അധ്യക്ഷനില്ലാതെ 50 ദിവസം പൂർത്തിയാക്കി കോൺഗ്രസ്; കർണ്ണാടകയിലെ പ്രതിസന്ധി നേരിട്ടത് ഡികെ ശിവകുമാർ എന്ന ഒറ്റയാൻ; മധ്യപ്രദേശിലും രാജസ്ഥാനിലും പിടിവിട്ടാൽ രക്ഷിക്കാൻ ആരുമില്ല; ലോക്സഭയിൽ ചർച്ചക്കെത്തുന്ന വിഷയങ്ങളിൽ നിലപാട് എടുക്കുന്ന കാര്യത്തിൽ പോലും സമവായമില്ല; എൻ ഐ എ ഭേദഗതി ബില്ല് ബഹിഷ്കരിക്കണോ എതിർക്കണോ എന്നറിയാതെ നട്ടം തിരിഞ്ഞ് എംപിമാർ; ആന്റോ ആന്റണിയും മുരളീധരനും സ്ഥലം കാലിയാക്കിയത് വൻ വിവാദത്തിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കോൺഗ്രസ് നാഥനില്ലാ കളരിയാണ്. ദേശീയ അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനം എടുക്കാനാകുന്നില്ല. രാഹുൽ ഗാന്ധി അനാഥമാക്കിയ കോൺഗ്രസിൽ നയപരമായ തീരുമാനമെടുക്കാൻ ആളില്ല. ഇത് കാരണം കോൺഗ്രസ് ലോക്സഭയിലും ഏകോപനമില്ലാതെ വലയുകയാണ്. കർണ്ണാടകയിലെ പ്രതിസന്ധിയിൽ ഡികെ ശിവകുമാർ ആളും അർത്ഥവുമായി മുന്നിൽ നിൽക്കുന്നതു കൊണ്ട് മാത്രമാണ് പ്രതിസന്ധിയിൽ ഇപ്പോഴും ബിജെപിക്ക് പൂർണ്ണ മുതലെടുപ്പ് നടത്താനാകാത്തത്. മധ്യപ്രദേശിലും രാജസ്ഥാനിലും സമാന അട്ടിമറിക്ക് ബിജെപി ശ്രമിക്കുന്നുണ്ട്. അവിടെ നീക്കം തുടങ്ങിയാൽ പ്രതിരോധിക്കാൻ കോൺഗ്രസിൽ ആരുമില്ല. നേതൃപദവിയിൽ ആളെ കിട്ടാത്തതാണ് ഇതിന് കാരണം.
കോൺഗ്രസ് അധ്യക്ഷനാകാൻ യുവാക്കളും മുതിർന്നവരും തമ്മിൽ തല്ലാണ്. ഇതാണ് പ്രശ്നം വഷളാക്കുന്നത്. കഴിഞ്ഞ ദിവസം ലോക്സഭയിലും ഇതു തന്നെയാണ് വിനയായത്. കഴിഞ്ഞ ദിവസം എൻഐഎ ഭേദഗതി ബിൽ വോട്ടെടുപ്പ് ബഹിഷ്കരിക്കുകയോ വിട്ടുനിൽക്കുകയോ വേണമെന്ന് എംപിമാരിൽ ഒരു വിഭാഗം വാദിച്ചപ്പോൾ, ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യണമെന്നായിരുന്നു കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ നിലപാട്. എന്നാൽ, വോട്ടെടുപ്പിനു തൊട്ടുമുൻപ് കേരളത്തിൽ നിന്നുള്ള കെ. മുരളീധരനും ആന്റോ ആന്റണിയും പുറത്തുപോയി. ബിജെപിയുടെ ബില്ലിനെ അംഗീകരിക്കില്ലെന്ന നിലപാടുമായായിരുന്നു ഇത്.
സഭയിൽ പാർട്ടി എംപിമാർ ഒറ്റക്കെട്ടായി നിൽക്കണമെന്ന് സോണിയ ഗാന്ധി മുൻപ് ആവശ്യപ്പെട്ടിരുന്നു. ഓരോ ദിവസത്തെയും നിലപാട് തീരുമാനിക്കാൻ രാവിലെ സഭ ചേരുന്നതിനു മുൻപ് എംപിമാർ യോഗം ചേരണമെന്നും നിർദ്ദേശിച്ചിരുന്നു. അധീർ രഞ്ജൻ ചൗധരിയുടെ പിടിപ്പുകേടാണ് ഏകോപനമില്ലായ്മയ്ക്കു കാരണമെന്ന് എംപിമാർക്കിടയിൽ തന്നെ അഭിപ്രായമുണ്ട്. സർക്കാർ അവതരിപ്പിച്ച ബില്ലിലെ പോരായ്മകൾ പരിഹരിക്കേണ്ടതു പ്രതിപക്ഷത്തിന്റെ കടമയാണെന്നും ഭരണകൂടത്തെ കണ്ണടച്ചു പിന്തുണയ്ക്കുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണു സഭ വിട്ടതെന്നു മുരളീധരൻ വ്യക്തമാക്കി. ഇതോടെ കോൺഗ്രസിലെ ഏകോപനമില്ലായ്മ വലിയ രീതിയിൽ ചർച്ചയായി. ലോക്സഭയിൽ പാർട്ടി നയം ആരു തീരുമാനിക്കുമെന്നിടത്താണ് പ്രശ്നം.
