കോഴിക്കോട്ട് സിപിഎമ്മിലെ ഒരുവിഭാഗം യുഡിഎഫിന് വേണ്ടി വോട്ടു മറിച്ചോ? 2009ൽ മുഹമ്മദ് റിയാസിനെ തോൽപ്പിച്ചതിനുള്ള പ്രതികാരമാണോ ഇപ്പോൾ നടന്നത്; മന്ത്രി എകെ ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂരിലും, ബേപ്പൂരും ബാലുശ്ശേരിയും അടക്കമുള്ള സിപിഎം കോട്ടകളിലും പിറകിൽപോയത് എങ്ങനെ? വോട്ടെണ്ണലിന് തലേന്നുതന്നെ സിപിഎം പ്രവർത്തകർക്ക് പ്രത്യേക നന്ദി പറഞ്ഞ് കത്ത് തയ്യാറാക്കാൻ എം കെ രാഘവന് കഴിഞ്ഞത് എങ്ങനെ; ദയനീയ തോൽവിക്ക് പിന്നാലെ കോഴിക്കോട്ട് സിപിഎമ്മിൽ വിവാദം പുകയുന്നു
കെ വി നിരഞ്ജൻ
കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിന്റെ തലേന്നാണ് തന്റെ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നവരോട് എം കെ രാഘവൻ പത്രങ്ങൾക്ക് നൽകാനായി തന്നെ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ടത്. മണ്ഡലത്തിൽ അതിശക്തമായ മത്സരം നടന്നെന്ന വാർത്തകൾ മനസ്സിലുള്ളതുകൊണ്ട് തന്നെ റിസൾട്ട് അറിഞ്ഞിട്ട് തയ്യാറാക്കിയാൽ പോരെ എന്നായിരുന്നു അവർ ചോദിച്ചത്. ഇതിന് മറുപടിയായി 'നിങ്ങൾ തയ്യറാക്കൂ.. ഞാൻ മുപ്പതിനായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നായിരുന്നു' രാഘവന്റെ മറുപടി. സിപിഎം പ്രവർത്തകർക്ക് പ്രത്യേക നന്ദി പറയാൻ മറക്കരുതെന്നും രാഘവൻ വ്യക്തമാക്കി. തന്നോട് മത്സരിക്കാൻ സിപിഎമ്മിൽ നിന്ന് ഏറ്റവും ശക്തനായ സ്ഥാനാർത്ഥി എ പ്രദീപ് കുമാർ എത്തിയപ്പോഴും തനിക്കെതിരെ അഴിമതി ആരോപണം കത്തി നിന്നപ്പോഴും മാധ്യമങ്ങൾക്ക് മുമ്പിൽ ഒരുവേള കരഞ്ഞുപോയിരുന്നെങ്കിലും എം കെ രാഘവന് പരാജയ ഭീതി ഉണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം. താൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും സിപിഎം വോട്ടുകൾ വലിയ തോതിൽ തനിക്ക് ലഭിക്കുമെന്നും അപ്പോഴെല്ലാം അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. രാഘവന്റെ ഉറച്ച വിശ്വാസം കുറച്ചു കൂടിയ തോതിൽ തന്നെ ശരിയായി. ബിജെപി വോട്ട് മറിക്കാതെ, നല്ല രീതിയിൽ തന്നെ വോട്ട് പിടിച്ചപ്പോൾ രാഘവനായി ഇത്രയധികം വോട്ടുകൾ മറിഞ്ഞത് എവിടെ നിന്ന്.. മറിച്ചതാര്.. സി പി എമ്മിൽ ചോദ്യങ്ങൾ ശക്തമാവുകയാണ്.കോഴിക്കോട്ട് സിപിഎമ്മിലെ ഒരുവിഭാഗം യുഡിഎഫിന് വേണ്ടി വോട്ട് മറിച്ചതായാണ് ഇപ്പോൾ ഇയർന്നുവരുന്ന ആരോപണം. 2009ൽ മുഹമ്മദ് റിയാസിനെ തോൽപ്പിച്ചതിനുള്ള പ്രതികാരമാണ് ഇതെന്നും ആരോപണമുണ്ട്.
