രണ്ട് വർഷത്തെ ഭരണം സർവ്വതും മുടിച്ചെന്ന് പറഞ്ഞിട്ടും കയ്യിലിരുന്ന വോട്ട് കൂടി ഒലിച്ചു പോയി; എൽഡിഎഫ് തരംഗത്തിൽ നഷ്ടപ്പെട്ട യുഡിഎഫ് മണ്ഡലം പടിച്ചെടുക്കാൻ കഴിയാത്ത നിരാശ മാറാതെ യുഡിഎഫ്; ചോദ്യം ചെയ്യപ്പെടുന്നത് രമേശ് ചെന്നിത്തലയുടെ കഴിവുകെട്ട നേതൃത്വം; മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പടിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത നിരാശയിൽ ഉമ്മൻ ചാണ്ടിയും
മറുനാടൻ മലയാളി ബ്യൂറോ
ചെങ്ങന്നൂർ: ചെങ്ങന്നൂരിലാണ് ചെന്നിത്തല. അതായത് രമേശ് ചെന്നിത്തലയുടെ കുടുംബ വീട് ഉൾപ്പെട്ട നിയമസഭാ മണ്ഡലം. ഉമ്മൻ ചാണ്ടിയുടെ അച്ഛന്റെ വീടും ഈ മണ്ഡലത്തിൽ. അതുകൊണ്ട് തന്നെ എങ്ങനേയും ജയിച്ച് കയറാൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പഠിച്ച പണി പതിനെട്ടും നോക്കി. ഹൈന്ദവ നേതാവിനെ സ്ഥാനാർത്ഥിയാക്കി ബിജെപി വോട്ടുകൾ ചോർത്താനും തന്ത്രമൊരുക്കി. ഇതും പൊളിഞ്ഞു. ഡി വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിനെ കൈവിടുകയും ചെയ്തു. എങ്ങനേയും ജയിക്കാൻ കെ എം മാണിയെ പാലായിലെ വീട്ടിൽ പോയി ചെന്നിത്തലയും ചാണ്ടിയും കണ്ടെതും വെറുതെയായി. സജി ചെറിയാന്റെ വിജയം 20000 കടക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് യുഡിഎഫാണ്.
കേരളത്തിൽ കോൺഗ്രസിനെ നയിക്കാൻ ആളില്ലെന്നതാണ് പ്രധാന പ്രശ്നം. കെപിസിസി അധ്യക്ഷ പദവിയിലുള്ള എംഎം ഹസന് പ്രവർത്തകെ ഉത്തേജിപ്പിക്കാനാകുന്നില്ല. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്ക് സർക്കാരിനെതിരെ വിഷയങ്ങൾ ഉയർത്താനും കഴിയുന്നില്ല. സോളാർ വിവാദത്തിൽ കുടുങ്ങിയ സൈഡിലേക്ക് മാറ്റപ്പെട്ട ഉമ്മൻ ചാണ്ടിയും ചെങ്ങന്നൂരിൽ ഫലം കണ്ടില്ല. വിജയകുമാറിനെ എങ്ങനേയും വിജയിപ്പിക്കാൻ ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്താണ് ഉമ്മൻ ചാണ്ടിയും പ്രവർത്തിച്ചത്. ന്യൂനപക്ഷ വോട്ടുകൾ സിപിഎമ്മിലേക്ക് അടുപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തന്ത്രങ്ങൾക്ക് കഴിയുന്നു. ഇടത് മുന്നണിയിൽ വ്യക്തമായ മേൽകൈ സിപിഎമ്മിനുണ്ട്. ഇതുപയോഗിച്ച് ഇടത് സംഘടനാ സംവിധാനത്തെ പൂർണ്ണമായും നിയന്ത്രിക്കുകയാണ് പിണറായി. സിപിഐയെ പിണക്കാതെ മുന്നോട്ട് പോകാനുള്ള ശ്രമം ചെങ്ങന്നൂരിൽ വിജയിപ്പിച്ചെടുക്കുകയും പിണറായി ചെയ്തിരിക്കുന്നു. ഇതും കോൺഗ്രസിന് വലിയ തലവേദനയായി മാറും.
അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പാണ്. ചെങ്ങന്നൂരിലെ വിജയം സിപിഎമ്മിനും പിണറായിക്കും കരുത്താകും. ഇതുവരെ സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഇനി ചർച്ചയാക്കിയാൽ സജി ചെറിയാന്റെ വിജയത്തിലൂടെ അതിനെ പ്രതിരോധിക്കാൻ പിണറായിക്ക് കഴിയും. അതുകൊണ്ട് തന്നെ പൊലീസിനെതിരെ പ്രതിപക്ഷത്തിന് പഴയ കാര്യങ്ങൾ ഇനി പറയാനാകില്ല. അതേ സമയം ജയിച്ചിരുന്നുവെങ്കിൽ സിപിഎമ്മിനെ കടന്നാക്രമിക്കാൻ കോൺഗ്രസിന് കഴിയുമായിരുന്നു. കഴിഞ്ഞ ദിവസം തന്നെ തന്റെ വീട്ടിൽ പോലും തെരഞ്ഞെടുപ്പ് നോട്ടീസ് ആരും കൊണ്ടു തന്നില്ലെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ഡി വിജയകുമാർ തന്നെ ആരോപിച്ചിരുന്നു. കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാർ ചില ലക്ഷ്യത്തോടെ പ്രവർത്തിച്ചുവെന്ന പരാതി വിജയകുമാറിനുണ്ട്.
കോൺഗ്രസിന്റെ സംഘടനാ സംവിധാനം പൂർണ്ണമായും തകർന്നുവെന്നതിന് തെളിവാണ് വിജയകുമാറിന്റെ പ്രസ്താവന. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സജീവമായിട്ടും ഇത് സംഭവിച്ചുവെന്നതാണ് പ്രധാന പ്രശ്നം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് 15 സീറ്റോളം ജയിക്കാനാണ് ആഗ്രഹിക്കുന്നത്. ഈ മോഹത്തിന് തിരിച്ചടിയാണ് ചെങ്ങന്നൂരിലെ കനത്ത തോൽവി. രമേശ് ചെന്നിത്തലയ്ക്കെതിരെ ഐ ഗ്രൂപ്പിൽ പോലും വിരുദ്ധാഭിപ്രായം സജീവമാണ്. പ്രതിപക്ഷ നേതാവിന്റെ വിലയിരുത്തൽ കൂടിയാകും ചെങ്ങന്നൂരിലെ ഫലമെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ നേരത്തെ പറഞ്ഞിരുന്നു. ഇത് വീണ്ടും ചർച്ചയായി ഉയർത്താനും ഹൈക്കമാണ്ടിന്റെ ശ്രദ്ധയിലെത്തിക്കാൻ സംസ്ഥാനത്തെ യുവ തുർക്കികളായ നേതാക്കൾ തന്നെ ശ്രമിക്കും.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഉടൻ മാറ്റമുണ്ടാകും. ഇതിനെ സ്വാധീനിക്കാൻ ചെന്നിത്തലയ്ക്ക് ഇനി കഴിയാതെ പോവുകയും ചെയ്യും. കർണ്ണാടകയിൽ ഭരണം പിടിച്ച ഊർജ്ജവുമായി മറ്റ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേട്ടമുണ്ടാക്കി. ഈ സമയത്താണ് കേരളത്തിൽ തകർന്നടിയുന്നത്. ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ വിജയം നേടിയത് റെക്കോഡ് ഭൂരിപക്ഷത്തോടെയുള്ള വിജയമാണ്. അതുകൊണ്ട് തന്നെ ന്യായീകരണം നിരത്താൻ കോൺഗ്രസിന് കഴിയുകയില്ല.. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെയുണ്ടായ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സജി ചെറിയാന് ലഭിച്ചിരിക്കുന്നത്. 1980 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രമെടുക്കുമ്പോൾ 1987ൽ മാമൻ ഐപ്പും 2016ൽ കെകെ രാമചന്ദ്രൻനായരുമാണ് എൽഡിഎഫ് സ്ഥാനാർത്ഥികളായി വിജയിച്ചത്.
