ലോക്സഭയിൽ വീണപ്പോൾ ശബരിമലയുടെ പേരിൽ പഴി കേട്ടിരുന്ന പിണറായിക്ക് തന്റെ നിലപാടാണ് ശരിയെന്ന് സ്ഥാപിക്കാൻ ലഭിച്ച അവസരം; സിപിഎം നൽകുന്നത് നിലപാടല്ല, പ്രവർത്തന രീതിയാണ് തിരുത്തേണ്ടതെന്ന സന്ദേശം; സൈബർ ഗുണ്ടകളെ അഴിഞ്ഞാടാൻ വിടാതെ വീട്ടിൽ ഇരുത്തിയതും ഗുണകരമായി; ഇരട്ടച്ചങ്കൻ ബഹുമതിയിൽ മതിമറന്നു പോയ സിപിഎമ്മിന് നല്ലപാഠം നൽകിയ ഉപതിരഞ്ഞെടുപ്പ്; 91 സീറ്റുകളിൽ ഭരണം തുടങ്ങി 93 സീറ്റുകളിൽ അവസാനിപ്പിക്കുന്ന അത്യപൂർവ്വ നേട്ടവുമായി പിണറായി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് വോട്ടു ചെയ്യുമ്പോൾ ചിന്തിക്കുന്നതു പോലെയല്ല കേരളത്തിലെ വോട്ടർമാർ അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ചിന്തിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഇക്കുറി വേണ്ടതു പോലെ ഏശിയതുമില്ല. അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വ്യക്തമായ രണ്ട് കാര്യങ്ങൾ ഇതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണകരമായി മാറിയത് ശബരിമല വിഷയവും രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ എത്തിയതോടെ പ്രവർത്തകർക്കുണ്ടായ ആവേശവുമാണ്. കൂടാതെ ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ പോക്കറ്റിൽ വീണതും യുഡിഎഫിന് ഗുണകരമായി മാറി.
ഉപതിരഞ്ഞെടുപ്പിൽ ശബരിമല കാര്യമായി ഏറ്റില്ലെന്നതാണ് സിപിഎമ്മിന്റെ വിജയം. ലോക്സഭയിലെ തോൽവിയുടെ പേരിൽ ഏറെ പഴികേട്ട പിണറായി വിജയന് ഈ വിജയം തന്റെ നിലപാടിന്റെ വിജയമായി ചേർക്കാം. പ്രവർത്തകർ അഹങ്കാരം വെടിഞ്ഞ് വിനയത്തോടെ പെരുമാറണമെന്ന് കോടിയേരി വിളിച്ച വാർത്താസമ്മേളനങ്ങളിൽ എല്ലാം ആവർത്തിച്ചു. സൈബർ ഗുണ്ടകളോട് തൽക്കാലം പണി നിർത്താൻ ആവശ്യപ്പെട്ടു. ഇതെല്ലാം, ഫലം വന്നപ്പോൾ ഗുണകരമായ കാര്യമായി മാറി. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി അരൂരിൽ ഷാനിമോൾ ഉസ്മാനെ വിജയിപ്പിച്ചതിൽ ജി സുധാകരന്റെ പൂതനാ പരാമർശത്തിനും കാര്യമായ പങ്കുണ്ട്.
പാലായുൾപ്പെടെ ആറ് ഉപതിരഞ്ഞെടുപ്പുകളുടെ ഫലം നിയമസഭയിൽ അംഗബലം കൂട്ടി എന്നതിനേക്കാൾ കേരളത്തിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഇടം തിരിച്ചുപിടിക്കാനായി എന്നതാണ് എൽ.ഡി.എഫിന്റെ നേട്ടം. ശബരില വിവാദത്തിനു പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നണിക്കേറ്റ കടുത്ത തിരിച്ചടി രാഷ്ട്രീയവിധിയെഴുത്തായി കണക്കാക്കേണ്ടെന്ന നേതാക്കളുടെ വാദത്തിന് ബലം പകരുന്നതാണിത്. ഒപ്പം, നിലപാടല്ല, പ്രവർത്തനരീതിയാണ് മാറ്റേണ്ടതെന്ന് 'തെറ്റുതിരുത്തലി'ലൂടെ അംഗങ്ങൾക്ക് സിപിഎം. നൽകിയ സന്ദേശവും ഈ തിരഞ്ഞെടുപ്പുകളിൽ ഗുണംചെയ്തു.
