നാല് വർഷം മുമ്പ് മോദി അധികാരത്തിലെത്തിയപ്പോൾ ഏഴിടത്ത് മാത്രം ഉണ്ടായിരുന്ന കാവി പൊടുന്നനെ ഇന്ത്യയുടെ ഉടയാടയായി; 20 സംസ്ഥാനങ്ങളിൽ ഭരണം ഉറപ്പിച്ച് സംഘപരിവാർ; കോൺഗ്രസിന്റെ ത്രിവർണ്ണകൊടി പാറാൻ ഇനി പഞ്ചാബും മിസോറാമും പുതുച്ചേരിയും മാത്രം; വടക്കേ ഇന്ത്യയിൽ തുടങ്ങി വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കീഴടക്കി ദക്ഷിണേന്ത്യയിൽ ചുവടു വയ്ക്കുമ്പോൾ മോദി-അമിത് ഷാ കൂട്ടുകെട്ടിന് മുമ്പിൽ നിൽക്കാൻ പോലും ആവാതെ പ്രതിപക്ഷ പാർട്ടികൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യയുടെ മുക്കിലും മൂലയിലും ഭരണമുള്ള പാർട്ടിയായി ബിജെപി മാറുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കിയ ബിജെപി ഇപ്പോൾ കർണ്ണാടകത്തിലൂടെ ദക്ഷിണേന്ത്യയിലും ചുവട് ഉറപ്പിക്കുകായണ്. ഗോവയിൽ ബിജെപി ഭരണമാണുള്ളത്. അതായത് കേരളവും തമിഴ്നാടും കർണ്ണാടകയും തെലുങ്കാനും ആന്ധ്രയും ഗോവയും ഉൾപ്പെടുന്ന അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ടിടത്ത് ബിജെപി ഭരണം. ആദ്യമായാണ് ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഒറ്റയ്ക്ക് രണ്ടിടത്ത് ഭരണം കിട്ടുന്നത്. നേരത്തേയും കർണ്ണാടകയിൽ ബിജെപി അധികാരത്തിലെത്തിയിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പാണ് വടക്ക് കിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ ബിജെപി സ്വപ്ന തുല്യമായ വിജയം നേടിയത്. സിപിഎം കോട്ടയിൽ അമിത് ഷായുടെ തന്ത്രങ്ങൾ ജയിച്ചു. ഇതോടെ തന്ത്രങ്ങളുമായി കർണ്ണാടക നിലനിർത്താൻ കോൺഗ്രസ് രംഗത്തെത്തി. ലിംഗായത്തുകളെ മതപദവയിലേക്ക് ഉയർത്തിയുള്ള മത കാർഡ് പോലും കളിച്ചു. അവിടെയും അമിത് ഷായുടെ തന്ത്രങ്ങൾ തന്നെ വിജയിച്ചു. മൂന്നാഴ്ച ബംഗളുരുവിൽ നിലയുറപ്പിച്ചാണ് അമിത് ഷാ തന്ത്രങ്ങൾക്ക് രൂപം നൽകിയത്. ആർ എസ് എസിന്റെ പിണക്കം വെല്ലുവിളിയായി. ഇതോടെ അവസാന ദിവസങ്ങളിൽ പിരവാറുകാരനായ റാം മാധവിനെ കർണ്ണാടകയിൽ രംഗത്തിറക്കി. ഇത് ഗുണകരമായി. മോദിയുടെ പ്രചരണത്തിനൊപ്പം ഇരുവരും ചേർന്നതോടെ കർണ്ണാടകയും ബിജെപി പക്ഷത്തേക്ക് തിരിഞ്ഞു.
