ഇതൊന്നും ഇടത് രീതിക്ക് യോജിച്ചതല്ല; മന്ത്രിമാരെ ഇങ്ങനെ പകുതിക്ക് വച്ച് മാറ്റുന്നതൊന്നും സിപിഎമ്മിന് രുചിക്കുന്ന കാര്യമല്ല; ഘടകകക്ഷി സംവിധാനത്തിൽ അത് അംഗീകരിക്കേണ്ടി വരുന്നുവെന്ന് എം വിഗോവിന്ദൻ; അഞ്ചുവർഷം തന്നെ ഒരുമന്ത്രിക്ക് പോരാത്തപ്പോൾ ഈ വീതംവയ്പ് തീർത്തും മോശമെന്ന് എൻ.കെ.പ്രേമചന്ദ്രൻ; 'നീ രണ്ടര വർഷം ഭരിച്ചു ഇനി ഞാൻ രണ്ടര വർഷം ഭരിക്കട്ടെ'യെന്ന ജനതാദൾ എസ് മനോഭാവം ഭരണത്തെ കീഴമേൽ മറിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ
എം.മനോജ് കുമാർ
തിരുവനന്തപുരം: മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങാനില്ലെന്ന് പുറത്തുപറഞ്ഞെങ്കിലും അൽപം പരിഭവത്തോടെയാണ് ജലവിഭവ മന്ത്രിസ്ഥാനത്ത് നിന്ന് മാത്യു.ടി.തോമസിന്റെ പടിയിറക്കം. പകരം കെ.കൃഷ്ണൻകുട്ടി പുതിയ മന്ത്രിയാകുമ്പോൾ ജെഡിഎസിലെ തർക്കവും അധികാരമാറ്റവുമൊക്കെ അനവസരത്തിലാണെന്ന് വിമർശനങ്ങളും ശക്തമാണ്. രണ്ടര വർഷം പകുത്തെടുത്തുള്ള മന്ത്രിമാറ്റം കാബിനെറ്റ് ജനാധിപത്യത്തിന്റെ അന്തസത്തയും നിലനിൽപ്പും ചോദ്യം ചെയ്യുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. കാരണം കൂടാതെ മന്ത്രിമാരെ മാറ്റുന്നത് വകുപ്പിലെ ഭരണം കീഴ്മേൽ മറിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
സിംഗിൾ പോയിന്റ് ലീഡർഷിപ്പും, സിംഗിൾ പോയിന്റ് അജണ്ടയുമാണ് ഭരണത്തെ മോശമാക്കുന്നത് എന്നാണ് എൽഡിഎഫ് ഭരണത്തെ കുറിച്ചുള്ള വിമർശകരുടെ ആരോപണം. 'നീ രണ്ടര വർഷം സുഖിച്ചു ഇനി ഞാൻ രണ്ടര വർഷം സുഖിക്കട്ടെ എന്ന സമീപനത്തിൽ എന്തുപൊതുതാൽപര്യമെന്നാണ് ചോദ്യം. മന്ത്രി എന്നത് സുഖിക്കാനുള്ള പദവിയാണോ എന്നാണ് ചോദ്യം ഉയരുന്നത്. ഇനി അതിനുവേണ്ടി ഒരു സത്യപ്രതിജ്ഞാ ചടങ്ങുകൂടി വേണം. എല്ലാം അനവസരത്തിൽ ഉള്ളത്. ജനതാദളിനെ സംബന്ധിച്ച് എല്ലാ കാലയളവിലും മന്ത്രിമാരെ മാറ്റിയ പാരമ്പര്യമാണ് ഉള്ളത്. ഒരു കാലത്തും മന്ത്രിമാർക്ക് സ്ഥിരതയില്ലാത്ത പാർട്ടിയാണ് ജനതാദൾ എസ്.
