രാജഗോപാലിനെ ഇറക്കി നേമം പിടിച്ചേ മതിയാവൂ എന്ന വാശിയിൽ ബിജെപി; തിരുവനന്തപുരവും വട്ടിയൂർക്കാവും കഴക്കൂട്ടവും കാട്ടാക്കടയും മഞ്ചേശ്വരവും കാസർഗോഡും പിടിക്കാൻ ഏതറ്റം വരെയും പോകും; അമിത് ഷായുടെ സ്വപ്നങ്ങൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റവും വിജയസാധ്യതയുള്ള ഏഴ് മണ്ഡലങ്ങളുടെ പട്ടിക ദേശീയ അധ്യക്ഷൻ വി മുരളീധരൻ തയ്യാറാക്കി. ഈ മണ്ഡലങ്ങളിൽ വീറും വാശിയുമുള്ള പോരാട്ടം കാഴ്ച വയ്ക്കും.
ആരൊക്കെ ഈ മണ്ഡലങ്ങളിൽ മത്സരിക്കണമെന്നതിൽ ധാരണയുണ്ടാക്കാൻ സംസ്ഥാന നേതൃത്വത്തോട്് അമിത് ഷാ നിർദ്ദേശിച്ചിട്ടുണ്ട്. മുതിർന്ന നേതാവ് ഒ രാജഗോപാലിനെ തന്നെ നേമത്ത് മത്സരിപ്പിച്ചാൽ മതിയെന്നാണ് നിർദ്ദേശം.
രാജഗോപാൽ മത്സരിച്ചാൽ നേമത്ത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജയം ഉറപ്പാണമെന്ന് അമിത് ഷാ കണക്കു കൂട്ടുന്നു. ഇതിനൊപ്പം തിരിവനന്തപുരം ജില്ലയിലെ മറ്റ് നാല് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി പോരാട്ടം ശക്തമാക്കും. കാസർഗോഡും മഞ്ചേശ്വരത്തും ജയിച്ചേ മതിയാകൂ എന്ന നിർദ്ദേശമാണ് അമിത് ഷാ നൽകിയിരിക്കുന്നത്.
തിരുവനന്തപുരത്തെ നേമമാണ് ബിജെപി. ഏറ്റവും കൂടുതൽ സാധ്യത കാണുന്ന മണ്ഡലം. ഒ.രാജഗോപാൽ നേമത്ത് മത്സരിക്കും. ഗവർണർ സ്ഥാനം ഉറപ്പാക്കിയിരുന്ന രാജഗോപാലിനോട് മണ്ഡലത്തിൽ സജീവമാകാൻ കേന്ദ്രനേതൃത്വം അഭ്യർത്ഥിച്ചിട്ടുണ്ട്. നേമത്ത് അംഗത്വപ്രചാരണ പരിപാടിയായ മഹാസമ്പർക്ക് അഭിയാന് നേതൃത്വം നൽകുന്നത് അദ്ദേഹമാണ്. 2011ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 43661 വോട്ടുകൾനേടി രാജഗോപാൽ ഇവിടെ രണ്ടാമതെത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ അരലക്ഷത്തിലേറെ വോട്ടുകൾ അദ്ദേഹം നേമത്ത് പിടിച്ചു. യു.ഡി.എഫിനേക്കാൾ 18046 വോട്ടുകളുടെ ഭൂരിപക്ഷമാണ് അന്ന് അവിടെ ലഭിച്ചത്. അടുത്ത തവണ നേമം രാജഗോപാലിനെ കൈവിടില്ലെന്നാണ് അമിത് ഷായുടെ ഉറച്ച വിശ്വാസം. കേന്ദ്ര നേതൃത്വത്തിന്റെ സജീവ ഇടപെടലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇഫക്ടും രാജഗോപാലിനെ നിയമസഭയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷ.
