മന്ത്രി മണിയുടെ രാജിയെ ചൊല്ലി സിപിഎമ്മിൽ തർക്കം മൂക്കവേ നിനച്ചിരിക്കാതെ കോൺഗ്രസിൽ അടി മൂത്തു; രാജ്മോഹൻ ഉണ്ണിത്താനെ പ്രകോപിപ്പിച്ചത് സുധീരനെ ഉന്നംവച്ചു തന്നെ; മുരളിയെ മുന്നിൽ നിർത്തി കളിക്കുന്നത് ഉമ്മൻ ചാണ്ടി; സുധീരനെ അട്ടിമറിക്കാൻ കരുണാകരന്റെ മകനെ കെപിസിസി പ്രസിഡന്റായി ഉയർത്തിക്കാട്ടാൻ എ ഗ്രൂപ്പ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുടെ പേരിൽ കോൺഗ്രസിൽ വീണ്ടും തലപൊക്കിയ അനൈക്യം കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറ്റി മറിക്കുന്നു. പുനഃസംഘടനയിൽ കരുത്ത് കാട്ടിയിട്ടും ഐ ഗ്രൂപ്പിന് ശക്തിക്ഷം ഉണ്ടാവുകയാണെന്നാണ് സൂചന. കെ മുരളീധരൻ ഐ ഗ്രൂപ്പ് വിട്ട് ഉമ്മൻ ചാണ്ടി പക്ഷത്ത് ചേർന്നു. എന്നാൽ രാജ്മോഹൻ ഉണ്ണിത്തനെ പോലൊരു തീപ്പൊരി നേതാവിനെ കൂടെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് രമേശ് ചെന്നിത്തല. ഓരോ നീക്കവും ഇനി കരുതലോടെ വേണമെന്ന് രമേശ് ചെന്നിത്തല ഗ്രൂപ്പ് മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഐ ഗ്രൂപ്പിന്റെ നേതാക്കളെല്ലാം പരസ്യ പ്രതികരണങ്ങൾ നടത്തില്ല. മുരളിയെ മുന്നിൽ നിർത്തി കളിക്കുന്നത് ഉമ്മൻ ചാണ്ടിയാണെന്ന തിരിച്ചറിവ് രമേശ് ചെന്നിത്തലയ്ക്കുണ്ട്. കോൺഗ്രസിലെ തമ്മിലടി മൂക്കുന്നതിന്റെ ആശ്വാസം സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. എംഎം മണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യത്തിന്റെ ശക്തി ഇതോടെ കുറഞ്ഞു.
അഞ്ചേരി ബേബി കൊലക്കേസിൽ മണിയുടെ വിടുതൽ ഹർജി തള്ളിയതോടെ സിപിഎമ്മിൽ കലഹം തുടങ്ങിയിരുന്നു. മണിയുടെ രാജിക്കായി സിപിഎമ്മിൽ ഒരു വിഭാഗം രംഗത്തു വന്നു. പ്രതിപക്ഷം സമരം ശക്തമാക്കിയിരുന്നുവെങ്കിൽ മണിക്ക് രാജി വയ്ക്കേണ്ടി വരുമായിരുന്നു. ഈ വിഷമ സന്ധിയിലേക്ക് കടക്കുമ്പോഴായിരുന്നു കോൺഗ്രസിലെ ഗ്രൂപ്പ് പോര് സിപിഎമ്മിന് തുണയായെത്തിയത്. ഇനി കെപിസിസി അധ്യക്ഷ സ്ഥാനത്തെ തെരഞ്ഞെടുപ്പ് വരെ ഇത് തുടരുമെന്നാണ് സിപിഐ(എം) വിലയിരുത്തൽ. കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി എ-ഐ ഗ്രൂപ്പുകൾ തന്ത്രങ്ങളുമായെത്തും. അതുകൊണ്ട് തന്നെ മാസങ്ങളോളം കോൺഗ്രസിലെ ഗ്രൂപ്പ് പോര് തുടരും. തെരഞ്ഞെടുപ്പ് ഉടൻ ഇല്ലാത്തതു കൊണ്ട് കോൺഗ്രസ് ഹൈക്കമാണ്ടും കേരളത്തിലെ പ്രശ്നങ്ങളിൽ ഇടപെടില്ലെന്നാണ് സിപിഐ(എം) വിലയിരുത്തൽ. ഇതിൽ സത്യമേറെയുണ്ടെന്നതു തന്നെയാണ് വസ്തുത.