എം കെ രാഘവന്റെ വാക്കുകൾ:
അനുകൂലമായ മറ്റെല്ലാ ഘടകങ്ങൾക്കുമൊപ്പം തേജോവധ രാഷ്ട്രീയത്തിനെതിരായ വിധി കൂടിയാണ് കോഴിക്കോട്ടെ ജനങ്ങൾ നൽകിയതെന്ന് എം കെ രാഘവൻ പറയുന്നു. പത്മവ്യൂഹത്തിനുള്ളിൽ അഭിമന്യുവിനെ എന്ന പോലെയാണ് രാഷ്ട്രീയ എതിരാളികളും ചില മാധ്യമങ്ങളും തന്നെ അക്രമിച്ചത്. അപവാദ പ്രചാരണങ്ങളെല്ലാം എന്റെ ജനത തള്ളി. മൂന്നാം തവണ അവർ നൽകിയത് അവരുടെ സ്നേഹത്തിന്റെ ഭൂരിപക്ഷമാണ്. ദൈവത്തിലും ജനങ്ങളിലും നീതി വ്യവസ്ഥയിലും വിശ്വാസമുണ്ടെന്നാണ് താൻ പറഞ്ഞത്. അത് ശരിയാവുകയായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എതിർപക്ഷത്തു നിന്നാണ്, പ്രത്യേകിച്ച് സിപിഎമ്മിൽ നിന്ന് തനിക്ക് അനുകൂലമായ് വലിയ സഹായം ഉണ്ടായി. അത് സിപിഎം കേന്ദ്രങ്ങളിലെ വോട്ടിങ് നില പരിശോധിച്ചാൽ വ്യക്തമാകും. ഏതെങ്കിലും ഒരു ഭാഗത്തു നിന്നുള്ള ധ്രുവീകരണം മാത്രമല്ല, എല്ലാ വിഭാഗത്തിന്റെയും പിന്തുണയുണ്ടെന്ന് വോട്ടിങ് നില വ്യക്തമാക്കുന്നു. അതിന് ജനതയോട് കടപ്പെട്ടിരിക്കുന്നുവെന്നും എം കെ രാഘവൻ വ്യക്തമാക്കി.
തകർന്നടിഞ്ഞ് എ പ്രദീപ് കുമാർ
ഹാട്രിക് തിളക്കത്തിൽ എംകെ രാഘവൻ ചരിത്ര ഭൂരിപക്ഷം നേടിയപ്പോൾ കോഴിക്കോട്ട് അത് പുതിയൊരു ചരിത്രം തന്നെ കുറിക്കുകയായിരുന്നു. ഏഴിൽ ആറ് നിയമസഭാ മണ്ഡലങ്ങളിലും ഭൂരിപക്ഷം ഉണ്ടായിട്ടും ലോക്സഭയിലേക്ക് എം കെ രാഘവനോട് വിജയിക്കില്ലെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ് പതിനെട്ട് അടവും പുറത്തെടുത്തത്. ജനകീയനായ എം പിയെ നേരിടാൻ ജനകീയനായ എം എൽ എയെന്ന അവകാശവാദത്തോടെ കോഴിക്കോട് നോർത്ത് എംഎൽഎ എ പ്രദീപ്കുമാറിനെ രംഗത്തിറക്കി. മണ്ഡലത്തിലെ വികസന നേട്ടങ്ങളുടെ പേരിൽ വോട്ട് പിടിച്ച് പ്രദീപ് കുമാർ എം കെ രാഘവനെ ഞെട്ടിക്കുകയും ചെയ്തു. ഇതിനിടയിലായിരുന്നു കോഴിക്കോട്ടുകാരെ ഞെട്ടിച്ച് ഒരു ചാനലിന്റെ ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്തുവന്നത്. ടി വി 9 ഭാരതവർഷ എന്ന ചാനൽ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ട ദൃശ്യങ്ങളിലൂടെ എം കെ രാഘവൻ അപമാനിതനായി.
