ബലിദാനികളേയും ജിഹാദി ഭീകരതയും ഉയർത്തിയുള്ള പ്രചരണം ഏശിയില്ല; ന്യൂനപക്ഷങ്ങൾക്ക് മോദിയുടെ പാർട്ടിയോട് ഇപ്പോഴും താൽപ്പര്യക്കുറവ്; വേങ്ങരയിലെ നാലാം സ്ഥാനം ഗ്രൂപ്പ് പോര് ആളിക്കത്തിക്കും; കുമ്മനത്തിന് നേരിടേണ്ടി വരിക കടുത്ത വിമർശനങ്ങൾ; ജനരക്ഷായാത്രയുടെ ശോഭ പോയെന്ന തിരിച്ചറിവിൽ ബിജെപി
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: വേങ്ങരയിലേക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയായി കണ്ടത് ശോഭാ സുരേന്ദ്രനെയാണ്. പക്ഷേ ബിജെപിയുടെ വനിതാ നേതാവ് തന്ത്രപരമായി ഒഴിഞ്ഞു മാറി. മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പിൽ ആയിരം വോട്ടിന്റെ മാത്രം മുൻതൂക്കം കിട്ടിയ ബിജെപിക്ക് വേങ്ങരയിൽ അൽഭുതമുണ്ടാക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു. ചർച്ചകൾക്കൊടുവിൽ ക്ലീൻ ഇമേജുള്ള ജിനചന്ദ്രൻ മാസ്റ്റർ സ്ഥാനാർത്ഥിയായി. അൽഭുതം കാട്ടിയില്ലെങ്കിലും ന്യൂനപക്ഷ മണ്ഡലത്തിൽ വോട്ട് കൂട്ടുമെന്ന് ബിജെപി വീമ്പു പറഞ്ഞു. കേരളമാകെ ഇളക്കി മറിച്ച ജനരക്ഷാ യാത്രയുമായി കുമ്മനം കേരളം ചുറ്റുമ്പോഴായിരുന്നു വോട്ടെടുപ്പ്. പക്ഷേ ഒരു മുന്നേറ്റവും ബിജെപിക്ക് മലപ്പുറത്തുണ്ടായില്ല. ന്യൂനപക്ഷത്തെ പിടിക്കാൻ കേരളത്തിൽ ബിജെപിക്ക് യാത്രകൾ കൊണ്ട് മാത്രമാകില്ലെന്ന് വ്യക്തമാക്കുന്നതാണ് വേങ്ങരയിലെ ഫലം.
വേങ്ങരയിൽ ബിജെരിക്ക് കിട്ടിയത് 5728 വോട്ടാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ താമചിഹ്നത്തിൽ മത്സരിച്ചത് പിടി അലി ഹാജിയായിരുന്നു. അന്ന് അലി ഹാജിക്ക് 7055 വോട്ട് ലഭിച്ചു. ഇതാണ് ഇത്തവണ കുറയുന്നത്. ന്യൂനപക്ഷങ്ങളെ ആകർഷിക്കാനുള്ള മുദ്രാവാക്യമൊന്നും ബിജെപിക്ക് ഉയർത്താനായില്ല. മോദിയുടെ കേന്ദ്രസർക്കാരിന്റെ ഭരണ മികവെന്ന വാദവും വേങ്ങരയിൽ ഏശിയില്ല. ജനരക്ഷാ യാത്രയുമായി കുമ്മനം വേറൊരു വഴിക്ക് പോയതോടെ വേങ്ങരയിൽ പാർട്ടി ഏകോപനവും പാളി. ഇതൊക്കെയാണ് ബിജെപിയുടെ തോൽവിയുടെ ആഘാതം കൂട്ടിയത്. കഴിഞ്ഞ തവണത്തെക്കാൾ വോട്ട് കൂടുമെന്ന് ജിനചന്ദ്രൻ മാസ്റ്റർക്ക് വേണ്ടി പലരും വീമ്പും പറഞ്ഞു. ഇതും പാഴായി. ജനരക്ഷാ യാത്രയ്ക്കിടെ നടന്ന തെരഞ്ഞെടുപ്പിൽ പോലും ബിജെപിക്ക് വോട്ട് കൂടാനായില്ലെന്നതും കുമ്മനത്തിന് തിരിച്ചടിയാണ്.
