സോളാറിലും ബാർകോഴയിലും മുങ്ങിയ മുഖ്യമന്ത്രിയുമായി ഇനിയും മുന്നോട്ടു പോണോ? ചെന്നിത്തലയെ അമരത്തെത്തിച്ച് നേതൃമാറ്റ ആവശ്യം ശക്തമാക്കാൻ ഉറച്ച് ഐ ഗ്രൂപ്പ്; ജനസമ്പർക്കം മറയാക്കി ഇമേജ് തിരിച്ചുപിടിക്കാൻ ഉമ്മൻ ചാണ്ടിയും; രണ്ട് ഗ്രൂപ്പുകൾക്കും ഭയം സുധീരനുള്ള ഹൈക്കമാൻഡ് പിന്തുണ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒന്നിനുപിറകേ മറ്റൊന്നായി അഴിമതി ആരോപണങ്ങൾ, മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള വിഴുപ്പലക്കൽ, കോടതിയിൽ നിന്നും നേരിടേണ്ടി വന്ന രൂക്ഷമായ പരാമർശങ്ങൾ.. മുമ്പൊരു സർക്കാറും ഇപ്പോഴത്തെ ഉമ്മൻ ചാണ്ടി സർക്കാർ നേരിടേണ്ടി വന്നത്രെയും വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടില്ല്. സോളാർ തട്ടിപ്പു കേസിലെ മുഖ്യപ്രതിക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസുമായുള്ള ബന്ധം തെരുവുകളെ പ്രക്ഷോഭത്തിൽ മുക്കി. പിന്നീടാണ് ബാർകോഴ കേസും ഉയർന്നു പൊങ്ങിയത്. ഇതോടെ കോൺഗ്രസും കേരളാ കോൺഗ്രസും തമ്മിലുള്ള ബന്ധത്തിൽ വൻ ഉലച്ചിൽ തന്നെ ഉണ്ടായി. കെ എം മാണി നേരിട്ട് കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയരുകയും വിജിലൻസ് കേസെടുക്കുകയും ചെയ്തിട്ടും മന്ത്രിമാത്രം രാജിവച്ചില്ലെ. ഇതോടെ മന്ത്രിസഭയുടെ തന്നെ പ്രതിച്ഛായ തീർത്തും മോശമായി. കോൺഗ്രസ് രാഷ്ട്രീയത്തിലെ പാരമ്പര്യം അനുസരിച്ച് ബാറ്റൺ അടുത്തയാൾക്ക് കൈമാറേണ്ട വിധത്തിലുള്ള എല്ലാ സാഹചര്യവും നിലനിൽക്കുന്നു. എന്നാൽ, ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയ ബുദ്ധിമാൻ അതിന് എളുപ്പം തയ്യാറല്ലെന്ന് മാത്രം. വിവാദങ്ങൾ എത്രയുണ്ടായാലും മുഖ്യമന്ത്രിക്കസേര വിടില്ലെന്ന വാശിയിൽ ഉമ്മൻ ചാണ്ടി തുടരുമ്പോൾ നേതൃമാറ്റ ആവശ്യം ശക്തമാക്കി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പുകാർ രംഗത്തെത്തി.
മന്ത്രിസഭയുടെ കാലാവധി ഒരു വർഷത്തോളം മാത്രം ബാക്കിനിൽക്കേ ഉമ്മൻ ചാണ്ടി രാജിവച്ച് രമേശ് ചെന്നിത്തലയ്ക്ക ബാറ്റൺ കൈമാറണമെന്ന ആവശ്യം ഐ ഗ്രൂപ്പ് പൊതു ആവശ്യമായി ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. കോഴ വിവാദങ്ങളിൽ മുങ്ങി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രതിച്ഛായ പോയെന്നും അതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പ്രകടനം നടത്തണമെങ്കിൽ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കി മുഖംമിനുക്കൽ നടപടി വേണമെന്നുമാണ് ഐ ഗ്രൂപ്പുകാർ ആവശ്യപ്പെടുന്നത്. ഇക്കാര്യം രമേശ് മുമ്പ് നടത്തിയ ഡൽഹി യാത്രയിൽ ഹൈക്കമാൻഡിനെ അറിയിച്ചതായും സൂചനയുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികൾ വളരെ മോശമാണെന്നും കോൺഗ്രസ് നേരിടുന്നത് കനത്തവെല്ലുവിളിയാണെന്നുമാണ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്.
