മോദി-പിണറായി വിരുദ്ധതയും രാഹുലിന്റെ സാന്നിധ്യവും ഉണ്ടായിട്ടും കഴിഞ്ഞ തവണത്തെ സീറ്റുകൾ നിലനിർത്തിയില്ലെങ്കിൽ കാത്തിരിക്കുന്നത് വമ്പൻ ആഭ്യന്തര യുദ്ധം; ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷവും ഭൂരിപക്ഷ വോട്ടുകൾ ബിജെപിയും അടിച്ചു മാറ്റിയാൽ കേരളത്തിലെ കോൺഗ്രസ് തമ്മിൽ തല്ലി തീരും; തരംഗത്തിലും ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ കഠിനപ്രയത്നം ചെയ്തില്ലെങ്കിൽ പിണറായിയുടെ കരുത്തിൽ വിയർക്കും; ജയിച്ചാലും തോറ്റാലും കോൺഗ്രസിനെ കാത്തിരിക്കുന്നത് കഠിനമായ വഴികൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രാഹുൽ തരംഗം കേരളത്തിൽ ആഞ്ഞടിക്കുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. പാലക്കാട് ഒഴികെ എല്ലാ സീറ്റീലും വിജയ പ്രതീക്ഷയിലുമാണ്. വടകരയിൽ കെ മുരളീധരനെ നിർത്തിയ അപ്രതീക്ഷിത നീക്കമുൾപ്പെടെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പതിവിലും കരുതൽ കോൺഗ്രസ് എടുത്തു. മോദി വികാരം ആളിക്കത്തിച്ച് ന്യൂനപക്ഷത്തെ അടുപ്പിച്ചു. ശബരിമലയുടെ കാറ്റ് എങ്ങോട്ട് വീശിയെന്ന് കോൺഗ്രസിന് ഇനിയും ഉറപ്പില്ല.
കേരളത്തിൽ 15ൽ കുറയാതെ സീറ്റിൽ ജയിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ലീഗ് കോട്ടയും കേരളാ കോൺഗ്രസിന്റെ കോട്ടയവും അടിയുറച്ച് യുഡിഎഫിനൊപ്പം നിൽക്കും. കോൺഗ്രസിന് എത്ര സീറ്റ് കിട്ടുമെന്നതാണ് ഇനി നിർണ്ണായകം. ജയിച്ചാലും തോറ്റാലും കോൺഗ്രസിന് മുന്നിലുള്ളത് കഠിനമായ രാഷ്ട്രീയ വഴികളാണ്. 2014ലെ ലോക്സഭയിലെ മുൻതൂക്കം കേരളത്തിൽ കോൺഗ്രസിന് കിട്ടിയില്ലെങ്കിൽ അത് പാർട്ടിയെ വലിയ പ്രതിസന്ധിയിലേക്ക് കൊണ്ടു പോകുമെന്നതാണ് വസ്തുത. ജയിച്ചാലും അടുത്ത നിയമസഭയിൽ മുൻതൂക്കം നേടാൻ കരുതലോടെ തന്നെ ഓരോ ചുവടും വയ്ക്കണം. അല്ലെങ്കിൽ അടിതെറ്റാനുള്ള സാധ്യത ഏറെയാണ്.
കേരളത്തിൽ ശബരിമല ചർച്ചയായതിനാൽ വർഗ്ഗീയ ധ്രുവീകരണം ലോക്സഭയിലേക്ക് ഉറപ്പായിട്ടുണ്ട്. മോദി വിരുദ്ധതയും രാഹുൽ തരംഗവും ന്യൂനപക്ഷങ്ങളെ കോൺഗ്രസിനൊപ്പം അടുപ്പിക്കുകയും ചെയ്തു. ഇതിനൊപ്പം ഹിന്ദു വോട്ടുകൾ കൂടി കിട്ടിയാലേ കേരളം തൂത്തു വാരാൻ കോൺഗ്രസിന് കഴിയൂ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും ഒഴികെ ന്യൂനപക്ഷത്തിനൊപ്പം ഭൂരിപക്ഷവും യുഡിഎഫിന് പിന്നിൽ അണിനിരന്നു എന്നാണ് യുഡിഎഫ് പ്രതീക്ഷ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും വലിയ തോതിൽ ന്യൂനപക്ഷം കോൺഗ്രസിനെ തുണച്ചുവെന്നും കരുതുന്നു. എന്നാൽ ഈ വിലയിരുത്തലുകൾ അപ്രസക്തമാക്കി കേരളത്തിൽ ഉടനീളം ബിജെപി ഹൈന്ദവ വോട്ടുകൾ പിടിക്കുകയും ന്യൂനപക്ഷം കൈവിടുകയും ചെയ്താൽ കാര്യങ്ങൾ മാറി മറിയും. ഇവിടെ ഇടതുപക്ഷമാകും വിജയി.
