതീക്ഷയുള്ള തിരുവനന്തപുരത്തെ നോട്ടമിടുകയാണ് കേരളത്തിലെ ബിജെപി നേതാക്കൾ. സുരേഷ് ഗോപിക്കും കെ സുരേന്ദ്രനും തിരുവനന്തപുരത്ത് മത്സരിക്കാനാണ് കൂടുതൽ താൽപ്പര്യം. ഇതിനൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയും തിരുവനന്തപുരമെങ്കിൽ മത്സരിക്കാൻ തയ്യാറാണ്. ഇതോടെ കുമ്മനത്തിന് അപ്പുറം കൂടുതൽ സാധ്യത സുരേഷ് ഗോപിക്കാണെന്ന സൂചനയും പുറത്തുവരുന്നു.
ശബരിമല പ്രക്ഷോഭത്തോടെ എൻ എസ് എസ് ബിജെപിയുമായി കൂടുതൽ അടുത്തു. ഇതിന്റെ പ്രതിഫലനം തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് ബിജെപിക്കാരുടെ പൊതു വിലയിരുത്തൽ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂരിനോട് രാജഗോപാൽ തോറ്റത് പന്ത്രണ്ടായിരം വോട്ടിനാണ്. ഇത് മറികടക്കാനുള്ള കരുത്ത് തിരുവനന്തപുരത്ത് ബിജെപിക്ക് ഇന്നുണ്ടെന്നാണ് പാർട്ടിക്കാരുടെ വിലയിരുത്തൽ. ഇതുകൊണ്ട് കൂടിയാണ് തിരുവനന്തപുരത്തിന് വേണ്ടി അണിയറ നീക്കം സജീവമാകുന്നത്. ശബരിമലയിലെ പോരാട്ട നായകനായ തനിക്ക് തിരുവനന്തപുരത്ത് സീറ്റ് വേണമെന്നാണ് സുരേന്ദ്രന്റെ നിലപാട്. എന്നാൽ തൃശൂരിലാകും സുരേന്ദ്രന്റെ സീറ്റെന്ന് പരിവാർ നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സുരേന്ദ്രനെ പോലെ ശ്രീധരൻപിള്ളയും തിരുവനന്തപുരത്തെ മോഹിക്കുന്നു. നായർ സമുദായംഗമായ തനിക്ക് തിരുവനന്തപുരത്ത് ജയം ഉറപ്പിക്കാനാവുമെന്നാണ് ശ്രീധരൻ പിള്ളയുടെ നിലപാട്. ഇതിനിടെയാണ് തിരുവനന്തപുരത്തെ താൽപ്പര്യത്തോടെ സുരേഷ് ഗോപിയും കാണുന്നത്.
സുരേഷ് ഗോപിയുടെ ജന്മനാട് കൊല്ലമാണ്. അതിനാൽ സുരേഷ് ഗോപിയോട് കൊല്ലത്ത് മത്സരിക്കാനാണ് ബിജെപി നേൃത്വം ആവശ്യപ്പെട്ടത്. തിരുവനന്തപുരത്ത് മോഹൻലാലിനെ മത്സരിപ്പിക്കാനായിരുന്നു താൽപ്പര്യം. മോഹൻലാൽ അല്ലെങ്കിൽ കുമ്മനം എന്ന് പരിവാറുകാരും കരുതി. ഇതിനിടെയാണ് മത്സരിക്കാനില്ലെന്ന് മോഹൻലാൽ അടിവരയിട്ട് പറഞ്ഞത്. സമ്മർദ്ദം ഏറെ ചെലുത്തിയിട്ടും പിന്മാറിയില്ല. മിസോറാമിലെ ഭരണത്തെ നിയന്ത്രിക്കുന്നതിൽ മികച്ച പാടവും കാട്ടിയ കുമ്മനത്തെ അവിടെ നിന്ന് മാറ്റാൻ കേന്ദ്ര സർക്കാർ തയ്യാറല്ല. വടക്ക് കിഴക്കൻ മേഖലയിലെ സാമൂഹിക സമവാക്യങ്ങൾ ബിജെപിക്ക് അനുകൂലമാക്കി മാറ്റാൻ കുമ്മനത്തിന്റെ സാന്നിധ്യത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. കുമ്മനത്തിന് കേരളത്തിലേക്ക് തിരിച്ചു വരാൻ താൽപ്പര്യമുണ്ടെങ്കിലും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അതിനോട് യോജിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുമ്മനത്തെ മിസോറാമിൽ നിർത്താനാണ് ആഗ്രഹിക്കുന്നത്. ജയം ഉറപ്പില്ലാത്തിടത്ത് കുമ്മനം മത്സരിക്കേണ്ടതില്ലെന്നാണ് മോദിയുടെ നിലപാടും.