ബിജെപിക്ക് ഗുജറാത്തിൽ ഭരണം നിലനിർത്താൻ കഴിഞ്ഞതും ഹിമാചലിൽ ഭരണം പിടിക്കാൻ കഴിഞ്ഞതും ഈ വർഷം തന്നെയാണ്. പക്ഷേ ഗുജറാത്തിലെ വോട്ട് കുറവ് ചെറിയ തിരിച്ചടിയുമായി. മോദി പ്രഭാവം കുറയുന്നതായി ഏവരും വിലയിരുത്തി. എന്നാൽ നോർത്ത് ഈസ്റ്റിലെ മുന്നേറ്റം ബിജെപിക്ക് പുതിയ ഊർജ്ജമാവുകയാണ്. നോർത്ത് ഈസ്റ്റിലും താര പ്രചാരകൻ മോദിയായിരുന്നു. തന്ത്രങ്ങൾ ഒരുക്കിയത് അമിത് ഷായും. മോദി-അമിത് ഷാ മാജിക്കിൽ മുന്നോട്ട് കുതിക്കാനാകുമെന്ന് ത്രിപുരയിലെ ഫലം തെളിയിക്കുകയാണ്. ആദ്യമായി ഇടത് കോട്ടയിൽ ബിജെപി പിടിമുറുക്കുകയാണ്. മേഘാലയയിൽ മുന്നോട്ട് പോകാൻ ഈ തെരഞ്ഞെടുപ്പിലായില്ലെങ്കിലും വോട്ട് വിഹിതം ബിജെപിക്ക് വലിയ തോതിൽ കൂടി. നാഗാലാന്റിലും അധികാരത്തിലെത്താൻ ആയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുകയാണ്.
മോദി അധികാരത്തിലെത്തുമ്പോൾ ഏഴിടത്ത് മാത്രമായിരുന്നു ബിജെപി ഭരണം. അതാണ് ഇരട്ടിയും കടന്ന് കുതിക്കുന്നത്. കർണ്ണാടകയും അനുകൂലമായതോടെ 16 സംസ്ഥാനങ്ങളിൽ ബിജെപിയുടെ ഭരണമാണ്. അരുണാചൽ പ്രദേശ്, ആസ്സാം, ചത്തീസ്ഗഡ്, ഗോവ, ഹരിയാന, ഗുജറാത്ത്, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്,ഹിമാചൽ പ്രദേശ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളാണ് ബിജെപി ഭരിക്കുന്നത്. ഇതിനൊപ്പം കർണ്ണാടകയും ചേരും. ബീഹാർ, ജമ്മുകശ്മീർ, സിക്കിം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണം. അങ്ങനെ 20 സംസ്ഥാനങ്ങളിൽ ബിജെപിയുടെ ഭരണ സാന്നിധ്യം ഇനി അവകാശപ്പെടാം. അതായത് ഇന്ദിരാഗാന്ധിക്ക് ശേഷം രാജ്യമെങ്കും സ്വാധീനം ചെലുത്താനാകുന്ന നേതാവായി മോദി മാറുകയാണ്.
പഞ്ചാബിലും മിസോറാമിലും പുതുചേരിയിലും മാത്രമാണ് ഇനി കോൺഗ്രസ് ഭരണമുള്ളത്. ബംഗാൾ തൃണമൂലം കേരളം ബിജെപിയും ഭരിക്കുന്നു. ആന്ധ്രയിൽ ചന്ദ്രബാബു നായിഡു ബിജെപി ക്യാമ്പിലായിരുന്നു. എന്നാൽ ഇടയ്ക്ക് പിണങ്ങി മാറി. തെലുങ്കാനയിൽ ടിആർഎസ് ഭരണമാണ്. തമിഴ്നാട്ടിൽ എഡിഎംകെയും. ഒഡീഷയിൽ നവീൻ പട്നായികും. ബാക്കിയെല്ലായിടത്തും കാവിക്കൊടി പാറുകയാണ്. അങ്ങനെ ഇന്ത്യയാകെ ബിജെപി കാവിക്കൊടി പാറിക്കുകയാണ്. ഉത്തരേന്ത്യയ്ക്ക് അപ്പുറത്തേക്ക് വളരുകയാണ് ബിജെപി. ജാതി സമവാക്യങ്ങൾ അനുകൂലമാക്കാനും ബിജെപിക്ക് കഴിയുന്നു. ഇതാണ് കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം നൽകുന്ന യാഥാർത്ഥ ചിത്രം.
കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ആശ്വസിക്കാൻ കർണ്ണാടക ഒന്നും നൽകുന്നില്ല. ജിഎസ്ടിയും നോട്ട് നിരോധനവും മോദിയെ തളർത്തിയില്ല. ശക്തനാക്കുകയും ചെയ്തു. ഇനി ബിജെപിക്ക് ഒറ്റ നേതൃത്വമേ ഉള്ളൂ. മോദിയുടെ നേതൃത്വം. മോദിക്കായി അമിത് ഷാ കരുനീക്കം നടത്തും. ഇതോടെ ഇന്ത്യ മുഴുവൻ മോദി പ്രഭാവം വളരുകയാണ്. രാജ്യസഭയിലും ഏറ്റവും വലിയ കക്ഷിയായി താമസിയാതെ ബിജെപി മാറും. ഇതോടെ ആഗ്രഹിക്കുന്നതെല്ലാം നിയമമാക്കാൻ മോദി സർക്കാരിന് കഴിയും. പഞ്ചാബ്, ബംഗാൾ തുടങ്ങിയ വലിയ സംസ്ഥാനങ്ങളും കേരളവും ഒഴിച്ചാൽ ഇന്ത്യയുടെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. പെട്രോൾ വിലവർദ്ധനവിലെ ജനരോഷം പോലും മതുലാക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നാണ് കർണ്ണാടക നൽകുന്ന പ്രധാന സൂചന.
മൂന്ന് മാസങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ 22വർഷമായി അടക്കി ഭരിക്കുന്ന ബിജെപി ആറാം തവണയും അധികാരം നിലനിർത്തിയപ്പോൾ ഹിമാചൽ പ്രദേശ് ബിജെപി കോൺഗ്രസ്സിൽ നിന്ന് തിരിച്ചു പിടിക്കുകയായിരുന്നു. ത്രിപുരയിൽ ബിജെപി നേടിയത് ചരിത്ര വിജയമായിരുന്നു. ഇടത് കോട്ടയിലെ വമ്പൻ വിള്ളലാണ് ബിജെപി നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നര ശതമാനം വോട്ട് മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത്. ഇതാണ് അമ്പതിനോട് അടുത്ത് ബിജെപി വളർത്തിയത്. ത്രിപുരിയിലെ ഈ വിജയത്തിനിടെ ബിജെപിയെ തളർത്താൻ ഉത്തർ പ്രദേശിലേയും രാജസ്ഥാനിലേയും മധ്യപ്രദേശിലേയും ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെത്തി. ശിവസേനയും ബിജെപിയെ തള്ളിപ്പറഞ്ഞു. ഇതോടെ ആവേശത്തോടെ രാഹുൽ കർണ്ണാടകയിൽ നിറഞ്ഞു. ഇതാണ് മോദി-അമിത് ഷാ കൂട്ടുകെട്ട് അപ്രസക്തമാക്കുന്നത്.
മോദി അധികാരത്തിലെത്തുമ്പോൾ ഗുജറാത്തും ജാർഖണ്ഡും മധ്യപ്രദേശും രാജസ്ഥാനും ഉത്തരാഖണ്ഡും ചത്തീസ് ഗഡും ഗോവയും മാത്രമാണ് ബിജെപി പക്ഷത്തുണ്ടായിരുന്നത്. അതിന് ശേഷമാണ് അരുണാചലിലും അസമിലും യുപിയിലും ഹിമാചലിലും ഝാർഖണ്ഡിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ഭരണം പിടിച്ചത്. ഇത് മോദി പ്രഭാവത്തിന്റെ സൂചനയായിരുന്നു. ഇതിൽ മഹാരാഷ്ട്രയിൽ ശിവസേനയിൽ നിന്ന് അകന്ന് ബിജെപി ഒറ്റയ്ക്കാണ് മത്സരിച്ചത്. എന്നിട്ടും മഹാരാഷ്ട്ര ജയിക്കാനായി. യുപി പിടിച്ചതും അവിസ്മരണീയമായിരുന്നു. മൂന്നൂറിലധികം സീറ്റുകളിലാണ് ബിജെപി അവിടെ വിജയിച്ചത്. എക്സിറ്റ്പോൾ പ്രവചനങ്ങൾക്ക് അപ്പുറത്തേക്ക് പോയ വിജയം.