ഒരു ദിവസം മാത്രം വനംമന്ത്രിയായിരുന്ന ശേഷം രാജിവെച്ച എംപി.വീരേന്ദ്രകുമാറിന്റെ കാര്യം മുതലുള്ള ചരിത്രം ഇതാണ് വ്യക്തമാകുന്നത്. മന്ത്രിസ്ഥാനം തന്നെ പപ്പാതിവെച്ച് വീതിക്കുന്നത് തന്നെ അപമാനകരമായ കാര്യമാണ്. ഇതൊന്നും ഇടത് രീതി്ക്ക് എന്ന് മാത്രമല്ല ജനാധിപത്യ സംവിധാനത്തിന് തന്നെ യോജിക്കുന്ന കാര്യമല്ല. ഒരു സർക്കാരിൽ ഒരു മന്ത്രി വന്നാൽ അത് പഠിച്ച് വരാൻ തന്നെ ഒരു വർഷം എടുക്കും. ഒരു ആശയരൂപീകരണം വേണം. ഭാവന വേണം. കാര്യങ്ങൾ അതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടു പോകുന്നത്. ' ഒരു പൊളിറ്റിക്കൽ എക്സിക്യൂട്ടീവിന് അവരുടേതായ ഒരു ദർശനം ഉണ്ടാകും. അവരുടേതായ ഭാവന ഉണ്ടാകും. വകുപ്പിൽ അതെല്ലാം പ്രതിഫലിക്കും, ബ്യൂറോക്രാറ്റിന്റെ കാഴ്ചപ്പാടിന് അപ്പുറത്ത് ജനകീയമായ എന്നാൽ നയപരമായ ഒരു കാഴ്ചപാടു ആണ് ഇങ്ങിനെ വരുന്നത്. നൂതനമായ ആശയങ്ങൾ കാണും. ഭാവന കാണും. എല്ലാം രൂപപ്പെടണം. അതിനു സമയം എടുക്കും. ഈ ഘട്ടത്തിലാണ് പുതിയ മന്ത്രി വരുന്നത്.
അഞ്ച് വർഷം തന്നെ പരിമിതമാണ്, അപ്പോഴാണ് രണ്ടര വർഷം കൊണ്ട് വീതം വെയ്പ്പ് വരുന്നത്. അതുകൊണ്ടാണ് ഇത് വളരെ മോശപ്പെട്ട കാര്യം എന്ന് വിലയിരുത്തപ്പെടുന്നത്- മുൻ ജലവിഭവവകുപ്പ് മന്ത്രിയും ഇപ്പോഴത്തെ കൊല്ലം എംപിയുമായ എൻ.കെ.പ്രേമചന്ദ്രൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. അഞ്ച് വർഷം തന്നെ ഒരു കാലയളവ്. അത് ആരുടെതായാലും പങ്കു വയ്ക്കപ്പെടരുത്. ഭരണഘടനയും നിയമനിർമ്മാണ സഭയും അഞ്ചു വർഷം എന്ന ഒരു കാലാവധി ഫിക്സ് ചെയ്തിരിക്കുന്നതാണ്. മിനിമം അഞ്ചു വർഷം എന്ന കാലാവധി ഇതിനാണ് ഫിക്സ് ചെയ്തിരിക്കുന്നത്. അധികാരം പങ്കുവയ്ക്കൽ രാഷ്ട്രീയം അവസാനിപ്പിക്കണം. ഒരു മന്ത്രിയെ തിരഞ്ഞെടുത്താൽ ആ മന്ത്രി അഞ്ചു വർഷത്തേക്ക് ഇരിക്കണം. ഇതുതന്നെ ഒരു മിനിമം കാലാവധിയാണ്. ഈ കാലാവധി തന്നെ തീർത്തും പരിമിതമാണ്- പ്രേമചന്ദ്രൻ പറയുന്നു.