വ്യാവസായിക കൺസൾട്ടൻസി എന്ന ഭാവേന കോഴിക്കോട് നഗരത്തിൽ പതിനഞ്ച് ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഇടനിലക്കാരനായി നിൽക്കണം എന്നാവശ്യപ്പെട്ട് എം പിയെ കണ്ട വാർത്താ സംഘം അഞ്ചു കോടി രൂപയാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത്. ഈ സംഭവമാണ് അദ്ദഹത്തിന് വലിയ തിരിച്ചടിയായത്. ചാനലുകളുടെ മുന്നിൽ രാഘവൻ പൊട്ടിക്കരയുക പോലും ഉണ്ടായി. നിരന്തരം ഈ ആരോപണം ഉയർത്തി എളമരം കരീമും അഡ്വ: പി എ മുഹമ്മദ് റിയാസും നിരന്തരം രംഗത്തെത്തിയതോടെ ഈ നെഗറ്റീവും പതിയെ രാഘവന് പോസിറ്റീവായി മാറാൻ തുടങ്ങി. ആളുകൾക്ക് അദ്ദേഹത്തോട് സഹതാപം തോന്നിത്തുടങ്ങിയെന്ന് വ്യക്തമായ എ പ്രദീപ് കുമാർ പ്രചരണവേദികളിൽ ഒരിടത്തും എം കെ രാഘവന്റെ അഴിമതി ആരോപണം ചൂണ്ടിക്കാട്ടിയിരുന്നില്ല. മറിച്ച് എം എൽ എ എന്ന നിലയിൽ തന്റെ വികസന നേട്ടങ്ങൾ മാത്രം ഉയർത്തിക്കാട്ടുകായിരുന്നു അദ്ദേഹം. പക്ഷെ ഒപ്പം നിന്നവർ അഴിമതിയിൽ പിടിച്ചുതൂങ്ങി രാഘവനെ ആക്രമിക്കൽ തുടർന്നു.
എന്നാൽ എല്ലാ ആരോപണങ്ങൾക്കും തന്നെ അറിയുന്ന ജനങ്ങൾ മറുപടി നൽകുമെന്നായിരുന്നു എം കെ രാഘവന്റെ മറുപടി. അദ്ദേഹത്തിലുള്ള വിശ്വാസം ജനത ആവർത്തിച്ചപ്പോൾ ഹാട്രിക് തിളക്കത്തിൽ സർവകാല റെക്കോർഡായ 85760 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. എ പ്രദീപ്കുമാറിന്റെ സ്വന്തം മണ്ഡലമായ കോഴിക്കോട് നോർത്തിൽ 4558 വോട്ടിന്റെ ഭൂരിപക്ഷമാണ് എം കെ രാഘവൻ നേടിയത്. മന്ത്രി എ കെ ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂരിലും ബേപ്പൂരിലും കുന്ദമംഗലത്തും ബാലുശ്ശേരിയിലും എം കെ രാഘവൻ തന്നെ ലീഡ് നേടിയപ്പോൾ എൽ ഡി എഫ് ഞെട്ടി. ബേപ്പൂരിൽ 10423 വോട്ടിന്റെയും കുന്ദമംഗലത്ത് 11292 വോട്ടിന്റെയും ബാലുശ്ശേരിയിൽ 9745 വോട്ടിന്റെയും ഭൂരിപക്ഷം നേടിയപ്പോൾ എൽ ഡി എഫ് കോട്ടകൾ ഒന്നൊന്നായി തകർന്നടിഞ്ഞു. ഒരുകാലത്തുമില്ലാത്ത വിധം കൊടുവള്ളിയിലെ ഭൂരിപക്ഷം 35908 ആയുയർന്നു; കോഴിക്കോട് സൗത്തിൽ 13731 വോട്ടിന്റെ ലീഡ് നേടിയപ്പോൾ എതിരാളികളെ നിഷ്പ്രഭമാക്കിയ വൻ കുതിച്ചുകയറ്റമാണ് എം കെ രാഘവൻ നടത്തിയത്.