സിപിഎമ്മിന്റെ കണക്കുകൾ കാര്യമായി തെറ്റിയില്ലെന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. അല്ലെങ്കിൽ, പാർട്ടിയുടെ കണക്കുകൂട്ടലുകളെ ജനങ്ങൾ തെറ്റിച്ചിട്ടുണ്ടെന്നും പറയാം. വട്ടിയൂർക്കാവിലും കോന്നിയിലും ഇടതുസ്ഥാനാർത്ഥികൾ ജയിക്കുമെന്നായിരുന്നു സിപിഎമ്മിന്റെ കണക്ക്. അരൂർ അത്ര ശുഭമല്ലെന്ന സൂചന പാർട്ടിഘടകങ്ങൾ നേരത്തേ നൽകിയിരുന്നു. എന്നാലും, പ്രതീക്ഷിക്കാമെന്നായിരുന്നു ബൂത്തുതലത്തിൽനിന്നുള്ള പ്രതികരണം. മഞ്ചേശ്വരത്തും എറണാകുളത്തും പോരാട്ടം മാത്രമായിരുന്നു ലക്ഷ്യം. ഇതെല്ലാം അംഗീകരിക്കുന്നതാണ് ഇപ്പോഴത്തെ ഫലം. വട്ടിയൂർക്കാവിൽ പരമാവധി 5000 വോട്ടിന്റെ ലീഡാണ് സിപിഎമ്മിന്റെ കണക്കനുസരിച്ചുണ്ടായിരുന്നത്. കോന്നിയിലും ചെറിയ ഭൂരിപക്ഷമേ പ്രതീക്ഷിച്ചുള്ളൂ. ഈ രണ്ടു കണക്കുകൂട്ടലുകളും വോട്ടർമാർ തെറ്റിച്ചു.
ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിനിർണയത്തിൽപ്പോലും പുതിയ പരീക്ഷണവും നിലപാടും പ്രകടമായിരുന്നു. നായർ സമുദായത്തിന് പ്രാമുഖ്യമുള്ള വട്ടിയൂർക്കാവ് മണ്ഡലത്തിൽ ജാതിപരിഗണനയ്ക്കപ്പുറം ജനകീയതയും പ്രവർത്തന അംഗീകാരവുമുള്ളയാളെ സ്ഥാനാർത്ഥിയാക്കി. സമുദായങ്ങൾക്കും വിശ്വാസികൾക്കും ഇടയിൽ അംഗീകാരമുള്ളയാളെ മഞ്ചേശ്വരത്ത് പരീക്ഷിച്ചു. പതിവ് മുഖങ്ങൾക്കുപകരം യുവാക്കൾക്ക് പ്രാധാന്യം നൽകി.
ഇങ്ങനെ നിർത്തിയ സ്ഥാനാർത്ഥികളെല്ലാം വിജയിച്ചുവെന്നതല്ല, ഈ പരിഗണന ജനമനസ്സിനെയാകെ മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തി ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോൾ വ്യക്തമാകുന്നത്. സാമുദായികപരിഗണനയ്ക്കപ്പുറം സൗമ്യതയും ജനകീയതയുംകൊണ്ട് ഒരാൾ ജയിച്ചുകയറുന്നത്, വേണമെങ്കിൽ സിപിഎമ്മിനും ഒരു പാഠമാണെന്ന് വിലയിരുത്താം. പക്ഷേ, ആ വിജയം എൽ.ഡി.എഫിനുണ്ടാക്കുന്ന രാഷ്ട്രീയക്കരുത്ത് ചെറുതല്ല.
