എട്ടുമാസം മുമ്പ് ആദിത്യനാഥിന്റെ ഉരുക്ക് കോട്ടയായ ഗോരഖ്പൂരിൽ തുടക്കം; മേയിൽ കർണ്ണാടകയിൽ അരക്കിട്ടുറപ്പിച്ചു; പത്ത് ലോക്സഭാ സീറ്റുകളിലേക്കും പിന്നീട് നാല് ലോക്സഭാ സീറ്റുകളിലേക്കും നടത്തിയ പരീക്ഷണം പിന്നാലെ വിജയിച്ചു; മഹാരാഷ്ട്രയിലും ബീഹാറിലും പോലും വിജയം ഉറപ്പിച്ച് മുമ്പോട്ട്; ഒടുവിൽ കർണ്ണാടകയിലൂടെ പരീക്ഷണം പൂർണ്ണമാകുമ്പോൾ കോൺഗ്രസ് നേതൃത്വത്തിന് തളിർക്കുന്നത് പുത്തൻ പ്രതീക്ഷകൾ; പ്രതിപക്ഷ ഐക്യം ഉണ്ടെങ്കിൽ കാവിക്കൊടി ഒരിടത്തും പറക്കില്ലെന്ന് ഉറപ്പായി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പുറത്തുവരുന്ന ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവ്വേ ഫലങ്ങളൊന്നും 2019ൽ ബിജെപിക്ക് കേവല ഭൂരിപക്ഷം നൽകുന്നില്ല. ഇതിനൊപ്പമാണ് കർണ്ണാടകയിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ബിജെപിക്ക് തിരിച്ചടിയായെത്തുന്നത്. ഇത് എല്ലാ അർത്ഥത്തിലും പ്രതീക്ഷയാകുന്നത് കോൺഗ്രസിനാണ്. മോദിയെ പുറത്താക്കി അധികാരം പിടിച്ചെടുക്കാനാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിരിച്ചറിയുകയാണ്. വിശാല സഖ്യത്തിന്റെ നേതാവായി മാറി ഇന്ത്യയുടെ ഭാവി നേതാവായി രാഹുലിന് മാറാൻ അവസരമൊരുക്കുന്നതാണ് കർണ്ണാടകയിലെ ജനവധി, ബിജെപിക്കെതിരെ വിശാല മുന്നണിക്കായി കർണ്ണാടകയിൽ രാഹുൽ നടത്തിയ വിട്ടുവീഴ്ചയാണ് എല്ലാ നേട്ടത്തിനും കാരണം. സീറ്റുകൾ കുറവുള്ള ജെഡിയുവിന്റെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയ പരീക്ഷണം കർണ്ണാടകയ്ക്കൊപ്പം രാജ്യത്തുടനീളം കോൺഗ്രസിന് പ്രതീക്ഷ നൽകുകയാണ്.
രാജസ്ഥാനിലും മധ്യപ്രദേശിലും കൂടെ ജയിച്ചാൽ എല്ലാം എളുപ്പമാകും. രാജസ്ഥാനിൽ കോൺഗ്രസിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം പോലും കിട്ടിയേക്കും. മധ്യപ്രദേശിൽ ഇഞ്ചോടിഞ്ഞ് പോരാട്ടം. ചത്തീസ്ഗഡിലും മുൻതൂക്കം നേടിക്കൊടുക്കുന്നതാണ് കർണ്ണാടകയിലെ ജനവിധി. ബിജെപിയുടെ ശക്തികേന്ദ്രത്തിൽ പോലും കോൺഗ്രസ് തകർത്ത് മുന്നേറി. മിസോറാമിൽ ഭരണം നിലനിർത്തി കാണിച്ചു കൊടുത്താൽ രാഹുൽ തന്നെയാകും പ്രതിപക്ഷത്തിന്റെ നേതാവ്. ഉപതെരഞ്ഞെടുപ്പുകളിലെ പരാജയം ഏൽപിച്ച അപ്രതീക്ഷിത പ്രഹരത്തിലാണ് ബിജെപി ക്യാംപ്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരുമെന്ന പ്രവചനങ്ങൾക്ക് തടയിടുന്നതാണ് കാവിക്കോട്ടയായ ഈ തിരിച്ചടി. നേരത്തെ യുപിയിൽ ഗൊരഖ്പുറിലടക്കം ഉപതെരഞ്ഞെടുപ്പിൽ ബിജെപി തോറ്റിയുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ തോൽവിയോടെ തുടങ്ങിയതായിരുന്നു ബിജെപിയുടെ തിരിച്ചടിക്കാലം.