വർഷങ്ങളായി ചത്തീസ്ഗഡിലും ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി അധികാരത്തിലുണ്ടായിരുന്നെങ്കിലും ഗോവയിലും രാജസ്ഥാനിലും അധികാരം പിടിച്ചെടുത്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പാർട്ടി നിയമ സഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി തരംഗത്തിന് തുടക്കമിട്ടത്. മോദി പ്രധാനമന്ത്രിയായ ശേഷം ഡൽഹിയിലാണ് ബിജെപിക്ക് വമ്പൻ തിരിച്ചടിയുണ്ടായത്. ഇവിടെ ആംആദ്മി പാർട്ടി വലിയ വിജയം നേടി. ബീഹാറിലും നിതീഷ് കുമാറിന് മുമ്പിൽ അടിതെറ്റി. പക്ഷേ ഇപ്പോൾ നിതീഷ് മോദിക്കൊപ്പമാണ്. പഞ്ചാബിൽ ബിജെപിക്ക് വലിയ കരുത്തില്ല. ശിരോമണി അകാലിദള്ളാണ് അവിടെ എൻഡിഎയിലെ വമ്പൻ. ഇവിടേയും കോൺഗ്രസിനോട് ബിജെപി സഖ്യം തോറ്റു. ഇവിടെ മാത്രമാണ് മോദിക്ക് കോൺഗ്രസിൽ നിന്ന് തിരിച്ചടി നേരിടേണ്ടി വന്നത്.
ഡൽഹി, കർണാടക എന്നിവിടങ്ങളിൽ ബിജെപി മുൻപ് ഭരണത്തിലിരുന്നിട്ടുണ്ട്. മോദി പ്രഭാവം എന്ന ഒരൊറ്റ തുറുപ്പ് ചീട്ട് മുതലെടുത്തുകൊണ്ട് ഇന്ത്യയുടെ സിംഹഭാഗവും ബിജെപിക്ക് കയ്യടക്കാനായെങ്കിലും കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, മിസ്സോറാം, മേഘാലയ, തുടങ്ങിയ സംസ്ഥാനങ്ങൾ ഒരിക്കൽ പോലും ബിജെപിയെ അധികാരത്തിലേറ്റിയിട്ടില്ല. ഇവ പിടിക്കുകയെന്ന ദൗത്യമാണ് മോദിക്ക് മുന്നിൽ ഇനിയുള്ളത്. ഇതിൽ കേരളവും തമിഴ്നാടും പശ്ചിമ ബംഗാളും കടുത്ത വെല്ലുവിളിയാണ്. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് കേരളത്തിൽ ബിജെപിയുടെ പ്രതീക്ഷകൾക്ക് പുതിയ മാനം നൽകുന്നു. കർണ്ണാടകയിലെ ഫലം ചെങ്ങന്നൂരിലും ആവേശമാകും. വരും ദിവസങ്ങളിൽ അമിത് ഷാ നേരിട്ടെത്തി ചെങ്ങന്നൂരിൽ ചരട് വലികൾ നടത്തും.
തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിൽ ബിജെപിക്ക് വലിയ റോളില്ല. രജനി കാന്തിനെ രാഷ്ട്രീയത്തിലിറക്കി തമിഴ് നാട് പിടിക്കുകയാണ് തന്ത്രം. കേരളത്തെ പോലെ ബംഗാളിലെ മമതാ തരംഗം ബിജെപി പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ്. താമസിയാതെ രാജസ്ഥാനും മധ്യപ്രദേശിലും ചത്തീസ് ഗഡിലും തെരഞ്ഞെടുപ്പുണ്ട്. ഇത് മൂന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഇവിടെ അധികാരം നിലനിർത്തുകയെന്നത് ബിജെപിക്ക് നിർണ്ണായകമാണ്. കർണ്ണാടകയിലെ മികവിൽ രാജസ്ഥാനിലും മധ്യപ്രദേശിലും വീറോടെ പ്രചരണത്തിന് ബിജെപി എത്തും. ഒരു പക്ഷേ ഈ തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭയിലേക്കും വോട്ടെടെപ്പ് നടക്കാനിടയുണ്ട്. അങ്ങനെ വരും മാസങ്ങളും അനുകൂലമാക്കാനുള്ള തന്ത്രങ്ങളിലേക്ക് കടക്കുകയാണ് മോദിയും അമിത് ഷായും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്