പാലയിലെ തോൽവിക്ക് മാണി - ജോസഫ് ഗ്രൂപ്പു പോരിനെ വിമർശിച്ച കോൺഗ്രസ് നേതൃത്ത്വതിന് കോന്നിയിലെയും വട്ടിയൂർക്കാവിലെയും തോൽവിയിൽ മിണ്ടാട്ടം മുട്ടി; വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി നിർണയം തൊട്ടു പിഴച്ചെന്ന വിമർശനം ശക്തം; എല്ലാം എൻഎസ്എസിന്റെ ചെലവിൽ നേടിയെടുക്കാൻ ശ്രമിച്ച ചെന്നിത്തലയ്ക്കും ഫലം തിരിച്ചടി; അരൂരും എറണാകുളത്തും ഐക്യത്തോടെ പ്രവർത്തിച്ചപ്പോൾ വിജയം നേടി; കോൺഗ്രസ് 'മുക്ത്' ജില്ലകളുടെ എണ്ണം അഞ്ചായതോടെ നിരാശയോടെ പ്രവർത്തകർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ വരാനിരിക്കുന്നത് പൊട്ടിത്തെറിയുടെ നാളുകൾ. സിറ്റിങ് സീറ്റുകളായ വട്ടിയൂർക്കാവും കോന്നിയും കൈവിട്ട രീതിയാണ് പ്രവർത്തകരെ ചൊടിപ്പിക്കുന്നത്. രണ്ടിടത്തും കോൺഗ്രസിന്റെ സംഘടനാ സംവിധാനം വേണ്ടവിധത്തിൽ പ്രവർത്തിച്ചില്ലെന്ന ആക്ഷേപമാണ് ഇതോടെ ഉയരുന്നത്. പാല ഉപതിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ അതിന് കേരളാ കോൺഗ്രസിലെ ഗ്രൂപ്പുപോരിനെ പഴിച്ച കോൺഗ്രസ് നേതാക്കൾക്ക് ഇപ്പോൾ സ്വയം പഴി പറഞ്ഞു നടക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ എല്ലാം എൻഎസ്എസിന്റെ കൈകളിൽ ഏൽപ്പിച്ച രമേശ് ചെന്നിത്തലയ്ക്കും തിരിച്ചടി നൽകുന്നതാണ് ഫലം.
പരാജയം ക്ഷണിച്ചു വരുത്തിയ നേതാക്കൾക്കെതിരെയും സംഘടനാ സംവിധാനത്തിലെ പിഴവുകൾക്കെതിരെയും മുതിർന്ന നേതാക്കൾ ഇപ്പോൾ രംഗത്തുവന്നിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ കൂടുതൽ പൊട്ടിത്തെറിയിലേക്ക് നീങ്ങിയേക്കും. സംഘടനാ തലത്തിൽ ഉടൻ അഴിച്ചു പണി വേണമെന്നാണ് ആവശ്യം. നിലവിലുള്ള സംവിധാനവുമായി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നേരിടാനാകില്ലെന്നു പാർട്ടിക്കുള്ളിലെ വിമർശകർ പറയുന്നു. 27ന് രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചിട്ടുണ്ട്. നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉണ്ടാകാനാണ് സാധ്യത. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന പാർട്ടി പുനഃസംഘടനയെന്ന പ്രക്രിയയ്ക്കു ജീവൻ വയ്ക്കാനാണ് സാധ്യത. പരാജയം പഠിക്കാൻ കമ്മിഷനെ വയ്ക്കുന്നതിലപ്പുറം നേതാക്കൾക്കതിരെ നടപടിയുണ്ടാകുമോയെന്നും വരും ദിവസങ്ങളിലറിയാം.
അനൈക്യവും വിഭാഗീയതയും ജനത്തിന് ഇഷ്ടമല്ലെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞതു യുഡിഎഫിലെ ഘടകക്ഷികളുടെ അഭിപ്രായമാണ്. ഉറച്ച സീറ്റുകൾ അനൈക്യം കാരണം നഷ്ടപ്പെടുത്തിയെന്ന പൊതുവികാരമാണ് ഘടക കക്ഷികൾക്കുള്ളത്. പാലായിലെ പരാജയത്തിനു കേരള കോൺഗ്രസ് മാണി - ജോസഫ് ഗ്രൂപ്പുകളുടെ തമ്മിലടിയെ കുറ്റപ്പെടുത്തിയ കോൺഗ്രസ് നേതൃത്വം വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലെ പരാജയ കാരണങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അവർ ആകാംഷയോടെ നോക്കുന്നു.