യുപിയിൽ ബദ്ധശത്രുകളായിരുന്ന എസ്പിയും ബി.എസ്പിയും തമ്മിൽ കൈകോർത്തതോടെ ലഭിച്ച വിജയം പ്രാദേശിക പാർട്ടികളുടെ ഐക്യനീക്കങ്ങളും ശക്തമാക്കി. ഇതിനൊപ്പമാണ് കർണ്ണാകയിലും സംഭവിച്ചത്. തുടർച്ചയായ നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ ബിജെപി നേടിയയെടുത്ത അനുകൂല അന്തരീക്ഷം എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്ന സന്ദേശമാണ് ഉപതിരഞ്ഞെടുപ്പ് നൽകുന്നത്.യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തരംഗം ആഞ്ഞടിച്ചിരുന്നു. എന്നാൽ എസ് പിയും ബിഎസ് പിയും ഒരുമിച്ചപ്പോൾ സംസ്ഥാനത്ത് 20 വർഷത്തോളമായി ബിജെപി കൈവശം വച്ച ഗൊരഖ്പുർ സീറ്റ് തോൽക്കുന്ന അവസ്ഥയുണ്ടായി. യുപിക്കൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന ബീഹാറിലാവട്ടെ ലാലുപ്രസാദ് യാദവും മകൾ മിസ ഭാരതിയും ജയിലിൽ പോയതിനു ശേഷവും ജനപിന്തുണ നേടിയത് പ്രചാരണ നേതൃത്വം ഏറ്റെടുത്ത തേജസ്വി യാദവിന്റെ നേട്ടമായി വിലയിരുത്തപ്പെട്ടു. ബീഹാറിലെ ഈ തോൽവിയും ബിജെപിക്ക് അപ്രതീക്ഷിതമായിരുന്നു.
28 വർഷം സംഘപരിവാറിന്റെ കുത്തകയായിരുന്ന ഗോരഖ്പുർ ലോക്സഭാ മണ്ഡലം, അതും 19 വർഷം യോഗി ആദിത്യനാഥല്ലാതെ ആരും ജയിച്ചില്ല. ബി.എസ്പി.യുടെ പരസ്യവും കോൺഗ്രസിന്റെ രഹസ്യവുമായ പിന്തുണയോടെ സമാജ്വാദി പാർട്ടി (എസ്പി.) സ്ഥാനാർത്ഥി പ്രവീൺ കുമാർ അവിടെ ജയിച്ചു. ഫുൽപുർ ലോക്സഭാ മണ്ഡലവും ഈ 'സൗഹൃദ' കൂട്ടായ്മയിൽ ബിജെപി.ക്കു കൈവിട്ടുപോയി. നേട്ടമുണ്ടാക്കിയതു സമാജ്വാദിയാണെങ്കിലും ഫലത്തിൽ മൊത്തം പ്രതിപക്ഷമായിരുന്നു. യു.പി.യിൽനിന്ന് കർണാടകയിൽ. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് ഉപാധികളൊന്നുമില്ലാതെ ജെ.ഡി.എസുമായി സഖ്യത്തിലായി. ആ കൂട്ടുകെട്ടിൽ കർണാടകയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന പദവിപോലും ബിജെപി.യെ അധികാരത്തിലേറാൻ തുണച്ചില്ല. പിന്നീട് 10 സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കും നാലു ലോക്സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപി തോറ്റും.
എസ്പി.യും ബി.എസ്പി.യും ആർ.എൽ.ഡി.യും രഹസ്യ പിന്തുണയുമായി കോൺഗ്രസും അണിനിരന്നപ്പോൾ യു.പി. വീണ്ടും ബിജെപി.ക്കു മുറിവേല്പിച്ചു. കൈരാന ലോക്സഭാ മണ്ഡലത്തിൽ ആർ.എൽ.ഡി. അപ്രതീക്ഷിത അട്ടിമറി നടത്തി. ശിവസേന എതിരായപ്പോൾ മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ടിയ ലോക്സഭാ മണ്ഡലത്തിലും ബിജെപി.ക്കു തോറ്റു. ബിഹാറിലെ ജോകിഹാട്ട് നിയമസഭാ മണ്ഡലത്തിൽ ജെ.ഡി.യു. സ്ഥാനാർത്ഥിയെ ആർ.ജെ.ഡി.യുടെ ഷാനവാസ് അലം പരാജയപ്പെടുത്തിയത് 41,000-ത്തിലധികം വോട്ടിനാണ്. 2014-ൽ ബിജെപി.യുടെ വിജയത്തിനു കളമൊരുക്കിയത് ഐക്യമില്ലാത്ത പ്രതിപക്ഷമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറുകയാണ്. വിശാല പ്രതിപക്ഷം എല്ലാ സംസ്ഥാനത്തും രൂപപ്പെടുന്നു. ഓരോയിടത്തും പ്രധാന പാർട്ടി അതിന്റെ നേതൃത്വം ഏറ്റെടുക്കുന്നു. അങ്ങനെ വരുമ്പോൾ കൂടുതൽ സ്ഥലങ്ങളിൽ നേട്ടമുണ്ടാക്കാനുള്ള സാധ്യത കോൺഗ്രസിനാണ്. വലിയ കുതിപ്പ് 2019ൽ കോൺഗ്രസിന് നേടാനാകും. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും നേട്ടമുണ്ടായാൽ അത് കേന്ദ്രത്തിൽ രാഹുലിനെ നേതാവാക്കി മാറ്റും.