21,000 ഹിന്ദു വോട്ടുകൾ മാത്രമാണ് വേങ്ങരയിൽ ഉള്ളത്. അതുകൊണ്ട് തന്നെ വോട്ട് കുറഞ്ഞതിൽ പ്രശ്നമില്ലെന്ന് ബിജെപി നേതാക്കൾ വാദിക്കുന്നുണ്ട് മലപ്പുറത്ത് ജനരക്ഷാ യാത്രയെത്തുമ്പോൾ കുമ്മനം നടത്തിയ പ്രസ്താവന ഏറെ ചർച്ചയായിരുന്നു. മലബാർ ലഹള എന്നറിയപ്പെടുന്ന 1921 ലെ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്ന് കുമ്മനം പറഞ്ഞിരുന്നു. ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തെയും ഇന്നാട്ടിലെ ഭൂരിപക്ഷ സമുദായത്തേയും അവഹേളിക്കുന്നതാണ്. ബ്രിട്ടീഷുകാർക്കെതിരായ സമരമായിരുന്നു അതെങ്കിൽ എന്തിനാണ് ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങൾ തച്ചുതകർത്തതുമെന്ന് വ്യക്തമാക്കണമെന്നായിരുന്നു കുമ്മനത്തിന്റെ ആവശ്യം. ഇതും തെരഞ്ഞെടുപ്പ് രാഷ്ട്രീയം അറിയാത്ത കുമ്മനത്തിന്റെ വെടിയില്ല ഉണ്ടയായെന്ന് ബിജെപിയിലെ മറുവിഭാഗം പറയുന്നു. മുസ്ലിം സമുദായത്തെ ഒപ്പം നിർത്തേണ്ടതിന് പകരം ഇത്തരം പ്രസ്താവനയിലൂടെ ന്യൂനപക്ഷത്തെ എതിരാക്കിയെന്നാണ് വിലയിരുത്തൽ.
സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ച് ഈ കൂട്ടക്കൊലയെ മഹത്വവൽക്കരിക്കുന്നത് അവസാനിപ്പിക്കണം. ഇതിന്റെ പേരിൽ ആർക്കെങ്കിലും ആശ്രിത പെൻഷൻ നൽകുന്നുണ്ടെങ്കിൽ അത് ജിഹാദികളുടെ കൊലക്കത്തിക്കിരയായവർക്കും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തവർക്കുമാണ് നൽകേണ്ടത്. ഇഎംഎസിന്റെ കുടുംബം ഉൾപ്പടെ ആയിരക്കണക്കിന് കുടുംബങ്ങൾ പലായനം ചെയ്തിട്ടുണ്ട്. ഈ വൈകിയ വേളയിലെങ്കിലും സത്യം തുറന്ന് പറഞ്ഞ് ശരിയായ ചരിത്രം വരുംതലമുറയെ പഠിപ്പിക്കാൻ ചരിത്രകാരന്മാരും സർക്കാരും തയ്യാറാകണം. 2019 ൽ ഖിലാഫത്തിന്റെ നൂറാം വാർഷികം ആചരിക്കാനുള്ള നീക്കവുമായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സഹകരിക്കരുതെന്നും കുമ്മനം ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവന വലിയ ചർച്ചയായി. ബിജെപിക്ക് അനുകൂലമായിരുന്ന മുസ്ലീങ്ങൾ പോലും മറുപക്ഷത്ത് വോട്ട് ചെയ്തുവെന്നാണ് ബിജെപിയിലെ വിമതർ വിലയിരുത്തുന്നത്.