ഇതുണ്ടായാൽ പിന്നെ കോൺഗ്രസിന് കേരളത്തിൽ നിൽക്കക്കള്ളി ഇല്ലാത്ത അവസ്ഥ വരും. നേതാക്കൾ പരസ്പരം പഴിചാരും. ഇതിനിടെ സിപിഎം അതിശക്തരായി മാറുകയും ചെയ്യും. ബിജെപിയെ പ്രതിരോധിക്കാൻ ന്യൂനപക്ഷം സിപിഎമ്മിന് പിന്നിൽ അണിനിരക്കുകയും ചെയ്യും. മുസ്ലിം ലീഗ് പോലും കോൺഗ്രസിനെ കൈവിടാനും സാധ്യത തെളിയും.
കോൺഗ്രസിന് ഭൂരിപക്ഷം കൈവിടുമോ?
മോദി-പിണറായി വിരുദ്ധതയും രാഹുലിന്റെ സാന്നിധ്യവും മികച്ച സ്ഥാനാർത്ഥികളും പോരടിച്ചിട്ടും കഴിഞ്ഞ തവണത്തെ സീറ്റുകൾ നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് വമ്പൻ ആഭ്യന്തര യുദ്ധമാണ്. ഗ്രൂപ്പ് പോരും മുറുകും. പല സീറ്റുകളിലും നേതാക്കളുടെ പിടിവാശികൾ പ്രശ്നമായിരുന്നു. ഗ്രൂപ്പ് വീതം വയ്ക്കലാണ് നടന്നതെന്നും ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്. പ്രവർത്തിക്കാതെ മാറി നിന്ന നേതാക്കളെ പലയിടത്തും തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ നിയമസഭയിലേത് പോലെ ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷവും ഭൂരിപക്ഷ വോട്ടുകൾ ബിജെപിയും അടിച്ചു മാറ്റിയാൽ പ്രശ്നം അതിരൂക്ഷമാകും. ഇത് കാരണമാണ് നിയമസഭയിൽ പുരോഗമന വോട്ടുകളുടെ പിൻബലത്തിൽ സിപിഎം ജയിച്ചു കയറിയത്. ഈ മാതൃക ലോക്സഭയിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം കരുക്കൾ നീക്കുന്നത്. കഴിഞ്ഞ തവണ കിട്ടിയ 8 സീറ്റ് പോലും കിട്ടിയാൽ അത് വിജയമായി ഇടതുപക്ഷം ആവർത്തിക്കും. ഇത് കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കും. ബിജെപിക്ക് വോട്ട് ശതമാനത്തിൽ ഉണ്ടാകുന്ന വളർച്ചയും കോൺഗ്രസിന്റെ കഴിവു കേടായി ചിത്രീകരിക്കും. ഇത് കോൺഗ്രസിന് ഒപ്പമുള്ള ന്യൂനപക്ഷത്തെ ഇടതിനോട് അടുപ്പിക്കുകയും ചെയ്യും.
ലോക്സഭയിൽ മോദി വിരുദ്ധ വികാരത്തിന്റെ പുറത്ത് യുഡിഎഫ് തരംഗം ഉണ്ടായാൽ പോലും ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ കഠിന പ്രയത്നം കോൺഗ്രസിന് ചെയ്യേണ്ടി വരും. ശബരിമലയിലും മറ്റും എടുത്ത നിലപാടുകൾ ഉയർത്തി ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ എന്തു വന്നാലും പിണറായി ഇനിയും ശ്രമിക്കും. അധികാരത്തിന്റെ കരുത്തുപയോഗിച്ച് ന്യൂനപക്ഷത്തെ അടുപ്പിക്കാൻ പദ്ധതികളും നടപ്പാക്കും. കേന്ദ്രത്തിൽ വീണ്ടും ബിജെപി അധികാരത്തിലെത്തിയാൽ അത് ദേശീയ തലത്തിൽ കോൺഗ്രസിന് വലിയ തിരിച്ചടിയുമാകും. കേരളത്തിനൊപ്പം കേന്ദ്രത്തിൽ അധികാരം പിടിക്കുന്ന തരത്തിലെ മുന്നേറ്റം കോൺഗ്രസിനുണ്ടായില്ലെങ്കിൽ രാഹുലിനോട് ന്യൂനപക്ഷത്തിന് താൽപ്പര്യവും കുറയും.