അമേരിക്കയിൽ രണ്ടു തവണയാണ് കാലാവധി. ഇവിടെ ഒരു തവണ. അതും അഞ്ചു വർഷം. ഇത് വലിയ കാലഘട്ടമല്ല. അപ്പോഴാണ് രണ്ടു വർഷം കൊണ്ട് ഒരു കാരണമില്ലാതെ മന്ത്രിയെ മാറ്റുന്നത്. പുതുതായി വരുന്ന മന്ത്രിക്ക് മുൻ മന്ത്രിയുടെ രീതികളോട് ആശയങ്ങളോട് കാഴ്ചപ്പാടുകളോട് എല്ലാം വിയോജിപ്പ് കാണും. വകുപ്പിലെ ഭരണം മാറും. സെറ്റപ്പ് ആകെ മാറും. മുൻഗണന പോലും മാറും. ഇവിടെ മന്ത്രി മാറേണ്ട സാഹചര്യമില്ല. പാർട്ടിക്ക് വേണ്ടിയാണ് മന്ത്രിയെ മാറ്റുന്നത്. പാർട്ടിക്ക് വേണ്ടിയാണ് മാത്യു ടി തോമസിനെ ജലവിഭവവകുപ്പ് മന്ത്രിയാക്കിയത്. ഇവിടെ വ്യക്തിഗതമായ അധികാരമാണ് പ്രശ്നം. പൊതുതാത്പര്യമോ, രാജ്യ താത്പര്യമോ സംസ്ഥാന താൽപര്യമോ അല്ല. ഇത്തരം ഒരു ഏർപ്പാടിൽ ഒരു നിയന്ത്രണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്-രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
'ഈ രീതിയിലുള്ള മന്ത്രിമാറ്റം ഇടത് രീതിക്ക് യോജിച്ചതല്ല. ഇത് സിപിഎം തീരുമാനിച്ചതല്ല. ഘടകകക്ഷികളുടെ തീരുമാനമാണ്. മന്ത്രിമാരെ ഇങ്ങിനെ പകുതി ഘട്ടത്തിൽ മാറ്റുന്നത് ഒന്നും സിപിഎമ്മിന് രുചിക്കുന്ന കാര്യമല്ല. പക്ഷെ ഘടകകക്ഷി സംവിധാനത്തിൽ അവർ മന്ത്രി മാറ്റം വേണമെന്ന് പറയുമ്പോൾ അത് അംഗീകരിക്കേണ്ടി വരുന്നു-സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വിഗോവിന്ദൻ മറുനാടനോട് പറഞ്ഞു. അഞ്ച് വർഷത്തെ കാബിനെറ്റിൽ ചില കാര്യങ്ങളാൽ ഒരു മന്ത്രിക്ക് മാറേണ്ട ആവശ്യം വന്നേക്കാം. അത് വളരെ ആവശ്യം വേണ്ട ഘട്ടത്തിൽ. വ്യക്തിപരമായ അധികാരം സംരക്ഷിക്കലാണോ പൊതുപ്രവർത്തനത്തിന്റെ ലക്ഷ്യം എന്ന് രണ്ടു പ്രതികരണങ്ങളിൽ നിന്നും ചോദ്യം ഉയരുന്നു. ഒരിക്കലൂം പിന്തുടരേണ്ട കീഴ് വഴക്കമല്ല ഈ സർക്കാർ തുടരുന്നത്.
