ഉമ്മൻ ചാണ്ടിക്ക് പറ്റിയ അബദ്ധത്തിൽ നിന്നും പാഠം പഠിച്ചു പിണറായി വിജയൻ; കോടതി വിധികൾ എതിരായിട്ടും രാജിവയ്ക്കാതെ കടിച്ചു തൂങ്ങിയ യുഡിഎഫ് മന്ത്രിമാരെ നാണം കെടുത്തിയ തീരുമാനം; സ്വജനപക്ഷപാതവും അഴിമതിയും വച്ചു പൊറിപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പ്; ഇപി ജയരാജിന്റെ രാജി തെളിയിക്കുന്നത് മുഖ്യമന്ത്രിയുടെ കരുത്ത് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലാവ്ലിനിൽ അഴിമതിക്കുരുക്ക് മാറുന്നത് വരെ അധികാര സ്ഥാനങ്ങളിൽ നിന്ന് സ്വയം മാറി നിന്ന നേതാവാണ് പിണറായി വിജയൻ. അഴിമതികറയെ കോടതിയിലൂടെ കഴുകി കളഞ്ഞ ശേഷം മാത്രം എംഎൽഎയായി പോലും പിണറായി വിജയൻ മത്സരിക്കാനെത്തിയൂള്ളൂ. മുഖ്യമന്ത്രിയായപ്പോൾ തന്നെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ സ്വജന പക്ഷപാതവും അഴിമതിയും ഉന്നയിക്കപ്പെട്ടത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. പികെ ശ്രീമതിയുടെ മകനെ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനത്തിൽ എംഡിയാക്കിയ വാർത്തയോട് ജയരാജന്റെ ആദ്യ പ്രതികരണം തീർത്തും നിഷേധാത്മകമായിരുന്നു. എന്റെ ബന്ധുക്കൾ എന്റെ വകുപ്പിൽ പലയിടത്തും ഉണ്ടാകുമെന്ന് ജയരാജൻ പറഞ്ഞു. അൽപ്പസമയത്തിന് ശേഷം പിണറായി മാദ്ധ്യമങ്ങളെ കണ്ടു. ആരോപണങ്ങൾ ഗൗരവതരമെന്ന് പിണറായി തുറന്നു പറഞ്ഞു. ഇതോടെ ബന്ധുത്വ വിവാദത്തിന് പുതു മാനം നൽകി. ഇതിന് ശേഷമാണ് പ്രതിപക്ഷം പോലും വ്യവസായ വകുപ്പിലെ ബന്ധുത്വ നിയമനത്തിലെ ഗൗരവം ഉയർത്തിക്കാട്ടിയത്.
പിണറായി വിജയന്റെ അതി വിശ്വസ്തനായിരുന്നു ജയരാജൻ. എന്നും കൂടെ നിന്ന സഖാവ്. അതുകൊണ്ട് തന്നെ ജയരാജന്റെ നിയമനങ്ങളെ പിണറായി തള്ളിപ്പറയില്ലെന്ന് ഏവരും കരുതി. ഇതാണ് ജയരാജന്റെ കാര്യത്തിൽ പിണറായി മാറ്റി മറിച്ചത്. അഴിമതിക്കാരെ വച്ചു പൊറുപ്പിക്കില്ലെന്ന് നിരന്തരമായി പിണറായി പറഞ്ഞു. ഇതോടെ സിപിഎമ്മിൽ ആരും ജയരാജനെ പിന്തുണയ്ക്കാൻ വരാതെയായി. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് മന്ത്രിയെ മാറ്റുമെന്ന് കടുപ്പിച്ച് പറഞ്ഞു. ജയരാജനെ കണ്ണൂരിൽ വച്ച് ശാസിച്ചു. അപ്പോഴും രാജി മാത്രം പിണറായി ആവശ്യപ്പെട്ടില്ല. പാർട്ടിയുടെ തീരുമാനത്തിനായി അത് മാറ്റി വയ്പ്പിച്ചു. പാർട്ടി സെക്രട്ടറിയേറ്റ് ചേർന്ന് പാർട്ടിയുടെ തീരുമാനമാക്കി ജയരാജന്റെ ഒഴിവാക്കലിനെ പിണറായി മാറ്റി. ചർച്ചകൾ സജീവമാക്കി സിപിഐ(എം) അണികളെ പോലും അഴിമതിയുടെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്താൻ പിണറായിക്ക് കഴിഞ്ഞു. അണികളുടെ ആഗ്രഹത്തിനൊത്ത് നിൽക്കുന്ന മുഖ്യമന്ത്രിയാണ് താനെന്ന് ജയരാജന്റെ രാജി ഉറപ്പാക്കി പിണറായി ബോധ്യപ്പെടുത്തുകയാണ്.