നേമത്ത് രാജഗോപാൽ എത്തുമ്പോൾ കഴക്കൂട്ടത്ത് സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ തന്നെ മത്സരിക്കാൻ എത്തും. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജഗോപാലിന് വൻ മുൻതൂക്കം നൽകിയ നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് കഴക്കൂട്ടം. തിരുവനന്തപും, വട്ടിയൂർകാവ് എന്നിവിടങ്ങളിലും രാജഗോപാലിനായിരുന്നു ഒന്നാം സ്ഥാനം. ഇതിൽ തിരുവനന്തപുരത്ത് ജനപിന്തുണയുള്ള മികച്ച സ്ഥാനാർത്ഥിയെ നിർത്താനാണ് ആലോചന. ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായർ, മുൻ ചീഫ് സെക്രട്ടറി സിപി നായർ തുടങ്ങിയ പേരുകൾ പരിഗണനയിൽ ഉണ്ട്. ഇത്തരത്തിൽ പൊതു സമ്മതരായവരുടെ പട്ടിക തയ്യാറാക്കി അതിൽ നിന്നും ബിജെപിയോട് ചേരാൻ താൽപ്പര്യമുള്ള വ്യക്തിയെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം. ജി മാധവൻ നായരുമായി ഇതു സംബന്ധിച്ച പ്രാഥമിക ചർച്ച തുടങ്ങിയെന്ന സൂചനയുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിലൊന്നിൽ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
7600 വോട്ടുകളുടെ മേൽക്കൈ ബിജെപി. കഴക്കൂട്ടത്ത് നേടിയിരുന്നു. കഴക്കൂട്ടത്ത് കഴിഞ്ഞയാഴ്ച നടന്ന ദേശീയപാത വികസനപരിപാടിയിൽ അദ്ദേഹത്തിന്റെ സജീവസാന്നിധ്യം ഉണ്ടായിരുന്നു. മുരളീധരന്റെ അഭ്യർത്ഥനപ്രകാരം മണ്ഡലത്തിലെ പദ്ധതികൾക്ക് പണം അനുവദിച്ചകാര്യം കേന്ദ്രമന്ത്രി ഗഡ്കരി ചടങ്ങിൽ പ്രഖ്യാപിക്കുകയും ചെയ്തു. മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തിന് എസ്.എൻ.ഡി.പി. നേതൃത്വത്തിന്റെ പിന്തുണയുമുണ്ട്. ഈഴവ സമൂദായത്തിന് നല്ല സ്വാധീനമുള്ള മണ്ഡലമാണ് കഴക്കൂട്ടം. മുരളീധരനെ വിജയിപ്പിച്ചെടുക്കാമെന്ന് വെള്ളാപ്പള്ളി നടേശൻ തന്നെ ഉറപ്പ് നൽകിയിട്ടുണ്ട്. എസ് എൻ ഡി പിയുടെ ശാഖകളും മൈക്രോഫിനാൻസ് സംവിധാനവും സജീവമാണ് ഇവിടം. ഇതുകൊണ്ടാണ് കോഴിക്കോടുകാരനായ മുരളീധരൻ തിരുവനന്തപുരത്ത് മത്സരിക്കാനെത്തുന്നത്.
വട്ടിയൂർകാവിൽ ബിജെപി വലിയ സാധ്യത കാണുന്നുണ്ട്. എന്നാൽ കോൺഗ്രസിന്റെ കെ മുരളീധരനാണ് സിറ്റിങ് എംഎൽഎ. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം വട്ടിയൂർകാവിൽ പ്രശ്നമാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ ആർഎസ്എസിന് നിർണ്ണായക സ്വാധീനമുള്ള മണ്ഡലത്തിൽ വോട്ട് മറിഞ്ഞില്ലെങ്കിൽ ജയിച്ചു കയറാമെന്ന് തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അത്തരത്തിൽ കരുതലോടെയുള്ള പ്രചരണം ബിജെപി വട്ടിയൂർകാവിൽ തുടങ്ങി കഴിഞ്ഞു. യുവമോർച്ചാ മുൻ സംസ്ഥാന പ്രസിഡന്റും നിലവിൽ പാർട്ടി വക്താവുമായ യുവനേതാവ് വിവി രാജേഷാകും ബിജെപി സ്ഥാനാർത്ഥി. കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും രാജേഷ് വട്ടിയൂർകാവിലെ വാർഡുകളിലൊന്നിൽ മത്സരിക്കാൻ സാധ്യതയുണ്ട്. മുരളീധരന്റെ സജീവസാന്നിധ്യം പ്രശ്നമാകില്ലെന്നാണ് രാജേഷിന്റേയും വിലയിരുത്തൽ. നേമത്തിന് സമാനമായി സംഘടനയെ ചലിപ്പിക്കാൻ വട്ടിയൂർകാവിലും ആർഎസ്എസിന് കഴിയുമെന്നാണ് അമിത് ഷായ്ക്ക് ലഭിച്ചിരിക്കുന്ന റിപ്പോർട്ടും.
