തിരുവനന്തപുരത്തിന് പുറമേ പത്തനംതിട്ടയിലും ജയിക്കാനാവുമെന്ന പ്രതീക്ഷ ബിജെപി ക്യാമ്പുകളിൽ സജീവം; ഒരു സീറ്റ് പോലും നേടാനായില്ലെങ്കിൽ ഉത്തരം പറയേണ്ടി വരിക ശ്രീധരൻ പിള്ള തന്നെ; ഒന്നും വിജയിച്ചില്ലെങ്കിൽ അഞ്ച് സീറ്റുകളിലേക്ക് പണം ഒഴുകിയപ്പോൾ അവഗണിക്കപ്പെട്ട മറ്റ് സ്ഥാനാർത്ഥികൾ പ്രതിഷേധം ഉയർത്തും; പൊട്ടിത്തെറിക്കൊരുങ്ങി വയനാട്ടിൽ ചലനം സൃഷ്ടിക്കാതെ പോയ തുഷാർ വെള്ളാപ്പള്ളിയും; മോദി അധികാരത്തിൽ വീണ്ടുമെത്തിയില്ലെങ്കിൽ വിടാനൊരുങ്ങി ബിഡിജെഎസ്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് ശതമാനം ഉയർത്തുമെന്ന് ഉറപ്പാണ്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും പാലക്കാടും മുന്നേറ്റവും നടത്തുമെന്നാണ് പ്രവചനം. എന്നാൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയാലും ബിജെപി പൊട്ടിത്തെറിയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കാനായില്ലെങ്കിൽ കേരള നേതൃത്വം പ്രതിസ്ഥാനത്താകും. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആർഎസ്എസ് സജീവ ഇടപെടൽ നടത്തുമ്പോഴും ബിജെപിയുടെ നേതാക്കൾ സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ വേണ്ടി പ്രവർത്തിച്ചുവെന്ന ആരോപണം സജീവമാണ്. രണ്ടിടത്തേയും ബിജെപി നേതൃത്വത്തിനെതിരെ ഊമക്കത്തുകളും പരാതികളുമെല്ലാം സജീവമാണ്. എന്നാൽ തിരുവനന്തപുരത്തിന് പുറമേ പത്തനംതിട്ടയിലും ജയിക്കാനാവുമെന്ന പ്രതീക്ഷ ബിജെപി ക്യാമ്പുകളിൽ സജീവമാണ്. തിരുവനന്തപുരത്ത് ജയിക്കുമെന്ന് അവർ ഉറപ്പിക്കുകയും ചെയ്യുന്നു.
തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ജയിക്കാൻ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിലാണ് പ്രശ്നം തുടങ്ങുക. പാർട്ടി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള ആകെ പ്രതിസന്ധിയിലാകും. ഇതിനൊപ്പം ബിജെപി മുന്നണിയായ എൻഡിഎയിലെ രണ്ടാം ഘടകക്ഷിയായ ബിഡിജെഎസും പ്രതിഷേധത്തിലാണ്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞിട്ടാണ് തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ മത്സരിക്കാൻ പോയത്. മോദിയും അമിത് ഷായും പ്രചരണത്തിന് എത്തുമെന്ന് വരെ തുഷാറിനെ വിശ്വസിപ്പിച്ചു. എന്നാൽ രണ്ടു പേരും വയനാട്ടിൽ പോയില്ല. രാഹുൽ തരംഗം ആഞ്ഞടിച്ചതോടെ ബിജെപിക്കാരും പ്രചരണത്തിൽ പിന്നോട്ട് പോയി. ഒരു ചലനവും ഉണ്ടാക്കാനുമായില്ലെന്ന് തുഷാറിന് അറിയാം. ജയസാധ്യതയുള്ള മണ്ഡലം തരാമെന്ന് പറഞ്ഞ് തന്നെ ബിജെപി പറ്റിച്ചുവെന്ന് തുഷാർ തിരിച്ചറിയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എസ് എൻ ഡി പി ജനറൽ സെക്രട്ടറി കൂടിയായ അച്ഛൻ വെള്ളാപ്പള്ളി ബിജെപിക്കെതിരെ തിരിയാതിരിക്കാനുള്ള തന്ത്രമായിരുന്നു തുഷാറിനെ മത്സരിപ്പിക്കൽ. ഈ ചതി വൈകിയാണ് തൂഷാർ മനസ്സിലാക്കിയത്.