സംഘടനാ തിരഞ്ഞെടുപ്പ് നടത്തി കെപിസിസി. നേതൃത്വം പിടിക്കുകയെന്ന ലക്ഷ്യത്തിലാണ് എ ഗ്രൂപ്പ് നീങ്ങുന്നത്. പാർട്ടിപ്രവർത്തനം നിശ്ചലമാണെന്ന് കുറ്റപ്പെടുത്തുന്ന എ ഗ്രൂപ്പ് നിസ്സഹകരണ പാതയിലാണ്. മുസ്ലിം ലീഗും മറ്റും എ ഗ്രൂപ്പ് നേതൃത്വത്തെ പിന്തുണയ്ക്കുന്നു. എന്നാൽ വിട്ടുകൊടുക്കാൻ ഐ ഗ്രൂപ്പ് തയ്യാറുമല്ല. സുധീരനെ മാറ്റി ഐ പക്ഷക്കാരനായ കെപിസിസി അധ്യക്ഷനെയാണ് രമേശ് ചെന്നിത്തല ലക്ഷ്യമിടുന്നത്. അതിനിടെയാണ് കെ മുരളീധരൻ ഗ്രൂപ്പ് മാറുന്നത്. ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങൾ മുരളീധരനെ മുന്നിൽ നിർത്തിയാണെന്നും ചെന്നിത്തല മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ കരുണാകര വികാരം ഉയർത്തി ഐ ഗ്രൂപ്പിൽ നിന്നും നേതാക്കളെ മുരളി തട്ടിയെടുക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. പത്മജാ വേണുഗോപാലിനെ ഗ്രൂപ്പിനൊപ്പം നിർത്തി ഈ സാഹചര്യത്തെ മറികടക്കാനാണ് നീക്കം.
ഡിസിസി പുനഃസംഘടനയുടെ നഷ്ടങ്ങൾക്ക് കാരണം സുധീരനാണെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. അതുകൊണ്ട് തന്നെ സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം. കരുത്തനായ വ്യക്തിയെ ഉയർത്തിക്കാട്ടിയാലേ അതിന് കഴിയൂ. കെ മുരളീധരന് അണികളിൽ സ്വാധീനം ചെലുത്താൻ കഴിയും. ഈ സാഹചര്യത്തിൽ മുരളിയെ മുന്നിൽ നിർത്തുമ്പോൾ ഐ ഗ്രൂപ്പിലും വിള്ളലുണ്ടാകും. ഇതിലൂടെ സംസ്ഥാന രാഷ്ട്രീയത്തിലെ നഷ്ടപ്രതാപം വീണ്ടെടുക്കാനാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം. യുഡിഎഫിലെ ഘടകകക്ഷികളെല്ലാം തനിക്കൊപ്പമാണെന്ന് ഉറപ്പാക്കിയാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം. വിഷയത്തിൽ ആന്റണിയുടെ തൽക്കാലം ഇടപെടില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ ചെന്നിത്തലയും സുധീരനും എത്തുന്നതോടെ ഗ്രൂപ്പ് പോര് മുറുകുമെന്നും ഉറപ്പാണ്.
ഡി.സി.സി. പുനഃസംഘടനയിൽ തുടങ്ങിയ പോര് കോൺഗ്രസിൽ നേതാക്കൾ തമ്മിലുള്ള പരസ്യയുദ്ധത്തിലേക്ക്. പോർവിളി മുറുകുന്നതിനിടെ, കോൺഗ്രസ് വക്താവ് സ്ഥാനം രാജ്മോഹൻ ഉണ്ണിത്താൻ രാജിവെക്കുകയും ചെയ്തു. പ്രതിപക്ഷപ്രവർത്തനത്തിൽ കോൺഗ്രസും യു.ഡി.എഫും പരാജയമാണെന്ന കെ. മുരളീധരന്റെ വിമർശം നേതാക്കൾ ഏറ്റുപിടിച്ചതോടെ പാർട്ടിയും മുന്നണിയും പ്രതിരോധത്തിലായി. മുരളീധരന്റെ പ്രസ്താവന ഏറ്റുപിടിച്ച് മുസ്ലിം ലീഗ് നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീറും കെ.പി.എ. മജീദും രംഗത്തുവന്നു. പ്രതിപക്ഷപ്രവർത്തനം വേണ്ടത്ര നടക്കുന്നില്ലെന്നും യു.ഡി.എഫ്. പ്രവർത്തനം യോഗം ചേരലിൽ ഒതുങ്ങുകയാണെന്നുമായിരുന്നു മുഹമ്മദ് ബഷീറിന്റെ വിമർശം. ഉണ്ണിത്താൻ രാജിവച്ചത് പ്രശ്നം കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം കിട്ടുന്നില്ലെന്നാരോപിച്ചാണ് അദ്ദേഹം വക്താവ് സ്ഥാനമൊഴിഞ്ഞത്. സുധീരന്റെ അഭിപ്രായ പ്രകാരമാണ് ഇത്.
