അടൂർ പ്രകാശും കെ ബാബുവും കെ സി ജോസഫും മത്സരിക്കും; ഉമ്മൻ ചാണ്ടിയുടെ കടുംപിടുത്തത്തിന് വഴങ്ങി ആരോപണ വിധേയർക്ക് സീറ്റ് നൽകും; പരിഗണിക്കുന്നത് വിജയസാധ്യത മാത്രം; തർക്ക സീറ്റുകളിൽ തോറ്റാൽ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്: ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് സുധീരൻ; സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ആരോപണ വിധേയരായ മന്ത്രിമാരെയും തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം. ആരോപണ വിധേയരായ മന്ത്രിമാരും മത്സര രംഗത്തുണ്ടാകുമെന്ന സൂചന ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നൽകി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാഗത്തു നിന്നുണ്ടായ കടുംപിടുത്തത്തിന് ഹൈക്കമാൻഡ് വഴങ്ങുകയായിരുന്നു. വിജയസാധ്യത മാത്രം പരിഗണിച്ചു കൊണ്ട് തർക്കമുണ്ടായ അഞ്ച് മണ്ഡലങ്ങളിലും സിറ്റിങ് എംഎൽഎമാർക്ക് തന്നെ സീറ്റു നൽകാൻ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഈ സീറ്റുകളിൽ സ്ഥാനാർത്ഥി തോറ്റാൽ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കായിരിക്കുമെന്ന് വ്യക്തമാക്കിയാണ് സുധീരന്റെ നിലപാടിനെ ഹൈക്കമാൻഡ് തള്ളിയത്.
കെപിസിസി അധ്യക്ഷൻ വി എം. സുധീരന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് സ്ഥാനാർത്ഥിത്വം സംശയത്തിലായ മന്ത്രിമാരായ കെ.ബാബു, അടൂർ പ്രകാശ്, കെ.സി. ജോസഫ് എന്നിവരുൾപ്പെടെ അഞ്ചുപേർക്കും മൽസരിക്കാൻ സീറ്റ് നൽകുമെന്നാണ് വിവരം. ഡോമിനിക് പ്രസന്റേഷൻ, ബെന്നി ബഹനാൻ എന്നിവരാണ് സുധീരന്റെ എതിർപ്പ് മറിടകന്ന് സീറ്റു നേടിയ മറ്റു രണ്ടുപേർ. കോൺഗ്രസിന്റെ 39 സിറ്റിങ് എംഎൽഎമാരിൽ 34 പേരും ഇക്കുറി മൽസരിക്കും. ഒഴിവാക്കപ്പെട്ട അഞ്ചുപേരിൽ നാലുപേരും തൃശൂർ ജില്ലയിൽ നിന്നാണ്. ടി എൻ പ്രതാപൻ, സി എൻ ബാലകൃഷ്ണൻ, തേറമ്പിൽ രാമകൃഷ്ണൻ, പി എ മാധവൻ എംഎൽഎ എന്നിവാണ് ഇവർ, ഇവരെ കൂടാതെ ആര്യാടൻ മുഹമ്മദും മാറി നിൽക്കും.
സ്ഥാനാർത്ഥി പട്ടികയിലെ അന്തിമ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുൾ വാസ്നിക് ചർച്ചകൾക്കായി തമിഴ്നാട്ടിലേക്ക് പോയിരിക്കയാണ്. അദ്ദേഹം തിരിച്ച് മടങ്ങിയെത്തിയ ശേഷമേ പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ എന്നാണ് സൂചന.
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട ഡൽഹി ചർച്ചകൾ നേരത്തെ അവസാനിച്ചിരിക്കുന്നു. പട്ടികയിൽ അന്തിമ തീരുമാനം ഇന്ന് ഉണ്ടാകമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ വ്യക്തമാക്കി. അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നതെന്നും ഈ സാഹചര്യത്തിൽ ആരോപണവിധേയരായവർ മൽസരരംഗത്തേക്ക് വരുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്നും രാഹുൽ ഗാന്ധി നിലപാടെടുത്തപ്പോൾ തിരഞ്ഞെടുപ്പു വിജയമാണ് പ്രധാനമെന്ന നിലപാടിലാണ് സോണിയ ഗാന്ധി. അതുകൊണ്ടാണ് സുധീരന്റെ നിർദ്ദേശത്തെ സോണിയ തള്ളിയതും ആരോപണ വിധേയരായവർക്ക് സീറ്റ് നൽകാൻ തീരുമാനിച്ചതും.