ഈ സാഹചര്യത്തിൽ ബിജെപിയുമായി ബന്ധം വിച്ഛേദിക്കാൻ ബിഡിജെഎസ് തയ്യാറാകും. മോദി അധികാരത്തിൽ വീണ്ടുമെത്തിയാൽ രാജ്യസഭാ സ്ഥാനം തുഷാർ മനസ്സിൽ കാണുന്നുണ്ട്. എന്നാൽ മോദി അധികാരത്തിൽ നിന്ന് പുറത്താകുന്ന സാഹചര്യമുണ്ടായാൽ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തന്നെ തുഷാർ പൊട്ടിത്തെറിക്കും. ബിഡിജെഎസ് എൻഡിഎ വിടുകയും ചെയ്യും. വെള്ളാപ്പളിയുടെ മനസ്സ് കൂടി മനസ്സിലാക്കിയുള്ള രാഷ്ട്രീയ നീക്കമാണ് തുഷാർ ഈ ഘട്ടത്തിൽ പദ്ധതിയിടുന്നത്. ബിഡിജെഎസ് മത്സരിച്ച മാവേലിക്കരയിലും ഇടുക്കിയിലും ആലത്തൂരിലും ബിജെപിക്കാർ പ്രചരണത്തിൽ സജീവമായിരുന്നില്ലെന്നും തുഷാറിന് പരാതിയുണ്ട്. എന്നാൽ ബിജെപിക്ക് വേണ്ടി ബിഡിജെഎസ് പ്രവർത്തകർ സജീവമായി ഇടപെടൽ നടത്തുകയും ചെയ്തു. ഈ സാഹചര്യമെല്ലാം ബിഡിജെഎസിലെ അതൃപ്തിക്ക് ആക്കം കൂട്ടുന്നു. എങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തിൽ എന്ത് മാറ്റമുണ്ടാകുന്നുവെന്ന് നോക്കിയാകും ബിഡിജെഎസിന്റെ തീരുമാനം വരിക.
ഇതിനൊപ്പമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനത്തെ ബിജെപി.യിൽ പൊട്ടിത്തെറിക്കുള്ള സാധ്യതയേറുന്നതും. പാർട്ടിയിൽ അസംതൃപ്തരുടെ വലിയ നിരതന്നെ രൂപപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ജയിക്കുമെന്നാണ് പ്രതീക്ഷ. ഒരു സീറ്റെങ്കിലും കിട്ടിയാൽ വലിയ നേട്ടമെന്ന നിലയിൽ മറ്റുകാര്യങ്ങൾ മാറിമറിയും. അതുണ്ടായില്ലെങ്കിൽ എതിർപ്പുകൾ പലരൂപത്തിൽ പുറത്തുവരും. തിരഞ്ഞെടുപ്പിന്റെ തുടർച്ചയായി നിയമസഭാ ഉപതിരഞ്ഞെടുപ്പുകൂടി വരാനിരിക്കേ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോകാൻ പാർട്ടിനേതൃത്വത്തിന് വിഷമിക്കേണ്ടിവരും. വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യതയുണ്ട്. ബിജെപിക്ക് ഏറെ വോട്ടുകളുള്ള സ്ഥലമാണ് ഇത്. ഈ സാഹചര്യത്തിൽ കൂടിയാണ് വിമതർ പൊട്ടിത്തെറിക്ക് ഒരുങ്ങുന്നത്.