മുരളീധരൻ സഭ മനപ്പൂർവ്വം ബഹിഷ്കരിച്ചപ്പോൾ ആന്റോ ആന്റണി പറയുന്നത് വ്യക്തിപരമായ പ്രശ്നങ്ങളാണ്. പാർട്ടി നിലപാടിനു വിരുദ്ധമായി സഭ ബഹിഷ്കരിച്ചതല്ലെന്നും മുൻകൂട്ടി നിശ്ചയിച്ച ചില ഔദ്യോഗിക പരിപാടികൾ മൂലം പുറത്തുപോയതാണെന്നും ആന്റോ പ്രതികരിച്ചു. ഏതായാലും അധീർ രഞ്ജൻ ചൗധരിയുടെ നേതൃത്വം ലോക്സഭയിൽ കോൺഗ്രസിന് തുണയാകില്ലെന്നാണ് കേരളത്തിലെ നേതാക്കളുടെ പ്രശ്നം. ബംഗാളിൽ നിന്നു ചൗധരിക്ക് കോൺഗ്രസിലെ എംപിമാരിൽ ഒരു സ്വാധീനവും ചെലുത്താനാകുന്നില്ല. കൂടുതൽ കരുത്തുള്ള നേതാവിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് വേണമെന്നാണ് കോൺഗ്രസ് എംപിമാരുടെ ആവശ്യം. ബിജെപി സർക്കാരിന്റെ ബില്ലിനെ പിന്തുണയ്ക്കണമെന്ന ചൗധരിയുടെ തീരുമാനം ഞെട്ടലായെന്ന് പറയുന്ന എംപിമാരും ഉണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അധ്യക്ഷ പദവിയിൽ രാഹുലിന്റെ പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം. നേതൃത്വത്തിൽ തുടരുന്ന അനിശ്ചിതത്വം ഗോവയും കർണാടകയും അടക്കമുള്ള സംസ്ഥാനങ്ങളിൽ പാർട്ടിയെ ദുർബലമാക്കി. പുതിയ അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനം വൈകുന്നതിൽ പാർട്ടിക്കുള്ളിൽ അമർഷം പുകയുകയാണ്. അധ്യക്ഷ സ്ഥാനത്തേയ്ക്ക് സാധ്യത കൽപ്പിക്കുന്ന യുവനേതാക്കളിലൊരാളായ ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം തന്റെ അതൃപ്തി പരസ്യമാക്കിയിരുന്നു. ഗുലാം നബി ആസാദ്, മല്ലികാർജ്ജുൻ ഖാർഗെ, മോത്തിലാൽ വോറ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ പുതിയ അധ്യക്ഷനായുള്ള ചർച്ചകൾ സജീവമാണ്. നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ നിരവധി വെല്ലുവിളികളാണ് കോൺഗ്രസിന് മുമ്പിലുള്ളത്.
രാഹുൽ ഗാന്ധിയുടെ രാജിക്ക് പിന്നാലെ രണ്ടായി വിഭജിച്ചിരിക്കുകയാണ് കോൺഗ്രസ്. മുതിർന്ന തലമുറയും ടീം രാഹുലും. ഇരു വിഭാഗങ്ങളിലെ നേതാക്കളും രാഹുൽ ഗാന്ധിയോട് അടുപ്പം പുലർത്തുന്നവരാണെങ്കിലും യുവനിരയ്ക്ക് രാഹുൽ ഗാന്ധിയുടെ പൂർണ പിന്തുണയുണ്ട്. 77കാരനായ മല്ലികാർജ്ജുൻ ഖാർഗെയോ 78 കാരനായ സുശീൽ കുമാർ ഷിൻഡെയോ അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് പാർട്ടിയിലെ യുവനിരയ്ക്ക് അംഗീകരിക്കാനാകില്ല. ഊർജ്ജസ്വലനായ യുവനേതാവ് വേണം ഇനി കോൺഗ്രസിനെ നയിക്കാനെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും മുൻ കേന്ദ്രമന്ത്രി കരൺ സിംഗും അഭിപ്രായപ്പെട്ടിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്, മുംബൈ കോൺഗ്രസ് അധ്യക്ഷൻ മിലിന്ദ് ദേവ്റ എന്നിവരുടെ പേരുകളാണ് യുവനിരയിൽ നിന്നും ഉയർന്ന് കേൾക്കുന്നത്. സിന്ധ്യയെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകൾ കഴിഞ്ഞ ദിവസം ഭോപ്പാലിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസിന്റെ വിജയശിൽപ്പിയായിരുന്ന സച്ചിൻ പൈലറ്റിനും ഏറെ സാധ്യതകൾ കൽപ്പിക്കുന്നുണ്ട്.