നാളെ മോദി കേരളത്തിൽ എത്തുന്നുണ്ട്. സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി അനൗപചാരിക ചർച്ചയും നടത്തും. കേരളത്തിൽ നിന്ന് സീറ്റ് കിട്ടിയേ മതിയാകൂവെന്നാണ് മോദിയുടെ പക്ഷം. ഇതിന് വേണ്ടികൂടിയാണ് വളരെ നേരത്തെ തന്നെ മോദി കേരളത്തിലെത്തുന്നത്. ശബരിമല വിഷയത്തിലും മുന്നോക്ക സംവരണത്തിലും കേരളത്തിൽ ബിജെപിക്ക് അനുകൂല ചലനമുണ്ടാകുമെന്നാണ് വിലയിരുത്തൽ. സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടില്ലെന്നും കേരളത്തിലെ സ്ഥിതി ദേശീയ നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. സംതൃപ്തി പ്രകടിപ്പിച്ചിട്ടുമുണ്ട്. മത്സരിക്കുന്നവരെപ്പറ്റി പറയാറായിട്ടില്ലെന്നുമാണ് ശ്രീധരൻ പിള്ളയുടെ പ്രതികരണം. മോദിയുടെ പ്രചരണങ്ങളിൽ വൻ ജനമൊഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. മോദി ചൊവ്വാഴ്ചയെത്തുന്നതോടെ സംസ്ഥാനത്ത് ബിജെപി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമാകും. ശബരിമല യുവതീപ്രവേശത്തിൽ ബിജെപി.യും സംഘപരിവാർ സംഘടനകളും നടത്തിയ ഇടപെടലുകൾ മുൻനിർത്തിയാകും തിരഞ്ഞെടുപ്പ് പ്രവർത്തനം.
നടൻ മോഹൻലാലിനെ സ്ഥാനാർത്ഥിയാക്കണമെന്ന് പാർട്ടിയിലൊരു വിഭാഗം താത്പര്യം പ്രകടിപ്പിച്ചെങ്കിലും സന്നദ്ധനല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, ബിജെപി. വീണ്ടും അധികാരത്തിലെത്തിയാൽ അദ്ദേഹത്തെ രാജ്യസഭാംഗമാക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. നിലവിൽ എംപി.യായ നടൻ സുരേഷ്ഗോപി, മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ തുടങ്ങിയവർ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, സുരേഷ്ഗോപി, സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ തുടങ്ങിയവരുടെ പേരുകളാണ് ഇപ്പോൾ ഉയരുന്നത്. ഇടതു സ്ഥാനാർത്ഥിയായി നമ്പി നാരായണൻ എത്തുമെന്ന പ്രചരണവും സജീവമാണ്. അതിനിടെ നമ്പി നാരായണനെ തിരുവനന്തപുരത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാൻ ബിജെപിയും ശ്രമിക്കുന്നുണ്ട്. കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്ന ആവശ്യമുണ്ടെങ്കിലും കേന്ദ്രനേതൃത്വം ഇടപെട്ടില്ലെങ്കിൽ ഇത് നടക്കില്ല. അവസാനശ്രമമെന്ന നിലയിൽ ദേശീയതലത്തിൽനിന്ന് മോഹൻലാലിനുമേൽ സമ്മർദമുണ്ടായി. ലാലും ഒഴിഞ്ഞു മാറി. രാജ്യസഭാംഗമായി സുരേഷ്ഗോപിയുടെ കാലാവധി ഇനി മൂന്നുകൊല്ലത്തോളമുണ്ട്. അതുകൊണ്ട് തന്നെ കൊല്ലത്ത് മത്സരിച്ച് തോൽക്കാൻ സുരേഷ് ഗോപിക്ക് താൽപ്പര്യക്കുറവുണ്ട്.
ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തെക്കൻ ജില്ലയിൽ സ്ഥാനാർത്ഥിയാകാനും സാധ്യതയുണ്ട്. ദേശീയ ജനാധിപത്യസഖ്യത്തിലെ ഘടകകക്ഷികളുമായി സീറ്റുചർച്ച നടത്തിയെങ്കിലും ഓരോ മണ്ഡലത്തിലും പരിഗണിക്കുന്നവരുടെ പാനലിന് അന്തിമരൂപമായിട്ടില്ല. എല്ലാ മണ്ഡലങ്ങൾക്കും തുല്യപരിഗണനയാണ് നൽകുന്നതെന്ന് പാർട്ടി പറയുമ്പോഴും കൂടുതൽ സ്വാധീനമുള്ളതും അതീവ ശ്രദ്ധനൽകേണ്ടതുമായ മണ്ഡലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒന്നാമതാണ് തിരുവനന്തപുരം. പത്തനംതിട്ടയാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. തൃശൂരും കാസർഗോഡും പാലക്കാടും അതിശക്തമായ പ്രചരണം നടത്തും. ആറ്റിങ്ങലിലും പ്രതീക്ഷയുണ്ട്. പാർട്ടിക്ക് പുറത്തുള്ള പ്രശസ്തരായവരെയും മത്സരരംഗത്തിറക്കാൻ ബിജെപി പദ്ധതിയിടുന്നുണ്ട്. ശബരിമലയിലെ ആചാര സംരക്ഷണത്തിന് നടത്തിയ പോരാട്ടം മുൻനിർത്തിയാകും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം.
ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നായിരുന്നു ഇന്ത്യാ ടിവി സർവ്വേയിലെ പ്രവചനം. ശബരിമല സ്ത്രീപ്രവേശവും തുടർ സമരങ്ങളും ബിജെപിക്ക് കേരളത്തിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന പാർട്ടിയുടെ വിലയിരുത്തലുകൾക്കിടെയാണ് ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കി സർവ്വേ ഫലം പുറത്തുവന്നത്. വിജയ സാധ്യത ഉള്ളവരെ കണ്ടെത്താനായി പ്രത്യേക ഏജൻസി വഴി തയ്യാറാക്കിയ സാധ്യതാ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥികളെ മോദിയും അമിത് ഷായും നിശ്ചയിക്കുക. ബിജെപിക്ക് സ്വാധീനം വർധിപ്പിക്കാൻ സാധിച്ച തൃശൂരും പാലക്കാടും അതിനാൽ തന്നെ പ്രമുഖരാകും സ്ഥാനാർത്ഥികൾ. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനെ തൃശ്ശൂരിൽ മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ടെങ്കിലും തൃശ്സൂരിൽ കെ സുരേന്ദ്രനാണ് മുൻഗണന കൽപ്പിക്കുന്നത്.
ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി ജയിലിൽ കിടന്നതും സമരത്തിന് നേതൃത്വം നൽകിയതുമെല്ലാം സുരേന്ദ്രന്റെ ഇമേജ് വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്. ഇതിനിടെയാണ് സുരേന്ദ്രൻ തിരുവനന്തപുരത്തിനായി ശ്രമിക്കുന്നത്. മറ്റ് ജനറൽ സെക്രട്ടറിമാരായ എഎൻ രാധാകൃഷ്ണൻ, എംടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവരും സ്ഥാനാർത്ഥി പട്ടികയിൽ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.അതേസമയം ആർഎസ്എസ് സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം മാത്രമേ സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള അന്തിമ തിരുമാനം കൈക്കൊള്ളൂ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്