വേങ്ങരയിലെ ബിജെപിയുടെ നാലാംസ്ഥാനം ദേശീയ അധ്യക്ഷൻ അമിത് ഷായേയും വെട്ടിലാക്കിയിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിൽ മോദി ഇഫക്ടുണ്ടാക്കാനാവാത്തത് ദേശീയ തലത്തിൽ തന്നെ ചർച്ചായകും. കേരളത്തിൽ സിപിഎമ്മിനും കോൺഗ്രസിനും ബദലാകാനുള്ള കരുത്ത് ബിജെപിക്കില്ലെന്ന് അമിത് ഷാ തിരിച്ചറിയുന്നു. നെയ്യാറ്റിൻകരയിലേയും അരുവിക്കരയിലേയും ഉപതെരഞ്ഞെടുപ്പിന് സമാനമായ നേട്ടം വേങ്ങരയിൽ ഉണ്ടാകാത്തത് നേതാക്കളുടെ ഏകോപനക്കുറവാണ്. മെഡിക്കൽ കോഴയിൽ ഇമേജ് നശിച്ച ബിജെപിക്ക് കടുത്ത തിരിച്ചടിയായി വേങ്ങര മാറുമെന്ന് അമിത് ഷാ വിലയിരുത്തുന്നു. ജനരക്ഷാ യാത്രയുടെ സമാപിനത്തിൽ തിരുവനന്തപുരത്ത് അമിത് ഷാ എത്തുമെന്നാണ് സൂചന. വേങ്ങരയിലെ വോട്ട് കുറവിനെ കുറിച്ച് സംസ്ഥാന നേതാക്കളുമായി അമിത് ഷാ ചർച്ച ചെയ്യും. ഇങ്ങനെ പോയാൽ ശരിയാവില്ലെന്നും വിശദീകരിക്കും. കുമ്മനത്തിന്റെ നേതൃത്വ പാടവമില്ലായ്മ ചർച്ചയാക്കാൻ വി മുരളീധര പക്ഷവും രംഗത്തുണ്ട്.
പുതിയ നേതൃത്വം ഇല്ലെങ്കിൽ മുന്നോട്ട് പോകാനാകില്ലെന്നാണ് മുരളീധര പക്ഷം ഉയർത്തുന്നത്. മുരളീധരൻ സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ ഒരു ഘട്ടത്തിലും ബിജെപിക്ക് തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ മെഡിക്കൽ കോഴയിലൂടെ നേതാക്കളുടെ കീശ വീർക്കുന്നു. വോട്ട് കൂടുന്നുമില്ല. ഇത്തരത്തിലൊരു വിമർശനം ദേശീയ നേതൃത്വത്തെ അറിയിക്കാനാകും മുരളീധര പക്ഷം ശ്രമിക്കുക. നേതൃത്വത്തിലെ പോരായ്മകൾ ബിഡിജെഎസും അമിത് ഷായെ അറിയിച്ചിട്ടുണ്ട്. അത് അടിവരയിടുന്ന ഫലമാണ് വേങ്ങരയിലുണ്ടായത്. ഈ സാഹചര്യത്തിൽ കുമ്മനം വലിയ പ്രതിസന്ധിയിലേക്ക് കടക്കും. അതിനിടെ പുതിയൊരു ന്യായം ബിജെപിക്ക് കണ്ടെത്തുന്നുണ്ട്.
വേങ്ങര മണ്ഡലം രൂപകൊണ്ട തെരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിച്ച സുബ്രഹമണ്യത്തിന് 3000 വോട്ടേ കിട്ടിയിരുന്നുള്ളൂ. കഴിഞ്ഞ തവണ മുസ്ലിം സ്ഥാനാർത്ഥി താമര ചിഹ്നത്തിൽ മത്സരിച്ചതു കൊണ്ട് 7000 കടന്നു. അതുകൊണ്ട് തന്നെ ഹിന്ദു സ്ഥാനാർത്ഥിക്ക് കിട്ടി 5728 വോട്ട് വലിയ നേട്ടമാണെന്നാണ് കുമ്മനം പക്ഷത്തിന്റെ വിലിയിരുത്തൽ. കെഎൻഎ ഖാദറിന് 65227 വോട്ട് ലഭിച്ചപ്പോൾ,എൽഡിഎഫിന്റെ പിപി ബഷീർ 41917 വോട്ട് ആണ് നേടിയത്. 8648 വോട്ടുകൾ നേടി എസ്ഡിപിഐ സ്ഥാനാർത്ഥി കെ സി നസീർ ആണ് മൂന്നാം സ്ഥാനത്തുള്ളത്. കേന്ദ്രനേതാക്കൾ വന്ന് പ്രചാരണം നടത്തിയെങ്കിലും ഫലം വന്നപ്പോൾ ബിജെപി സ്ഥാനാർത്ഥി നാലാം സ്ഥാനത്തായത് ഇടത് വലതു മുന്നണികൾക്ക് ആശ്വാസമാണ്. ബിജെപിക്ക് കേരളത്തിൽ കാലുറപ്പിക്കാനാവില്ലെന്നതിന് തെളിവായി അവർ വേങ്ങരയെ ഉയർത്തിക്കാട്ടും.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