രാഹുൽ ഗാന്ധിയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ മിലിന്ദ് ദേവ്റയും ജ്യോതിരാദിത്യ സിന്ധ്യയും പാർട്ടി പദവികളിൽ നിന്നും രാജി സമർപ്പിച്ചിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള വരവിന് പിന്നാലെ 3 അധികാര കേന്ദ്രങ്ങളാണ് കോൺഗ്രസിലുള്ളതെന്നാണ് കണക്കാക്കുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സോണിയാ ഗാന്ധി. ഇതും കോൺഗ്രസിന് പ്രതിസന്ധിയാണ്. അതിനിടെ വീണ്ടും സോണിയയെ അധ്യക്ഷയാക്കാനുള്ള ചർച്ചയും പുരോഗമിക്കുന്നുണ്ട്. പ്രിയങ്കയെ പാർട്ടിയുടെ നേതൃത്വം ഏൽപ്പിക്കാൻ കൂടിയാണ് സോണിയയെ വീണ്ടും അധ്യക്ഷയാക്കാൻ ചിലർ ചരടുവലിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ രാജ്യതലസ്ഥാനത്തും കടുത്ത പ്രതിസന്ധിയാണ് കോൺഗ്രസ് നേതൃത്വം നേരിടുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഡൽഹിയിലെ 280 കോൺഗ്രസ് കമ്മിറ്റികൾ ഡൽഹി അധ്യക്ഷ ഷീല ദീക്ഷിത് പിരിച്ചിവിട്ടിരുന്നു. ഇത് വലിയ പൊട്ടിത്തെറികൾക്കായിരുന്നു മുൻപ് വഴിവെച്ചത്. ഇതൊന്നും പരിഹരിക്കാൻ കോൺഗ്രസിന് ഇന്ന് നാഥനില്ല.
നെഹ്രു കുടുംബത്തിലെ ആരെങ്കിലും ഏറ്റെടുത്താൽ മാത്രമേ കോൺഗ്രസിനെ ദേശീയ തലത്തിൽ ഐക്യത്തോടെ നയിക്കാൻ സാധിക്കുകയുള്ളൂവെന്ന് മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തിൽ സോണിയാ ഗാന്ധി വീണ്ടും അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം. 20 വർഷത്തോളം കോൺഗ്രസ് അധ്യക്ഷ പദവിയിലുണ്ടായിരുന്നു സോണിയാ ഗാന്ധി. 2017ലാണ് അവർ ഒഴിഞ്ഞത്. പകരം രാഹുൽ അധ്യക്ഷനായി. 1998 മുതൽ 2017വരെ കോൺഗ്രസിനെ നയിച്ചത് സോണിയയാണ്. ഇതിനിടെ കോൺഗ്രസ് രണ്ടുതവണ രാജ്യം ഭരിക്കുകയും ചെയ്തു. എന്നാൽ 2017 ഡിസംബറിൽ സോണിയ ഒഴിയുകയും പകരം രാഹുൽ ഗാന്ധി അധ്യക്ഷനാകുകയും ചെയ്തെങ്കിലും ദേശീയ തലത്തിൽ വൻ ശക്തിയായി പാർട്ടിയെ പിടിച്ചുനിർത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന അമേഠിയിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടു. ഒരുകാലത്ത് കോൺഗ്രസിന് ശക്തമായ പിന്തുണ നൽകിയിരുന്ന യുപിയിൽ നിന്ന് ഒരു സീറ്റ് മാത്രമാണ് ഇത്തവണ ലഭിച്ചത്. 52 സീറ്റ് മാത്രം നേടി പ്രതിപക്ഷ നേതൃ പദവി പോലുമില്ലാതെയാണ് കോൺഗ്രസ് ഇപ്പോൾ നിൽക്കുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി രാജി പ്രഖ്യാപിച്ചപ്പോൾ നേതൃത്വം കാര്യമാക്കിയില്ല. അദ്ദേഹത്തെ കാര്യങ്ങൾ ബോധിപ്പിച്ച് രാജി പിൻവലിപ്പിക്കാമെന്ന് കരുതി. പക്ഷേ, രാഹുൽ ഉറച്ച നിലപാടിലായിരുന്നു. ഇതാണ് പ്രതിസന്ധിക്ക് കാരണം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്