അധികാരമേറ്റ് കുറച്ചു നാളുകളേ ആയുള്ളൂവെങ്കിലും സ്വാശ്രയ പ്രശ്നങ്ങൾ പിണറായി സർക്കാരിന്റെ ഗ്ലാമറിന് വലിയ തിരിച്ചടിയായിരുന്നു. ഈ പ്രതിസന്ധിയെ കഷ്ടിച്ചായിരുന്നു പിണറായി മറികടന്നത്. പ്രതിപക്ഷത്തെ സ്വാശ്രയ ബന്ധങ്ങൾ ഇല്ലായിരുന്നുവെങ്കിൽ അതിന് കഴിയുമായിരുന്നില്ല. തൊട്ടു പിറകെയാണ് ബന്ധുത്വ വിവാദം ഉയർന്നത്. നിയമസഭ അടുത്തയാഴ്ച വീണ്ടും ചേരുമ്പോൾ ജയരാജൻ വിഷയത്തിൽ പിണറായിയെ വെള്ളം കുടുപ്പിക്കാമെന്നായിരുന്നു പ്രതിപക്ഷം കുരതിയത്. ജയരാജനെ വകുപ്പുമാറ്റി പ്രശ്ന പരിഹാരമെന്ന ഫോർമുല പോലും പ്രതിപക്ഷം ചർച്ചയാക്കി. അഴിമതി ആരോപണം ഉയർന്നാലും മന്ത്രി രാജിവയ്ക്കാതെ തുടരുമെന്നായിരുന്നു കോൺഗ്രസുകാർ പോലും കരുതിയിരുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിജിലൻസ് അന്വേഷണവും കോടതി പരമാർശവുമെല്ലാം ഉണ്ടായിട്ടും തൊടു ന്യായങ്ങൾ പറഞ്ഞ് രാജിവയ്ക്കാത്ത നിരവധി പേർ ഉണ്ടായിരുന്നു. ഈ സാങ്കേതിക ന്യായം ജയരാജനായി പിണറായി എടുത്ത് അടിക്കുമെന്ന് കരുതിയവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണ് ജയരാജന്റെ രാജി.
ബാർ കോഴയിൽ കെ എം മാണി അകപ്പെട്ടപ്പോഴും കെ ബാബു കുരുങ്ങിയപ്പോഴുമെല്ലാം എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത് സംരക്ഷണം തീർത്തത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ്. എന്നാൽ അതിവിശ്വസ്തനായിട്ടു പോലും ജയരാജന് വേണ്ടി പിണറായി ആ നിലപാട് എടുത്തില്ല. സ്വജനപക്ഷപാതത്തെ അംഗീകരിക്കാതെ ജയരാജനെ തള്ളിപ്പറഞ്ഞു. ഇവിടെ ഇടത് പക്ഷ മന്ത്രിസഭയുടെ ധാർമികതയാണ് ഉയരുന്നത്. ഒപ്പം കോടതി പോലും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിട്ടും രാജിവയ്ക്കാത്ത യുഡിഎഫ് മന്ത്രിമാരുടെ നിലപാടും പരിഹാസ്യമാകുന്നു. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചാൽ പോലും രാജിവയ്ക്കേണ്ടതില്ലെന്ന യുഡിഎഫ് കാലത്തെ വാദങ്ങൾ അപ്രസക്തമാകുന്നു. രാഷ്ട്രീയ പ്രവർത്തകർക്ക് ധാർമികതയാണ് വലുതെന്ന് ഓർമിപ്പിക്കുകയാണ് പിണറായി സർക്കാർ. ഭാവിയിൽ അധികാരം കൈയാളുന്ന എല്ലാവർക്കും ഇതൊരു പാഠമാകും. ഒറ്റനോട്ടത്തിൽ കുറ്റവാളിയെന്ന് ജനം വിലയിരുത്തിയാൽ പിന്നെ അധികാര സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന തത്വം വീണ്ടും ചർച്ചയാക്കുന്നതും സജീവമാക്കുന്നതുമാണ് ജയരാജന്റെ രാജി.
