ഹിന്ദുവോട്ടുകൾ മൂന്ന് സ്ഥാനാർത്ഥിക്കായി വിഭജിക്കപ്പെട്ടപ്പോൾ യുഡിഎഫിനൊപ്പമുണ്ടായിരുന്ന പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകൾ പിടിച്ചെടുക്കാൻ സിപിഎമ്മിന് കഴിഞ്ഞു; ഓർത്തഡോക്സ് സഭയുടെ അകമഴിഞ്ഞ പിന്തുണയും വെള്ളാപ്പള്ളി സഹായവും തുണയായി; യുഡിഎഫ് നേതാക്കൾ തമ്മിൽ പഴിച്ചു നടന്നപ്പോൾ ഒരിക്കലും തെറ്റാത്ത കണക്കുകളോടെ എൽഡിഎഫ് വോട്ടർമാർക്കിടയിൽ പിടിമുറുക്കി; പിണറായി സർക്കാരിനെതിരായ വിവാദങ്ങളെല്ലാം തള്ളിക്കളഞ്ഞ ഫലം
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: ആർക്കും ജയിക്കാവുന്ന മണ്ഡലമായിരുന്നു ചെങ്ങന്നൂർ. പരമ്പരാഗതമായി കോൺഗ്രസിന് കരുത്തുള്ള മണ്ഡലം. ബിജെപിക്കും സംഘടനാ കരുത്തുള്ള സ്ഥലം. അതുകൊണ്ടാണ് ചെങ്ങന്നൂരിലെ സജി ചെറിയാന്റെ വിജയം പിണറായി വിജയൻ സർക്കാരിന് കരുത്താകുന്നത്. പിണറായി അധികാരത്തിലെത്തിയ ശേഷം നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളും മലപ്പുറത്തായിരുന്നു. ഇവിടെ മുസ്ലിം ലീഗിന്റെ കോട്ടയാണ്. അതുകൊണ്ട് തന്നെ ഏവരും പ്രതീക്ഷിച്ചതു പോലെ യുഡിഎഫ് ജയിച്ചു. എന്നാൽ ചെങ്ങന്നൂരിൽ കാര്യങ്ങൾ അങ്ങനെയായിരുന്നില്ല. ശക്തമായ ത്രികോണ പോരിന്റെ ചൂട് അവിടെ അടിച്ചു. അവിടെയാണ് തളരാതെ വാടാതെ വൻ ഭൂരിപക്ഷവുമായി സിപിഎമ്മിന്റെ ആലപ്പുഴയിലെ അമരക്കാരനായ സജി ചെറിയാൻ നിയമസഭയിലേക്ക് ജയിച്ചെത്തുന്നത്.
ജാതി സമവാക്യങ്ങളെല്ലാം കരുതലോടെ സജി ചെറിയാൻ അനുകൂലമാക്കിയിരുന്നു. ഇതിനൊപ്പം ആലപ്പുഴ ജില്ലാ സെക്രട്ടറി എന്ന രീതിയിലെ സംഘടനാ സംവിധാനത്തിലെ മേൽകോയ്മയും സജി ചെറിയാന് തുണയായി. വരാപുഴ കസ്റ്റഡി മരണം, പൊലീസിനെതിരെ ഉയർന്ന വിവിധ ആരോപണങ്ങൾ, ഇതിനെല്ലാം പുറമേ വോട്ടെടുപ്പ് ദിനമെത്തിയ ദുരഭിമാനക്കൊലയും. ഇതെല്ലാം സജി ചെറിയാൻ അതിജീവിക്കുകയാണ്. ഇതോടെ പിണറായി സർക്കാരിന് മൂന്നാം വർഷത്തിലേക്ക് ചുവടു വയ്ക്കാൻ പുതു ആവേശവും കിട്ടുന്നു. പിണറായി വിജയനും സിപിഎമ്മിലെ ഔദ്യോഗിക വിഭാഗവും തികഞ്ഞ ആത്മവിശ്വാസത്തിലേക്ക് കടക്കും. ഭരണത്തിന്റെ വിലയിരുത്തലായി ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പിനെ ഉയർത്തിക്കാട്ടിയവരും നിരാശരാകും. ക്രൈസ്തവ വോട്ടുകളും വെള്ളാപ്പള്ളിയും തന്നെയാണ് സജി ചെറിയാന് ഇത്രയും വലിയ വിജയം സമ്മാനിച്ചത്.