പാർട്ടിയുടെ എ ഗ്രേഡ് മണ്ഡലങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിലെല്ലാം സ്ഥാനാർത്ഥികളടക്കം അസ്വസ്ഥരാണ്. തിരഞ്ഞെടുപ്പ് ഫണ്ടിനെച്ചൊല്ലിയുള്ള അതൃപ്തിയും പല മണ്ഡലങ്ങളിലും ശക്തമാണ്. ആർഎസ്എസ്. നിയോഗിച്ചവരുടെ പ്രവർത്തനത്തിലും നേതാക്കൾക്കിടയിൽ എതിരഭിപ്രായമുണ്ട്. സംഘടനാ സെക്രട്ടറിയെയും സഹസംഘടനാ സെക്രട്ടറിയെയും മാറ്റണമെന്ന ആവശ്യം തന്നെ കേന്ദ്ര നേതൃത്വത്തിനു മുന്നിൽ എത്തിയേക്കും. അക്കൗണ്ട് തുറന്നില്ലെങ്കിൽ കടുത്ത തിരിച്ചടിയുണ്ടാവാൻ പോകുന്നത് സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയ്ക്കായിരിക്കും. ഒരു സീറ്റെങ്കിലും കിട്ടിയില്ലെങ്കിൽ കുറ്റാരോപണങ്ങളിലും ഗ്രൂപ്പ് ആക്രമണത്തിലും പിടിച്ചുനിൽക്കാൻ പിള്ളയ്ക്ക് കഴിയില്ല. തിരുവനന്തപുരത്തെ പ്രവർത്തനത്തിൽ കുമ്മനം രാജശേഖരനും പത്തനംതിട്ടയിൽ കെ സുരേന്ദ്രനുമുള്ള എതിർപ്പുകൾ ചർച്ചയാകും.
തിരഞ്ഞെടുപ്പുഫണ്ട് കൂടുതൽവന്ന ചില മണ്ഡലങ്ങളിൽ അതിന്റെ വിനിയോഗത്തിലും തർക്കങ്ങളുണ്ട്. എ ഗ്രേഡ് അല്ലാത്ത മണ്ഡലങ്ങളിൽ മതിയായ പണം ലഭിച്ചില്ലെന്നതാണ് പരാതി. എ ഗ്രേഡ് അല്ലാത്ത എറണാകുളം പോലുള്ള ചില മണ്ഡലങ്ങളിലേക്ക് കൂടുതൽ പണം വന്നെന്നും ആക്ഷേപമുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കടത്തിലായെന്ന പരാതിയും ചില മണ്ഡലങ്ങളിൽനിന്ന് ഉയർന്നിട്ടുണ്ട്. പ്രചാരണത്തിനുള്ള അച്ചടി, വാഹനം തുടങ്ങിയ കാര്യങ്ങൾക്ക് ചെലവഴിച്ച പണം കിട്ടിയില്ലെന്ന വിളികൾ നേതാക്കളുടെ സ്വസ്ഥത കെടുത്തുന്നു. മധ്യകേരളത്തിലെ ഒരു മണ്ഡലത്തിൽ മുപ്പതുലക്ഷം രൂപ കടം വന്നെന്നാണ് കണക്ക്. ഇതെല്ലാം ചർച്ചകളിൽ സജീവമാകും. അതുകൊണ്ട് തന്നെ ഫലം ബിജെപി കേരള ഘടകത്തിനും ഏറെ നിർണ്ണായകമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പ്രവചനവുമായി രംഗത്ത് വന്നിട്ടുണ്ട്.. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഫേസ്ബുക്കിലൂടെയാണ് കെ സുരേന്ദ്രൻ തന്റെ വിലയിരുത്തൽ പങ്കുവെച്ചിരിക്കുന്നത്. നരേന്ദ്ര മോദി സർക്കാർ നിലവിലുള്ള എൻ ഡി എ സഖ്യത്തിന്റെ സീറ്റുകൊണ്ട് തന്നെ ഭൂരിപക്ഷം നേടുമെന്നാണ് കെ സുരേന്ദ്രന്റെ ആദ്യ വിലയിരുത്തൽ. പതിനേഴാം ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാവുമെന്നും കെ സുരേന്ദ്രൻ ഉറപ്പിക്കുന്നു.