അധികാരത്തിലെത്തി വെറും നാലുമാസമായപ്പോഴാണ് മന്ത്രി ജയരാജനും മുന്‍മന്ത്രിയും ഇപ്പോൾ എംപിയുമായ പി.കെ.ശ്രീമതിയും വഴിവിട്ട നടപടികൾ സ്വീകരിച്ച് സ്വജനപക്ഷപാതം പ്രകടിപ്പിച്ചത്. സ്വജന പക്ഷപാതം അഴിമതിതന്നെയാണ്. ഈ പശ്ചാത്തലത്തിൽ മന്ത്രി ജയരാജനെതിരെ ത്വരിതാന്വേഷണം നടക്കാൻ പോകുകയാണ്. ജയരാജനെതിരെ ത്വരിതാന്വേഷണത്തിന് തടസ്സമില്ലെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പറഞ്ഞിരുന്നു. ക്രമവിരുദ്ധമായ നടപടികൾക്ക് അധികാരത്തിലുള്ളവർ തുനിയുന്നത് അധാർമികമാണ്. ചില പാർട്ടി നേതാക്കളുടെയും ബന്ധുക്കളുടെയും പിൻവാതിൽ നിയമനം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന വാദവും പ്രതിപക്ഷം ഉയർത്തിയിരുന്നു. ഇതിനെയെല്ലാം അപ്രസക്തമാക്കാൻ ജയരാജന്റെ രാജിയിലൂടെ പിണറായിക്ക് കഴിഞ്ഞു. ഇതിനൊപ്പം തന്റെ മന്ത്രിസഭയിലുള്ളവർക്ക് കടുത്ത സന്ദേശവും പിണറായി നൽകുകയാണ്. അഴിമതിയിൽ ആരു പെട്ടാലും താൻ സംരക്ഷിക്കില്ല. രാജി മാത്രമാകും മുന്നിലുള്ള വഴി. സർക്കാരിന്റെ കാര്യക്ഷമതയ്ക്ക് ഇത് വലിയ മുതൽക്കൂട്ടാകും. മന്ത്രിമാരെല്ലാം കരുതലോടെ തീരുമാനവുമെടുക്കണമെന്നതാണ് ജയരാജന്റെ രാജി മറ്റ് മന്ത്രിസഭാ അംഗങ്ങൾക്ക് നൽകുന്ന മുന്നറിയിപ്പ്.
ഉമ്മൻ ചാണ്ടി മന്ത്രിസഭയെക്ക് വിനയായത് അഴിമതിക്കഥകളായിരുന്നു. വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയിട്ടും ജനം അപ്പാടെ യുഡിഎഫിനെ കൈവിട്ട് ഇടതുപക്ഷത്തെ നെഞ്ചിലേറ്റിയത് അതുകൊണ്ട് മാത്രമാണ്. വി എസ് അച്യൂതാനന്ദന് കേരള രാഷ്ട്രീയത്തിൽ വീര പരിവേഷം ലഭിച്ചതും അഴിമതിക്കെതിരായ ഉറച്ച നിലപാടുകളാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് പിണറായിയുടെ നീക്കങ്ങൾ. കരുതലോടെയായിരുന്നു തന്റെ ഓഫീസിൽ പേഴ്സണൽ സ്റ്റാഫിനെ പിണറായി നിയമിച്ചത്. കടുകട്ടി നിലപാട് എടുക്കുന്ന നളിനി നെറ്റോയും ഉറച്ച നിലപാടുള്ള ദിനേശൻ പുത്തലേത്തിനേയും പ്രിൻസിപ്പൽ സെക്രട്ടറിയും പൊളിട്ടിക്കൽ സെക്രട്ടറിയുമാക്കിയത് ആലോചിച്ച് ഉറപ്പിച്ചായിരുന്നു. വിജിലൻസിന്റെ തലപ്പത്ത് ജേക്കബ് തോമസിനെ നിയോഗിച്ചതും മുൻ സർക്കാരിന്റ അഴിമതി കണ്ടെത്താനല്ലെന്ന് കൂടി തെളിയിക്കുകയാണ് പിണറായി. തന്റെ ഭരണം സംശുദ്ധമാക്കാനുള്ള മുന്നറിയിപ്പുകളായിരുന്നു ഇതെല്ലാം. ഇത് തിരിച്ചറിയാതെ പ്രവർത്തിച്ച ജയരാജനെ പുറത്താക്കി പിണറായി അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം നൽകുകയാണ് പിണറായി വിജയൻ.
വേലി തന്നെ വിളവ് തിന്നുന്ന രീതി അംഗീകരിക്കാനാവില്ലെന്നും അഴിമതിയെക്കുറിച്ചുള്ള പരാതികൾ അവഗണിക്കാനാവില്ലെന്നും മുഖ്യമന്ത്രി തെളിയിക്കുകയാണ്. ബന്ധു നിയമന വിവാദത്തെ തുടർന്ന് ജയരാജനെതിരേ വിജിലൻസ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നു ചേർന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റാണ് ജയരാജനോട് രാജിവയ്ക്കാൻ നിർദ്ദേശിച്ചത്. ഒരുഘട്ടത്തിൽ വകുപ്പ് മാറ്റം മാത്രം മതിയെന്ന നിർദ്ദേശങ്ങളുണ്ടായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് രാജിയിലേയ്ക്ക് കാര്യങ്ങൾ നീങ്ങിയതെന്ന വിലയിരുത്തലുകളും സജീവമാകുന്നത് പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ കൂടുതൽ കരുത്തനാക്കും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