ഭരിക്കാൻ മിനിമം അഞ്ചു വർഷം വേണം എന്നുള്ളതുകൊണ്ടാണ് ഭരണ ഘടനയിൽ അഞ്ചു വർഷ പരിധി എന്ന് വയ്ക്കുന്നത്. പക്ഷെ അഴിമതി, കഴിവുകേട് പ്രശ്നങ്ങൾ ഉയർന്നു വരുമ്പോൾ മന്ത്രി മാറേണ്ടി വരും. ഇവിടെ ഒരു കാര്യവുമില്ലാതെയാണ് മന്ത്രി മാറുന്നത്. കഴിവുകേടോ, അഴിമതിയോ ഒന്നും മാത്യു.ടി. തോമസിന്റെ പേരിൽ ആരോപിക്കപ്പെട്ടിട്ടില്ല. ഇവിടെ നിലവിൽ സംസ്ഥാന ഭരണം നിശ്ചലമാണ്. ആ ഘട്ടത്തിലാണ് മന്ത്രിമാറ്റം പോലുള്ള കാര്യങ്ങൾ കൂടി ഒപ്പം വരുന്നത്. സംസ്ഥാന ഭരണം നിശ്ചലമാകുമ്പോൾ ഞെട്ടിപ്പോകുന്നത് മന്ത്രിമാരുടെ അടുത്ത് കാര്യങ്ങളുമായി എത്തുന്നവരാണ്. ഇങ്ങിനെ ഞെട്ടിയവരാണ് ക്വയിലോൺ സോഷ്യൽ സർവീസ് സൊസൈറ്റി അധികൃതർ.
പ്രളയവുമായി ബന്ധപ്പെട്ടു ആളുകൾക്ക് വീട് വച്ച് നൽകാം എന്ന് പറഞ്ഞാണ് ഇവർ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ കാണാൻ എത്തിയത്. മന്ത്രി പറഞ്ഞത് കെട്ടിയപ്പോൾ ഇവർ ഞെട്ടി. ചന്ദ്രശേഖരന്റെ റവന്യൂവകുപ്പുമായി ബന്ധപ്പെട്ട് വരുന്ന വീട് വെച്ച് നൽകൽ ചോദിച്ചപ്പോൾ അതിനായി മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ കാണാനാണ് മന്ത്രി ചന്ദ്രശേഖരൻ നിർദ്ദേശിച്ചത്. ലത്തീൻ കത്തോലിക്കാ സഭയുടെ കീഴിലുള്ള സൊസൈറ്റിയാണ് ക്വയിലോൺ സോഷ്യൽ സർവീസ് സൊസൈറ്റി. വീട് വെച്ച് നൽകലിന്റെ മാനദണ്ഡങ്ങൾ അറിയാനാണ് ഇവർ റവന്യൂമന്ത്രിയെ കാണാനെത്തിയത്. ആളുകൾക്ക് വീട് വെച്ച് നൽകാൻ ഇവർ സന്നദ്ധരുമായിരുന്നു.
പ്രളയവും ദുരിതാശ്വാസവും എല്ലാം റവന്യൂമന്ത്രിയുടെ വകുപ്പിൽ പെട്ട കാര്യമാണ്. അതുകൊണ്ടാണ് ഇവർ റവന്യൂ മന്ത്രിയുടെ അടുക്കൽ എത്തിയത്. വി എസ് അച്യുതാനന്ദന്റെ കാലത്ത് ഈ സ്ഥിതിവിശേഷം ഉണ്ടായിരുന്നില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വകുപ്പുകൾ അതത് മന്ത്രിമാരുടെ കയ്യിൽ ഭദ്രമായിരുന്നു. പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായിരുന്നില്ല. വി എസ് ആണെങ്കിൽ മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ ഇടപെട്ടിരുന്നുമില്ല. ഇപ്പോൾ കാബിനെറ്റ് ജനാധിപത്യത്തിന്റെ അന്തസന്തയും നിലനിൽപ്പുമാണ് മന്ത്രിമാരുടെ അനവസരത്തിലുള്ള മാറ്റവും വകുപ്പുകളിലുള്ള ഇടപെടൽ വഴിയും ചോദ്യം ചെയ്യപ്പെടുന്നത്. അതേ സമയം ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു രാജി നൽകിയിട്ടുണ്ട്. മാത്യു ടി തോമസിന്റെ ഒഴിവിൽ കെ.കൃഷ്ണൻ കുട്ടിയുടെ മന്ത്രിയായുള്ള സത്യപ്രതിജ്ഞ നാളെ നടക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്