അടൂർ പ്രകാശ്, കെ ബാബു, കെ സി ജോസഫ്, ബെന്നി ബെഹനാൻ എന്നിവരെ മാറ്റണമെന്നായിരുന്നു സുധീരൻ ആവശ്യപ്പെട്ടത്. എന്നാൽ ഇവരിൽ ആരെയും മാറ്റാൻ സാധിക്കില്ലെന്ന കടുംപിടുത്തം ഉമ്മൻ ചാണ്ടി രാഹുൽ ഗാന്ധിയോട് നേരിട്ട് വ്യക്തമാക്കി. അങ്ങനെയാണെങ്കിൽ താൻ മത്സര രംഗത്ത് ഉണ്ടാകില്ലെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. ഇതോടെ പാർട്ടി പിളർന്നേക്കുമെന്ന വിധത്തിൽ പോലും കാര്യങ്ങൾ നീണ്ടതോടെയാണ് എല്ലാവരെയും മത്സരിപ്പിക്കാൻ തീരുമാനം ഉണ്ടായത്. ലീഗിനെയും കൂട്ടുപിടിച്ചു കൊണ്ടാണ് മുഖ്യമന്ത്രി തന്റെ നിലപാട് കോൺഗ്രസ് ഹൈക്കമാൻഡിനെ ധരിപ്പിച്ചതും അവസാനം കാര്യങ്ങൾ നേടിയെടുത്തതും.
കേരളത്തിലെ വിജയം കോൺഗ്രസിന് അനിവാര്യമാണ്. വിജയത്തിനാവശ്യമായതെന്താണോ അതു ചെയ്യണമെന്ന നിർദ്ദേശമാണ് സോണിയ മുന്നോട്ടുവച്ചത്. കേരളത്തിലെ സീറ്റു തർക്കം ഇത്രയും നീണ്ടതിൽ കോൺഗ്രസ് ഹൈക്കമാൻഡിൽ കടുത്ത അതൃപ്തി നിലനിൽക്കേ തന്നെയാണ് ഇപ്പോൽ തീരുമാനം കൈക്കൊണ്ടത്. ഏതെങ്കിലും ഒരു വിഭാഗം വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടുപോകാനാവില്ലെന്നും തീരുമാനങ്ങൾ അടിച്ചേൽപ്പിക്കില്ലെന്നും കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കി. ഇതേ തുടർന്നാണ് കടുംപിടുത്തത്തിൽ നിന്ന് സുധീരൻ പിന്മാറിയത്.
ഇതോടെ മുഖ്യമന്ത്രിയുടെ മനസ്സ് അനുകൂലമാക്കി സ്ഥാനാർത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. അതിനിടെ ഉമ്മൻ ചാണ്ടിക്ക് പിന്തുണയുമായി മുസ്ലിം ലീഗ് രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ മുഖവിലയ്ക്ക് എടുക്കണമെന്ന് ഹൈക്കമാണ്ടിനോട് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. അതിനിടെ കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും മംഗളകരമായി അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സീറ്റ് ചർച്ചയിലൂടെ ഉമ്മൻ ചാണ്ടിയും ഹൈക്കമാണ്ടും തമ്മിൽ തെറ്റിയെന്നാണ് ചെന്നിത്തലയ്ക്കുള്ളത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് ശേഷം നിയമസഭാ കക്ഷി നേതാവായി തനിക്ക് മാറാനാകുമെന്നാണ് ചെന്നിത്തലയുടെ പക്ഷം.
കോൺഗ്രസിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം പാർട്ടി ഹൈക്കമാൻഡ് കൈക്കൊള്ളുമെന്ന് സുധീരൻ അറിയിച്ചുു. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ഹൈക്കമാൻഡിന് മുന്നിൽ വച്ച നിർദ്ദേശങ്ങളിൽ മാറ്റമില്ല. എല്ലാവരുടേയും അഭിപ്രായങ്ങൾ ഹൈക്കമാൻഡ് കേട്ടു. ഇനി യുക്തമായ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നാണ് കരുതുന്നതെന്നും സുധീരൻ പറഞ്ഞു.ഏതെങ്കിലും വ്യക്തിയോടോ വ്യക്തികളോടോ ഒരു വിരോധവുമില്ല. പാർട്ടിയുടെ നന്മയെ കരുതിയാണ് ചില നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചത്. സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിയോജിപ്പുണ്ടായാലും അന്തിമ തീരുമാനം അംഗീകരിക്കാൻ കോൺഗ്രസ് പ്രവർത്തകർ ബാദ്ധ്യസ്ഥരാണ്. കേരളത്തിലെ പാർട്ടിയുടെ പ്രസിഡന്റെന്ന നിലയ്ക്ക് ഹൈക്കമാൻഡിന്റ തീരുമാനം നടപ്പാക്കേണ്ട ബാദ്ധ്യത തനിക്കാണെന്നും സുധീരൻ പറഞ്ഞു. ദേശീയ തലത്തിൽ തന്നെ കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടതിനാൽ കേരളത്തിലെ തിരഞ്ഞെടുപ്പിന് പ്രാധാന്യമേറെയാണ്. ജയസാദ്ധ്യതയുള്ള മികച്ച സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കാനാണ് ശ്രമിച്ചത്. പുതുമുഖങ്ങളെ വരെ ഉൾപ്പെടുത്താനും ശ്രമം നടത്തിയെന്നും സുധീരൻ പറഞ്ഞു.
സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നത് നീണ്ടുപോകുന്നത് നല്ലതല്ല. പട്ടിക പ്രഖ്യാപിച്ചാൽ മാത്രമെ സ്ഥാനാർത്ഥികൾക്ക് പ്രചാരണ പരിപാടികളിലേക്ക് കടക്കാനാവു. അതിനാൽ തന്നെ ഹൈക്കമാൻഡ് ഉടൻ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും. കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാവണം എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി മുന്നോട്ട് പോകുന്നത്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനും എതിരെ ജനവിധി ഉണ്ടാക്കുക എന്നതാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിന്റെ പ്രഥമ പരിഗണനയെന്നും സുധീരൻ പറഞ്ഞു. ഹൈക്കമാൻഡ് പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥി പട്ടികയിൽ തന്റെ പേരുണ്ടാവില്ലെന്ന് സുധീരൻ പറഞ്ഞു. മത്സരിക്കാൻ താൽപര്യമില്ലെന്ന് ജനരക്ഷാ യാത്രയുടെ സമാപനത്തിന്റെ അടുത്ത ദിവസം തന്നെ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്കിനേയും ഗുലാംനബി ആസാദിനേയും അറിയിച്ചിരുന്നുവെന്നും സുധീരൻ വെളിപ്പെടുത്തി. കയ്പമംഗലം സീറ്റ് ചോദിച്ച് ടി.എൻ.പ്രതാപൻ എംഎ!ൽഎ കത്തെഴുതിയിട്ടില്ലെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കോൺഗ്രസിലെ പ്രശ്നങ്ങൾക്കിടയിൽ മുസ്ലിംലീഗ് ഇടപെട്ടതിൽ അപാകതയില്ല. യു.ഡി.എഫിന്റെ അഭിഭാജ്യ ഘടകമാണ് ലീഗെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും നേരത്തെ അറിയിച്ചിരുന്നു. ചർച്ചകൾ പൂർത്തിയായെന്നും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. അതിനിടെ കൊച്ചിയിലെത്തിയ ശേഷം എ ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തിയെന്ന വാർത്ത ഉമ്മൻ ചാണ്ടി നിഷേധിച്ചു. പ്രത്യേക യോഗമെന്നും ചേർന്നിട്ടില്ലെന്നും നേതാക്കളെ കാണുക മാത്രമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ പിടിവാശിയിൽ ഹൈകമാൻഡ് അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സുധീരൻ വിട്ടുവീഴ്ചക്ക് തയാറായപ്പോൾ ഉമ്മൻ ചാണ്ടി കർക്കശ നിലപാട് സ്വീകരിച്ചുവെന്നാണ് ഹൈക്കമാൻഡിലെ പൊതുവികാരം.
മന്ത്രിമാരെ കളങ്കിതരായി ചിത്രീകരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നായിരുന്നും കൊച്ചിയിൽ ഇന്ന് ചേർന്ന എ ഗ്രൂപ്പ് യോഗത്തിലും മുഖ്യമന്ത്രി കൈക്കൊണ്ട നിലപാട്. മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് മന്ത്രിമാർ പ്രവർത്തിച്ചത്. കൂട്ടുത്തരവാദിത്തത്തിന്റെ ഭാഗമായാണ് തീരുമാനങ്ങളെടുത്തത്. തനിക്കെതിരെയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലേക്ക് പോകുന്നതിനു മുൻപാണ് യോഗത്തിൽ പങ്കെടുത്തത്. കെ. ബാബു, കെ.സി ജോസഫ്, ബെന്നി ബെഹനാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിന് ശേഷമാണ് മന്ത്രിമാരെ ആരെയും മാറ്റേണ്ടെന്ന തീരുമാനം ഉണ്ടായതയത്.
അതിനിടെ വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിയ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് പറഞ്ഞു. തന്റെ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്ന് ചോദ്യത്തിന് മറുപടിയായിസുധീരൻ പറഞ്ഞു. ഉന്നയിച്ച കാര്യങ്ങളുടെ ഗൗരവം ഹൈക്കമാൻഡിന് ബോധ്യപ്പെട്ടു. എന്നാൽ നടപ്പാക്കുന്നതിൽ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടായേക്കാം. തിരഞ്ഞെടുപ്പായതിനാൽ പ്രതിസന്ധിയുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. ഹൈക്കമാൻഡ് തീരുമാനം പൂർണമായും അംഗീകരിക്കും. ഇത് ആരുടെയും ജയമോ പരാജയമോ അല്ലെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്