കഴിഞ്ഞ തവണ നായർ വോട്ടുകളായിരുന്നു സിപിഎമ്മിലെ രാമചന്ദ്രൻ നായർക്ക് വിജയമൊരുക്കിയത്. ഇത്തവണ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും മനസ്സ് കൊണ്ട് പിന്തുണച്ചത് സജി ചെറിയാനെ ആയിരുന്നു. മുന്നോക്ക സംവരണത്തിന് തയ്യാറായ പിണറായി സർക്കാരിനെ പുകഴ്ത്തുകയും ചെയ്തു. ഇതിലൂടെ നായർ വോട്ടുകൾ ഒലിച്ചു പോകാതിരിക്കുന്നുവെന്ന് സിപിഎം ഉറപ്പാക്കി. സ്ഥാനാർത്ഥിയെ നിശ്ചയിച്ചതിലൂടെ ക്രൈസ്തവ വോട്ടുകളും ഉറപ്പിച്ചു. വെള്ളാപ്പള്ളിയുടെ പിന്തുണയോടെ പോരാട്ടം ഏകപക്ഷീയവുമായി. അങ്ങനെ സാമുദായിക അടിയൊഴുക്കുകളെല്ലാം സജി ചെറിയാൻ അനുകൂലമാക്കി. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സജി ചെറിയാൻ നേട്ടമുണ്ടാക്കാനായി. ഇതും എല്ലാ സമൂദായവും സജി ചെറിയാനെ പിന്തുണച്ചുവെന്നതിന് തെളിവാണ്.
പ്രതീക്ഷിച്ചതു പോലെ ഹൈന്ദവ വോട്ടുകൾ മൂന്ന് സ്ഥാനാർത്ഥിക്കും വീതം വച്ചു പോയി. ഇതിൽ ഈഴവ വോട്ടുകൾ ഏറെയും ഒഴുകിയെത്തിയത് സജി ചെറിയാന് തന്നെയാണ്. ഇതിനുള്ള നിർദ്ദേശം വെള്ളാപ്പള്ളി എസ് എൻ ഡി പി യൂണിയനിന്റെ ഭാരവാഹികൾക്ക് നൽകിയിരുന്നു. ഇത് എല്ലാ അർത്ഥത്തിലും സിപിഎമ്മിന് വമ്പൻ വിജയമൊരുക്കി. കഴിഞ്ഞ തവണ ബിജെപി പക്ഷത്തേക്ക് പോയ ഈഴവ വോട്ടുകൾ അങ്ങനെ സിപിഎമ്മിന് സ്വന്തമായി. നായർ വോട്ടുകളുടെ വിഭജനം രണ്ട് കൊല്ലം മുമ്പത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് സമാനമായി തന്നെ ഇത്തവണയും വിഭജിക്കപ്പെട്ടു. ഇതിനിടെയിൽ വിജയം നിർണ്ണയിച്ചത് ക്രൈസ്തവ വോട്ടുകളാണ്. ക്രിസ്ത്യാനിയെ സ്ഥാനാർത്ഥിയാക്കിയതിലൂടെ സിപിഎം ലക്ഷ്യമിട്ടത് അങ്ങനെ യാഥാർത്ഥ്യമാവുകയും ചെയ്തു.
സഭാ തർക്കത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് നീതി ഉറപ്പാക്കുമെന്ന് പിണറായി സർക്കാർ വാക്ക് കൊടുത്തിട്ടുണ്ട്. ഇത് കാരണം ഓർത്തഡോക്സുകാരെല്ലാം സജി ചെറിയാന് പിന്നിൽ അണിനിരന്നു. ഇതിലൂടെ കോൺഗ്രസിന് പരമ്പരാഗത വോട്ട് ബാങ്ക് നഷ്ടമാവുകയും ചെയ്തു. ഉമ്മൻ ചാണ്ടി നടത്തിയ സജീവ ഇടപെടൽ പോലും ക്രൈസ്തവരെ വിജയകുമാറിലേക്ക് അടുപ്പിച്ചില്ല. സിഎസ്ഐക്കാരിനാണ് സജി ചെറിയാനെന്ന പ്രചരണം വിലപോകാത്ത തരത്തിൽ കത്തോലിക്കരും സിപിഎമ്മിന് വോട്ട് കുത്തി. വിജയകുമാറിന് അയ്യപ്പസേവാ സംഘവുമായുള്ള ബന്ധവും ഇതിന് കാരണമായി. വിജയകുമാറിനെ ആർഎസ്എസ് നേതാവായി ഉയർത്തിക്കാട്ടിയുള്ള പ്രചരണവും ന്യൂനപക്ഷ വോട്ടുകളെ സിപിഎമ്മിലേക്ക് അടുപ്പിച്ചു. ഓർത്തഡോക്സുകാരിയായ ശോഭനാ ജോർജിനെ ഒപ്പം കൂട്ടാനുള്ള നീക്കവും ഫലിച്ചു. ഇതും സജി ചെറിയാന് വോട്ടുകളെത്തിച്ചു.