ബാർകോഴ കേസിനെ മറയാക്കി നേതൃമാറ്റം ലക്ഷ്യമിട്ടിരുന്ന രമേശ് ചെന്നിത്തല ഈ വിഷയം തന്നെയാണ് ഇപ്പോഴും ഉന്നയിക്കുന്നത്. ബാർകോഴയിൽ മുഖ്യപ്രതിസ്ഥാനത്ത് നിൽക്കുന്നത് ഇപ്പോൾ എക്സൈസ് മന്ത്രി കെ ബാബുവാണ്. എ ഗ്രൂപ്പിന്റെ പ്രബല നേതാവായ ബാബു ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥൻ കൂടിയാണ്. കോഴയിൽ കുടുങ്ങി ബാബു രാജിവച്ചാൽ അത് മുഖ്യമന്ത്രിക്ക് ഏൽക്കേണ്ടുന്ന കനത്ത തിരിച്ചടിയാകും. കൂടാതെ നേരത്തെ കെ എം മാണിയുടെ രാജി ആവശ്യപ്പെടാതിരുന്നതിലുള്ള ധാർമ്മികതയും ചോദ്യം ചെയ്യപ്പെടും. ഇപ്പോഴത്തെ സാഹചര്യത്തിൽ ആരോപണ വിധേയനായ ബാബുവിനെതിരെയും കേസെടുക്കാനുള്ള സാധ്യത കൂടുതലാണ്.
ബാർ ഓണേഴ്സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് ആദ്യം മൂന്ന് മന്ത്രിമാർക്കെതിരെ ആരോപണമുന്നയിച്ചെങ്കിലും കോടതിയിൽ നൽകിയ മൊഴിയിൽനിന്ന് രമേശ് ചെന്നിത്തലയെ ഒഴിവാക്കിയതിനുപിന്നിൽ ഐ ഗ്രൂപ്പിന്റെ ഇടപെടൽ എ പക്ഷം കാണുന്നു. ിജു രമേശ് മാണിക്കെതിരെ ആരോപണമുന്നയിച്ചപ്പോൾത്തന്നെ അദ്ദേഹത്തിനെതിരെ 'ക്വിക്ക് വെരിഫിക്കേഷൻ' വന്നു. തുടർന്ന് കേസുമെടുത്തു. എ്നാൽ ബാബു പത്ത് കോടി വാങ്ങിയെന്ന് ആരോപണം ഉണ്ടായിട്ടും ഇതുവരെ കേസെടുത്തിട്ടില്ല. എന്നിട്ടും സംസ്ഥാനത്തെ മുഴുവൻ ബാറുകാരുടെയും മൊഴിയെടുത്ത് അന്വേഷണത്തിന്റെ വ്യാപ്തി വളർത്തി. ബിജുവിന്റെ മൊഴി പിന്നീട് മാറ്റാനാവാത്ത വിധം മജിസ്ട്രേട്ടിനുമുമ്പിൽ നൽകിച്ചു.
കേസ് ഈവിധം പുരോഗമിക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ്സിൽ ഒരുവിഭാഗം കരുതുന്നു. മന്ത്രി ബാബുവിനും മറ്റുമെതിരെ ആരോപണം ഇതിന്റെ തുടർച്ചയായാണ്. സരിതയുടെ കത്ത് പുറത്തായതിനു പിന്നിൽ യു.ഡി.എഫിൽനിന്ന് അകന്നവരുടെ കൈകാണുന്നു. ചുരുക്കത്തിൽ, സർക്കാർ ആകെ പ്രതിസന്ധിയിലാണെന്നുവരുത്താൻ മുന്നണിക്കുള്ളിലുള്ളവരും മുന്നണി വിട്ടവരും കൈകോർക്കുന്നു എന്ന തോന്നലുണ്ട്. രാഷ്ട്രീയ ധാർമ്മികത എന്ന വാക്കിനുള്ള പ്രസക്തി പോലും ഉമ്മൻ ചാണ്ടി സർക്കാൽ ഇല്ലാതാക്കിയെന്ന പൊതുവികാരം കോൺഗ്രസിലെ ഒരു വിഭാഗത്തിനുണ്ട്. അഴിമതിയിൽ മുങ്ങിയ മന്ത്രിമാരെ ഉമ്മൻ ചാണ്ടി സംരക്ഷിക്കുന്നു എന്ന പൊതുവികാരമാണ് എല്ലായിടത്തുമുള്ളത്.
സോളാർ, ബാർ കോഴ കേസുകൾ, പൊതുമരാമത്ത് വകുപ്പിനെതിരെയുള്ള ആരോപണം തുടങ്ങി ഉദാഹരണങ്ങളും അവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കെപിസസി യോഗത്തിൽ ഇക്കാര്യം വിഡി സതീശൻ എംഎൽഎ തുറന്നടിച്ചിരുന്നു. ഇത് ഐഗ്രൂപ്പുകാരുടെ കൂടി ആശിർവാദത്തോടെയാണെന്നാണ് വിലയിരുത്തൽ. ഇങ്ങനെ എല്ലാ അർത്ഥത്തിലും മുഖം നഷ്ടപ്പെട്ട ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറി രമേശ് ചെന്നിത്തലയ്ക്ക് അവസരം നൽകണമെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം.