പുതിയ പാർട്ടികൾ ചിലത് എൻ ഡി എയിൽ ചേരുകയും ചെയ്യുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഏറ്റവും അവസാനമായാണ് കേരളത്തിലെ ബിജെപിയുടെ പ്രകടനത്തെകുറിച്ച് സുരേന്ദ്രൻ അഭിപ്രായപ്പെടുന്നത്. കേരളത്തിൽ നിന്നും ബിജെപിക്ക് എം പിമാരുണ്ടാവും എന്ന് സുരേന്ദ്രൻ അവകാശപ്പെടുന്നുണ്ടെങ്കിലും അത് എതൊക്കെ മണ്ഡലങ്ങളിൽ നിന്നാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല.
അതേസമയം കേരളത്തിൽ ഒന്നിലധികം സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് ഇന്നലെ ചേർത്തലയിൽ ചേർന്ന എൻഡിഎ യോഗവും വിലയിരുത്തിയിരുന്നു. സംസ്ഥാനത്ത് വോട്ട് വിഹിതം 2014 ലേതിനേക്കാൾ ഇരട്ടിയായി വർധിക്കുമെന്നും മുന്നണി യോഗം അവകാശപ്പെട്ടു. എന്നാൽ ഏതൊക്കെ മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിക്കുകയെന്ന് വ്യക്തമാക്കാൻ എൻഡിഎ നേതാക്കൾ തയ്യറായിട്ടില്ല. അവസാനവട്ട കണക്ക് കൂട്ടലുകളിൽ തിരുവനന്തപുരത്തേക്കാൾ ജയസാധ്യത പത്തനംതിട്ടയിലാണെന്നാണ് ബിജെപിയുടെ വിലയിരുത്തലെന്നാണ് സൂചന. വലിയ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സുരേന്ദ്രൻ ജയിക്കുമെന്ന വിലയിരുത്തലാണ് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗം നടത്തിയത്. ശബരിമല വിഷയത്തിലൂന്നിയുള്ള പ്രചാരണം സംസ്ഥാനത്ത് എറ്റവും ഫലപ്രദമായി പ്രതിഫലിച്ചത് പത്തനംതിട്ടയിൽ ആണെന്നാണ് വിലയിരുത്തൽ.
പത്തനംതിട്ടയിൽ കാര്യമായ തോതിൽ ഹിന്ദു വോട്ട് ഏകീകരണം ഉണ്ടായി. അതിന്റെ ഗുണം കിട്ടുക സുരേന്ദ്രന് തന്നെയായിരിക്കും. മറുവശത്ത് ന്യൂനപക്ഷ ഏകീകരണം ഏതെങ്കിലും ഒരു മുന്നണിക്ക് അനുകൂലമായി ഉണ്ടായിട്ടില്ല. നായർ വോട്ടുകളിൽ വലിയൊരു ശതമാനം സുരേന്ദ്രന് ലഭിച്ചെന്നും ബിജെപി വിലയിരുത്തുന്നു. 20000 മുതൽ 30000 വരെ വോട്ടുകൾ നേടി പത്തനംതിട്ടയിൽ സുരേന്ദ്രൻ വിജയിക്കുമെന്നാണ് പാർട്ടി കീഴ് ഘടകങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നേതൃത്വത്തിന്റെ നിരീക്ഷണം. അതേസമയം തിരുവനന്തപുരത്ത് ക്രോസ് വോട്ട് നടന്നുവെന്ന ആശങ്കയും ബിജെപിയിൽ പ്രകടമാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്