ചെറുകക്ഷികളെ ഒപ്പം നിർത്താൻ തയാറാകണമെന്നതാണു കർണാടക കോൺഗ്രസിനു നൽകുന്ന പാഠം. ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങി വലിയ സംസ്ഥാനങ്ങളിൽ കൂടി അതുണ്ടായാലേ പ്രതിപക്ഷ ഐക്യം യാഥാർഥ്യമാകൂ. 2014ൽ കർണാടകയിലെ 28 സീറ്റിൽ പതിനേഴും ബിജെപിക്കായിരുന്നു. കോൺഗ്രസിന് ഒൻപതും ദളിനു രണ്ടും സീറ്റാണ് അന്നു കിട്ടിയത്. കർണാടകയിൽ ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളൊന്നും വിജയം കണ്ടില്ല. രാഹുൽ ഗാന്ധിയെ പരിഹസിച്ച് എഴുതിത്ത്ത്തള്ളുന്ന സമീപനവും കോൺഗ്രസിനും ദളിനുമെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളും പാളി. നേതാക്കളുടെ പരസ്പരധാരണയില്ലായ്മ എതിരായി. രാമനഗരയിൽ സ്ഥാനാർത്ഥി മറുപക്ഷത്തേക്കു പോകുന്ന ദുഃസ്ഥിതിയും നേരിട്ടു. ഇതെല്ലാം ബിജെപിയുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു, രാഹുൽ ഗാന്ധി കൈക്കൊണ്ട വിട്ടുവീഴ്ചാ മനോഭാവമാണ് ഇതിനെല്ലാം കാരണമായത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തെ രാഹുൽ ഗാന്ധി നയിക്കണമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ആവശ്യപ്പെട്ടു കഴിഞ്ഞു. മഹാസഖ്യത്തെ ജനങ്ങൾ സ്വീകരിക്കും. രാഹുൽ വളരെ നിഷ്കളങ്കനായ രാഷ്ട്രീയ പ്രവർത്തകനാണെന്നും കുമാരസ്വാമി പറഞ്ഞു. പാർട്ടിയെ പിന്തുണച്ച കോൺഗ്രസിനെ തിരിച്ചും പിന്തുണക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപതെരഞ്ഞെടുപ്പിലെ വിജയം 2019 ലെ വിജയത്തിലേക്കുള്ള ആദ്യ പടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലും ജെ.ഡി(എസ്)- കോൺഗ്രസ് സഖ്യമായി മത്സരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടുക എന്നതാണ് ലക്ഷ്യമിടുന്നത്. ജനപിന്തുണ നേടുന്നതിനായി അവർക്ക് ഉപകാരപ്രദമായ പദ്ധതികൾ കൊണ്ടുവരും. ഇത് വിജയിച്ച സന്തോഷത്തിലുള്ള വെറും വാഗ്ദാനമല്ല. ഈ വിജയം ജനങ്ങൾ തങ്ങളിലർപ്പിച്ച ആത്മവിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു. ഇങ്ങനെ പ്രാദേശിക നേതാക്കൾ പരസ്യ പിന്തുണയുമായെത്തുന്നത് രാഹുലിന് തുണയാണ്.
പെട്രോൾ വില ഉയരുന്നതും റാഫേലും കോൺഗ്രസിന് പുതിയ പ്രതീക്ഷയാണ്. മോദിയെ തകർത്ത് മുന്നോട്് പോകാൻ ഇത് തുണയാകുമെന്നാണ് രാഹുലിന്റെ വിലയിരുത്തൽ. ഇത്തരം പ്രചരണത്തിനൊപ്പം പ്രതിപക്ഷ ഐക്യം കൂടിയുണ്ടെങ്കിൽ രാജ്യത്തൊരിടത്തും കാവിക്കൊടിക്ക് മുന്നേറാനാകില്ല. ഈ സാധ്യത പരമാവധി ഉപയോഗിക്കാനാണ് കോൺഗ്രസിന്റേയും നീക്കം.
Stories you may Like
- പിണറായി പോലും ഭയക്കുന്ന യുവനേതാവ്! രാഹുൽ മാങ്കൂട്ടം താരമാവുമ്പോൾ
- ഹിമന്ദ-രാഹുൽ പോരിന്റെ ചരിത്രം
- അയോഗ്യതയെ അവസരമാക്കി രാഹുൽ; അമേരിക്കൻ യാത്ര കോൺഗ്രസിന് ആവേശമാകുമ്പോൾ
- സംഘർഷാവസ്ഥ, ആകാശത്തേക്ക് വെടിവച്ച് പൊലീസ്, രാഹുൽ ഇംഫാലിലേക്ക് മടങ്ങി
- അമ്മയുടെ മുന്നിൽ നിന്ന് അറസ്റ്റു ചെയ്യണമെന്നത് പിണറായിയുടെ തീരുമാനമെന്ന് രാഹുൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്