ഇതിൽ മാമൻ ഐപ്പ് 1987ൽ നേടിയ 15,703 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷമായിരുന്നു ഇതുവരെ മണ്ഡലത്തിന്റ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം. എന്നാൽ സജി ചെറിയാന്റെ മിന്നും വിജയം ആ റെക്കോർഡിനേയും മറികടന്നിരിക്കുകയാണ്. കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലത്തിലാണ് സിപിഎമ്മിന്റെ ഈ നേട്ടം. ഇതിന് ന്യായങ്ങൾ നിരത്തി പ്രതിരോധിക്കാൻ ഉമ്മൻ ചാണ്ടിക്കുമാകില്ല. എ ഗ്രൂപ്പിന്റെ പൂർണ്ണ സഹകരണം പ്രവർത്തനത്തിൽ ഉണ്ടായില്ലെന്ന പരാതി വിജയകുമാറിനുണ്ട്.
2009 മുതൽ നടന്ന എല്ലാ നിമയസഭ ഉപതെരഞ്ഞെടുപ്പുകളിലും വെന്നിക്കൊടി പാറിച്ച ചരിത്രമാണ് യുഡിഎഫിനുള്ളത്. സർക്കാരിനെതിരെ ആരോപണങ്ങളും പ്രക്ഷോഭങ്ങളുമായി ഇടതു മുന്നണി രംഗത്തിറങ്ങിയ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന നടന്നിട്ടുള്ള ഉപതെരഞ്ഞെടുപ്പുകളിലെല്ലാം വിജയം യുഡിഎഫിനൊപ്പം നിന്നു. മൂന്ന് ഉപതെരഞ്ഞെടുപ്പുകളാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടന്നത്. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവായിരുന്ന ടി.എം. ജേക്കബ് അന്തരിച്ചതിനെ തുടർന്ന് പിറവം മണ്ഡലത്തിലാണ് ആദ്യ ഉപതെരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ മകൻ അനൂപ് ജേക്കബ് സ്ഥാനാർത്ഥിയാവുകയും വിജയം നേടുകയും ചെയ്തു. അടുത്തത് എൽഡിഎഫിന്റെ സകല പ്രതീക്ഷകളെയും അസ്ഥാനത്താക്കിയ തെരഞ്ഞെടുപ്പ് നടന്നത് തിരുവനന്തപുരത്തെ നെയ്യാറ്റിൻക്കര മണ്ഡലത്തിലാണ്. സിപിഎം ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ആർ. ശെൽവരാജ് എംഎൽഎ സ്ഥാനം രാജിവെച്ച ശേഷം എതിർ ചേരിയിൽ ചേർന്നു വീണ്ടും നിയമസഭയിലെത്തി.
എൽഡിഎഫിൽ മത്സരിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ശെൽവരാജിനു യുഡിഎഫിൽ നിന്നപ്പോൾ ലഭിച്ചു. സ്പീക്കർ ജി. കാർത്തികേയന്റെ നിര്യാണത്തെ തുടർന്ന് അരുവിക്കര മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അഴിമതി ആരോപണങ്ങളിൽ ഉഴറിയ യുഡിഎഫിനെതിരേ ഇടതുപക്ഷം ശക്തമായ പ്രചാരണങ്ങൾ അഴിച്ചു വിട്ട തെരഞ്ഞെടുപ്പിലും വിജയം പക്ഷേ, യുഡിഎഫിനൊപ്പം തന്നെ നിന്നു. ജി. കാർത്തികേയന്റെ മകൻ കെ.എസ്. ശബരിനാഥ് സിപിഎമ്മിലെ ശക്തനായ നേതാവ് എം. വിജയകുമാറിനെയാണ് പരാജയപ്പെടുത്തിയത്. തുടർന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം സ്വന്തമാക്കി ഇടതുമുന്നണി അധികാരത്തിൽ എത്തി.
ഈ സർക്കാരിന്റെ കാലത്ത് ആദ്യ ഉപതെരഞ്ഞെടുപ്പിന് വേദിയൊരുക്കിയത് വേങ്ങരയാണ്. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മത്സരിക്കാൻ രാജിവെച്ച ഒഴിവിലായിരുന്നു വേങ്ങര നിയമസഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