വി എം സുധീരനെ പ്രകോപിപ്പിക്കാനായിരുന്നു രാജ്മോഹൻ ഉണ്ണിത്താനെ കെ മുരളീധരൻ കടന്നാക്രമിച്ചത്. എന്നാൽ അത് വിപരീത ഫലമാണ് ഉണ്ടാക്കിയത്. ഇതെല്ലാം ഉമ്മൻ ചാണ്ടിയുടെ അറിയവേടെയാണ് നടക്കുന്നതെന്ന് പറാതെ പറഞ്ഞ് ഉണ്ണിത്താൻ എ ഗ്രൂപ്പിനെ വെട്ടിലാക്കി. സോളാറിൽ ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്നത് ചിലത് പറയുകയും ചെയ്തു. അതിനിടെ പ്രശ്നപരിഹാരത്തിനുള്ള ശ്രമവും കോൺഗ്രസ്സിൽ സജീവമായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കെ. മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായും മറ്റ് മുതിർന്ന നേതാക്കളുമായും അദ്ദേഹം സംസാരിച്ചു. ഇതേത്തുടർന്ന് ജനുവരി മൂന്നിന് യു.ഡി.എഫ്. നേതൃയോഗം ചേരാൻ തീരുമാനിച്ചു. രമേശും പി.കെ. കുഞ്ഞാലിക്കുട്ടിയും പിന്നീട് പ്രത്യേകം പത്രസമ്മേളനം വിളിച്ചു.
ആദ്യം പത്രലേഖകരെ കണ്ട രമേശ് മുരളീധരന്റേത് പോസിറ്റീവ് വിമർശമാണെന്ന് പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കൂടുതൽ ശക്തമായ പ്രക്ഷോഭം വേണമെന്നാണ് മുരളി ഉദ്ദേശിച്ചതെന്ന് രമേശ് വ്യാഖ്യാനിച്ചു. പത്തുമിനിറ്റ് വ്യത്യാസത്തിൽ കുഞ്ഞാലിക്കുട്ടിയും പത്രസമ്മേളനം നടത്തി. കേന്ദ്രസർക്കാരിനെതിരായ സമരത്തിൽ യോജിക്കാവുന്നവരുമായി യോജിച്ച് പ്രക്ഷോഭം ശക്തമാക്കണം. സംസ്ഥാന സർക്കാരിന്റെ അലംഭാവത്തിനെതിരെയും സമരം ഊർജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ശക്തമായ സമരം വേണമെന്ന താത്പര്യമാണ് ലീഗിലെ മറ്റുനേതാക്കൾ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, മുരളീധരനെ പിന്തുണച്ച് എ ഗ്രൂപ്പ് രംഗത്തെത്തി. പ്രതിപക്ഷപ്രവർത്തനം പരാജയമാണെന്നുപറഞ്ഞ മുരളീധരന്റെ അഭിപ്രായം പാർട്ടി പരിശോധിക്കണമെന്ന് കെ.സി. ജോസഫ് കെപിസിസി. പ്രസിഡന്റ് വി എം. സുധീരന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. പാർട്ടിവക്താവെന്ന നിലയിൽ എന്തും വിളിച്ചുപറയുന്ന ഉണ്ണിത്താനെതിരെ നടപടിവേണമെന്നും അഭിപ്രായം പാർട്ടിയുടേതാണോയെന്ന് വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടു. ഇത് സുധീരനെ ചൊടിപ്പിക്കാൻ കൂടിയായിരുന്നു. വക്താവെന്ന നിലയിലല്ല വ്യക്തിപരമായാണ് എന്ന ആമുഖത്തോടെ തന്റെ വീട്ടിൽ പത്രസമ്മേളനം നടത്തി രാജ്മോഹൻ ഉണ്ണിത്താനും രംഗത്തുവന്നു.
മുരളീധരനെ വ്യക്തിപരമായി കടന്നാക്രമിച്ചും സോളാർ കേസ് ഉയർത്തിക്കാട്ടി ഉമ്മൻ ചാണ്ടിയെയും എ ഗ്രൂപ്പിനെയും വിമർശിച്ചുമായിരുന്നു പത്രസമ്മേളനം. ഇതിനുശേഷം വൈകീട്ടാണ് രാജിപ്രഖ്യാപനം വന്നത്. ഇതോടെ പ്രശ്നങ്ങൾ സങ്കീർണ്ണമാവുകയാണ്.\
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