ചോദ്യങ്ങൾ ബാക്കിയാവുന്നു
അഴിമതി ആരോപണം ഉൾപ്പെടെ പിടിമുറുക്കിയപ്പോഴും ആത്മവിശ്വാസത്തോടെ നിൽക്കാൻ എം കെ രാഘവന് സാധിച്ചതെന്ത് എന്നാണ് ചോദ്യം. സി പി എം വോട്ടുകൾ തനിക്ക് വലിയ തോതിൽ ലഭിക്കുമെന്ന് അദ്ദേഹം എങ്ങിനെ ഉറച്ചുവിശ്വസിച്ചു. ഇതിന് മുമ്പും സി പി എം വോട്ടുകൾ കൊണ്ടാണ് താൻ ജയിച്ചതെന്ന് എം കെ രാഘവൻ പലരോടും പറയാറുണ്ടായിരുന്നു. ഇത്തവണയും അത് തനിക്ക് ലഭിക്കുമെന്ന് ആരാണ് അദ്ദേഹത്തിന് ഉറപ്പ് നൽകിയത്. ചോദ്യങ്ങൾ ഉയരുമ്പോഴാണ് പഴയ ചില സംഭവങ്ങൾ കൂടി ഉയർന്നുവരുന്നത്. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി മുഹമ്മദ് റിയാസ് പരാജയപ്പെട്ടതിന് പിന്നിൽ അന്ന് തെരഞ്ഞെടുപ്പ് കാര്യങ്ങൾ നിയന്ത്രിച്ച എ പ്രദീപ് കുമാർ ആയിരുന്നുവെന്ന് വലിയൊരു ആരോപണം ശക്തമായിരുന്നു. ഇന്ന് പ്രദീപ് കുമാർ മത്സരിക്കാനെത്തിയപ്പോൾ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പി എ മുഹമ്മദ് റിയാസ് ആയിരുന്നുവെന്നത് മറ്റൊരു വിരോധാഭാസം.
സി പി എം തനിക്ക് വോട്ട് മറിച്ചിട്ടുണ്ടെന്ന് പരസ്യമായി പറഞ്ഞത് ബിജെപി സ്ഥാനാർത്ഥി കെ പ്രകാശ് ബാബുവാണ്. മുഹമ്മദ് റിയാസിനെതിരെയാണ് അദ്ദേഹം ഈ ആരോപണം അദ്ദേഹം ഉന്നയിച്ചത്. ബിജെപിയും മണ്ഡലത്തിൽ നല്ല നിലയിൽ വോട്ട് പിടിച്ചിട്ടുണ്ട്. അപ്പോൾ സിപിഎം വോട്ടുകൾ രാഘവന് മാത്രമല്ല ബിജെപിക്കും പോയിട്ടുണ്ടോ എന്നും സംശയങ്ങൾ ബാക്കിയാക്കുന്നുണ്ട്. മുഹമ്മദ് റിയാസ് പക്ഷത്തെ ചുറ്റിപ്പറ്റിയാണ് സംശയങ്ങൾ നീളുന്നത്്.2009ൽ എകെ രാഘവൻ ആദ്യമായി കോഴിക്കോട്ട് മൽസരിക്കാൻ എത്തിയപ്പോൾ അന്ന് എതിരാളി മുഹമ്മദ് റിയാസ് ആയിരുന്നു. പ്രദീപ്്കുമാർ റിയാസിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനറും. അന്ന് ആയിരത്തിൽ താഴെ വോട്ടിന്റെ നേരിയ മാർജിനാണ് റിയാസ് തോറ്റത്്. എന്നിട്ടും റീകൗണ്ടിങ്ങ് ആവശ്യപ്പെടാതെ, തെരഞ്ഞെടുപ്പ് കമ്മറി കൺവീനറായ എ പ്രദീപ്കുമാർ പരാജയം അംഗീകരിച്ച് ഒപ്പിട്ട് കൊടുക്കയായിരുന്നെന്നാണ് അന്ന് ഉയർന്ന ആരോപണം. അതിനൊക്കെയുള്ള 'പ്രതികാരമാണ്' ഇപ്പോൾ നടന്നതെന്നും പാർട്ടി അണികൾക്കിടയിൽ സംസാരമുണ്ട്.