മുഖ്യമന്ത്രിയും നിലവിലുള്ള കോൺഗ്രസ് മന്ത്രിമാരും മാറി, രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പുതിയ ടീമെന്ന ആശയമാണ് ഐ ഗ്രൂപ്പ് മുന്നോട്ടുവെക്കുന്നത്. ഐ പക്ഷത്തെ ഈ നീക്കങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിലും എ ഗ്രൂപ്പ് ഇതിനെ ഗൗരവമായി എടുത്തിട്ടില്ല. ആരോപണവിധേയരായ മന്ത്രിമാർ മാറേണ്ടിവന്നാൽത്തന്നെ മുഖ്യമന്ത്രിയെന്തിന് രാജിവെക്കണമെന്നാണവരുടെ ചോദ്യം. പോരായ്മകൾ പരിഹരിച്ച് മുന്നോട്ടുപോവുകയെന്നല്ലാതെ നേതൃമാറ്റ ചർച്ചകൾ യു.ഡി.എഫിന്റെ സ്ഥിതി കൂടുതൽ ബുദ്ധിമുട്ടിലാക്കും. കൂടാതെ ഘടകക്ഷികൾ തന്നെ മറുകണ്ടം ചാടാൻ അവസരം നോക്കി നിൽക്കുകയാണ്. ബാർകോഴയിൽ കേസെടുത്തതിന്റെ പേരിൽ രമേശിനോടുള്ള നീരസം കേരളാ കോൺഗ്രസിനുണ്ട്. അതുകൊണ്ട് രമേശ് മുഖ്യമന്ത്രി ആകുന്നതിനെ ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് അനുകൂലിക്കില്ല.
ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ആർ.എസ്പി.ക്ക് നൽകാനുള്ള മുഖ്യമന്ത്രിയുടെ നീക്കം ഗ്രൂപ്പുകൾ തമ്മിലുള്ള ഉരകല്ലായി മാറാം. കെ. മുരളീധരന്റെ പേര് ഈ സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവന്നതുതന്നെ അത് നിഷേധിക്കപ്പെടുന്ന പക്ഷം ഗ്രൂപ്പ് വികാരം ആളിക്കത്തിക്കാനാണെന്ന് ആക്ഷേപമുണ്ട്. അതേസമയം, ജനസമ്പർക്ക പരിപാടിയുമായി വീണ്ടും ജനങ്ങളിലേക്കിറങ്ങിയ മുഖ്യമന്ത്രി തന്റെ ഇമേജ് തിരികെ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. മനോരമ അടക്കമുള്ള മാദ്ധ്യമങ്ങളിലൂടെ ജനസമ്പക്കത്തെ കുറിച്ച് നല്ലവാർത്തകൾ ജനങ്ങളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ വരാനിരിക്കുന്ന നാളുകളിൽ സംസ്ഥാനത്തിന്റെ ചില പദ്ധതികൾ ഉദ്ഘാടനം ചെയ്ത് നല്ല ഭരണമെന്ന പൊതു ഇമേജ് ഉണ്ടാക്കാനും ശ്രമമുണ്ട്.
അതേസമയം പരസ്പ്പരം പോരടിച്ച എ ഗ്രൂപ്പും ഐ ഗ്രൂപ്പും നിലകൊള്ളുമ്പോൾ മൗനം പാലിച്ചിരിക്കയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. തർക്കം കൊഴുത്താൽ അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാൻ വി എം സുധീരനെ മുന്നിൽ നിർത്താൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചേക്കുമോ എന്ന ഭയം ഇരു ഗ്രൂപ്പുകൾക്കുമുണ്ട്. അതുകൊണ്ട് കൈവിട്ട കളി വേണ്ടെന്നാണ് ഇരു ഗ്രൂപ്പുകളും തമ്മിലുള്ള ധാരണ. എ കെ ആന്റണി കേരളത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ആന്റണിയേക്കാൾ രണ്ട് ഗ്രൂപ്പിനും പേടി സുധീരന്റെ നേതൃത്വത്തെയാണ്. എന്നാൽ, സുധീരന്റെ പേര് നിർദ്ദേശിച്ചാൽ ഇരുഗ്രൂപ്പുകളും ഒരുമിച്ച് എതിർത്ത് തോൽപ്പിക്കുമെന്ന കാര്യം ഉറപ്പാണ് താനും.
നേരത്തെ പി സി ജോർജ്ജിനെ ഉപയോഗിച്ച് ബാര്‍കോഴ കേസ് ഉയർത്തിയതിന് പിന്നിൽ രമേശ് ചെന്നിത്തലയുടെ നീക്കങ്ങളായിരുന്നു എന്ന കാര്യം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. യുഡിഎഫിന് നിരന്തരം തലവേദന ഉണ്ടാക്കിയിട്ടുണ്ട് ജോർജ്ജിനെ ഒരുഘട്ടത്തിലും തള്ളിപ്പറയാൻ രമേശ് തയ്യാറായിരുന്നില്ല. ഇപ്പോൾ ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രി കസേരയിൽ നിന്നും മാറ്റിയില്ലെങ്കിൽ അടുത്തതവണ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാൻ തനിക്ക് സാധിച്ചില്ലെങ്കിലോ എന്ന ഭയമാണ് ചെന്നിത്തലയ്ക്ക്. എന്നാൽ, പലപ്പോഴും മുസ്ലിംലീഗും ഘടകക്ഷികളും ഉമ്മൻ ചാണ്ടിക്ക് പിന്നിൽ അടിയുറച്ച് നിൽക്കുന്നതാണ്, ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹം പൂവണിയാതിരിക്കാൻ പ്രധാനകാരണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