രാഹുൽ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച് കോൺഗ്രസിനൊപ്പം നിൽക്കുന്നവർ ഇടതുപക്ഷത്തേക്ക് ചായുകയും ചെയ്യും. മുസ്ലിം ലീഗ് അടക്കമുള്ളവർക്കും പ്രതീക്ഷ പോകും. ഇതെല്ലാം കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയാലും കോൺഗ്രസിന് തിരിച്ചടിയാകുന്ന ഘടകങ്ങളാണ്. അതിനാൽ ജയിച്ചാലും തോറ്റാലും കടുത്ത വെല്ലുവിളിയാണ് കോൺഗ്രസിന് മുന്നിലുള്ളത്.
തോറ്റൽ മുല്ലപ്പള്ളിയും ചെന്നിത്തലയും പ്രതിക്കൂട്ടിലാകും
കേരളം കോൺഗ്രസ് തൂത്തുവാരിയാൽ സ്ഥിതി മാറും. ന്യൂനപക്ഷത്തിനൊപ്പം ഭൂരിപക്ഷവും കോൺഗ്രസിനെ കൈവിട്ടില്ലെന്ന് വാദിക്കാനും കഴിയും. എന്നാൽ ന്യൂനപക്ഷത്തിന് കരുത്തുള്ള ബിജെപിക്ക് സ്വാധീനമില്ലാത്ത മേഖലയിലെ മാത്രം വിജയം കോൺഗ്രസിന് ഗുണകരമാകില്ലെന്നാണ് വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകളെ തിരിച്ചു പിടിച്ച് നിയമസഭയിൽ ഭരണതുടർച്ചയുറപ്പാക്കാൻ പിണറായിക്ക് വീണ്ടും അവസരമൊരുക്കുന്നതാകും ഇത്.
സിപിഎമ്മിനും ഇടതുപക്ഷത്തിനും കിട്ടുന്ന വോട്ട് വിഹിതത്തിൽ വലിയ കുറവ് വന്നില്ലെങ്കിൽ അടിയൊഴുക്കുകളെ ഭരണത്തിന്റെ തണലിൽ അതിജീവിച്ച് കരുത്തനായി തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് പോകും. ഇത് കോൺഗ്രസിന് വലിയ പ്രതിസന്ധിയായി മാറുകയും ചെയ്യും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വോട്ട് വിഹിതം കൂടും. രാഹുൽ തരംഗമില്ലാത്ത കേരളത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇതിന്റെ ആനുകൂല്യം കരുത്തനായ നേതാവായ പിണറായി വിജയന് കിട്ടാനും സാധ്യയുണ്ട്.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഗ്രൂപ്പുകൾക്ക് അതീതനായി ഹൈക്കമാണ്ട് നിയോഗിച്ച വ്യക്തിയാണ്. ഇതിനെ എയും ഐയും ഇപ്പോഴും എതിർക്കുന്നു. കേരളത്തിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടായാൽ അതിനെ മുല്ലപ്പള്ളിയുടേയും രമേശ് ചെന്നിത്തലയുടേയും കഴിവ് കേടായി എ ഗ്രൂപ്പ് വ്യാഖ്യാനിക്കും. ഉമ്മൻ ചാണ്ടിയിലേക്ക് നേതൃത്വം എത്തിക്കാനുള്ള ശ്രമവും നടത്തും. എന്നാൽ ഗ്രൂപ്പ് കളിച്ച് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോലും വാശി കാട്ടിയ ഉമ്മൻ ചാണ്ടിയേയും അതിന് കൂട്ടു നിന്ന മുല്ലപ്പള്ളിയേയും കടന്നാക്രമിക്കാനാകും ചെന്നിത്തല പക്ഷത്തിന്റെ ശ്രമം. വടകരയിൽ കെ മുരളീധരനും കണ്ണൂരിൽ കെ സുധാകരനും ജയിക്കുമോ എന്നതടക്കമുള്ള വിഷയങ്ങളും കോൺഗ്രസിനെ സ്വാധീനിക്കും.