പ്രദീപ് കുമാറിനോടായി ഒരു മുൻ ഡി വൈ എഫ് ഐ നേതാവ് ഫേസ് ബുക്കിലൂടെ ഉയർത്തിയ ചോദ്യങ്ങളും തെരഞ്ഞെടുപ്പിന് മുമ്പ് ചർച്ച ചെയ്യപ്പെട്ടിരുന്നു. വോട്ട് തനിക്ക് തന്നെ ചെയ്യുമെന്ന് എനിക്കുറപ്പുണ്ട് എന്ന് സ്ഥാനാർത്ഥി പ്രദീപ് കുമാർ എന്നോട് പറഞ്ഞു. മുമ്പ് വോട്ട് മറിക്കാൻ ഞങ്ങളെ പഠിപ്പിച്ചത് സഖാവായിരുന്നില്ലേ എന്ന് ഞാൻ തിരിച്ചുചോദിച്ചില്ല. മുമ്പ് ചെയ്തതിന് തിരിച്ചടി തീർച്ചയായും കിട്ടും സഖാവേ എന്ന് ഞാൻ മനസ്സിൽ ഓർത്തു എന്നായിരുന്നു ആ മുൻ നേതാവിന്റെ എഫ് ബി പോസ്റ്റ്.മുമ്പ് ചെയ്തുവെന്ന് പറയപ്പെടുന്ന തെറ്റിനുള്ള തിരിച്ചടിയാണോ ഒരു വിഭാഗം സി പി എം നേതാക്കൾ ഇത്തവണ പ്രദീപ് കുമാറിന് നൽകിയത്.
തീർച്ചയായും കോഴിക്കോട് മണ്ഡലത്തിൽ മത്സരിക്കാൻ പ്രദീപ് കുമാറിന് തീരെ താത്പര്യമില്ലായിരുന്നു. ഇക്കാര്യം അദ്ദേഹം തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാൽ പാർട്ടി അദ്ദേഹത്തെ നിർബന്ധിക്കുകയായിരുന്നു. എം കെ രാഘവനെപ്പോലൊരു സ്ഥാനാർത്ഥിയെ നേരിടാൻ മറ്റൊരു വഴിയും മുമ്പിലില്ലെന്നായിരുന്നു പാർട്ടി വ്യക്തമാക്കിയത്. എന്നാൽ നിർബന്ധിച്ച് മത്സരിപ്പിച്ച മണ്ഡലത്തിൽ തകർന്നടിഞ്ഞതോടെ മുമ്പിലേക്കുള്ള പല വഴികളാണ് പ്രദീപ് കുമാറിന് മുമ്പിൽ അടഞ്ഞിരിക്കുന്നത്. മന്ത്രിസഭ പുനഃസംഘടന വന്നാൽ ഒരു മന്ത്രി സ്ഥാനമോ സി പി എം ജില്ലാ സെക്രട്ടറി പദവിയോ ഒക്കെ ലഭിക്കാവുന്ന തരത്തിൽ ക്ലിയർ ഇമേജുള്ള വ്യക്തിയായിരുന്നു പ്രദീപ് കുമാർ. ആ വഴികളെല്ലാമാണ് പരാജയത്തോടെ അടഞ്ഞിരിക്കുന്നത്. അല്ല പലരും പറയുന്നതുപോലെ ചിലർ ചേർന്ന് അടച്ചിരിക്കുന്നത്. അഥവാ ജയിച്ചാൽ എം പിയായി കോഴിക്കോട്ട് നിന്നും അദ്ദേഹത്തെ അകറ്റാം. തോറ്റാലോ ആ പേരിൽ വഴികൾ ഒന്നായി അടച്ചുപൂട്ടാം.. ഇതായിരുന്നു പലരുടെയും ലക്ഷ്യമെന്ന് രഹസ്യ സംസാരങ്ങൾ ഉയർന്നു തുടങ്ങിക്കഴിഞ്ഞു.