സംഘടനാ സംവിധാനത്തിലെ പോരായ്മയ്ക്കെതിരെ വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി മോഹൻകുമാർ രംഗത്തെത്തിക്കഴിഞ്ഞു. എന്നാൽ, ഇവിടെ സ്ഥാനാർത്ഥി നിർണയം മുതൽ പിഴച്ചെന്ന അഭിപ്രായം പ്രവർത്തകർക്കിടയിൽ ഉണ്ട്. ആളുകൾ മികച്ച സ്ഥാനാർത്ഥിയെ നോക്കിയപ്പോൾ അത് വി കെ പ്രശാന്തിന് ഗുണകരമായി മാറുകയായിരുന്നു. അതേസമയം പ്രചാരണ സമയത്തും സംഘടനാ സംവിധാനത്തിലെ പിഴവുകൾ മോഹൻകുമാർ ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥലം എംഎൽഎയായിരുന്ന കെ.മുരളീധരനും തിരുവനന്തപുരം എംപി. ശശി തരൂരും പ്രചാരണത്തിൽ സജീവമാകാത്തതാണ് മോഹൻകുമാറിനെ ചൊടിപ്പിച്ചത്. പിന്നീട് ഇരുവരും പ്രചാരണത്തിനിറങ്ങിയെങ്കിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാൻ ആളില്ലാത്തതു തിരിച്ചടിയായി.
അരൂരും എറണാകുളത്തും മുതിർന്ന നേതാക്കളാണ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അരൂരിൽ പി.ടി.തോമസും എറണാകുളത്ത് വി.ഡി.സതീശനും ഹൈബി ഈഡനും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ഷാനിമോൾ ഉസ്മാന് വേണ്ടി ഡിസിസി അധ്യക്ഷൻ എം ലിജുന്റെ നേതൃത്വത്തിൽ മികച്ച പ്രചരണ പ്രവർത്തനങ്ങളായിരുന്നു നടത്തിയത്. എന്നാൽ, വട്ടിയൂർക്കാവിലും കോന്നിയിലും ഇതായിരുന്നില്ല സാഹചര്യം. കോന്നിയിൽ പ്രചാരണത്തിനു നേതൃത്വം നൽകേണ്ട അടൂർ പ്രകാശ് എംപി. സജീവമായിരുന്നില്ലെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. സ്ഥാനാർത്ഥിയായി താൻ നിർദ്ദേശിച്ച റോബിൻ പീറ്ററെ നേതൃത്വം തഴഞ്ഞതോടെയാണ് അടൂർ പ്രകാശ് പ്രചാരണരംഗത്തു തണുപ്പൻ സമീപനം സ്വീകരിച്ചതെന്നു പ്രാദേശിക നേതൃത്വം പറയുന്നു. വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം തള്ളിയതോടെയാണ് കെ.മുരളീധരൻ പ്രചാരണ പ്രവർത്തനങ്ങളിൽനിന്ന് അകന്നത്. സ്ഥാനാർത്ഥി നിർണയ തർക്കങ്ങൾ കൈവിട്ടുപോയതോടെ രണ്ടു മണ്ഡലങ്ങളും മുന്നണിക്കു നഷ്ടപ്പെട്ടു.
എൽഡിഎഫ് വിജയമല്ല യുഡിഎഫിന്റെ പരാജയമാണിതെന്നു കെ.സുധാകരൻ എംപി. തുറന്നു പറഞ്ഞു. സംഘടനാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കാത്തതാണ് പരാജയ കാരണമെന്നു ചൂണ്ടിക്കാട്ടിയ രാജ്മോഹൻ ഉണ്ണിത്താൻ പാർട്ടിക്ക് അതീതമായി ചിന്തിക്കുന്നവരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു. എംഎൽഎമാരെ രാജി വയ്പ്പിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതിനെതിരെ ഹസൻ രംഗത്തെത്തി. പരാജയ കാരണം കണ്ടെത്താൻ തൊലിപ്പുറത്തെ ചികിൽസ പോരെന്നായിരുന്നു വി എം.സുധീരന്റെ പ്രസ്താവന. തർക്കം മുറുകിയതോടെ, നേതാക്കൾ പരസ്യ പ്രസ്താവന നടത്തരുതെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
1996 മുതൽ യുഡിഎഫ് സ്ഥിരമായി വിജയിക്കുന്ന മണ്ഡലമാണ് കോന്നി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 72,800 വോട്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് നേടിയത്. സിപിഎമ്മിന് ലഭിച്ചത് 52,052 വോട്ടും ബിജെപിക്ക് ലഭിച്ചത് 16,713 വോട്ടും. ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥി മോഹൻരാജിന് ലഭിച്ചത് 44,146 വോട്ട്. കുറഞ്ഞത് 28,654 വോട്ട്. സിപിഎമ്മിന് 2047 വോട്ടും ബിജെപിക്ക് 23073 വോട്ടും കൂടി.