പഴുതടച്ച പ്രചാരണത്തിലൂടെയാണ് സിപിഎം യു.ഡി.എഫിന്റെ കോന്നി പിടിച്ചെടുത്തത്. ഇടതുപക്ഷത്തിന്റെ പടയോട്ടത്തിൽ മണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ ഒമ്പതും ചെങ്കൊടിയേന്തി. കോന്നിയിലെ വിജയത്തോടെ പത്തനംതിട്ട ജില്ലയിൽ ആകെയുള്ള അഞ്ചുമണ്ഡലങ്ങളും ചുവപ്പണിഞ്ഞു. ശബരിമല ഉൾപ്പെടുന്ന ജില്ലയിലെ കോന്നിയിൽ നേടിയ തകർപ്പൻ വിജയം എൽ.ഡി.എഫിനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. വിശ്വാസസംരക്ഷണ വിഷയം എതിരാളികൾ ആയുധമാക്കിയപ്പോൾ സിപിഎമ്മും വിട്ടുകൊടുത്തിരുന്നില്ല. ശബരിമലയിൽ വികസനപ്രവർത്തനങ്ങൾക്കായുള്ള സർക്കാർ സഹായധനത്തിന്റെ കണക്ക് മുഖ്യമന്ത്രിതന്നെ വിശദമായി അവതരിപ്പിച്ചു. വിവാദവിഷയങ്ങളിലേക്കു കടന്നതുമില്ല. മലയാലപ്പുഴ പഞ്ചായത്തിലുൾപ്പെടെയുള്ള പൊതുയോഗങ്ങളിലായിരുന്നു ഇത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി. ലീഡ് നേടിയ മലയാലപ്പുഴയും കലഞ്ഞൂരും വള്ളിക്കോടും അരുവാപ്പുലവുമെല്ലാം ഇക്കുറി എൽ.ഡി.എഫിനൊപ്പം പോന്നു.
ശബരിമലവിഷയത്തിൽ സിപിഎമ്മിനെ കൈയൊഴിഞ്ഞ വോട്ടുകളെല്ലാം ജനീഷിലൂടെ തിരിച്ചുപിടിക്കാനായി എന്നത് പാർട്ടിക്ക് വൻനേട്ടമാണ്. സിപിഎം. സംസ്ഥാനനേതൃത്വം നേരിട്ട് രംഗത്തിറക്കിയ സ്ഥാനാർത്ഥിയാണ് ജനീഷ് കുമാർ. ഇത് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ രൂക്ഷവിമർശനത്തിനിടയാക്കിയെങ്കിലും നേതൃത്വം തീരുമാനത്തിൽനിന്നു പിന്മാറിയില്ല. ഇടതിനു വേരോട്ടമുള്ള കോന്നിയിൽ മുൻകാലങ്ങളിലെ ശ്രദ്ധക്കുറവാണ് തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടായതെന്ന് സംസ്ഥാന നേതൃത്വം ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. പഞ്ചായത്തുകളിലെ പ്രചാരണത്തിന്റെ ചുമതല പാർട്ടിയുടെ ഒന്പത് സംസ്ഥാന കമ്മിറ്റിയംഗങ്ങൾക്കു നൽകി. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ കെ.എൻ. ബാലഗോപാൽ, കെ.െജ. തോമസ് എന്നിവർക്കുപുറമേ മന്ത്രി എം.എം. മണിക്കും മണ്ഡലത്തിന്റെ ചുമതല നൽികിയിരുന്നു.
ന്യൂനപക്ഷവോട്ടുകൾ പോക്കറ്റിലാണെന്ന് വിശ്വസിച്ച യുഡിഎഫിനേറ്റ തിരിച്ചടി കൂടിയാണ് തെരഞ്ഞെടുപ്പു ഫലം. സമദൂരംവിട്ട് ശരിദൂരചിന്തയുമായി പ്രബലസമുദായംകൂടി കൂട്ടുകൂടാൻ എത്തിയതോടെ വിശ്വാസികൾ രക്ഷിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു അവർ. വാനോളമുണ്ടായിരുന്ന ഈ വീരവാദത്തിന്റെ കാൽമുട്ട് തകർക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. സ്വന്തംകീശയിൽനിന്ന് വട്ടിയൂർക്കാവും കോന്നിയും ചോർന്നുപോയതുതന്നെ ഉദാഹരണം. പരാജയകാരണം പഠിക്കുമെന്ന് ആവർത്തിക്കുന്ന കെപിസിസി., യു.ഡി.എഫ്. നേതാക്കൾക്കുമുന്നിൽ പാലായിലെ പാഠപുസ്തകം മലർക്കെ തുറന്നുകിടക്കുകയായിരുന്നു; ചൂടാറാതെ. ഒരക്ഷരം പഠിച്ചില്ലെന്നുമാത്രമല്ല, മറിച്ചുനോക്കുകപോലുമുണ്ടായില്ലെന്നതിന് ഉദാഹരണംകൂടിയാണ് ഈ രണ്ടുമണ്ഡലങ്ങൾ.