ശോഭന ജോർജ് രണ്ടു പ്രാവശ്യം കോൺഗ്രസ് എംഎൽഎ ആയതും ഓർത്തഡോക്സ് പക്ഷത്തിന്റെ അനുഗ്രഹം വേണ്ടുവോളം ഉള്ളപ്പോഴായിരുന്നു. ഒരു തവണ കോൺഗ്രസ് (എസ്) ടിക്കറ്റിൽ ഇടതു മുന്നണിയിൽ നിന്നും ജയിച്ച മാമൻ ഐയിപ്പും ഓർത്തഡോക്സ് വിശ്വാസിയായിരുന്നു. ഇതെല്ലാം മനസ്സിൽ വച്ചായിരുന്നു ചെങ്ങന്നൂരിൽ സജി ചെറിയാൻ തന്ത്രങ്ങൾ ഒരുക്കിയത്. ഹൈന്ദവ വോട്ടുകൾ ഭിന്നിക്കുമ്പോൾ ക്രൈസ്തവ വോട്ടുകൾ ആർ്ക്കു കിട്ടുമെന്നതായിരുന്നു നിർണ്ണായകമായി സിപിഎം വിലയിരുത്തി. ക്രൈസ്തവ മേഖലകൾ കേന്ദ്രീകരിച്ച് പ്രചരണം ശക്തമാക്കി. ഇതെല്ലാം ചെങ്ങന്നൂരിന്റെ മനസ്സിനെ സ്വാധീനിച്ചു.
2016-ൽ നടന്ന തിരഞ്ഞെടുപ്പിൽ 7,983 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫിലെ കെ.കെ.രാമചന്ദ്രൻ നായർ വിജയിച്ചത്. എട്ടു ഗ്രാമപ്പഞ്ചായത്തുകളിൽ എൽ.ഡി.എഫ്. ലീഡുനേടി. ആല, ബുധനൂർ, ചെറിയനാട്, മാന്നാർ, മുളക്കുഴ, പുലിയൂർ, വെൺമണി, ചെന്നിത്തല, തൃപ്പെരുന്തുറ എന്നീ പഞ്ചായത്തുകളാണ് എൽ.ഡി.എഫിന് രക്ഷയായത്. ചെങ്ങന്നൂർ നഗരസഭയിലും പാണ്ടനാട് ഗ്രാമപ്പഞ്ചായത്തിലും യു.ഡി.എഫ്. മേൽക്കൈ നേടി. തിരുവൻവണ്ടൂർ ഗ്രാമപ്പഞ്ചായത്തിൽ എൻ.ഡി.എ.യായിരുന്നു മുന്നിൽ. ഇത്തവണ തിരുവൻണ്ടൂരിൽ സിപിഎം മുന്നിലെത്തി. ബാക്കി എല്ലായിടത്തും സജി ചെറിയാനും. 26 ശതമാനമുള്ള ക്രൈസ്തവരുടെ വോട്ട് സജി ചെറിയാന് കിട്ടിയതിന് തെളിവ് തന്നെയാണ് ഇത്. ഇവിടെ 24 ശതമാനമാണ് നായർ വോട്ടർമാരുണ്ടായിരുന്നത്. ഈഴവർ 19ഉം. ക്രൈസ്തവരിൽ തന്നെ മലങ്കര, മാർത്തോമാ, സി.എസ്ഐ. വിഭാഗങ്ങളും പെന്തക്കോസ്ത് വിഭാഗങ്ങളും വ്യത്യസ്തസമീപനം പുലർത്തുന്നവരാണ്. ഇത്തവണ ഇവരെല്ലാം സജി ചെറിയാനെ തുണച്ചുവെന്ന് വേണം കരുതാൻ.
1957 മുതൽ ചെങ്ങന്നൂരിൽ 15 നിയസഭാ തിരഞ്ഞെടുപ്പുകളാണ് നടന്നത്. ഒമ്പതു പ്രാവശ്യം വിജയിച്ചത് യു.ഡി.എഫാണ്. അഞ്ചു പ്രാവശ്യം എൽ.ഡി.എഫും. 1965-ൽ കേരളാ കോൺഗ്രസ് ഒറ്റയ്ക്ക് കെ.ആർ.സരസ്വതിയമ്മയിലൂടെ വിജയം നേടി. ചെങ്ങന്നൂർ മണ്ഡലത്തിന്റെ ചരിത്രത്തിൽ ബിജെപി. ഏറ്റവും വലിയ മുന്നേറ്റം നടത്തിയത് 2016-ലാണ്.
Stories you may Like
- ആലപ്പുഴയിലെ ഹീറോ സജി ചെറിയാൻ; സിപിഎം അച്ചടക്ക നടപടിയിൽ നേട്ടമാർക്ക്?
- മുന്തിരി വാറ്റും രോമാഞ്ചവും മാപ്പു പറയലാകും?
- 'വീഞ്ഞും കേക്കും' പരാമർശം പിൻവലിക്കുന്നു; രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല'
- ബിഷപ്പുമാർക്കെതിരായ സജി ചെറിയാന്റെ മോശം പരാമർശം മുഖ്യമന്ത്രിയുടെ അറിവോടെ
- നവകേരള സദസിൽ മോദിയുടെ ക്രിസ്തുമസ് വിരുന്നിനെ വിമർശിച്ച് മുഖ്യമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