വട്ടിയൂർക്കാവിൽ കെ.മുരളീധരന് 51,322 വോട്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. ബിജെപിക്ക് 43700 വോട്ടും സിപിഎമ്മിന് 40441 വോട്ടും ലഭിച്ചു. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 40365 വോട്ട്. കുറഞ്ഞത് 10957 വോട്ട്. സിപിഎമ്മിന് 14,389 വോട്ട് കൂടി. ബിജെപിക്ക് 16247 വോട്ട് കുറഞ്ഞു. കോന്നിയിൽ കോൺഗ്രസിന്റെ നഷ്ടം ബിജെപിക്ക് ലാഭമായി. വട്ടിയൂർക്കാവിൽ കോൺഗ്രസിന്റെയും ബിജെപിയുടേയും വോട്ടു ചോർച്ച സിപിഎമ്മിനു ഗുണമായി.
വോട്ടു ചോർച്ചയിൽ കോന്നിയിലെയും വട്ടിയൂർക്കാവിലെയും എംഎൽഎമാരായിരുന്നവർക്കു പുറമേ നേതൃത്വത്തിനും പങ്കുണ്ടെന്നു വിമർശനം ഉയർന്നു കഴിഞ്ഞു. എറണാകുളത്ത് യുഡിഎഫ് കടന്നു കൂടുകയായിരുന്നു. സർക്കാരിനെതിരെ പോരാടാൻ നേതൃത്വത്തിനു കഴിയുന്നില്ലെന്നു വിമർശനം ഉയരുന്നുണ്ട്. നേതൃമാറ്റം വരുമോ അതോ നടപടികൾ തൊലിപ്പുറത്തെ ചികിൽസയാകുമോയെന്നറിയാൻ അണികളും കാത്തിരിക്കുന്നു. ഉമ്മൻ ചാണ്ടി കൂടുതൽ സജീവമാകണം എന്ന അഭിപ്രായം ഉയർത്തുന്നവർ നിരവധിയുണ്ട്. ഇവരുടെ ആവശ്യത്തിനും മുറവിളിക്കും ഇനിയും ശക്തകൂടാനാണ് സാധ്യത.
കോന്നിയിൽ പി. മോഹൻരാജ് പരാജയപ്പെട്ടതോടെ കേരളത്തിൽ കോൺഗ്രസിന് നിയമസഭാ പ്രതിനിധ്യമില്ലാത്ത ജില്ലകളുടെ എണ്ണം അഞ്ചായി മാറിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കാസർകോട്, ഇടുക്കി എന്നീ ജില്ലകളിൽ നിന്നും കോൺഗ്രസ് എം എൽ എമാരില്ല. ആകെയുള്ള എം എൽ എമാരുടെ എണ്ണത്തിലും കുറവ് സംഭവിച്ചു. കോന്നിയും വട്ടിയൂർക്കാവും നഷ്ടമായപ്പോൾ അകെ അംഗങ്ങളുടെ എണ്ണം 21 ആയി. ഇതിൽ മൂന്നിലൊന്നും എറണാകുളം ജില്ലയിൽ നിന്നാണ്. തിരുവനന്തപുരം ജില്ലയിൽ മൂന്ന് കോൺഗ്രസ് എംഎൽമാരാണുള്ളത്.
സിപി എമ്മിന് കനത്ത പ്രഹരമേൽപ്പിച്ച് അരൂരിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചതോടെ ആലപ്പുഴയിൽ നിന്നും കോൺഗ്രസിന് രണ്ടാമത്തെ എംഎൽഎ ആയി. കോൺഗ്രസ് പ്രതിനിധിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മാത്രം നിയമസഭയിലേക്ക് അയച്ച ജില്ലയായിരുന്നു ആലപ്പുഴ. മറ്റു ജില്ലകളിൽ കണ്ണൂർ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലും രണ്ട് എം എൽ എമാർ വീതമാണ് കോൺഗ്രസിനുള്ളത്. വയനാട്, മലപ്പുറം, തൃശൂർ, എന്നിവിടങ്ങളിൽ ഓരോന്നു വീതവും. കൊല്ലം, പത്തനംതിട്ട എന്നീ രണ്ടു ജില്ലകളിൽ നിന്നും യുഡിഎഫ് പ്രതിനിധ്യവുമില്ലാതെ ആയി. കാസർകോട്, ഇടുക്കി എന്നീ രണ്ടു ജില്ലകളിലും കോൺഗ്രസ് എം എൽ എമാർ ഇല്ല എങ്കിലും യഥാക്രമം മുസ്ലിം ലീഗും കേരള കോൺഗ്രസും ആ കുറവ് പരിഹരിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്