ആലപ്പുഴയിലും പാലാക്കാടും കോൺഗ്രസ് തോറ്റാൽ അത് ആ ജില്ലകളിലും പൊട്ടിത്തെറിക്ക് വഴിവയ്ക്കും. കെവി തോമസ്. പിജെ കുര്യൻ തുടങ്ങിയ നേതാക്കൾ ഏത് നിമിഷവും കോൺഗ്രസിനെതിരെ കലാപവുമായി എത്താൻ സാധ്യത ഏറെയാണ്. ഈ അവസരം മുതലെടുക്കാൻ സിപിഎമ്മും ബിജെപിയും ചാടി വീഴുമെന്നതും കോൺഗ്രസിന് ഭാവിയിൽ തലവേദനയായി മാറും.
ശബരിമലയിൽ ആശയക്കുഴപ്പം
സംസ്ഥാനത്ത് ശക്തമായ പോളിങ് നടന്നത് അനുകൂലമാകുമെന്ന അവകാശവാദത്തിൽ ഉറച്ചുനിൽക്കുകയാണ് എല്ലാ പാർട്ടികളും. പോളിങ്ങിൽ അഞ്ചു ശതമാനം വരെ വർദ്ധനയുണ്ടായിട്ടുണ്ട്. പ്രധാനമായിട്ടും ശക്തമായ രാഷ്ട്രീയപോരാട്ടം നടന്ന മണ്ഡലങ്ങളിലാണ് പോളിങ് വർദ്ധിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യപ്പെട്ടത് വർഗ്ഗീയതയാണ്. മാത്രമല്ല ബിജെപിയുടെ സാന്നിദ്ധ്യം കൂടി വരുമ്പോൾ പോളിങ് ശതമാനം വർദ്ധിക്കുന്നത് വിധിനിർണ്ണയത്തിന് അടിസ്ഥാനമാക്കാനാവില്ലെന്നും ശബരിമല വിഷയമാണ് പോളിങ് വർദ്ധനയ്ക്ക് കാരണമെന്ന ഉറച്ച നിലപാടിലാണ് ബിജെപി. പത്തനംതിട്ട മണ്ഡലത്തിലുൾപ്പെടെ പോളിങ് ശതമാനം വർദ്ധിച്ചത് ഇതിന്റെ സൂചനയാണെന്നാണ് അവർ പറയുന്നത്. നാലുമുതൽ ആറു വരെ സീറ്റുകൾ ലഭിക്കുമെന്ന ഉറച്ച വിശ്വാസം അവരും വച്ചുപുലർത്തുന്നുണ്ട്. ഇത് സംഭവിച്ചാലും ന്യൂനപക്ഷം കരുതലുകളെടുക്കും. ഇതും കോൺഗ്രസിന് ഭൂരിപക്ഷ സമുദായത്തിലുള്ള വോട്ട് ചോർച്ചയുടെ ഫലമായി വിലയിരുത്തും. ഇത് കാരണം നിയമസഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലുമെല്ലാം ഇടതുപക്ഷത്തേക്ക് ചേർന്ന് നിൽക്കാൻ ന്യൂനപക്ഷത്തെ ഇത് പ്രേരിപ്പിക്കും.
നല്ലരീതിയിലുള്ള വിജയം തങ്ങൾക്കുണ്ടാകുമെന്ന് ഇടതുമുന്നണിയും അവകാശപ്പെടുന്നുണ്ട്. ശബരിമല തെരഞ്ഞെടുപ്പിൽ വിഷയമായിരുന്നില്ലെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. ഇത് സംഭവിച്ചാലാകും കോൺഗ്രസിൽ കലാപം ഇരട്ടിയാവുക. ശബരിമല വിഷയത്തിൽ പ്രസ്താവനകളിൽ മാത്രമാണ് കോൺഗ്രസ് നേതാക്കൾ ശ്രദ്ധിച്ചത്. കെ സുധാകരനെ പോലുള്ളവർ അതിശക്തമായി രംഗത്ത് വന്നെങ്കിലും മുല്ലപ്പള്ളി അതിനെ പിന്തുണച്ചില്ല. അതുകൊണ്ട് തന്നെ ഇതെല്ലാം കോൺഗ്രസിൽ ചർച്ചയാകാൻ സിപിഎമ്മിന് നേട്ടമുണ്ടായാൽ അത് വഴിയൊരുക്കും.
പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തലയുടെ പ്രസക്തിയും ചോദ്യം ചെയ്യപ്പെടും. കെപിസിസി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും മാറ്റണമെന്ന വികാരവും സജീവമാകും. ഇതിനൊപ്പം ആടി നിൽക്കുന്ന നേതാക്കളെ തട്ടിയെടുത്ത് ബിജെപിയെ ശക്തിപ്പെടുത്താൻ മോദി ക്യാമ്പും ശ്രമിക്കും. ഉത്തരേന്ത്യയിലും മറ്റും വിജയിച്ച് പരീക്ഷിച്ച മാതൃകയ്ക്ക് കേരളത്തിൽ സുവർണ്ണാവസരം കണ്ടെത്താനാകും ഇതിലൂടെ മോദിയും കൂട്ടരും ശ്രമിക്കുക. നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നുപോയ കോൺഗ്രസിന് ശക്തി വീണ്ടെടുക്കാൻ ലോക്സഭയിൽ വൻ വിജയം അനിവാര്യമാകുന്നത് അതിനാലാണ്. നിലമെച്ചപ്പെടുത്തിയാൽ അത് യു.ഡി.എഫിന് പുത്തനുണർവായിരിക്കും നൽകുക. ചിലഘടകങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും പാർട്ടി നേതൃത്വം സമ്മതിക്കുന്നുണ്ട്. ഫണ്ടും മറ്റും ഒരുക്കുന്നതിൽ പാർട്ടി സംഘടനാ സംവിധാനം അമ്പേ പരാജയപ്പെട്ടതും കോൺഗ്രസിൽ ഇപ്പോഴേ ചർച്ചയാണ്.
പരമ്പരാഗതമായി യു.ഡി.എഫിന് ലഭിച്ചിരുന്ന ന്യൂനപക്ഷവോട്ടുകളിൽ കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിലായി വിള്ളൽ വീണിരുന്നു. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ പോലും യു.ഡി.എഫിന്റെ എല്ലാ പ്രതിരോധങ്ങളേയും മുന്നൊരുക്കങ്ങളെയും തകർത്തുകൊണ്ട് ക്രിസ്തീയ ന്യൂനപക്ഷ ഭൂരിപക്ഷ വിഭാഗങ്ങളെയൊന്നാകെ ഒപ്പം നിർത്താൻ പിണറായിക്ക് കഴിഞ്ഞിരുന്നു. ശബരിമല വിഷയം വന്നതോടെ എൻ.എസ്.എസ് പൂർണ്ണമായും ഇടതുമുന്നണിയുമായി അകന്നു. അതുപോലെ പള്ളിതർക്കത്തിൽ ഓർത്തഡോക്സ് സഭയ്ക്കും അതൃപ്തിയുണ്ടാക്കാനായിട്ടുണ്ട്. എന്നാൽ ഇതൊന്നും പൂർണ്ണമായും അനുകൂലമാക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നതാണ് പൊതുവേയുള്ള വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഒന്നര വർഷത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പ് വരും. അതു കഴിഞ്ഞാൽ ഒരു വർഷത്തിനുള്ളിൽ നിയമസഭാതെരഞ്ഞെടുപ്പും .
അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിന്റെ ഫലം കേരളത്തിൽ ചുവടുറപ്പിക്കാൻ കോൺഗ്രസിന് നിർണ്ണായകമാണ്. അതിൽ കോൺഗ്രസിനെ വലയ്ക്കുന്നത് സംഘടനാസംവിധാനത്തിലുള്ള പോരായ്മകളാണ്. ഈ തെരഞ്ഞെടുപ്പിലും അത് പ്രകടമായിരുന്നു. എന്നാൽ രാഹുൽഗാന്ധിയുടെ സാന്നിദ്ധ്യം സൃഷ്ടിച്ച ആവേശത്തിൽ അത് മറികടക്കാനായി എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്