2011-ൽ തിരുവനന്തപുരം നോർത്ത് മണ്ഡലം വട്ടിയൂർക്കാവായി പരിണമിച്ചപ്പോൾ ഒരു യു.ഡി. എഫ്. മണ്ഡലത്തിനാവശ്യമായ എല്ലാ ചേരുവയും അവിടെയുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ഈ സമുദായ സമവാക്യങ്ങൾ മുന്നണിയെ ഒരുപരിധിവരെ തുണച്ചു. ഇക്കുറി ചില സമുദായനേതാക്കൾതന്നെ പടിക്കെട്ടുകൾ കയറി മണ്ഡലത്തിലിറങ്ങിയപ്പോൾ വിജയം അനായാസമാകുമെന്ന അമിതപ്രതീക്ഷയാണ് നേതാക്കൾക്കുണ്ടായിരുന്നത്. നിഷ്പക്ഷവോട്ടർമാർ ഈ കൂട്ടുകെട്ട് തള്ളിക്കളഞ്ഞുവെന്നുമാത്രമല്ല ഇതരസമുദായങ്ങളുടെ എതിർപ്പ് വർധിക്കുകയുംചെയ്തു.
ഇടത് അടിത്തറയുള്ള അരൂരിൽ യു.ഡി.എഫിന് ആശ്വാസജയമാണ്. ചിട്ടയായ പ്രവർത്തനം നടത്തിയതിന്റെ ഫലം അവിടെയുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ മിക്കപ്പോഴും യു.ഡി.എഫ്. മേൽക്കൈ നേടിയിരുന്നിടമാണ് അരൂർ. കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ 648 വോട്ടിന്റെയെങ്കിലും ലീഡ് അവിടെ യു.ഡി.എഫിനുണ്ടായിരുന്നു. അനുകൂലകാലാവസ്ഥ മുതലെടുത്ത് അതേ സ്ഥാനാർത്ഥിതന്നെ മണ്ഡലത്തിലങ്ങോളമിങ്ങോളം ഇറങ്ങിനടന്നതിന്റെ ഫലമാണ് കൊയ്യാനായത്.
കോട്ടയായ എറണാകുളത്ത് ടി.ജെ. വിനോദ് നേടിയ വിജയത്തിൽ അഭിമാനിക്കാൻ യു.ഡി.എഫിനൊന്നുമില്ല. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ഹൈബി ഈഡൻ 21,949 വോട്ടുകൾക്കാണ് എം. അനിൽകുമാറിനെ തോൽപ്പിച്ചത്. ഇക്കുറി വിനോദിന്റെ ഭൂരിപക്ഷം 3750 ആയി കുറഞ്ഞതിന് മഴയെമാത്രം പഴിക്കാനാകില്ല. മഞ്ചേശ്വരത്ത് കഴിഞ്ഞതവണ 89 വോട്ടുകൾക്കാണ് അബ്ദുൾ റസാഖ് കടന്നുകൂടിയതെങ്കിൽ അത് ലീഗ് ഒരു പാഠമാക്കിയിരുന്നു. കൃത്യമായ വിലയിരുത്തലകളിലൂടെ വോട്ടുബാങ്ക് വർധിപ്പിക്കാൻ അവർ ശ്രദ്ധിച്ചു. ലോക്സഭാതിരഞ്ഞെടുപ്പിൽ അതുഫലം കണ്ടു. ഇക്കുറി അതവർ ആവർത്തിക്കുകയുംചെയ്തു.
Stories you may Like
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- പിണറായിയെ കടന്നാക്രമിച്ച് സതീശൻ
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനും'! സ്തുതി ഗാനം സിപിഎം ഏറ്റെടുക്കും
- TODAY
- LAST WEEK
- LAST MONTH
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്