ചില സംഭവങ്ങളിൽ ഒന്ന്
സിറ്റിങ് എം പിയായ എം കെ രാഘവനെതിരെ എം എൽ എ ആയ എ പ്രദീപ് കുമാർ മത്സര രംഗത്തെത്തിയ കാലം. മികച്ച സ്ഥാനാർത്ഥികളാണ് ഇരുവരുമെന്നാണ് അഭിപ്രായം ഉയർന്നത്. ഇതിനിടയിലാണ് ഒന്നര വർഷം മുമ്പ് നടന്ന ഒരു സംഭവം പ്രദീപ് കുമാറിന് പാരയായി ഉയർന്നത്. 2017 ൽ കരുവിശ്ശേരി ലോക്കൽ സമ്മേളനത്തിലെ വിഭാഗീയതയുടെ പേരിൽ ഒമ്പത് പ്രാദേശിക നേതാക്കൾക്കെതിരെ സി പി എം നടപടി സ്വീകരിച്ചതാണ് സ്ഥാനാർത്ഥിക്ക് പുതിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന സംശയം നേരത്തെ ഉണ്ടാക്കിയത്. തെരഞ്ഞടുപ്പ് കാലത്ത് മുമ്പത്തെ സംഭവത്തിന്റെ പേരിൽ നടപടി സ്വീകരിച്ചതും പാർട്ടിക്കുള്ളിലെ വിഭാഗീയതയും കോഴിക്കോട് നഗരത്തിൽ ഇടത് സ്ഥാനാർത്ഥിയെ പ്രയാസത്തിലാക്കും എന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.
എ പ്രദീപ് കുമാറിനെ കരുവിശ്ശേരി ലോക്കൽ സമ്മേളനകാലത്ത് തടഞ്ഞതിന്റെ പേരിലായിരുന്നു ചിലർക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചത്. പാർട്ടിയിലെ വിഭാഗീയതയെത്തുടർന്ന് പാർട്ടിയുടെ ശക്തി കേന്ദ്രമായ കോഴിക്കോട് കരുവിശ്ശേരിയിലെ ലോക്കൽ സമ്മേളനം നിർത്തിവെച്ചത് സംസ്ഥാന നേതൃത്വത്തെ വരെ ഞെട്ടിച്ചിരുന്നു. പ്രാദേശിക ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ കാരണമായിരുന്നു സമ്മേളനം നിർത്തിവെച്ചത്. ഉൾപാർട്ടി മത്സരം അനുവദിക്കില്ലെന്ന് പറഞ്ഞ പ്രദീപ്കുമാറിനെ തടഞ്ഞുവെക്കാനും ചില സമ്മേളന പ്രതിനിധികൾ തയാറായി. പാർട്ടി അംഗങ്ങൾ തമ്മിൽ കൈയാങ്കളിയുമുണ്ടായി. ഇത് അന്വേഷിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ്ജ് എം തോമസ് എം എൽ എയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷനെയും വെച്ചു.
ഈ സംഭവത്തിലാണ് തെരഞ്ഞെടുപ്പ് കാലത്ത് നടപടി ഉണ്ടായത്. ഇത് പ്രകാരം ഏഴ് പേരെ താക്കീത് ചെയ്യുകയും ഒരാളെ സസ്പെന്റ് ചെയ്യുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുമ്പോൾ സ്ഥാനാർത്ഥി കൂടി ഉൾപ്പെട്ട ഒരു സംഭവത്തിന്റെ പേരിലാണ് പാർട്ടി അന്ന് നടപടി സ്വീകരിച്ചത്. മുമ്പത്തെ സംഭവത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നടപടിയെടുത്തത് സ്ഥാനാർത്ഥിക്ക് പണികിട്ടാൻ വേണ്ടിയാണോ എന്ന സംശയ അന്ന് പലരും ഉയർത്തിയിരുന്നു. ഏതായാലും ഇടത് വോട്ടുകൾ പ്രദീപ് കുമാറിന് തന്നെ ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പലരും മറുപടി പറയേണ്ടിവരും. തെരഞ്ഞെടുപ്പ് പ്രവർത്തനം നയിച്ച നേതാക്കൾക്കാർക്കും ഈ ചോദ്യത്തിൽനിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന് വ്യക്തം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർണ്ണ ചിത്രം
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