തിരുവനന്തപുരത്ത് കാട്ടാക്കടയിലും വലിയ പ്രതീക്ഷയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് പികെ കൃഷ്ണദാസ് ഇരുപത്തിമൂവായിരത്തിൽ അധികം വോട്ടുകൾ നേടിയിരുന്നു. അരുവിക്കര മണ്ഡലത്തോട് ചേർന്നുള്ള കാട്ടക്കടയിൽ പഴയ നേമം മണ്ഡലത്തിലെ ഭാഗങ്ങളുമുണ്ട്. ചില പഞ്ചായത്തുകളിൽ ബിജെപിക്ക് നല്ല സ്വാധീനവും. അതുകൊണ്ട് തന്നെ കാട്ടാക്കടയിൽ കഴിഞ്ഞ നാല് കൊല്ലവും കൃഷ്ണദാസ് സജീവമായിരുന്നു. ഈ സാഹചര്യത്തിൽ കാട്ടക്കടയിൽ കൃഷ്ണദാസ് വീണ്ടും മത്സരിക്കും. ഡെപ്യൂട്ടി സ്പീക്കർ എൻ ശക്തന്റെ നിയമസഭാ മണ്ഡലത്തിൽ സമുദായിക സമവാക്യങ്ങളും മോദി ഇഫക്ടും കൃഷ്ണദാസിനെ തുണച്ചാൽ ബിജെപിക്ക് മുതൽകൂട്ടാകും. ഇത് മുന്നിൽ കണ്ടുള്ള ഇടപെടൽ കൃഷ്ണദാസും തുടങ്ങികഴിഞ്ഞു. ഈ മേഖലയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രചരണത്തിൽ കൃഷ്ണദാസ് സജീവമായി പങ്കെടുക്കും.
സംസ്ഥാന ജനറൽസെക്രട്ടറിമാരായ കെ.സുരേന്ദ്രൻ, കെ.പി.ശ്രീശൻ എന്നിവർ യഥാക്രമം മഞ്ചേശ്വരത്തും കാസർകോട്ടും മത്സരിച്ചേക്കും. രണ്ടിടങ്ങളിലും ലോക്സഭാതിരഞ്ഞെടുപ്പിൽ ബിജെപി. യഥാക്രമം 46631, 41236 വോട്ടുകൾവീതം നേടി രണ്ടാമതെത്തിയിരുന്നു. കാസർഗോഡ് പാർട്ടിയിൽ വിഭാഗിയതയുടെ പ്രശ്നങ്ങളുണ്ട്. പാർട്ടിയുടെ കർണ്ണാടക ഘടകത്തിന്റെ സജീവ ഇടപെടലിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കും. കഴിഞ്ഞതവണ കാസർഗോഡ് മത്സരിച്ച് രണ്ടാമത് എത്തിയ ജയലക്ഷ്മി ഭട്ട് ഇപ്പോൾ നേതൃത്വവുമായി അകൽച്ചയിലാണ്. ഇവരുടെയെല്ലാം വിശ്വാസം നേടി ശ്രീശന് മികച്ച സ്ഥാനാർത്ഥിയാകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. പാലക്കാട്, തൃശൂർ നിയമസഭാ മണ്ഡലങ്ങളിലും മികച്ച സ്ഥാനാർത്ഥികളെത്തും. ശോഭാ സുരേന്ദ്രനെ പാലക്കാട്, തൃശൂർ ജില്ലകളിലൊന്നിൽ സ്ഥാനാർത്ഥിയാക്കാനാണ് ആലോചന.
വൈസ് പ്രസിഡന്റ് എം ടി.രമേശിനെ ആറന്മുളയിലേക്കാണ് പരിഗണിക്കുന്നത്. വിമാനത്താവളത്തിനെതിരായ ജനകീയപ്രക്ഷോഭം ഇവിടെ ബിജെപി.ക്ക് പ്രതീക്ഷനൽകുന്നു. മുൻ സംസ്ഥാന പ്രസിഡന്റായ സി.കെ. പത്മനാഭനെ കുന്നമംഗലത്തും വീണ്ടും രംഗത്തിറക്കിയേക്കും. ഖാദി, റബ്ബർ, നാളികേര ബോർഡുകളുടെ തലപ്പത്ത് കേരളത്തിൽനിന്നുള്ള നേതാക്കളുടെ നിയമനം വൈകുന്നതിന് നിയമസഭാസ്ഥാനാർത്ഥി നിർണയവും കാരണമായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